അണക്കര: മൂന്നു പതിറ്റാണ്ടു മുന്പ് പത്താം ക്ലാസ് പഠനം പൂർത്തിയാക്കി പടിയിറങ്ങിയ വിദ്യാർഥികൾ വീണ്ടും ഒത്തുചേർന്നു. ഗുരു-ശിഷ്യ ബന്ധത്തിന്‍റെ ഉൗഷ്മളത ഉൗട്ടിയുറപ്പിച്ച സംഗമത്തിൽ കുടുംബാംഗങ്ങളും പങ്കാളികളായി. ചക്കുപള്ളം ഗവ.ട്രൈബൽ സ്കൂളിലെ 1994-95 വർഷം എസ്എസ്എൽസി പൂർത്തിയാക്കി പടിയിറങ്ങിയ വിദ്യാർഥികളാണ് തങ്ങളുടെ അധ്യാപകരെ ആദരിക്കുന്നതിനായി ഓർമക്കൂട്ടം-2025 എന്ന പേരിൽ സംഗമം നടത്തിയത്.

കുമളി സെറീൻ ഹൊറൈസണ്‍ റിസോർട്ടിൽ നടന്ന ചടങ്ങിൽ 15 വർഷത്തോളം ചക്കുപള്ളം സ്കൂൾ അധ്യാപകരായിരുന്ന ഗോപാലകൃഷ്ണൻ, സിസിലിക്കുട്ടി, ഗിരിജ എന്നിവരെ ആദരിച്ചു. പൂർവ വിദ്യാർഥികളുടേയും അവരുടെ മക്കളുടേയും കലാപരിപാടികളും അരങ്ങേറി. സ്കൂളിൽ നിന്നു പഠനം പൂർത്തിയാക്കി ഇപ്പോൾ ഇതേ സ്കൂളിൽ അധ്യാപകനായി സേവനം ചെയ്യുന്ന ജോളിമോൻ മാത്യു, തമിഴ്നാട്ടിൽ വിദ്യാഭ്യാസ വകുപ്പ് ബ്ലോക്ക് ഓഫീസറായ ധനലക്ഷ്മി, ഇന്ത്യൻ നേവിയിലെ പി.ആർ. രാജീവ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.