ഒറ്റപ്പാലം: പുതുതായി എൻറോൾ ചെയ്തവരുടെ ആധാർകാർഡുകൾ ലഭിക്കാൻ വൈകുന്നതായി വ്യാപക പരാതി. അപേക്ഷകരെ ശരിക്കും വലയ്ക്കുന്ന അവസ്ഥയാണ് നിലവിലെന്നാണ് ആക്ഷേപം. ഇ- ആധാർപോലും കൃത്യസമയത്ത് ലഭിക്കാത്തതാണു പ്രശ്നം.

നടപടിക്രമങ്ങൾ പൂർത്തിയായാലും യുണീക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റിൽ ഇ- ആധാർ ലഭിക്കാൻ ഒരുമാസത്തോളമെടുക്കുന്നുണ്ട്. സാധാരണ ആധാർ എൻറോൾമെന്‍റിന് നടപടികൾ പൂർത്തിയായാൽ മൂന്നുദിവസത്തിനകം ഇതു ലഭ്യമാകാറുണ്ട്. പിന്നീട് ഒരുമാസംകൊണ്ട് തപാൽ വഴിയും ആധാർ ലഭിക്കും.

ഇ- ആധാർ ലഭിക്കുന്നതോടെ സർക്കാർ സേവനങ്ങളിൽ അപേക്ഷ നൽകാനും രജിസ്റ്റർചെയ്യാനുമെല്ലാം സാധിക്കുമായിരുന്നു. എന്നാലിപ്പോൾ നടപടിക്രമങ്ങൾ പൂർത്തിയായ അപേക്ഷകന്‍റെ എൻറോൾമെന്‍റ് നമ്പർ ഉപയോഗിച്ച് വെബ്‌സൈറ്റിൽ പരിശോധിക്കുമ്പോൾ പ്രക്രിയ തുടരുകയാണെന്ന മറുപടിയാണ് ദൃശ്യമാകുന്നത്. ചിലരുടേതു സാങ്കേതിക കാരണങ്ങളാൽ നിരസിച്ചതായും കാണിക്കുന്നു. ഇതെല്ലാം ആധാർ കേന്ദ്രങ്ങളിലെ ജീവനക്കാരും അപേക്ഷകരും തമ്മിൽ തർക്കത്തിനുമിടയാക്കുന്നുമുണ്ട്.