Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJP

Kannur

മേലെചൊവ്വ മേൽപ്പാലം നിർമാണത്തിന് വേഗത കൂട്ടണം: നടാലിൽ അടിപ്പാത നിർമിക്കണം-ബിജെപി

കണ്ണൂർ: മേലെചൊവ്വ മേൽപ്പാലം നിർമാണം വളരെ മന്ദഗതിയിലാണെന്നും ഇങ്ങനെ പോയാൽ പൂർത്തിയാകാൻ വർഷങ്ങൾ നീണ്ടുപോയേക്കാമെന്നും ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്‍റ് കെ.കെ. വിനോദ്കുമാർ പ്രസ്താവിച്ചു. കൂടുതൽ ജോലിക്കാരെ വിന്യസിപ്പിച്ച് എത്രയും വേഗം മേൽപ്പാലം യാഥാർഥ്യമാക്കണം.

എൻഎച്ച് 66 നിർമാണ സമയത്ത് തന്നെ നടാലിൽ അടിപ്പാത വേണമെന്ന ആവശ്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ കണ്ണൂരിന്‍റെ എംഎൽഎയും എംപിയും സംസ്ഥാന സർക്കാരും കാണിച്ച അനാസ്ഥയാണ് നടാലിൽ അടിപ്പാത യാഥാർഥ്യമാക്കുന്നതിന് തടസമായത്. ഇവർ മാത്രമാണ് ഇതിന് കാരണക്കാർ. ജനങ്ങളുടെ നിരന്തരമായ ആവശ്യത്തോട് മുഖം തിരിഞ്ഞു നിൽക്കുകയായിരുന്നു എംപിയും എംഎൽഎയും സംസ്ഥാന സർക്കാരും.

ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളിൽ പ്രസ്തുത പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇനിയും ഇത്തരം പ്രശ്നപരിഹാരത്തിന് ബിജെപി മുൻപന്തിയിൽ ഉണ്ടാകുമെന്നും കെ.കെ. വിനോദ്കുമാർ പറഞ്ഞു.

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ കൂട്ടത്തല്ല് ; ഹാജര്‍ രജിസ്റ്ററിനായി പിടിവലി

തിരുവനന്തപുരം: കോര്‍പറേഷൻ കൗൺസിലിനിടെ ബിജെപി-യുഡിഎഫ് അംഗങ്ങള്‍ ഏറ്റുമുട്ടി. കാപ്പാ കേസ് പ്രതിയായ ആർ. സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങൾ നടുക്കളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ഇവരെ പ്രതിരോധിക്കാൻ ബിജെപി അംഗങ്ങളും എത്തിയതോടെയാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.

യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം നടക്കുന്നതിനിടെ അജണ്ടകൾ മുഴുവൻ വേഗത്തിൽ പാസാക്കി കൗൺസിൽ യോഗം അവസാനിപ്പിച്ചതായി മേയർ വി.വി.രാജേഷ് പറഞ്ഞു. പിന്നാലെ ബിജെപിയും എൽഡിഎഫും യുഡിഎഫും പരസ്പരം ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ കൗൺസിലർമാരുടെ ഹാജർ രജിസ്റ്റർ കൈക്കലാക്കാൻ ഇരു വിഭാഗങ്ങളും തമ്മിൽ കടുത്ത പിടിവലിയുണ്ടായി.

ഇതിനിടെ രജിസ്റ്റർ കീറിയെറിയാനും ശ്രമുണ്ടായി. കൗൺസിൽ ഹാളിനുള്ളിലെ സംഘർഷം കോർപറേഷൻ ഓഫീസിന് പുറത്തേക്കും വ്യാപിച്ചതോടെ സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയനെതിരെ യുഡിഎഫ് രംഗത്തെത്തി.

ചെമ്പഴന്തി ഉദയന്‍ വനിതാ അംഗങ്ങളെ കൈയേറ്റം ചെയ്തെന്നും രേഖകൾ പിടിച്ചു വാങ്ങാൻ ശ്രമിച്ചെന്നമാണ് പരാതി. ബിജെപി അംഗങ്ങൾ ഹാജർ ബുക്ക് പിടിച്ചു വാങ്ങിയെന്നും പരാതിയുണ്ട്.

National

അയോധ്യ ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട്: ബിജെപിക്കെതിരെ വിമർശനവുമായി കേജരിവാൾ

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണ ഏജൻസികൾ നടപടികളെടുക്കുന്നില്ലാരോപിച്ച് ബിജെപി സർക്കാരിനെതിരെ വിമർശനവുമായി ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കേജരിവാൾ. രാമക്ഷേത്രത്തിനു ലഭിച്ച കോടികളുടെ സംഭാവനകൾ മോഷ്ടിക്കപ്പെട്ടിട്ടും ഒരൊറ്റ എഫ്ഐആർ പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും ആരെയാണ് സർക്കാർ സംരക്ഷിക്കുന്നതെന്നും കേജരിവാൾ എക്സിലിട്ട ഒരു വീഡിയോ പോസ്റ്റിൽ പറയുന്നു.

അയോധ്യയിലെ രാമക്ഷേത്രത്തിൽ സംഭാവനകളായി ലഭിച്ച കോടിക്കണക്കിനു രൂപയിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കുന്നതിനിടയിലാണ് കേജരിവാളും സർക്കാരിനെ കുറ്റപ്പെടുത്തി രംഗത്ത് വരുന്നത്.

കോടിക്കണക്കിനു ജനങ്ങളുടെ വിശ്വാസമാണ് വലുതെന്നും ക്രമക്കേടുകളിൽ ഉൾപ്പെട്ടവർ എത്ര വലിയവരാണെങ്കിലും അവരെ ജയിലിൽ അടക്കണമെന്നും കേജരിവാൾ പറഞ്ഞു.

രാമക്ഷേത്രത്തിൽനിന്ന് കോടികളുടെ സംഭാവന തട്ടിയെടുത്തതിനോടൊപ്പം ആഭരണപ്പെട്ടികളും തട്ടിയെടുത്തെന്ന് പറയപ്പെടുന്നുണ്ടെന്നും എന്നിട്ടും ഉത്തർപ്രദേശ് പോലീസോ ഇഡിയോ സിബിഐയോ എഫ്ഐആർ രേഖപ്പെടുത്തിയിട്ടില്ലെന്നും കേജരിവാൾ കുറ്റപ്പെടുത്തി.

Kerala

ബിജെപിയുടെ വഴിയടച്ച് സമരം; ചോദ്യം ചെയ്ത് വയോധിക

തിരുവനന്തപുരം: ബിജെപി കൗൺസിലർമാരുടെ പ്രതിഷേധത്തിനിടെ വൈകാരികമായി പ്രതികരിച്ച് വഴിയാത്രക്കാരിയായ വയോധിക. വഴിയടച്ച് സമരം ചെയ്യുന്നത് എന്തിനെന്ന് വയോധികയായ സരസ്വതി അമ്മ ചോദിച്ചു. പിന്നാലെ സമരം അവസാനിപ്പിച്ചു.

കാപ്പ കേസിൽ പ്രതിയായ കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആയിരുന്നു ബിജെപിയുടെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്. വീട്ടിലേക്കുള്ള യാത്ര മുടങ്ങിയതോടെയാണ് വയോധിക പ്രതിഷേധിച്ചത്.

വയസായവർക്കും സാധാരണക്കാർക്കും നടക്കേണ്ട വഴിയാണ് അടച്ചതെന്നും ഇവർ പറഞ്ഞു. പ്രവർത്തകർ അനുനയിപ്പിച്ചാണ് ഇവരെ മാറ്റിയത്. പിന്നാലെ സമരം ഉദ്ഘാടനം കഴിഞ്ഞ് അവസാനിപ്പിച്ചു. 

Kerala

സിപിഎം മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം: സിപിഎം മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ ചേർന്നു. കഴക്കൂട്ടം സിപിഎം മുൻ ഏരിയ സെക്രട്ടറി എസ്.എസ്. ബിജു ആണ് ബിജെപിയിൽ ചേർന്നത്. മാരാർജി ഭവനിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് ബിജു അംഗത്വം സ്വീകരിച്ചത്.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സൈനിക് സ്കൂൾ വാർഡിലെ സ്ഥാനാർഥിയായിരുന്നു ബിജു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് ബിജു പൂർണമായും വിട്ടുനിന്നിരുന്നു. സംഭവത്തിൽ ബിജുവിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.

National

തൃണമൂൽ വനിതാ നേതാവിന്‍റെ തലയെടുക്കുന്നവർക്ക് ഒരു കോടി വാഗ്ദാനം; ബിജെപി നേതാവ് വിവാദത്തിൽ

കോൽക്കത്ത: ബിജെപി നേതാവിന്‍റെ വിവാദ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് ലോക്‌സഭാ എംപി സാവോനി ഘോഷ്.

ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ ജില്ലയിലുള്ള സിക്കന്ദരാബാദിലെ ബിജെപി മുനിസിപ്പൽ ചെയർമാൻ പ്രദീപ് ദീക്ഷിത്, സാവോനി ഘോഷിന്‍റെ തലവെട്ടുന്നവർക്ക് ഒരു കോടി രൂപ പ്രതിഫലം പ്രഖ്യാപിക്കുകയായിരുന്നു.

