ചിറ്റൂർ: കച്ചേരിമേട് മിനിസിവിൽ സ്റ്റേഷനു സമീപം ബസ് പാർക്കിംഗ് സ്റ്റാൻഡിൽ. കാത്തിരിപ്പുകേന്ദ്രമില്ലാതെ യാത്രികർ ദുരിതത്തിൽ. കനത്ത വെയിലിൽ ദീർഘനേരം ബസ് കാത്തുനിൽക്കുന്നതാണ് ഏറെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നത്.

കൈക്കുഞ്ഞുങ്ങളടക്കം സ്ത്രീകളും വയോധികരുമെല്ലാം ഇവിടെ ബസ് കാത്തുനിൽക്കുന്നത് ഏറെ വിഷമതകൾ സഹിച്ചാണ്. ബസെത്തുംവരെ റോഡിനു എതിർവശത്തെ മരണത്തണലുകളാണ് എല്ലാവരുടെയും ആശ്രയം. ബസെത്തിയാൽ ഇവർ റോഡുമുറിച്ചുകടക്കുന്നതും ഭീതിയോടെയാണ്.

ചിറ്റൂരിലെത്തി തിരിച്ചുപോകുന്ന ബസുകൾ താത്കാലികമായി നിർത്തിയിടാനാണ് കച്ചേരിമേട്ടിൽ പാർക്കിംഗ് സ്റ്റാൻഡ് സ്ഥാപിച്ചിട്ടുള്ളത്. കാത്തിരിപ്പുകേന്ദ്രമോ ഇല്ലാത്തതു യാത്രികരുടെ പ്രതിഷേധത്തിനും കാരണമാകുന്നുണ്ട്.