മേലൂർ: ട്രാൻസ്ഫോർമറിനു കൂടൊരുക്കണം; നാട്ടുകാരുടെ ആവശ്യം ശക്തം. മേലൂർ പള്ളിനട ജംഗ്ഷനു സമീപം പുഷ്പഗിരി വഴിയിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമറാണ് അപകട ഭീഷണി ഉയർത്തുന്നത്. സ്കൂളുകൾ, ചെറുകിട കടകൾ, പൊതുവിതരണ കേന്ദ്രം തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിച്ചുവരുന്നത്. നടപ്പാത അവ സാനിക്കുന്നിടത്താണു നിലവിൽ ട്രാൻസ്ഫോർമറുള്ളത്. വലിയ വാഹനങ്ങൾ തട്ടുവാൻ സാധ്യത കൂടുതലാണെന്നുയാത്രക്കാർ പറഞ്ഞു.

"അപായം " എന്ന ബോർഡ് തൂ ക്കിയിട്ടതുകൊണ്ടായില്ലെന്നും അപകട ഭീഷണി ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബസിറങ്ങി കാൽനടയായി വിദ്യാർഥികൾ സ്കൂളിലേക്കു പോകുന്നത് ട്രാൻസ്ഫോർമറിനോട് ചേർന്നാണ്. ഇത് ആശങ്കക്ക് വഴിവ ക്കുന്നതായി രക്ഷിതാക്കളും പറഞ്ഞു. മേലൂർ പഞ്ചായത്തിലെ വിവിധ മേഖലകളിലുള്ള ട്രാൻസ്ഫോർമറുകൾ ഇരുമ്പു കമ്പിയിൽ കൂടൊരുക്കി സുരക്ഷിതമാക്കിയാണ് വച്ചിട്ടുള്ളത്.

പിന്നെ എന്തുകൊണ്ടാണ് ഇവിടെ ഇത്തരമൊരു സംവിധാനം ഒരുക്കാൻ അധികാരികൾ മടിക്കുന്നതെന്നാണു ചോദ്യമുയരുന്നത്. ബന്ധപ്പെട്ട അധികൃതർ ഈ വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നു യാത്രക്കാരും നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെട്ടു.