രാഷ്ട്രീയ എതിരാളികളെ അക്രമത്തിലൂടെ നേരിടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സാവോനി ഘോഷ് കുറ്റപ്പെടുത്തി. ഇത്തരം ഭീഷണികൾക്ക് മുന്നിൽ താൻ വഴങ്ങില്ലെന്നും ജനങ്ങൾക്ക് വേണ്ടി പാർലമെന്‍റിലും പുറത്തും ശബ്ദമുയർത്തുന്നത് തുടരുമെന്നും അവർ വ്യക്തമാക്കി.

സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്ന ബിജെപിയുടെ യഥാർത്ഥ മുഖമാണ് ഇത്തരം പ്രസ്താവനകളിലൂടെ പുറത്തുവരുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. സംഭവത്തിൽ ബിജെപി നേതാവിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ശിവലിംഗവുമായി ബന്ധപ്പെട്ട് സാവോനി ഘോഷ് മുൻപ് പങ്കുവച്ച ഒരു പഴയ സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രതിഷേധിച്ച്, ഹിന്ദു സംഘടനകൾ സിക്കന്ദരാബാദിൽ നടത്തിയ മാർച്ചിലാണ് ബിജെപി നേതാവ് ഈ വിവാദ പ്രസ്താവന നടത്തിയത്. എന്നാൽ ഈ വീഡിയോ വ്യാജമാണെന്നും തന്നെ അപകീർത്തിപ്പെടുത്താൻ ചിലർ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണെന്നും പ്രദീപ് ദീക്ഷിത് അവകാശപ്പെട്ടു. ‌

താൻ അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്‍റെ വാദം. തനിക്ക് നേരെ ഉയർന്നിരിക്കുന്നത് പരസ്യമായ വധഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി സാവോനി ഘോഷ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭാ സ്പീക്കർ ഓം ബിർള എന്നിവരെ ടാഗ് ചെയ്തുകൊണ്ട്, ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഒരു വനിതാ ജനപ്രതിനിധിക്ക് നേരെ ഇത്തരം ഭീഷണി ഉയരുന്നതാണോ പുതിയ ഭാരതത്തിലെ നാരീശക്തി എന്ന് അവർ എക്സിൽ കുറിച്ചു.

കുറ്റക്കാർക്കെതിരെ ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ പോലീസ് കർശന നിയമനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

National

ബിജെപിയെ പ്രതിരോധിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് മമത

കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് നേരിടേണ്ടിവന്ന കനത്ത പരാജയത്തിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി മമത ബാനർജി. ബിജെപി മുഖ്യമന്ത്രി അധികാരമേറ്റ സാഹചര്യത്തിൽ, ബിജെപിയെ പ്രതിരോധിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് മമത ബാനർജി പറഞ്ഞു.

ബിജെപിക്കും മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും എതിരെ പോരാടാൻ പശ്ചിമ ബംഗാളിലെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണമെന്ന് ടിഎംസി അധ്യക്ഷ മമത ശനിയാഴ്ച ആഹ്വാനം ചെയ്തു.

ദേശീയ പാർട്ടികളും വിദ്യാർഥി സംഘടനകളും സന്നദ്ധ സംഘടനകളും ഒറ്റെക്കെട്ടായി നിൽക്കണമെന്നും മമത ആവശ്യപ്പെട്ടു.

National

ശൃംഗേരിയിലെ വോട്ടെണ്ണൽ വിവാദം: ബിജെപി ഗൂഢാലോചന നടത്തിയെന്ന് സിദ്ധരാമയ്യ

ബംഗളൂരു: കർണാടകയിലെ ശൃംഗേരി നിയമസഭാ മണ്ഡലത്തിലെ പുനർവോട്ടെണ്ണലിന് പിന്നാലെ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. കോൺഗ്രസിന്‍റെ വിജയം അട്ടിമറിക്കാൻ ബിജെപി 'ക്രിമിനൽ ഗൂഢാലോചന' നടത്തിയെന്നും പോസ്റ്റൽ ബാലറ്റുകളിൽ തിരിമറി നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. റിട്ടേണിംഗ് ഓഫീസറുടെ തീരുമാനത്തെ കോൺഗ്രസ് നിയമപരമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ ടി.ഡി. രാജഗൗഡ 201 വോട്ടുകൾക്കാണ് ശൃംഗേരിയിൽ വിജയിച്ചിരുന്നത്. എന്നാൽ കോടതി ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ ഞായറാഴ്ച നടന്ന പുനർവോട്ടെണ്ണലിൽ ബിജെപിയുടെ ഡി.എൻ. ജീവരാജ് 52 വോട്ടുകൾക്ക് വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. വോട്ടെണ്ണലിനിടെ കോൺഗ്രസിന് ലഭിച്ച 255 പോസ്റ്റൽ ബാലറ്റുകൾ അസാധുവാക്കിയതാണ് ഫലം മറിയാൻ കാരണമായത്.

2023-ൽ നടന്ന വോട്ടെണ്ണലിൽ ഈ വോട്ടുകളെല്ലാം സാധുവാണെന്ന് കണ്ട് എല്ലാ സ്ഥാനാർത്ഥികളും ഒപ്പിട്ടു നൽകിയതായിരുന്നു എന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ബാലറ്റുകൾ അടങ്ങിയ ട്രങ്ക് കൊണ്ടുപോകുന്നതിനിടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് ബിജെപി ബാലറ്റുകളിൽ തിരിമറി നടത്തിയെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. അന്ന് ഇല്ലാത്ത പരാതി ഇപ്പോൾ ഉന്നയിക്കുന്നത് വോട്ട് മോഷ്ടിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

 

National

ബിജെപിക്കു വൻ കുതിപ്പ്; കോണ്‍ഗ്രസിനു പിടിവള്ളി

ഈ തെരഞ്ഞെടുപ്പുഫലം ദേശീയ രാഷ്‌ട്രീയത്തിലും അഞ്ചു സംസ്ഥാനങ്ങളിലെ പ്രാദേശിക രാഷ്‌ട്രീയത്തിലും ദൂരവ്യാപകമായ വലിയ ചലനങ്ങൾ സൃഷ്‌ടിക്കും. പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, ആസാം, പുതുച്ചേരി സംസ്ഥാനങ്ങളിലെ ജനവിധിയിൽ ഏറ്റവും നേട്ടം ബിജെപിക്കാണ്. കേരളത്തിലെ മിന്നുന്ന ജയം കോണ്‍ഗ്രസിനു ദേശീയരാഷ്‌ട്രീയത്തിൽ കരുത്തേകും. കർണാടക, തെലുങ്കാന, ഹിമാചൽ പ്രദേശ് എന്നിവയോടൊപ്പം കേരളവും കോണ്‍ഗ്രസിന്‍റെ കൈപ്പിടിയിലൊതുങ്ങിയത് രാഹുൽ ഗാന്ധിയുടെ ആത്മവിശ്വാസം കൂട്ടും.

ഹിന്ദി ഹൃദയഭൂമിക്കും ആസാം അടക്കമുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കും പിന്നാലെ പശ്ചിമ ബംഗാളും വരുതിയിലാക്കിയതോടെ ബിജെപിയുടെയും മേധാവിത്വം കൂറെക്കൂടി ശക്തമായി. അതിലേറെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രമാദിത്വം ഉറപ്പിക്കാനും ഇന്നലത്തെ ജനവിധി വഴിതെളിക്കും. ബംഗാളിലെ 294 അംഗ നിയമസഭയിൽ 205 സീറ്റുകളുടെയും ആസാമിലെ 126ൽ 101 സീറ്റുകളുടെയും വിജയത്തിനു പത്തരമാറ്റ് തിളക്കമുണ്ട്. ആസാമിലും പുതുച്ചേരിയിലും ബിജെപിക്കു ലഭിച്ച തുടർഭരണത്തിന് ഇരട്ടിമധുരമുണ്ട്.

പശ്ചിമ ബംഗാളിലെ സൂപ്പർ ഡ്യൂപ്പർ വിജയമാകും ബിജെപിക്കു ലഹരിയാകുക. വലിയ സംസ്ഥാനമായ ബംഗാളിലെ കൂറ്റൻ ജയം ബിജെപിക്കു പലതരത്തിൽ നേട്ടമാകും. ഒരു ദിവസം കൊണ്ടോ മാസങ്ങൾ കൊണ്ടോ ഏതാനും വർഷം കൊണ്ടോ അല്ലിതു നേടിയത്. കൃത്യമായ ആസൂത്രണവും തന്ത്രങ്ങളുമുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷനും കേന്ദ്ര ഏജൻസികളും പണവും സമ്മർദവുമെല്ലാം ഉപയോഗിച്ചാണെന്ന പ്രതിപക്ഷ ആക്ഷേപംപോലും ബിജെപിയെ പിന്തിരിപ്പിക്കില്ല.

