കോതമംഗലം: കാലവർഷം ശക്തിപ്രാപിച്ച് പെരിയാർ കലങ്ങിയൊഴുകിയതും ഭൂതത്താൻകെട്ട് ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തിയതും മേഖലയിൽ ശുദ്ധജല പദ്ധതികളെ ബാധിച്ചു. തട്ടേക്കാട് പന്പിംഗ് നിലച്ച് കീരംപാറ പഞ്ചായത്തിൽ ജലവിതരണം മുടങ്ങി.

കനത്ത മഴയും ഇടുക്കിയിലെ കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ടുകൾ ഭാഗികമായി തുറന്നതും പെരിയാറിലെ നീരൊഴുക്കു വർധിപ്പിച്ചതോടെയാണു ഭൂതത്താൻകെട്ടിൽ ഷട്ടറുകൾ തുറന്നു ജലനിരപ്പ് ക്രമീകരണം വേണ്ടിവന്നത്.

ഷട്ടറുകൾ തുറന്നതോടെ പെരിയാറിൽ ജലനിരപ്പ് താഴ്ന്നതും കരയിൽ നിന്നും തോടുകളിൽ നിന്നും ചെളി ഒഴുകിയെത്തി വെള്ളം കലങ്ങുകയും ചെയ്തതാണു പന്പിംഗ് നിലയ്ക്കാൻ കാരണം.

ഭൂതത്താൻകെട്ടിലെ ജലനിരപ്പ് ഇന്നലെ 27.5 മീറ്ററായി താഴ്ന്നു. രണ്ട് ദിവസമായി മഴ ശക്തി കുറഞ്ഞതിനാൽ പെരിയാറിൽ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഭൂതത്താൻകെട്ടിൽ ഷട്ടറുകൾ താഴ്ത്തി പെരിയാറിൽ ജലനിരപ്പ് ഉയർത്തുകയും കലക്കൽ മാറുകയും ചെയ്താലേ ശുദ്ധജലവിതരണം സുഗമമാകയുള്ളു.