മുതലക്കോടം: സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്‍റെ മുഖപത്രമായ ഗ്രന്ഥാലോകത്തിന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വരിക്കാരെ ചേർത്തതിനുള്ള പുരസ്കാരം തൊടുപുഴ താലൂക്കിലെ മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിക്ക് ലഭിച്ചു.

എ പ്ലസ്‌് ലൈബ്രറികൾ ഇരുപത്തിയഞ്ച് വരിക്കാരെയെങ്കിലും ചേർക്കണമെന്നിടത്താണ് ജയ്ഹിന്ദ് 130 വരിക്കാരെ ചേർത്ത് പുരസ്കാരത്തിനർഹമായത്. ഈ മാസം 28 ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ ചേരുന്ന വായനാവസന്തം ഉദ്ഘാടനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിൽ സാഹിത്യകാരനും എഴുത്തച്ഛൻ പുരസ്ക്കാര ജേതാവുമായ എൻ.എസ്. മാധവൻ ജയ്ഹിന്ദ് ലൈബ്രറി ഭാരവാഹികൾക്ക് പുരസ്കാരം സമർപ്പിക്കും. ജയ്ഹിന്ദ് ലൈബ്രറി ഭാരവാഹികളെ ഇടുക്കി ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രസിഡന്‍റ് ആർ. തിലകനും സെക്രട്ടറി പി.എൻ. ബാലകൃഷ്ണൻ ആചാരിയും അഭിനന്ദിച്ചു.