തിരുവില്വാമല: വീടിനു ചുറ്റും വന്നെത്തുന്ന മിണ്ടാപ്രാണികൾക്ക് അന്നമൂട്ടാൻ ഇനി ദിവാകരൻ ഇല്ല. കാൻസർ രോഗത്തോട് പൊരുതി കഴിഞ്ഞദിവസം ദിവാകരൻ (62) വിടവാങ്ങി.

രോഗത്തിന്‍റെ വേദനകൾക്കിടയിലും ഏതാനും നാളുകൾക്കു മുന്പുവരെ തന്‍റെ വീട്ടിലെത്തുന്ന പരുന്തുകൾ, നായ്ക്കൾ, കാക്കകൾ, അമ്പലക്കാളകൾ, പൂച്ചകൾ എന്നിവയ്ക്കെല്ലാം ദിവാകരൻ ഭക്ഷണം നൽകുമായിരുന്നു. വേലൻതോട്ട് കൂട്ടാല പരേതനായ രാമൻകുട്ടിനായരുടെ പതിനാലു മക്കളിൽ പത്താമനായിരുന്നു ദിവാകരൻ. ഒന്നര പതിറ്റാണ്ടായി മിണ്ടാപ്രാണികൾക്ക് ഭക്ഷണം നൽകുന്നു.

സംസ്കാരം നടത്തി. ഭാര്യ: ഓമന. മകൾ: ആതിര. മരുമകൻ: വൈശാഖ്.