ബംഗാളിൽ സൂപ്പർ, ഡ്യൂപ്പർ ജയം

ഇനി ഒരു സംസ്ഥാനവും അപ്രാപ്യമല്ലെന്ന ബിജെപിയുടെ മുന്നറിയിപ്പു കൂടിയാണു പശ്ചിമ ബംഗാളിലെ കൂറ്റൻ ജയം. സംസ്ഥാനം അടക്കി ഭരിച്ച് വാണരുളിയ മമത ബാനർജിയുടെ തൃണമൂലിന്‍റെ 15 വർഷം നീണ്ട ഭരണം അവസാനിപ്പിച്ചാണു ബിജെപിയുടെ പടയോട്ടം. പ്രധാനമന്ത്രി മോദിയോടൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ കോൽക്കത്തയിൽ ക്യാന്പു ചെയ്തു നടപ്പാക്കിയ തന്ത്രങ്ങളുടെ വിജയം കൂടിയാണിത്. ബിജെപി ദേശീയ അധ്യക്ഷനായ ശേഷമുള്ള തെരഞ്ഞെടുപ്പിൽ മിന്നും ജയം നിതിൻ നബീനും കരുത്തേകും.

തൃണമൂലിന്‍റെ കോട്ടകളിലും കടന്നുകയറാൻ ബിജെപിക്കു കഴിഞ്ഞു. ഭാവിയിൽ പിടിച്ചുനിൽക്കാനാകും തൃണമൂൽ തത്രപ്പെടുക. സിപിഎമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും ഗതികെട്ട ചരിത്രം മമതയുടെയും ഉറക്കം കെടുത്തും. ബംഗാളിലെ ബിജെപിയുടെ ചരിത്രജയത്തിനു നേതൃത്വം നൽകി മമതയെ പരാജയപ്പെടുത്തിയ സുവേന്ദു തന്നെയാകും അടുത്ത ബംഗാൾ മുഖ്യമന്ത്രിയാകാൻ മുന്നിൽ. പഴയ കോണ്‍ഗ്രസുകാരനാണ് സുവേന്ദു.

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ ആസാമിൽ ബിജെപി തുടർച്ചയായ മൂന്നാം തവണയും അധികാരം പിടച്ചടക്കിയതും രാഷ്‌ട്രീയചിത്രം മാറ്റും. ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിൽ തിരിച്ചുവരവിനു മോഹിച്ച കോണ്‍ഗ്രസിന്, വടക്കുകിഴക്കൻ മേഖലയിൽ നിലനിൽപിനുവേണ്ടി പോരാടേണ്ട ഗതികേടാണ്. ബംഗാളിലും ആസാമിലും ഒരു പരിധിവരെ കേരളത്തിലും ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തോടൊപ്പം ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുന്നതിലുമുള്ള ബിജെപി തന്ത്രം വിജയിച്ചു.

തമിഴ്നാട്ടിൽ ഇനി വിജയ് കാലം

തമിഴ്നാട്ടിൽ ഡിഎംകെയുടെ തകർച്ചയും നടൻ വിജയ്‌യുടെ ടിവികെയുടെ അത്ഭുതകരമായ കുതിപ്പുമാണു രാഷ്‌ട്രീയത്തിലെ മറ്റൊരു വലിയ മാറ്റം. മുന്പ് ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായെത്തി അത്ഭുതം കാട്ടിയ അരവിന്ദ് കേജരിവാളിന്‍റെ നേട്ടത്തിനു തുല്യമാണിത്. കേജരിവാളിന്‍റെ തുടർഭരണം അവസാനിപ്പിച്ച് ബിജെപി ഡൽഹിയിൽ ഭരണം പിടിച്ചെങ്കിലും തമിഴകം പിടിക്കാൻ ബിജെപിക്ക് ഇനിയും സമയമെടുക്കും.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പോലും മലർത്തിയടിക്കാൻ ടിവികെയ്ക്കു കഴിഞ്ഞു. മകൻ ഉദയനിധി സ്റ്റാലിനെ ജയിപ്പിക്കാനായെന്നതു മാത്രമാണ് സ്റ്റാലിന് ആശ്വാസം.
പതിറ്റാണ്ടുകളായുള്ള തമിഴ്നാട്ടിലെ ദ്രാവിഡ പാർട്ടികളുടെ മേൽക്കോയ്മ തകർക്കാനായതാണു സിനിമാതാരമായ വിജയ് നേടിയ പ്രധാന വഴിത്തിരിവ്. ദ്രാവിഡ പാർട്ടിയെന്ന മേൽവിലാസമില്ലാതെയും പരന്പരാഗത ശൈലിയെയും മറികടന്നാണ് 234 അംഗ സഭയിൽ ടിവികെ ഒറ്റയ്ക്ക് 110 സീറ്റുകൾ നേടിയത്.

പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ. രംഗസ്വാമിയുടെ എൻആർ കോണ്‍ഗ്രസുമായി ചേർന്നു ബിജെപിയും നേട്ടമുണ്ടാക്കി. ബിജെപിയുടെസിറ്റിംഗ് സീറ്റായ കാമരാജ് നഗറിൽ വ്യവസായി ജോസ് ചാൾസ് മാർട്ടിൻ നേടിയ വിജയം പുതുച്ചേരി രാഷ്‌ട്രീയത്തിലെ പുതിയൊരു ട്രെൻഡിന്‍റെ നാന്ദിയായേക്കും.

ഏതു തന്ത്രവും പയറ്റി ബിജെപി

ഓരോ സംസ്ഥാനത്തിനും അനുയോജ്യമായ രാഷ്‌ട്രീയ ശൈലിയും തന്ത്രവും സ്വീകരിക്കുന്നതാണു ബിജെപിയുടെ പ്രധാന നീക്കം. പ്രാദേശിക പാർട്ടികളെ കൂടെ ചേർത്തു വളരുക. ബിഹാറിൽ ചെയ്തതു പോലെ ജെഡിയുവിന്‍റെ തോളിലേറി അധികാരം നുണഞ്ഞ ബിജെപി സാവധാനം ഏറ്റവും വലിയ കക്ഷിയായി നേരിട്ട് അധികാരം കൈക്കലാക്കി. തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുടെ തകർച്ചയും ബിജെപിയും വളർച്ചയും മറ്റൊരു സൂചനയാണ്. മറ്റൊരു വലിയ സംസ്ഥാനമായ മഹാരാഷ്‌ട്രയിലും തഥൈവ. യുപി, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപിയുടെ കുതിപ്പു തടയാൻ എളുപ്പമാകില്ല.

സിപിഎമ്മും കോണ്‍ഗ്രസും കിട്ടാക്കനിയെന്ന് ആക്ഷേപിച്ച കേരളത്തിൽനിന്ന് ഒരു ലോക്സഭാംഗത്തെയും നിയമസഭയിൽ മൂന്നു പേരെയും വിജയിപ്പിക്കാൻ കഴിഞ്ഞതാണു ബിജെപിയുടെ രാഷ്‌ട്രീയതന്ത്രം. ക്രൈസ്തവ വോട്ടർമാരെ സ്വാധീനിക്കാനുള്ള ക്രിസ്ത്യൻ ഔട്ട് റീച്ച് പോലുള്ള തന്ത്രങ്ങളും കുറേയൊക്കെ ഫലം കണ്ടുവെന്നാണു ബിജെപി നേതാക്കൾ വിലയിരുത്തിയത്. വികസനവും ക്ഷേമപദ്ധതികളും സ്ത്രീപക്ഷ പ്രഖ്യാപനങ്ങളും മുതൽ പെട്രോൾ, ഡീസൽ വിലകൾ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ മരവിപ്പിച്ചതുവരെ തന്ത്രങ്ങൾ പലതാണ്.

പ്രതിപക്ഷ ഭിന്നത ബിജെപി രക്ഷ

ദേശീയതലത്തിൽ പ്രതിപക്ഷത്തെയും ഇന്ത്യ സഖ്യത്തെയും കൂടുതൽ ഭിന്നിപ്പിക്കാനും ഇന്നലത്തെ ജനവിധിയിലൂടെ ബിജെപിക്കു കഴിഞ്ഞു. എത്രയൊക്കെ യോജിക്കാൻ ശ്രമിക്കുന്പോഴും പ്രതിപക്ഷ പാർട്ടികൾ തമ്മിലുള്ള ഭിന്നത വളരുന്നതിനു സാക്ഷ്യം കൂടിയാണു ബംഗാൾ, ആസാം, തമിഴ്നാട്, കേരളം, പുതുച്ചേരി ജനവിധി. മിക്ക സംസ്ഥാനങ്ങളിലും ഒരുകാലത്തു ശക്തമായിരുന്ന പ്രതിപക്ഷ പാർട്ടികളെ ഭിന്നിപ്പിച്ചും ജനപ്രതിനിധികളെ കൂറുമാറ്റിയും കൂടുതൽ ദുർബലാക്കി നേട്ടം കൊയ്യാൻ ബിജെപിക്കായി.

നരേന്ദ്ര മോദിയെയും ബിജെപിയെയും മറികടക്കാൻ നിലവിലെ രാഷ്‌ട്രീയ സമീപനങ്ങളും രീതികളും മതിയാകില്ലെന്ന് രാഹുൽ ഗാന്ധിക്കും കോണ്‍ഗ്രസിനും തിരിച്ചറിവു കൂടിയാകും ബംഗാൾ, ആസാം, പുതുച്ചേരി ജനവിധി. രാഹുൽ ഗാന്ധിക്കു പകരം പ്രിയങ്ക ഗാന്ധി പാർട്ടിയെ നയിക്കേണ്ടി വരുമെന്നാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഇന്നലെ സ്വകാര്യ ചർച്ചയിൽ അഭിപ്രായപ്പെട്ടത്. രാഹുലിന്‍റെ നേരേ വാ, നേരേ പോ സമീപനം നവകാലത്തെ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ വിലപ്പോകില്ലെന്നും രാഷ്‌ട്രീയ തന്ത്രങ്ങളും ചില കുതന്ത്രങ്ങളും പ്രയോഗിക്കാതെ കോണ്‍ഗ്രസിന് 2029ലും കേന്ദ്രഭരണം എളുപ്പമാകില്ലെന്നുമുള്ള സൂചനയാണ് ഇന്നലത്തെ ഫലമെന്നു നേതാവ് ചൂണ്ടിക്കാട്ടി.

