തൊടുപുഴ: ദീപിക-സീക് അക്കാദമിക് എക്സലൻസ് അവാർഡ് ‘ആദരം-2025’ പ്രൗഢ ഗംഭീരമായി. മുതലക്കോടം സെന്‍റ് ജോർജ് ഫൊറോന പാരിഷ്ഹാളിൽ നടന്ന ചടങ്ങ് വിദ്യാർഥികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർഥികൾ, പ്ലസ്ടു സയൻസിൽ 80 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയവർ, പ്ലസ്ടു, എസ്എസ്എൽസി പരീക്ഷകളിൽ നൂറുശതമാനം വിജയം നേടിയ സ്കൂളുകൾ എന്നിവരെയാണ് ആദരിച്ചത്.

കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കെ. ദീപക് അധ്യക്ഷത വഹിച്ചു. രാഷ്‌ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ.മൈക്കിൾ വെട്ടിക്കാട്ട് ആമുഖ സന്ദേശം നൽകി. രാഷ്‌ട്രദീപിക ഡയറക്ടർ റവ.ഡോ.തോമസ് പോത്തനാമൂഴി, മുതലക്കോടം സെന്‍റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ ആരോലിച്ചാലിൽ, ഡിഎഫ്സി സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ജോയി നടുക്കുടി, സണ്‍ ഫാർമ എംഡിയും ദീപിക റീജണൽ ഡയറക്ടറുമായ മിന്നൽ ജോർജ്, ഡിഎഫ്സി കോതമംഗലം രൂപത ഡയറക്ടർ ഫാ.ആന്‍റണി പുത്തൻകുളം, ഡിഎഫ്സി സംസ്ഥാന പ്രസിഡന്‍റ് ലോറൻസ് ഏബ്രഹാം, രൂപത പ്രസിഡന്‍റ് ഡിഗോൾ ജോർജ് എന്നിവർ പ്രസംഗിച്ചു.

ദീപിക ജനറൽ മാനേജർ (സർക്കുലേ ഷൻ) ഫാ.ജിനോ പുന്നമറ്റത്തിൽ സ്വാഗതവും പിആർഒ മാത്യു കൊല്ലമലക്കരോട്ട് നന്ദിയും പറഞ്ഞു. സീക് ലിമിറ്റഡ് കരിയർ കണ്‍സൾട്ടന്‍റ് ജിബിൻ ബിനു ജോസഫ് ക്ലാസ് നയിച്ചു. ചടങ്ങിൽ 650ഓളം വിദ്യാർഥികളെ ആദരിച്ചു.

ജീവിതവിജയം പരമപ്രധാനം:
മാർ മഠത്തിക്കണ്ടത്തിൽ

തൊടുപുഴ: അക്കാദമിക വിജയത്തിനൊപ്പം ജീവിതവിജയവും നേടിയെടുക്കണമെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. ദീപിക-സീക് അക്കാദമിക് എക്സലൻസ് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദൈവത്തോടും മനുഷ്യരോടും പ്രകൃതിയോടും നല്ല ബന്ധം പുലർത്താൻ വിദ്യാർഥികൾക്കു കഴിയണം. നല്ല ബന്ധങ്ങൾ വിജയത്തിലേക്കു നമ്മെ നയിക്കും. ദോഷകരമായ കൂട്ടുകെട്ടുകൾ, മൊബൈൽ ഫോണ്‍ അടിമത്തം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ വിജയത്തെ തടയുന്ന ഘടകങ്ങളാണ്. ഇതൊഴിവാക്കാൻ ശ്രദ്ധ പുലർത്തണം. ലോകത്തിൽ എവിടെയായാലും മറ്റുള്ളവരെ ആദരിക്കുന്നതിൽ ശ്രദ്ധചെലുത്തണം. നല്ല മനുഷ്യരായിത്തീരുകയെന്നതാണ് വിദ്യാഭ്യാസത്തിലൂടെ നാം നേടിയെടുക്കേണ്ടതെ ന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിന്‍റെ ഏതു മേഖലയിലെത്തിയാലും സാധാരണക്കാരെയും നിസഹായവരെയും ചേർത്തുപിടിക്കാൻ കഴിയണമെന്നും ഇതു നിങ്ങളുടെ എ പ്ലസ് വിജയത്തിന് തിളക്കം കൂട്ടുമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച നഗരസഭാ ചെയർമാൻ കെ. ദീപക് പറഞ്ഞു.