മാഞ്ഞാലിത്തോട് വികസനം: പാറക്കടവിൽ സംയുക്തയോഗം ചേർന്നു
Sunday, May 28, 2023 6:44 AM IST
നെടുമ്പാശേരി : മാഞ്ഞാലി തോടിന്‍റെ സമഗ്ര വികസന പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നതിന് പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും കർഷക സംഘടന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നു.

 അങ്കമാലി മാഞ്ഞാലി തോട് മുസരീസ് ജലപാത എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിരിക്കുകയാണ്. മധ്യകേരളത്തിന്‍റെ സാമ്പത്തിക രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിൽ സുപ്രധാനമായ ഒരു സ്ഥാനം ഈ ജലപാതയ്ക്ക് ഉണ്ട്. പെരിയാറിനും ചാലക്കുടി പുഴയ്ക്കും ഇടയിലെ വലിയൊരു സമതല ജല ശൃംഖലയാണിത്. അങ്കമാലിക്ക് കിഴക്കു നിന്നും തുടങ്ങി തുറവൂർ, കറുകുറ്റി, മൂക്കന്നൂർ, പാറക്കടവ്, നെടുമ്പാശേരി, ചെങ്ങമനാട്, കുന്നുകര, പുത്തൻവേലിക്കര പഞ്ചായത്തുകളും അങ്കമാലി മുനിസിപ്പൽ പ്രദേശവും ഉൾക്കൊള്ളുന്ന അതിവിപുലമായ ഭൂപ്രദേശത്ത് കൂടിയാണ് ഈ ചെറുപുഴ ഒഴുകുന്നത്.

എന്നാൽ ഇപ്പോൾ പായലും ചെളിയും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ട നിലയിലാണ്. അങ്കമാലി മാഞ്ഞാലി തോടിന്‍റെ സമഗ്ര വികസനം സാധ്യമാകുന്നതോടെ അമൂല്യമായ ജലസമ്പത്തിന്‍റെ സംരക്ഷണം മാത്രമല്ല ഒരു പഴയ ജലപാതയുടെ വീണ്ടെടുപ്പ്, കൃഷി, ജലസേചനം, കുടിവെള്ളം, മത്സ്യക്കൃഷി, ഇക്കോ ടൂറിസം എന്നിങ്ങനെ ബ്രഹത്തായ വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കും. അതിനായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമഗ്രമായ പദ്ധതി രേഖ തയാറാക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും വിവിധ സർക്കാർ ഏജൻസികൾക്കും പദ്ധതി രേഖ സമർപ്പിച്ച് പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ ബ്ലോക്ക് പഞ്ചായത്ത് മുൻകൈയെടുക്കും.

കാലവർഷം തുടങ്ങുന്നതിനു മുമ്പായി വെള്ളപ്പൊക്ക സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് അങ്കമാലി മാഞ്ഞാലി തോട്ടിൽ അടിയന്തരമായി നടത്തേണ്ട പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. മഴ ശക്തിപ്പെടുന്നതോടെ അങ്കമാലി മാഞ്ഞാലി തോടിന് കുറുകെയുള്ള പാലങ്ങളിൽ വന്ന് അടിയാൻ സാധ്യതയുള്ള പായലും ചണ്ടിയും മറ്റ് തടസങ്ങളും നീക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ ജില്ലാ ഭരണകൂടത്തോടും ബന്ധപ്പെട്ട ഇറിഗേഷൻ വകുപ്പുകളോടും ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സി.എം. വർഗീസ് അധ്യക്ഷനായിരുന്നു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മേരി ദേവസിക്കുട്ടി, പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്.വി. ജയദേവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റോസി ജോഷി, അഡ്വ. ഷബീർ അലി, ആനി കുഞ്ഞുമോൻ, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങളായ കെ.പി. ജോർജ് എ.പി.ജി. നായർ എന്നിവർ പ്രസംഗിച്ചു.