കേരളത്തിനു മോദിയുടെ സൂചന

കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ മോഹം കരിച്ചുണക്കാമെന്ന് കേരളത്തിലെ വൻവിജയം കൊണ്ട് കോണ്‍ഗ്രസ് തെളിയിച്ചു. കർണാടകം, തെലുങ്കാന, ഹിമാചൽ സംസ്ഥാനങ്ങൾക്കു പുറമെ കേരളത്തിലും അധികാരം കിട്ടിയതു കോണ്‍ഗ്രസിന്‍റെ പിടിവള്ളിയാണ്. ഒപ്പം ദേശീയതലത്തിലും കേരളത്തിലും ബിജെപിക്കുള്ള ഏകബദൽ കോണ്‍ഗ്രസ് ആണെന്ന് അടിവരയിട്ടു.

ബിജെപിയെ എതിർക്കാൻ ഇടതുപക്ഷം വേണമെന്ന സിപിഎമ്മിന്‍റെയും സിപിഐയുടെയും അവകാശവാദം ജനം പാടെ തള്ളി. ബംഗാളിനും ത്രിപുരയ്ക്കും പിന്നാലെ കേരളത്തിലും എൽഡിഎഫിന്‍റെ മൂന്നു സിറ്റിംഗ് സീറ്റുകളാണു ബിജെപിക്ക് അടിയറവച്ചത്.

വരുംനാളുകളിൽ കേരളത്തിലും ബിജെപി വിജയക്കൊടി പാറിക്കുമെന്ന് പ്രധാനമന്ത്രി മോദി ഇന്നലെ പറഞ്ഞതിൽ വലിയ സൂചനയുണ്ട്. മുഖ്യമന്ത്രിസ്ഥാനത്തിനു മുതൽ കടിപിടി കൂടിയാൽ കേരളത്തിലും കർണാടകയിലും അടക്കം കോണ്‍ഗ്രസിനെ മലർത്തിയടിക്കാൻ ബിജെപിക്ക് അധികവർഷം വേണ്ടിവരില്ല.

Kerala

പശ്ചിമ ബംഗാളിൽ താമര വിരിയും; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തുമെന്ന് പ്രധാനമന്ത്രി

കോൽക്കത്ത: ബംഗാളിൽ ബിജെപിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമബംഗാളിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കുന്നതിനു മുമ്പാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

ഇനി ബിജെപി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായിട്ടാണ് താൻ വരികയെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിന്‍റെ പുരോഗതി ഇന്ത്യയുടെ മൊത്തത്തിലുള്ള വികസനത്തിന് അനിവാര്യമാണ്. കിഴക്കൻ മേഖലയുടെ ഉയർച്ച രാജ്യത്തിന്‍റെ ഭാവിക്കായി നിർണായകമാണ്.

തന്‍റെ വിധിയും ഉത്തരവാദിത്തവും പശ്ചിമ ബംഗാളിനെ സേവിക്കുക, സംരക്ഷിക്കുക രക്ഷിക്കുക എന്നതാണ്, ഒഡീഷയ്ക്കും ബിഹാറിനും ശേഷം താമര ഇത്തവണ പശ്ചിമ ബംഗാളിലും വിരിയും. തൃണമൂൽ കോൺഗ്രസ് വഞ്ചിച്ചതായും സംസ്ഥാന വികസനത്തിന് അവർക്ക് ഒരു കാഴ്‌ചപ്പാടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഭരണകക്ഷിയായ പാർട്ടി ഭരണം നടത്തുന്നതിന് പകരം ദുരുപയോഗവും ഭീഷണിയും പ്രയോഗിക്കുകയാണ്. അവർ തന്നെയും ഭരണഘടനാ സ്ഥാപനങ്ങളെയും സൈന്യത്തെ പോലും നിന്ദ്യമായ രീതിയിൽ നേരിട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Kerala

നെട്ടയം സംഘർഷം: കസ്റ്റഡിയിൽ എടുത്തവരെ മർദിച്ചതായി ബിജെപി; വട്ടിയൂർക്കാവ് സ്റ്റേഷനിലേക്ക് മാർച്ച്

തിരുവനന്തപുരം: നെട്ടയം മലമുകളിൽ ബിജെപി-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത ബിജെപി പ്രവർത്തകരെ ക്രൂരമായി മർദിച്ചതായി പരാതി. പോലീസിന്‍റെ പക്ഷപാതപരമായ നിലപാടിൽ പ്രതിഷേധിച്ചും മർദനത്തിൽ പ്രതിഷേധിച്ചും ബിജെപി പ്രവർത്തകർ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്കു പ്രതിഷേധ മാർച്ച് നടത്തി.

ഒരു ബിജെപി പ്രവർത്തകന്‍റെ ഭാര്യയെ അയൽവാസി അപമാനിക്കാൻ ശ്രമിച്ചുവെന്ന പരാതിയെത്തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെച്ചൊല്ലി ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ തർക്കമുണ്ടാകുകയും അതു വലിയ സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. സംഘർഷം നിയന്ത്രിക്കാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. ഇതിൽ നാലു ബിജെപി പ്രവർത്തകർക്കു പരിക്കേറ്റു. കൂടാതെ വട്ടിയൂർക്കാവ് സ്റ്റേഷനിലെ സിപിഒ ദീപു ഉൾപ്പെടെയുള്ള അഞ്ച് പോലീസുകാർക്കും കല്ലേറിലും മറ്റും പരിക്കേറ്റിട്ടുണ്ട്.

സംഭവസ്ഥലത്തുനിന്നു കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ സ്റ്റേഷനിൽ വച്ച് പോലീസ് ക്രൂരമായി മർദിച്ചുവെന്നാണ് ബിജെപി ആരോപിക്കുന്നത്. സിപിഎം പ്രവർത്തകരെ പോലീസ് സഹായിക്കുന്നുവെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. വഴയില മണികണ്ഠൻ, സുധാകരൻ, കൗൺസിലർമാരായ ഗിരി, സുമി ബാലു തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് ബിജെപി പ്രവർത്തകർ രാത്രി വൈകിയും പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. നിലവിൽ പ്രദേശത്തു കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

 

National

എഫ്സിആർഎ വിവാദം കേരളത്തിൽ ബിജെപിക്ക് തിരിച്ചടിയാകില്ലെന്ന് ജാവഡേക്കർ

ന്യൂഡൽഹി: കേരളത്തിലെ തെരഞ്ഞെടുപ്പിൽ എഫ്സിആർഎ വിവാദം ബിജെപിക്ക് തിരിച്ചടിയാകില്ലെന്ന് കേരളത്തിന്‍റെ സംഘടനാചുമതലയുള്ള പ്രഭാരിയുമായ പ്രകാശ് ജാവഡേക്കർ.

കൂടിയാലോചന ഇല്ലാതെ നിയമം കൊണ്ടുവരില്ലെന്ന് കേന്ദ്രമന്ത്രി അടക്കം ക്രൈസ്തവസഭാ നേതൃത്വത്തെ ബോധ്യപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രവുമായി നടത്തിയ ചർച്ചകളിൽ സഭാ നേതൃത്വം തൃപ്തിയിലാണെന്നും അദ്ദേഹം ഒരു സ്വകാര്യചാനലിനോട് പറഞ്ഞു. വിദേശത്ത് നിന്നും വരുന്ന പണം വകമാറ്റി തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നവർക്കാണ് നിയമം തിരിച്ചടിയാവുകയെന്നും ജാവഡേക്കർ കൂട്ടിച്ചേർത്തു.

Kerala

ഷോണിന്‍റെ ഭീഷണി വേണ്ട, സഭയെയും പിതാക്കന്മാരെയും അധിക്ഷേപിച്ചാൽ യുഡിഎഫ് പ്രതിരോധിക്കുമെന്ന് കാപ്പൻ

കോട്ടയം: പരാജയം ഉറപ്പായതോടെ സഭയ്ക്കും, ദീപികയ്ക്കുമെതിരെ ബിജെപി നേതാവ് ഷോൺ ജോർജ് നടത്തിയ വെല്ലുവിളി അംഗീകരിക്കുവാൻ കഴിയില്ലെന്ന് മാണി സി. കാപ്പൻ. സഭയോടും സഭാ സ്ഥാപനങ്ങളോടുമുള്ള ആർഎസ്എസിന്‍റെ സമീപനമാണ് എഫ്‌സിആർഎ ബില്ലിലൂടെയും, ഷോൺ ജോർജിന്‍റെ പ്രസ്താവനയിലൂടെയും പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.

