കാക്കനാട്: സെറിബ്രൽ പാൾസി ബാധിച്ച വിദ്യാർഥിയെ കെഎസ്ആർടിസി ബസ് കണ്ടക്ടർ ആക്ഷേപിച്ചതായി പരാതി. തൃക്കാക്കര കൈപ്പടമുകൾ കാരുവള്ളി വീട്ടിൽ ജബ്ബാറിന്‍റെ മകൻ മുഹമ്മദ് റാഫിയോടാണ് കണ്ടക്ടറുടെ ക്രൂരമായ പെരുമാറ്റം. 80 ശതമാനും അംഗവൈകല്യമുള്ള 22കാരൻ ആലുവ കരുണായത്തിലെ വിദ്യാർഥിയാണ്.

ഇന്നലെ രാവിലെ കൈപ്പടമുകൾ ജംഗ്‌ഷനിൽനിന്ന് ആലുവ-തൃപ്പൂണിത്തുറ റൂട്ടിൽ സർവീസ് നടത്തുന്ന കെഎൽ-15-6986 കെഎസ്ആർടിസി ബസിൽ കയറിയ മകനോട് യാത്രക്കാരുടെ മുന്നിൽവച്ച് കണ്ടക്ടർ അസഭ്യം പറഞ്ഞതായാണ് പിതാവിന്‍റെ പരാതി.

ഒർജിനൽ യാത്രപ്പാസ് ഇല്ലാത്തതിന്‍റെ പേരിൽ കണ്ടക്ടർ വിദ്യാർഥിയോട് തട്ടിക്കയിയെന്നും പാസ് നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ലാമിനിറ്റഡ് പാസാണ് കൊടുത്തുവിട്ടിരുന്നതെന്നും പിതാവ് പറഞ്ഞു.

മകനോട് മേശമായി പെരുമാറിയ കണ്ടക്ടർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കളമശേരി പോലീസിലും റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർക്കും ആലുവ കെഎസ്ആർടിസി ഡിപ്പോ ഓഫീസർക്കും പരാതി നൽകി.