രാജാക്കാട്: രാജാക്കാട് പഞ്ചായത്തിലെ കുരിശുംപടിയിലുള്ള ഖാദിബോര്‍ഡിന്‍റെ നൂല്‍നൂല്‍ക്കല്‍ പരിശീലന കേന്ദ്രത്തിന്‍റെ കെട്ടിടവും ഇതിനുള്ളില്‍ സ്ഥാപിച്ച ലക്ഷങ്ങൾ വിലപിടിപ്പുള്ള യന്ത്രങ്ങളും തുരുമ്പെടുത്ത് നശിക്കുന്നു.

തദ്ദേശീയരായ വനിതകളുടെ വരുമാനം ലക്ഷ്യമിട്ടാണ് ജില്ലാ പഞ്ചായത്ത് പഴയവിടുതി കുരിശുംപടിയില്‍ ഖാദി ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ രണ്ട് വലിയ കെട്ടിടമടക്കമുള്ള സംവിധാനങ്ങള്‍ സ്ഥാപിച്ചത്.

നൂല്‍നൂല്‍ക്കല്‍, തേനീച്ച വളര്‍ത്തല്‍ എന്നിവയിലായിരുന്നു പരിശീലനം. പരിശീലനം കഴിഞ്ഞ വനിതകള്‍ക്ക് ഇവിടെത്തന്നെ ജോലിയും നല്‍കിയിരുന്നു.

എന്നാല്‍, വേണ്ട രീതിയിലുള്ള വരുമാനം ഇതില്‍നിന്നു ലഭ്യമാകാതെ വന്നതോടെ തൊഴിലാളികള്‍ മറ്റ് മേഖലകളിലേക്ക് മാറി. ഇതോടെ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം അവതാളത്തിലായി.
പിന്നീട് വര്‍ഷങ്ങളോളം അടഞ്ഞുകിടന്ന സ്ഥാപനം വീണ്ടും ജില്ലാ പഞ്ചായത്ത് ഇടപെട്ട് ലക്ഷങ്ങള്‍ മുടക്കി പ്രവർത്തനം പുനരാരംഭിച്ചെങ്കിലും ഇതും കുറച്ച് നാളുകള്‍ക്ക് ശേഷം നിലച്ചു. നിലവില്‍ എല്ലാവിധ സൗകര്യങ്ങളുമുള്ള കെട്ടിടം കാടുകയറി മൂടി. ജനല്‍ച്ചില്ലുകളും മറ്റും സാമൂഹ്യവിരുദ്ധര്‍ നശിപ്പിക്കുകയും ചെയ്തു.

തുരുമ്പെടുത്ത് പ്രവര്‍ത്തന രഹിതമായ യന്ത്രങ്ങള്‍ എടുത്തുമാറ്റി കെട്ടിടം നവീകരിച്ച് മറ്റെന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കെട്ടിടം യുവാക്കള്‍ക്ക് ഒത്തുകൂടാൻ ക്ലബ്ബിനായി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് യുവജന സംഘടനാ നേതാക്കള്‍ ജില്ലാ പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. നിലവില്‍ രാത്രികാലങ്ങളില്‍ മദ്യപസംഘങ്ങളടക്കം കെട്ടിടം കൈയടക്കിയിരി ക്കുക യാണ്.