പരാജയം ഉറപ്പായതോടെ അതിന്‍റെ പാപഭാരം സഭയുടെ മേൽ ചാരാനാണ് ഷോൺ ശ്രമിക്കുന്നത്. ഇത്തരം വേട്ടക്കാരെ പ്രതിരോധിക്കുവാനും നിലക്ക് നിർത്തുവാനുമുള്ള ഉത്തരവാദിത്തവും ആർജവവും യുഡിഎഫിനുണ്ടെന്ന കാര്യം അദ്ദേഹം മറക്കരുതെന്നും കാപ്പൻ ഓർമിപ്പിച്ചു.

മാധ്യമസ്വാതന്ത്ര്യത്തിനുമേൽ ഇന്ത്യയിൽ നടക്കുന്ന കടന്നുകയറ്റം കേരളത്തിലും ആവർത്തിക്കാം എന്നാണ് ബിജെപി കരുതുന്നത്. ഷോൺ ജോർജ് ദീപികയ്ക്ക് എതിരെ മുഴക്കിയ ഭീഷണി ഇതിന്‍റെ വ്യക്തമായ പ്രതിഫലനമാണ്.

മാധ്യമസ്വാതന്ത്ര്യം തടസപ്പെട്ടപ്പോൾ എഡിറ്റോറിയൽ പേജ് ബ്ലാങ്ക് ആയി ഇട്ട് പത്രം അച്ചടിച്ച ദീപികയുടെ പാരമ്പര്യം അറിയാതെയാണ് ഷോൺ ഈ ഭീഷണി ഉയർത്തിയത്. ദിവസങ്ങൾക്കകം യുഡിഎഫ് സർക്കാർ അധികാരത്തിലെത്തും. സിപിഎമ്മിന്‍റെ തണലിൽ ബിജെപി കേരളത്തിൽ നടത്തിയ കടന്നുകയറ്റത്തിന് അതോടുകൂടി അന്ത്യം വരുമെന്നും മാണി സി. കാപ്പൻ കൂട്ടിച്ചേർത്തു.

Kerala

പാലക്കാട്ട് ബിജെപി വോട്ടര്‍ക്ക് പണം നൽകിയെന്ന ആരോപണം; ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാലക്കാട്: കണ്ണാടിയിൽ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍ക്ക് പണം നൽകിയെന്ന ആരോപണത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. പാലക്കാട് ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻറിപ്പോര്‍ട്ട് തേടി.

അതേസമയം തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. കണ്ണാടി പഞ്ചായത്തിൽ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന്‍റെ കൂടെയെത്തിയ സ്ത്രീ വോട്ടർക്ക് പണം നൽകിയെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.

ബിജെപി പ്രവർത്തകർ മൂന്ന് കാറുകളിലാണ് ഇവിടെ എത്തിയത്. കാറിൽ നിന്ന് ഇറങ്ങി സ്ത്രീ ജില്ലയിലെ വോട്ടർക്ക് പണം നല്കുകയായിരുന്നു. വയോധികയുടെ വീടിന്‍റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു.

അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വയോധികയുടെ കൈയിലേക്ക് പണം നൽകിയെന്നുമാണ് ആരോപണം.

Kerala

ബിജെപി-സിപിഎം ഡീൽ വർഷങ്ങളായി കേരളത്തിൽ നിലവിലുള്ളതെന്നു ശിവസേന

തിരുവനന്തപുരം: സിപിഎം-ബിജെപി ഡീൽ വർഷങ്ങളായി കേരളത്തിൽ നിലവിലുള്ളതാണെന്നും നയതന്ത്ര സ്വർണക്കടത്ത്, കരുവന്നൂർ ബാങ്ക് തട്ടിപ്പ്, തൃശൂർ പൂരം കലക്കൽ, ശബരിമല സ്വർണക്കൊള്ള തുടങ്ങിയ കേസുകൾ പരിശോധിച്ചാൽ ഇതു വ്യക്തമാകുമെന്നും ശിവസേന (ഉദ്ധവ് താക്കറേ വിഭാഗം).

ഇത്തരം കേസുകളിലെല്ലാം കേന്ദ്ര ഏജൻസികൾ അന്വേഷണത്തിനു വന്നതിനു ശേഷം കേസുകൾ മുന്നോട്ടു പോയിട്ടില്ലെന്നു സംസ്ഥാന സെക്രട്ടറി പെരിങ്ങമല അജി, വൈസ് പ്രസിഡന്‍റ് അജയൻ കെ. ചപ്പാത്ത്, ജില്ലാ പ്രസിഡന്‍റ് മംഗലപുരം വിനുകുമാർ തുടങ്ങിയവർ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിന് പിന്തുണ നൽകുമെന്ന് അവർ പറഞ്ഞു.

National

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി പട്ടിക പുറത്ത്; കെ. അണ്ണാമലൈ മത്സരിക്കില്ല

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 27 സ്ഥാനാർത്ഥികളുടെ പൂർണ പട്ടിക പുറത്തുവിട്ട് ബിജെപി. എന്നാൽ പാർട്ടിയുടെ സംസ്ഥാനത്തെ ഏറ്റവും പ്രമുഖ മുഖമായ മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. കേന്ദ്ര നേതൃത്വം അവസാന നിമിഷം വരെ സമ്മർദ്ദം ചെലുത്തിയെങ്കിലും മത്സരിക്കാനില്ലെന്ന തീരുമാനത്തിൽ അണ്ണാമലൈ ഉറച്ചുനിന്നു.

കോയമ്പത്തൂർ മേഖലയിൽ ബിജെപിക്ക് താത്പര്യമുണ്ടായിരുന്ന സിംഗനല്ലൂർ, സുലൂർ തുടങ്ങിയ സീറ്റുകൾ എഐഎഡിഎംകെ വിട്ടുനൽകാത്തതാണ് അദ്ദേഹത്തിന്‍റെ പിന്മാറ്റത്തിന് പ്രധാന കാരണമായി പറയപ്പെടുന്നത്.

കേന്ദ്രമന്ത്രി എൽ. മുരുകൻ അവിനാശി (എസ്‌സി) മണ്ഡലത്തിൽ നിന്നും മത്സരിക്കും.
തമിഴിസൈ സൗന്ദരരാജൻ ചെന്നൈയിലെ മൈലാപ്പൂരിൽ നിന്ന് ജനവിധി തേടും. വാനതി ശ്രീനിവാസൻ കോയമ്പത്തൂർ സൗത്തിൽ തന്നെ ഇത്തവണയും മത്സരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ സാത്തൂർ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്.

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന വിജയധരണി വിളവങ്കോട് മണ്ഡലത്തിൽ നിന്നും കൃതിക ശിവകുമാർ മൊടക്കുറിച്ചിയിൽ നിന്നും മത്സരിക്കും. എഐഎഡിഎംകെയുമായുള്ള സഖ്യം നിലനിർത്തുന്നതിനാണ് ബിജെപി മുൻഗണന നൽകിയത്. 2021-ൽ 20 സീറ്റുകളിൽ മത്സരിച്ച ബിജെപി ഇത്തവണ 27 സീറ്റുകളിലാണ് മത്സരിക്കുന്നത്.

 

Sports

ഇനി രാഷ്ട്രീയ ഗോദയിൽ; ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്.

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പേസിന്‍റെ ബിജെപി പ്രവേശനം. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി പേസ് നേരത്തെ കൂടിക്കാഴ്ചനടത്തിയിരുന്നു. 2021 ൽ താരം തൃണമൂൽ കോൺഗ്രസിൽ ചേരുകയും 2022 ലെ ഗോവ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ പേസ് മത്സരിക്കുമോയെന്ന കാര്യത്തിൽ പാർട്ടി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനായി ബിജെപി ഇതിനകം രണ്ട് പട്ടികകളിലായി 255 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala

‌മഞ്ചേശ്വരത്ത് യുഡിഎഫ്-എസ്ഡിപിഐ ഡീൽ : കെ.സുരേന്ദ്രന്‍

കാസർഗോഡ്: ‌മഞ്ചേശ്വരം മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാർഥി നാമനിർദേശ പത്രിക പിൻവലിച്ചതിൽ പ്രതികരണവുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രന്‍. വി.ഡി.സതീശനും കുഞ്ഞാലിക്കുട്ടിയും ഇടപെട്ടാണ് കെ.എം.അഷ്‌റഫിന്‍റെ പത്രിക പിന്‍വലിപ്പിച്ചതെന്നു സുരേന്ദ്രൻ ആരോപിച്ചു.

മുസ്‌ലിം സംഘടനകളെ ഉപയോഗിച്ചാണ് സമ്മര്‍ദം ചെലുത്തിയത്. വി.ഡി.സതീശനു നട്ടെല്ലിനു പകരം വാഴപ്പിണ്ടിയാണുള്ളത് അല്ലെങ്കിൽ എസ്ഡിപിഐ വോട്ടുകള്‍ വേണ്ടെന്നു പറയണം. ഇതൊന്നും ഇവിടെ വിലപ്പോകില്ല. മഞ്ചേശ്വരത്ത് ഇത്തവണ എൻഡിഎ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച രാവിലെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് സി.പി. ലത്തീഫിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇതിൽ പ്രതിഷേധിച്ച് കെ.എം.അഷ്‌റഫ് പാർട്ടിയിൽനിന്നു രാജിവച്ചു.

