ഒറ്റപ്പാലം: മഴ ശക്തമായി, ഈസ്റ്റ് ഒറ്റപ്പാലം പുതിയ പാലത്തിന്‍റെ നിർമാണം നടക്കുന്ന തോട്ടിൽനിന്ന് മണ്ണ് നീക്കാത്തതു ഒഴുക്കിന് തടസമാകും. പഴയ പാലത്തിനു താഴെയായി തോട്ടിൽ കിടക്കുന്ന ഇരുവശങ്ങളിലെയും മണ്ണ് പൂർണമായി നീക്കാത്തതാണ് പ്രശ്നം.

പാലത്തിന്‍റെ പ്രാരംഭപ്രവർത്തനങ്ങൾ നടത്തുന്നതിന് വശങ്ങൾ ഇടിച്ചിട്ട മണ്ണാണ് തോട്ടിൽ കിടക്കുന്നത്. പാലംനിർമാണം നടക്കുന്ന ഭാഗത്തേക്ക് വെള്ളം എത്താതിരിക്കാൻ മണ്ണിട്ടും തടസംസൃഷ്ടിച്ചിരുന്നു.

ദിവസങ്ങൾക്കുമുൻപ് പൊതുമരാമത്ത് പാലം വിഭാഗത്തിന്‍റെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണുനീക്കുന്ന പ്രവൃത്തി നടത്തിയിരുന്നു.

എന്നാൽ മുഴുവനായി നീക്കിയില്ലെന്നാണാരോപണം. കാലവർഷം ശക്തമാകുന്നതിനു മുൻപായി തടസംനീക്കിയില്ലെങ്കിൽ കരകളിൽ വെള്ളംകയറുമെന്നാണ് ആശങ്ക. കഴിഞ്ഞവർഷം പെയ്ത ശക്തമായമഴയിൽ തോടിനു സമീപത്തെ പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങിയിരുന്നു.

ഇരുപതിലേറെ വീടുകളിലാണ് അന്നു വെള്ളം കയറിയത്. കുടുംബങ്ങൾക്ക് മാറിത്താമസിക്കേണ്ടിയും വന്നിരുന്നു. 2018, 19 വർഷങ്ങളിലുണ്ടായ പ്രളയങ്ങളിലും വെള്ളംകയറിയിരുന്നു. മണ്ണും കല്ലുകളും നീക്കി ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഫൗസിയ ഹനീഫ ഒറ്റപ്പാലം സബ് കളക്ടർക്കു പരാതി നൽകി.

തടസങ്ങൾ പൂർണമായി നീക്കിയെന്നാണ് പൊതുമരാമത്ത് പാലംവിഭാഗം അറിയിച്ചിരുന്നതെന്നും ഇതു വസ്തുതാവിരുദ്ധമാണെന്നും പരാതിയിൽ ആരോപിക്കുന്നു.