നെടുംകണ്ടം: സ്വകാര്യ ഭൂമിയിൽനിന്നു മുറിച്ചുകടത്തിയ ചന്ദനം വിൽക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. ഇവരുടെ പക്കൽ നിന്ന് ഏഴു കിലോ ചന്ദനം പിടിച്ചെടുത്തു.

കമ്പംമെട്ട് സ്വദേശികളായ പല്ലാമറ്റം സിബിച്ചൻ (46), സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. ഒരു ലക്ഷത്തോളം രൂപ വിലവരുന്ന വിവിധ കഷണങ്ങളായി മുറിച്ച ഏഴുകിലോ ചന്ദനമുട്ടികളാണ് ഇവരിൽനിന്നു കണ്ടെത്തിയത്. മുണ്ടിയെരുമയിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽനിന്നു മോഷ്ടിച്ചു കടത്തിയ ചന്ദനമരം സിബിച്ചന്‍റെ കമ്പംമെട്ടിലെ വീട്ടിൽ എത്തിച്ച് കാതൽ ചെത്തി ഒരുക്കുകയായിരുന്നു.

തൂക്കുപാലം മേഖലയിൽ ചന്ദനം വിൽക്കാൻ പ്രതികൾ ശ്രമിക്കുന്നതായി മനസിലാക്കിയ വ
നംവകുപ്പിന്‍റെ പ്രത്യേക അന്വേഷണ സംഘം ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു.

മേഖലയിൽ മുൻപ് നടന്നിട്ടുള്ള ചന്ദന മോഷണവുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായവർ. കുമളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ റോയി വി. രാജൻ, ഡപ്യൂട്ടി റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജോജി എം. ജേക്കബ്, കല്ലാർ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.