Kerala

ആസ്തികൾ മറച്ചുവച്ചു; രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് കോൺഗ്രസ്

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പരാതി നൽകി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ കോടിക്കണക്കിനു രൂപയുടെ ആസ്തികൾ മറച്ചുവച്ചന്നാണ് കോൺഗ്രസിന്‍റെ ആരോപണം.

ബംഗളൂരുവിലെ 200 കോടി രൂപയുടെ ബംഗ്ലാവ് മറച്ചുവച്ചതായി ആരോപണം ഉയർന്നിരുന്നു. പരാതി. നികുതി രേഖകൾ അടക്കം പങ്കുവച്ചുകൊണ്ടാണ് കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വിലകൂടിയ പ്രദേശത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നതെന്നും ഭൂമിവില ചതുരശ്ര അടിക്ക് 35000 മുതൽ 50000 രൂപ വരെയാണെന്നും പരാതിയിൽ പറയുന്നു.

സത്യവാങ്മൂലത്തിൽ ഈ ആഡംബര വീടില്ലെന്നും എന്നാൽ 2024ലെ മത്സരസമയത്തു നൽകിയ സത്യവാങ്‌മൂലത്തിൽ വീട് ഉണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു. കോടീശ്വരനായ ബിസിനസുകാരനാണെങ്കിലും സ്വന്തമായി വീടോ കാറോ ഇല്ലെന്നാണ് അദ്ദേഹത്തിന്‍റെ സത്യവാങ്മൂലത്തിൽ പറയുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

Kerala

ബിജെപിക്കാര്‍ മതത്തെക്കുറിച്ച് പറഞ്ഞാല്‍ വിദ്വേഷം; മറ്റുള്ളവര്‍ പറഞ്ഞാല്‍ മതേതരം: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ഗുരുവായൂരിൽ വർഷങ്ങളായി ഹിന്ദു എംഎൽഎയില്ല എന്ന ബി. ഗോപാലകൃഷ്ണന്‍റെ പരാമർശത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ഗോപാലകൃഷ്ണന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്. ശബരിമലക്കൊള്ള നടക്കുന്നു.

ഗുരുവായൂരില്‍ നിന്ന് പണം കാണാതാകുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഗുരുവായൂരില്‍ വിശ്വാസിയായ ഒരു എംഎല്‍എ ഉണ്ടാകണമെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്. ബിജെപിക്കാര്‍ മതത്തെക്കുറിച്ച് പറഞ്ഞാല്‍ വിദ്വേഷം. മറ്റുള്ളവര്‍ പറഞ്ഞാല്‍ മതേതരം.

മതമാണ് മതമാണ് എന്നൊക്കെ പാടി നടക്കുന്നവര്‍ സെക്കുലറാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അതേസമയം വിദ്വേഷ പരാമര്‍ശത്തിന്‍റെ പേരിൽ പോലീസ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസാണ് കേസെടുത്തത്. ഗുരുവായൂര്‍ മണ്ഡലം ഭരണാധികാരി എസ്.ഷീബ നല്‍കിയ പരാതിയിലാണ് ഗോപാലകൃഷ്ണനെതിരെ എഫ്‌ഐആര്‍ ചുമത്തിയത്.

Kerala

പത്രികാ സമര്‍പ്പണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി; സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികാ സമർപ്പണം തിങ്കളാഴ്ച അവസാനിക്കും. പ്രമുഖ മുന്നണി സ്ഥാനാർഥികൾ കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആറു പ്രവർത്തി ദിവസങ്ങൾ മാത്രമാണ് പത്രിക സമർപ്പിക്കാനായി സ്ഥാനാർഥികൾക്ക് ലഭിച്ചത്.

ചൊവ്വാഴ്ചയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. കൂടാതെ വോട്ടർപട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതിയും നാളെയാണ്.

അവധി ദിനമായ ഇന്ന് പരമാവധി സ്ഥലങ്ങളിൽ പ്രചാരണ പരിപാടികളുമായി സജീവമാകാനാണ് സ്ഥാനാര്‍ഥികള്‍ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം സെന്‍ട്രൽ മണ്ഡലത്തിലും മലപ്പുറത്തുമടക്കം പലയിടത്തും ശനിയാഴ്ചയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

Kerala

എ.കെ. ആന്‍റണിയുടെ മകന്‍ ബിജെപിയിലേക്കു പോകാന്‍ കാരണം കെ.സി. വേണുഗോപാലെന്ന് മുൻ യൂത്ത് കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അന്തകനായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മാറിയെന്നു യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍.എസ്. നുസൂര്‍.

തമ്പ്രാന്‍ എന്നു വിളിച്ചു കെ.സി. വേണുഗോപാലിനു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നവര്‍ക്കു മാത്രമാണ് കോണ്‍ഗ്രസില്‍ രക്ഷയുള്ളതെന്നും അല്ലാത്തവരെയെല്ലാം അടിമകളായാണ് വേണുഗോപാല്‍ കരുതുന്നതെന്നും നുസൂര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

എ.കെ. ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ പോകാന്‍ കാരണക്കാരന്‍ കെ.സി. വേണുഗോപാലാണ്. അനില്‍ ആന്‍റണി കോണ്‍ഗ്രസ് ഐടി വിഭാഗത്തിന്‍റെ ചുമതലക്കാരനായിരിക്കേ അത്രമാത്രമാണ് കെ.സി. വേണുഗോപാല്‍ പീഡിപ്പിച്ചത്.

അനിലിനെ കെപിസിസി ജനറല്‍ സെക്രട്ടറിയാക്കാന്‍ ഒരിക്കല്‍ ഉമ്മന്‍ ചാണ്ടിയടക്കം തീരുമാനിച്ചപ്പോള്‍ എ.കെ. ആന്‍റണിയാണ് എതിര്‍ത്തത്. ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കേസില്‍ കുടുക്കാനുള്ള കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളുടെ പങ്ക് തനിയ്ക്ക് വ്യക്തമായി അറിയാം.

ഇക്കാര്യം താന്‍ പിന്നീട് തുറന്നു പറയും. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനേയും ഇവര്‍ വല്ലാതെ പീഡിപ്പിക്കുന്നു. ചാണ്ടി ഉമ്മന്‍ എ ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കുമോ എന്ന ആശങ്കയാണ് എതിരേയുള്ള നീക്കങ്ങള്‍ക്കു പിന്നിലുള്ളത്.

ഉമ്മന്‍ ചാണ്ടിക്കു ശേഷം എ ഗ്രൂപ്പിനെ നയിക്കാന്‍ ആര്‍ജ്ജവമുള്ള നേതാവുണ്ടായിരുന്നെങ്കില്‍ കെ.സി. വേണുഗോപാലിനു പോലും വാ തുറക്കാന്‍ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

National

രാജ്യസഭാ തെരഞ്ഞെടുപ്പ്: ഒഡീഷയില്‍ ബിജെപിക്കു മൂന്നു സീറ്റ്, പ്രതിപക്ഷ വോട്ട് ചോർന്നു

ന്യൂഡല്‍ഹി: ഒഡീഷയില്‍ ബിജെപി പിന്തുണയോടെ സ്വതന്ത്രനായി രാജ്യസഭയിലേക്കു മത്സരിച്ച മുന്‍ കേന്ദ്രമന്ത്രി ദിലീപ് റേ വിജയിച്ചു. ബിജു ജനതാദള്‍ (ബിജെഡി), കോണ്‍ഗ്രസ്, സിപിഎം പിന്തുണയോടെ മത്സരിച്ച ദത്തേശ്വര്‍ ഹോതയെ ആണ് ദിലീപ് റേ പരാജയപ്പെടുത്തിയത്. പ്രതിപക്ഷ വോട്ടുകൾ ഔദ്യോഗിക സ്ഥാനാര്‍ഥിക്കു ലഭിച്ചില്ലെന്നാണു പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്.

ബിജെഡിയുടെ ദേബി രഞ്ജന്‍ ത്രിപാഠി, സൗവിക് ബിസ്വാള്‍, ചക്രമണി കന്‍ഹാര്‍, സുബാസിനി ജെന, നബ കിഷോര്‍ മല്ലിക്, രമാകാന്ത് ഭോയ് എന്നിവര്‍ക്കുപുറമേ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംഎല്‍എമാരായ അരബിന്ദ മൊഹപത്ര, സനാതന്‍ മഹാകുദ് എന്നിവരും കോണ്‍ഗ്രസ് എംഎല്‍എമാരായ സോഫിയ ഫിര്‍ദൗസ്, ദശരഥി ഗമാംഗ്, രമേഷ് ചന്ദ്ര ജെന എന്നിവരും ക്രോസ് വോട്ട് ചെയ്തതായി അഭ്യൂഹങ്ങളുണ്ട്.

ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗളുരുവില്‍ താമസിപ്പിച്ചിരുന്നു. ഇവര്‍ക്കു കോഴപ്പണം കൈമാറാന്‍ ശ്രമിച്ച രണ്ടുപേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്നിട്ടും ബിജെപി വിജയം സ്വന്തമാക്കുകയായിരുന്നു.

