ആലുവ: മൂന്നാർ ദേശസാൽകൃത റോഡിൽ കുഴികളിൽ വീണ് വീണ്ടും ഇരുചക്ര യാത്രികർക്ക് പരിക്ക്. സ്കൂട്ടർ കുഴിയിൽ വീണ് രണ്ട് സ്ത്രീകൾക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ഒരാഴ്ചയായി തുടരെത്തുടരെ അപകടങ്ങൾ നടക്കുകയാണെന്നാണ് നാട്ടുകാരും വ്യാപാരികളും പറയുന്നത്. ഇരുചക്ര യാത്രികരാണ് പ്രധാനമായും അപകടത്തിൽപ്പെടുന്നത്. കാർ യാത്രക്കാരും കുഴിയിൽ സഡൻ ബ്രേക്കിട്ട് അപകടത്തിൽപ്പെടുന്നുണ്ട്. ഹൈക്കോടതി ഇടപെട്ടതിനെതുടർന്ന് റോഡ് നിർമാണം നടത്തുമെന്ന് പൊതുമരാമത്ത് ഉറപ്പ് നൽകിയെങ്കിലും നടപടിയായില്ല. തുടർച്ചയായി മഴ പെയ്തതോടെ കുഴികൾ ഓരോ ദിവസവും വലുതാവുകയാണ്. ഈ മേഖലകളിൽ രൂപപ്പെട്ട കുഴിയിൽ വീണ് പരിക്കേറ്റതിനെ തുടർന്നാണ് കുന്നത്തുകര സ്വദേശി കുഞ്ഞുമുഹമ്മദ് കഴിഞ്ഞ വർഷം മരണമടഞ്ഞത്.

ജല അഥോറിറ്റിയുടെ പൈപ്പിടൽ ജോലികൾ വൈകുന്നതാണ് ടാറിംഗിനു തടസമായിരിക്കുന്നത്. ഒക്ടോബർ പകുതിയോടെ പൈപ്പിടൽ ജോലികൾ ആരംഭിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.