കൊച്ചി: ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചതിന്‍റെ പേരില്‍ നാഗ്പുരില്‍ അറസ്റ്റിലായ മലയാളി റിജാസിനെതിരെ കേരളത്തിലുള്ള കേസുകളിലും അന്വേഷണം. ആക്റ്റിവിസ്റ്റും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനുമായ റിജാസ് എം. ഷീബ സൈദിക്കാണ് കഴിഞ്ഞ ദിവസം നാഗ്പൂരില്‍ അറസ്റ്റിലായത്.

കാഷ്മീരില്‍ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി പനമ്പിള്ളിനഗറില്‍ പ്രതിഷേധിച്ചതിന് റിജാസ് അടക്കം 10 പേര്‍ക്കെതിരെ ഏപ്രില്‍ ഒടുവില്‍ എറണാകുളം സൗത്ത് പോലീസ് കേസെടുത്തിരുന്നു. അനുമതിയില്ലാതെയുള്ള സംഘം ചേരല്‍ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.

യഹോവയുടെ സാക്ഷികള്‍ നടത്തിയ കണ്‍വന്‍ഷനിടെയുണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തില്‍പ്പെട്ട യുവാക്കളെ പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്തു എന്ന റിപ്പോര്‍ട്ടിന്‍റെ പേരിലും റിജാസിനെതിരെ നേരത്തെ കേസെടുത്തിരുന്നു. വടകര പോലീസാണ് അന്ന് കേസെടുത്തത്. തമ്മനം സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്‍ പ്രതിയായ ബോംബ് സ്‌ഫോടനത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്.

ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തശേഷം നാഗ്പുരിലെത്തിയപ്പോഴാണ് സുഹൃത്തിനൊപ്പം റിജാസിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും നാഗ്പുര്‍ പോലീസും ഇയാളുടെ കൊച്ചി എളമക്കരയ്ക്കടുത്തുള്ള കീര്‍ത്തി നഗറിലെ വീട്ടില്‍ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു.

രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, കലാപാഹ്വാനം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.