കരുമാലൂർ: അജ്ഞാത വാഹനമിടിച്ചു കരുമാലൂർ പുറപ്പിള്ളിക്കാവ് സ്വദേശി രതീഷിന് പരുക്കേറ്റു. കരുമാലൂർ ഷാപ്പുപടി ഭാഗത്തു വെച്ച് ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്.

പരിക്കേറ്റു രക്തം വാർന്ന അവസ്ഥയിൽ റോഡരികിൽ അബോധാവസ്ഥയിൽ കിടന്ന ആളെ ഐഡിയർ റിലീഫ് വിംഗ് പ്രവർത്തകൻ അഷ്കർ അലിയും നാട്ടുകാരും ചേർന്നാണ് ആലുവ സർക്കാർ ആശുപത്രിയിലെത്തിച്ചത്.

എന്നാൽ തലയിലും നട്ടെല്ലിനും സാരമായി പരിക്കു പറ്റിയതിനാൽകളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടം നടന്ന സ്ഥലത്തു നിന്നു കാറിന്റേതെന്നു കരുതുന്ന ചില ഭാഗങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇടിച്ചിട്ട വാഹനം നിർത്താതെ പോയതാകാമെന്നു കരുതുന്നു. സംഭവത്തെ തുടർന്നു നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു.