കോലഞ്ചേരി: പൂതൃക്ക പഞ്ചായത്ത് പ്രസിഡന്‍റായി മാത്യൂസ് കുമണ്ണൂർ തെരഞ്ഞെടുക്കപ്പെട്ടു. ഇടത് സ്ഥാനാർഥി സിപിഎമ്മിലെ എൻ.വി. കൃഷ്ണൻകുട്ടിയെ നാലിനെതിരെ ഒന്പത് വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കോൺഗ്രസിലെ മാത്യൂസ് കുമ്മണ്ണൂർ തെരഞ്ഞെടുക്കപ്പെട്ടത്.

കോൺഗ്രസിലെ മുൻധാരണ പ്രകാരം ടി.പി. വർഗീസ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി അംഗം കെ.സി. ഉണ്ണിമായ വോട്ടിൽനിന്ന് വിട്ടുനിന്നു. ഇന്നലെ 11 ഓടെയായിരുന്നു തെരഞ്ഞെടുപ്പ് പ്രകിയ നടന്നത്. കുന്നത്തുനാട് തഹസിൽദാർ (എൽ.ആർ) ജോജി വർഗീസ് വരണാധികാരിയായിരുന്നു.

മീമ്പാറ 13-ാം വാർഡംഗമായ മാത്യൂസ് കുമ്മണ്ണൂർ കുടകുത്തി ക്ഷീരോദ്പാദക സഹകരണ സംഘം പ്രസിഡന്‍റും, കഴിഞ്ഞ നാല് വർഷത്തിലേറെയായി പൂതൃക്ക പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാനുമാണ്. ഭാര്യ: മിനി, മക്കൾ പോൾസൺ, ജോർജി.