Kerala

മുഴപ്പിലങ്ങാട് കലശം വരവിനിടെ സിപിഎം-ബിജെപി സംഘർഷം

കണ്ണൂർ: മുഴപ്പിലങ്ങാട് കൂറുംബ ക്ഷേത്രത്തിലെ താലിപ്പൊലി മഹോത്സവത്തോടനുബന്ധിച്ചുള്ള കലശംവരവിനിടെ സംഘർഷം. ബിജെപി പ്രവർത്തകരുടെ കലശംവരവ് സിപിഎം പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിനു കാരണമായത്.

സംഘർഷത്തിനിടെയുണ്ടായ കല്ലേറിലും തിക്കിലും തിരക്കിലുംപെട്ട് പത്തോളം പേർക്കു പരിക്കേറ്റു. പോലീസ് ലാത്തി വീശിയാണ് ബിജെപി-സിപിഎം പ്രവർത്തകരെ പിന്തിരിപ്പിച്ചത്.

ഇന്നലെ അർധരാത്രി 12 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ വന്ന കലശംവരവ് ക്ഷേത്രത്തിന്‍റെ പ്രധാന കവാടത്തിൽവച്ചു സിപിഎം പ്രവർത്തകർ തടയുകയായിരുന്നു. പുലർച്ചെ 3.30 വരെ കലശം തടഞ്ഞു വച്ചു. തുടർന്ന്, ഇരുവിഭാഗങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടയിൽ കല്ലേറും നടന്നു. ഇതിനിടെ, സംഘർഷത്തിൽ പോലീസ് ഇടപെടുകയും ലാത്തി വീശുകയും ചെയ്തു.

സിപിഎം-ബിജെപി പ്രവർത്തകരുടെ പേരിൽ എടക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്. അഞ്ച് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. സംഘർഷത്തെത്തുടർന്ന് പുലർച്ചെ രണ്ടിന് എത്തേണ്ട നടാൽ കാഴ്ച കമ്മിറ്റിയുടെ ഘോഷയാത്ര പുലർച്ചെ 6.30 നാണ് ക്ഷേത്രപരിസരത്ത് എത്തിച്ചേർന്നത്. സമാപന വെടിക്കെട്ട് രാവിലെ 7.30നാണ് നടന്നത്.

Kerala

അമിത് ഷായുടെ ഇടപെടൽ; ബിജെപിയിൽ വൻ നയം മാറ്റം, കേരളത്തിൽ മുഖ്യശത്രു സിപിഎം

തിരുവനന്തപുരം: കേരളത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് നയത്തിൽ വൻ മാറ്റം വരുന്നു. കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും ബിജെപി കേരളത്തിൽ മുഖ്യശത്രുവായി കണ്ടിരുന്നതും പോരാടിയതും കോൺഗ്രസിന് എതിരായിരുന്നു. എന്നാൽ, ഇത്തവണ മുഖ്യശത്രു സിപിഎമ്മാണ്. ബിജെപിയുടെ കേന്ദ്രനേതൃത്വത്തിന്‍റെയും അമിത് ഷായുടെയും നിർദേശപ്രകാരമാണ് ഈ മാറ്റം.

കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പിലും പാർലമെന്‍റ്, പഞ്ചായത്ത് തിരഞ്ഞെപ്പിലും കോൺഗ്രസിനെയായിരുന്നു മുഖ്യശത്രുവായി ബിജെപി കണക്കാക്കിയത്. കോൺഗ്രസ് മുക്തഭാരതം എന്ന ബിജെപി കേന്ദ്ര നയത്തിനോട് യോജിച്ച സമീപനമായിരുന്നു ഇത്.

ഇരു മുന്നണികളെയും എതിർക്കുന്ന മൂന്നാം മുന്നണി എന്ന നയം എൻഡിഎ കാലങ്ങളായി തുടരുന്നു എങ്കിലും സംസ്ഥാനത്തു പ്രാദേശികമായ വിട്ടുവീഴ്ചകൾ കോൺഗ്രസിനോട് അധികം ഇല്ലായിരുന്നു . പ്രത്യേകിച്ചും മോദി - അമിത് ഷാ കാലം മുതൽ.

സിപിഎമ്മും കോൺഗ്രസും പരസ്പരം ബിജെപി ബന്ധം ആക്ഷേപിക്കുന്നുണ്ടെങ്കിലും ബിജെപിക്കകത്തു സമീപകാലത്ത് സിപിഎമ്മിനേക്കാൾ ശത്രുത കോൺഗ്രസിനോട് ആയിരുന്നു.കണ്ണൂരിലെ രാഷ്‌ട്രീയ സംഘർഷങ്ങൾ മൂർച്ഛിച്ച കാലഘട്ടത്തിൽ പോലും നയം അങ്ങനെയായിരുന്നു.

അമിത് ഷായുടെ നീക്കം

രാജ്യമെമ്പാടുനിന്നു നക്സൽ സ്വാധീനം പാടെ ഇല്ലാതാക്കുക എന്ന കേന്ദ്ര സർക്കാർനയത്തിന്‍റെ ഭാഗമായാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികളോടുള്ള നയത്തിലും മാറ്റം വന്നിരിക്കുന്നത്. കേരളത്തിൽ നക്സൽ വേട്ടയ്ക്കു പിണറായി സർക്കാർ വേണ്ടത്ര പിന്തുണ നൽകിയെങ്കിലും പാർട്ടിയിലെ ബുദ്ധിജീവിഭാഗവും സിപിഐയും അതിനെ എതിർത്തതു കേന്ദ്രം ശ്രദ്ധച്ചിട്ടുണ്ട്.

മാത്രമല്ല വയനാട് ഉൾപ്പെടെ കേരളത്തിലെ പല ഭാഗങ്ങളിലും നക്സൽ സ്വാധീനം നിലനിൽക്കുന്നതിന്‍റെ കാരണം ഇടതു സ്വാധീനമാണെന്നും അവർ കരുതുന്നു. കമ്യൂണിസ്റ്റ് പാർട്ടികളെയും നക്സൽ തീവ്രവാദത്തോടു ബന്ധിച്ചു കാണാനാണ് അമിത് ഷായുടെ നിർദേശം.

ഭരണവും വോട്ട് മറിക്കലും

കേരളത്തിൽ കമ്യൂണിസ്റ്റ് ഭരണം തുടർച്ചയായി മൂന്നു ടേം വരികയും കോൺഗ്രസ് 15 വർഷം തുടർച്ചയായി പ്രതിപക്ഷത്തിരിക്കുകയും ചെയ്താൽ രണ്ടു മുന്നണികളും ദുർബലമാകുമെന്ന ബിജെപിയുടെ വിലയിരുത്തലിലും മാറ്റം ഉണ്ടാകും. പിണറായി സർക്കാർ മൂന്നാം വട്ടം വന്നാൽ ബംഗാളിലെ പോലെ സിപിഎം സംഘടനാ സംവിധാനം സ്വയം അഴുകി നശിച്ചുപോകുമെന്നാണ് നിലവിൽ ബിജെപി വിലയിരുത്തിയിരുന്നത്.

സ്ഥിരമായ ഭരണം നഷ്ടപ്പെട്ട കോൺഗ്രസ് ആകട്ടെ നിലനിൽപ്പിനായി കഷ്ടപ്പെടേണ്ടി വരും. പ്രത്യേകിച്ചും സാമ്പത്തിക കാര്യങ്ങളിൽ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ ചില മണ്ഡലങ്ങളെങ്കിലും സിപിഎമ്മിനു മറിഞ്ഞതായി കരുതുന്നവരും വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ബിജെപി രഹസ്യമായി ചിലയിടങ്ങളിലെങ്കിലും പിന്തുണയ്ക്കുമെന്ന് കരുതുന്നവരും ഉണ്ട്.

എന്നാൽ, അത്തരം രഹസ്യ ബന്ധത്തോടോ വോട്ടു മറിക്കലിനോടോ അനുകൂല നയം വേണ്ടെന്നു കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. പിണറായി സർക്കാരിനെതിരായ പല സമരഘട്ടങ്ങളിലും ബിജെപി സംസ്ഥാന നേതൃത്വം ശക്തമായി നിന്നില്ലെന്ന ആക്ഷേപം ഉണ്ടായതും ഇതേ പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ .
ശബരിമല സ്ത്രീ പ്രവേശനം, സ്വർണപ്പാളി പ്രശ്നം, ഇഡിയുമായി ബന്ധപ്പെട്ട നിരവധി അഴിമതി കേസുകൾ എന്നിവയിലൊന്നും ബിജെപി വേണ്ടത്ര ചടുലമായ സമരമുറകൾ സ്വീകരിച്ചില്ല എന്നു കരുതുന്നവരുണ്ട്.

പിണറായിക്കെതിരായ അഴിമതിക്കേസുകളിലും കേന്ദ്ര ബിജെപി നേതൃത്വം പോലും മൃദുല നിലപാടാണ് സ്വീകരിച്ചതെന്നാണ് ആക്ഷേപം. മറിച്ച് തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം പോലുള്ളവയിൽ സിപിഎമ്മിന്‍റെ സഹായം ബിജെപിക്കു കിട്ടിയതായി കരുതുന്നുമുണ്ട്. അതിനിടയിലാണ് നയം മാറ്റത്തിന് ഒരുങ്ങുന്നത്.

