ചെറുതോണി: ശക്തമായ മഴയിൽ നടപ്പാലങ്ങൾ തകർന്ന് 20 കുടുംബങ്ങൾ ഒറ്റപ്പെട്ടു. കാമാക്ഷി പഞ്ചായത്തിലെ പുത്തൻപുരയിൽപ്പടി -കരിമുണ്ടപ്പടി റോഡിലെ നടപ്പാലമാണ് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ തകർന്നത്. ഇതോടെ പത്തോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.

പാറക്കടവ് തോടിന് കുറുകെ വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് നിർമിച്ച നടപ്പാലവും തകർന്നു. പാലത്തിൽ രൂപപ്പെട്ട ഗർത്തത്തിൽ വീണ് പ്രദേശവാസികളായ രണ്ട് വയോധികർക്ക് കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പരിക്കേറ്റിരുന്നു.

ശക്തമായ കാറ്റിലും മഴയിലും തോപ്രാംകുടി ദൈവംമേട് അയ്യനോലിൽ ദീപുവിന്‍റെ ഒരേക്കറിലധികം സ്ഥലത്ത് കൃഷി ചെയ്തിരുന്ന വിളവെടുക്കാറായ രണ്ടാ യിരം ഏത്തവാഴ നശിച്ചു. ഒന്നര മാസം കൂടി കഴിഞ്ഞാൽ വാഴക്കുല വെട്ടിയെടുക്കാറാകുമായിരുന്നു. ബാങ്കിൽ നിന്നും വ്യക്തികളിൽ നിന്നും നാല് ലക്ഷത്തോളം രൂപ വായ്പ എടുത്താണ് കൃഷി ചെയ്തത്.

2023 ലെ വാത്തിക്കുടി കൃഷിഭവനിലെ മികച്ച യുവകർഷകനുള്ള പുരസ്കാരം നേടിയ ആളായിരുന്നു ദീപു. വാഴത്തോട്ടം കാറ്റിൽ തകർന്നു പോയതോടെ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഈ യുവകർഷകൻ.