അടിമാലി: ഏറെ വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അടിമാലി ഫെസ്റ്റ് മേയ് ഒന്നു മുതൽ 11 വരെ നടക്കും. ഫെസ്റ്റിനെ കൂടുതല്‍ സ്വീകാര്യമാക്കാന്‍ അടിമാലിയിലെ വ്യാപാരി സമൂഹവും ഒരുങ്ങുകയാണ്. വ്യാപാര ശാലകള്‍ ദീപാലങ്കാരത്താല്‍ അണിയിച്ചൊരുക്കിയും സമ്മാനപദ്ധതികളൊരുക്കിയും വ്യാപാര മേഖലയെ കൂടുതല്‍ സജീവമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി അടിമാലി യൂണിറ്റ് പ്രസിഡന്‍റ് പി.എം. ബേബി പറഞ്ഞു.

അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ട് കേന്ദ്രീകരിച്ചാണ് ഫെസ്റ്റ് നഗരി ക്രമീകരിച്ചിട്ടുള്ളത്. എക്സിബിഷനുകള്‍, പെറ്റ് ഷോ, സെമിനാറുകള്‍, വിപണന-പ്രദര്‍ശന മേളകള്‍ എന്നിവ ഫെസ്റ്റിന്‍റെ ഭാഗമായി ഒരുക്കും.

ദിവസവും കലാസന്ധ്യയും ഉണ്ടാകും. 1992ലാണ് വിവിധ സാംസ്‌കാരിക സംഘടനകള്‍ മുന്‍കൈയെടുത്ത് ഫെസ്റ്റിന് തുടക്കം കുറിച്ചത്. 2016ലാണ് ഒടുവില്‍ അടിമാലി ഫെസ്റ്റ് നടന്നത്.