കണ്ണാറ: ചീനിക്കടവിൽ വൈഎംസിഎക്കു സമീപം വീടിനു പിറകിലേയ്ക്ക് മണ്ണിടിഞ്ഞു വീണു. മുറ്റത്തു നിൽക്കുകയായിരുന്ന പത്തു വയസുകാരൻ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. കഴിഞ്ഞദ‌ിവസം ഉച്ചയോടെയാണു കുരുമ്പേപ്പറമ്പിൽ ചന്ദ്രികയുടെ വീട്ടിലേയ്ക്ക് സമീപവാസിയുടെ പറമ്പിലെ മണ്ണിടിഞ്ഞു വീണത്. ഈ സമയം ചന്ദ്രികയും കൊച്ചുമകനും വീടിനു പിറകിൽ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

അപകടസാധ്യതയുള്ള മണ്ണ് നീക്കം ചെയ്യണമെന്ന് സമീപവാസിയോട് പലവട്ടം ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാൻ അവർ തയാറായില്ലെന്ന് ചന്ദ്രിക പറഞ്ഞു. ചന്ദ്രികയും മകനും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്.

വാർഡ് മെമ്പർ രേഷ്മ സജീഷ് സ്ഥലം സന്ദർശിച്ചു. അപകടസാധ്യത മുന്നിൽ കണ്ട് ആവശ്യമെങ്കിൽ കുടുംബത്തോട് മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കുടുംബത്തിന്‍റെ സുരക്ഷയ്ക്കുവേണ്ട എല്ലാ ക്രമീകരണങ്ങളും ചെയ്തു നൽകാമെന്ന് ഉറപ്പു നൽകിയതായും മെമ്പർ പറഞ്ഞു.