ഗ്രേറ്റ് ബ്രിട്ടൻ രൂപത സുവാറ ബൈബിൾ ക്വിസ് ഫൈനൽ റൗണ്ട് മത്സരാർഥികളെ പ്രഖ്യാപിച്ചു
Sunday, May 28, 2023 1:09 PM IST
ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ്ഹാം: സുവാറ 2023 ബൈബിൾ ക്വിസ് അവസാന റൗണ്ടിലേക്കുള്ള മത്സരാർഥികളെ പ്രഖ്യാപിച്ചു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന ബൈബിൾ ക്വിസിന്‍റെ ഫൈനൽ ജൂൺ പത്തിനാണ് നടക്കുന്നത്.

വിവിധ പ്രായപരിധി ഗ്രൂപ്പുകളിൽ നിന്നും ഫൈനൽ മത്സരങ്ങൾക്ക് യോഗ്യത നേടിയവരെ ബൈബിൾ അപ്പസ്റ്റോലറ്റാണ് പ്രഖ്യാപിച്ചത്. ഓരോ ഗ്രൂപ്പുകളിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ആറ് മത്സരാർഥികൾ വീതമാണ് അവസാന റൗണ്ടിൽ പങ്കെടുക്കുക.

രണ്ട് റൗണ്ടുകളിലായി അഞ്ച് മത്സരങ്ങളാണ് ഓൺലൈനായി നടത്തുന്നത്. മൂന്ന് മത്സരങ്ങളായി നടത്തപ്പെട്ട ആദ്യ റൗണ്ടിൽ നിന്ന് 50 ശതമാനം മത്സരാർഥികളായിരുന്നു രണ്ടാം റൗണ്ട് മത്സരമായ സെമി ഫൈനലിലേക്ക്‌ യോഗ്യത നേടിയിരുന്നത്.

രണ്ട് മത്സരങ്ങളിലായി നടത്തപ്പെട്ട സെമിയിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ആറ് മത്സരാർഥികൾ വീതമാണ് ഓരോ ഏജ് ഗ്രൂപ്പുകളിൽനിന്നും ഫൈനലിലേക്ക് യോഗ്യത നേടിയത്. മത്സരാർഥികളുടെ പങ്കാളിത്തംകൊണ്ട് വളരെ സജീവമായിരുന്നു ഓരോ മത്സരങ്ങളും.

ഈ വർഷം മുതിർന്നവർക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നു. വലിയ നോമ്പിലെ ആഴ്ചകളിൽ ബൈബിൾ പാരായണത്തിലൂടെ പാഠ്യഭാഗങ്ങൾ പഠിക്കുകയും തുടർന്ന് ഈസ്റ്ററിന് ശേഷം മത്സരത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്.

ഫൈനലിൽ യോഗ്യത നേടിയവരുടെ പേരുകൾ രൂപത ബൈബിൾ അപ്പസ്റ്റലേറ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് ബൈബിൾ അപ്പസ്റ്റലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
http://smegbbiblekalotsavam.com/?page_id=1385