കോലഞ്ചേരി: ശക്തമായ കാറ്റിലും മഴയിലും കോലഞ്ചേരിയിലും നെല്ലാടും മരം വീണ് ശതാഗതം തടസപ്പെട്ടു. നെല്ലാട് കാവുംപടിയിൽ ഇന്നലെ ഉച്ചയ്ക്ക് 1.30നുണ്ടായ ശക്തമായ കാറ്റിൽ ചൂള, വാക മരങ്ങൾ വൈദ്യുതി കമ്പിയിലേക്ക് വീണതിനെ തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്.

കോലഞ്ചേരി മെഡിക്കൽ കോളജിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിലേക്ക് വൈകിട്ട് 5.30ന് തേക്ക് മരം വീണു. കാറിൽ യാത്രക്കാർ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. മഴുവന്നൂർ കിഴക്കാംപാറയിൽ കെ.ഐ. വർഗീസിന്‍റെ കാറിലേക്കാണ് വൈകിട്ടത്തെ കാറ്റിൽ മരം വീണത്.

കോതമംഗലം: ശക്തമായ കാറ്റിൽ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ കാറ്റിൽ വീണ മരങ്ങൾ കടപുഴകി വീണു. പുന്നേക്കാട് - തട്ടേക്കാട് റോഡിൽ കൂറ്റൻ മരം വീണതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടു.

നിരവധി വൈദ്യുതി പോസ്റ്റും തകർന്നു. വാഹനങ്ങളോ കാൽനടക്കാരോ റോഡിൽ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ചെറുവട്ടൂർ, തങ്കളം ഗ്രീൻവാലി ജംഗ്ഷൻ, പിണവൂർകുടി എന്നിവിടങ്ങളിലും മരങ്ങൾ വീണിരുന്നു.