മൂന്നാർ: ഇരവികുളം ദേശീയ ഉദ്യാനത്തിലെ രാജമല സന്ദർശിക്കാനെത്തുന്നവർക്ക് കൗതുകക്കാഴ്ചയായി മാറുകയാണ് സമീപനാളിൽ പിറന്ന വരയാടിൻ കുഞ്ഞുങ്ങൾ.

വരയാടുകളുടെ പ്രജനനകാലമായ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഉദ്യാനം അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് ഈ മാസം ആദ്യമാണ് തുറന്നത്. കൂട്ടമായി എത്തുന്ന വരയാടിൻ കുഞ്ഞുങ്ങളെ തൊട്ടടുത്ത് കാണാനാവുന്നതിൽ സഞ്ചാരികളും ഏറെ സന്തോഷത്തിലാണ്. കഴിഞ്ഞ ഒരാഴ്ചയായി വരയാടിൻ കുഞ്ഞുങ്ങളെ കാണാൻ ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 30,000 സഞ്ചാരികൾ വരയാടുകളെ കണ്ടു മടങ്ങി.

ഈ വർഷം പാർക്കിൽ പിറന്ന വരയാടിൻ കുഞ്ഞുങ്ങളുടെ സെൻസസ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. ക ൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കേരളം, തമിഴ്നാട് എന്നിവടങ്ങളിലുള്ള 265 സെൻസസ് ബ്ലോക്കുകളിലെ കണക്കെടുപ്പ് ഇരു സംസ്ഥാനങ്ങളും സംയുക്തമായാണ് പൂർത്തിയാക്കുന്നത്. ഇതിൽ 176 ബ്ലോക്കുകൾ തമിഴ്നാടിലും 89 ബ്ലോക്കുകൾ കേരളത്തിലുമാണ്. സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ വനം വകുപ്പിന്‍റെ നേതൃത്വത്തിൽ 1300 പേരടങ്ങുന്ന ആളുകൾ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് കണക്കെടുപ്പ് നടത്തുന്നത്. ഈ വർഷം കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നാണ് നിഗമനം.