രാജാക്കാട്: അപ്രതീക്ഷിതമായി എത്തിയ കാലവർഷത്തിൽ വൃഷ്ടിപ്രദേശങ്ങളിലുണ്ടായ കനത്ത മഴയിൽ പന്നിയാർ പുഴയിൽ നീരൊഴുക്ക് വർധിച്ചതോടെ പൊന്മുടി ഡാമിന്‍റെ ഷട്ടറുകൾ തുറന്നു. ഇന്നലെ വൈകുന്നേരം 4.15നാണ് ഡാമിന്‍റെ ആദ്യത്തെ ഷട്ടർ 20 സെന്‍റിമീറ്റർ ഉയർത്തി സെക്കൻഡിൽ 22 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കിയത്. നീരൊഴുക്ക് വർധിച്ചതിനെത്തുടർന്ന് 4.30ന് രണ്ടാമത്തെ ഷട്ടറും 4.45ന് മൂന്നാമത്തെ ഷട്ടറും 20 സെന്‍റീമീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 46,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

പന്നിയാർ ഹൈഡ്രോ ഇലക്‌ട്രിക് പ്രോജക്ടിന്‍റെ ഭാഗമായുള്ള അണക്കെട്ടിൽ നാലു ദിവസം മുമ്പു വരെ സംഭരണശേഷിയുടെ 75 ശതമാനം വെള്ളമേ ഉണ്ടായിരുന്നുള്ളൂ. ആദ്യമായാണ് മേയിൽ പൊന്മുടി ഡാം തുറക്കുന്നത്. 707.75 അടിയാണ് പൊന്മുടി ഡാമിന്‍റെ പരമാവധി സംഭരണശേഷി. ഇപ്പോൾ 706.5 അടി വെള്ളമാണ് ഡാമിലുള്ളത്.

മൂന്നു ഷട്ടറുള്ള ഡാമിന്‍റെ നടുവിലെ ഷട്ടറാണ് ആദ്യം ഉയർത്തിയത്. തുടർന്ന് ജലനിരപ്പ് പരിശോധിച്ച ശേഷമാണ് മറ്റു ഷട്ടറുകൾ ഉയർത്തിയത്. നീരൊഴുക്ക് വർധിച്ചാൽ ഇനിയും ഷട്ടറുകൾ ഉയർത്തുമെന്നും 60 സെന്‍റീമീറ്റർ വരെ തുറക്കാനാണ് കളക്ടർ അനുമതി നൽകിയിരിക്കുന്നതെന്നും പ്രൊജക്ട് എൻജിനിയർ അറിയിച്ചു.