വോട്ട് ബാങ്കിൽ നോട്ടം

കേരളത്തിൽ കോൺഗ്രസിന്‍റെ അടിത്തറ ന്യൂനപക്ഷ സമുദായങ്ങൾ ആയതിനാൽ കോൺഗ്രസിനെ പാടെ ഇല്ലാതാക്കാനോ കോൺഗ്രസ് മുന്നണിയെ ദുർബലമാക്കാനോ അത്ര എളുപ്പമല്ലെന്നു ബിജെപി കേന്ദ്ര നേതൃത്വവും മനസിലാക്കുന്നുണ്ട് .ന്യൂനപക്ഷങ്ങൾക്കിടയിലെ സ്വാധീനം കൂട്ടാൻ പാർട്ടി നടത്തിയ ശ്രമങ്ങൾ ഇനിയും വേണ്ടത്ര വിജയിച്ചിട്ടില്ല.

എന്നാൽ, സിപിഎമ്മിലെയും കമ്യൂണിസ്റ്റ് പാർട്ടികളിലെയും പ്രധാന അംഗങ്ങളും പിന്തുണയും ഹിന്ദു വിഭാഗത്തിൽനിന്നാണ്. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാർട്ടി സിപിഎം ആണെന്ന നിരീക്ഷണം കേന്ദ്രനേതൃത്വത്തിനുണ്ട്. കോൺഗ്രസിനെ തകർത്തു മുഖ്യപ്രതിപക്ഷം ആകുന്നതിനേക്കാൾ നല്ലത് സിപിഎമ്മിനെ ചെറുത്തു മുന്നിലേക്കു വരുന്നതാണ് നല്ലതെന്നാണ് പുതിയ വിലയിരുത്തൽ.

 

National

ആസാമിൽ മൂന്നു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ

ഗോഹട്ടി: നിയമസഭാ തെരഞ്ഞെടുപ്പ് നട‌ക്കുന്ന ആസാമിൽ കോൺഗ്രസിനു തിരിച്ചടി. മൂന്നു പാർട്ടി എംഎൽഎമാർ ബിജെപിയിൽ ചേർന്നു.

കമലാഖ്യ ദേ പുരകായസ്ഥ, ശശികാന്ത ദാസ്, ബസന്ത ദാസ് എന്നിവരാണ് ബിജെപിയിൽ ചേർന്നത്.

ഇവർക്കൊപ്പം കോൺഗ്രസ് നേതാവ് പർഷ ബോബ് കലിത, മുൻ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കാംഗ്കൻ നാഥ് എന്നിവരും ബിജെപിയിൽ അംഗത്വമെട‌ുത്തു.

National

ഇലക്‌ടറൽ ബോണ്ട്: ബീഫ് കയറ്റുമതി കന്പനി വക ബിജെപിക്കു കിട്ടിയത് 30 കോടി രൂപ!

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി കന്പനിയായ അല്ലാന ഗ്രൂപ്പ് ഇലക്‌ടറൽ ബോണ്ടുകളിലൂടെ ബിജെപിക്കു സംഭാവനയായി നൽകിയത് 30 കോടി രൂപയെന്നു റിപ്പോർട്ട്. തെരഞ്ഞെടുപ്പു കമ്മീഷൻ മുന്പാകെ ബിജെപി സമർപ്പിച്ച രേഖകൾ ഉദ്ധരിച്ച് ഒരു ദേശീയ ഡിജിറ്റൽ മാധ്യമമാണ് 2024 ഏപ്രിൽ ഒന്നുമുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിൽ അല്ലാന ഗ്രൂപ്പ് നൽകിയ സംഭാവനയുടെ കണക്കുകൾ പുറത്തുവിട്ടത്.

2018നുശേഷം ആദ്യമായി ഇന്ത്യയുടെ ബീഫ് കയറ്റുമതി കഴിഞ്ഞവർഷം 400 കോടി കടന്നിരുന്നുവെന്നും ഇതേ കാലയളവിൽത്തന്നെയാണു രാജ്യത്തെ പ്രമുഖ മാംസ കയറ്റുമതി കന്പനി ബിജെപിക്ക് വൻ തുക സംഭാവന നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

2014ൽ ബിജെപി അധികാരത്തിൽ വരുന്നതിന് മുന്പുതന്നെ അല്ലാന ഗ്രൂപ്പ് ബിജെപിക്ക് നേരിട്ടു സംഭാനകൾ നൽകുന്നുണ്ടായിരുന്നെങ്കിലും ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്നവർ നടത്തുന്ന ആക്രമണങ്ങൾക്കും അല്ലാന ഗ്രൂപ്പിൽ 2019ൽ നടന്ന റെയ്ഡുകൾക്കും ശേഷം ഈ സംഭാവന ഗണ്യമായി വർധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

2013-14ൽ അല്ലാന ഗ്രൂപ്പ് ബിജെപിക്ക് രണ്ടു കോടി രൂപ നൽകിയപ്പോൾ 2014-15ൽ 50 ലക്ഷം രൂപയാണു നൽകിയിരിക്കുന്നത്. ബിജെപി അധികാരത്തിൽ വന്നതിനുശേഷം ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്നവരുടെ അതിക്രമങ്ങൾ മൂലം അല്ലാന ഗ്രൂപ്പിന്‍റെ പ്രധാന സംസ്കരണ യൂണിറ്റുകളുള്ള ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ അവരുടെ വിതരണശൃംഖല ഇല്ലാതായെന്നും 2019 ജനുവരിയിൽ അല്ലാന ഗ്രൂപ്പുമായി ബന്ധപ്പെട്ട നൂറിലധികം സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2000 കോടിയിലധികം രൂപയുടെ നികുതി കന്പനി വെട്ടിച്ചെന്നായിരുന്നു ഇതേവർഷം ഏപ്രിലിൽ ആദായനികുതി വകുപ്പ് ആരോപിച്ചിരുന്നത്. ഇതിനുശേഷം അല്ലാന ഗ്രൂപ്പിന്‍റെ സംഭാവനകൾ ക്രമാതീതമായി വർധിക്കുകയായിരുന്നു.

പിന്നാലെ അല്ലാന ഗ്രൂപ്പ് ഇലക്‌ടറൽ ബോണ്ടുകൾ വാങ്ങാൻ തുടങ്ങിയെന്നും ആരോപണമുണ്ടായതിനുശേഷമുള്ള മാസങ്ങളിൽ ഏഴു കോടിയുടെ ബോണ്ടുകൾ വാങ്ങിയെന്നും പബ്ലിക് ഡാറ്റകൾ ഉദ്ധരിച്ച് ദേശീയ ഡിജിറ്റൽ മാധ്യമം ചൂണ്ടിക്കാട്ടുന്നു. ഇതിൽ അഞ്ചു കോടി ശിവസേനയ്ക്കും രണ്ടു കോടി രൂപ ബിജെപിക്കുമാണ് കന്പനി നൽകിയത്. 2023-24 സാന്പത്തികവർഷം ബിജെപിക്ക് രണ്ടു കോടി രൂപ നൽകിയ അല്ലാന ഗ്രൂപ്പ് ഇതിന്‍റെ 15 മടങ്ങായ 30 കോടി രൂപയാണ് കഴിഞ്ഞ സാന്പത്തികവർഷം നൽകിയത്.

മുംബൈ ആസ്ഥാനമായ അല്ലാന ഗ്രൂപ്പിന് 160 വർഷത്തെ പഴക്കമുണ്ട്. 70 രാജ്യങ്ങളിൽ വിതരണശൃംഖലകളുണ്ട്. ഫിറോസ് അല്ലാനയാണു കന്പനിയുടെ സ്ഥാപകൻ. ഇർഫാൻ അല്ലാനയാണ് നിലവിലെ ചെയർമാൻ.

National

എഐ ഉച്ചകോടി: യൂത്ത് കോണ്‍. പ്രതിഷേധം; ബിജെപി-കോണ്‍ഗ്രസ് പോരിലേക്ക്

ന്യൂഡൽഹി: എഐ ഉച്ചകോടിയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ബിജെപി-കോണ്‍ഗ്രസ് പോരിനിടയാക്കി. പ്രതിഷേധത്തെ ശക്തമായ രീതിയിൽ ബിജെപി അപലപിച്ചു. ഇന്ത്യയുടെ വളർച്ച കണ്ടുള്ള അസൂയ നിമിത്തമാണ് കോണ്‍ഗ്രസ് ഇത്തരത്തിൽ പെരുമാറുന്നതെന്ന് ബിജെപി വക്താവ് നളിൻ കോലി ആരോപിച്ചു.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം എഐ എന്നാൽ ‘ആന്‍റി ഇന്ത്യ’ എന്നാണെന്നും, ഐഎൻസി എന്നതു യഥാർഥത്തിൽ എഎൻസി (ആന്‍റി നാഷണൽ കോണ്‍ഗ്രസ്) ആയി മാറിയെന്നും അദ്ദേഹം പരിഹസിച്ചു. യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധത്തിനു പിന്നാലെ രാഹുൽ ഗാന്ധിയുടെ വീടിനുപുറത്ത് യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും കോലം കത്തിക്കലും നടന്നു.

അതേസമയം സമാധാനപരമായി പ്രതിഷേധിക്കുക എന്നതു ജനാധിപത്യ അവകാശമാണെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതികരിച്ചു. യുവാക്കളുടെ ശബ്‌ദം ഉയർത്തും. ഇന്ത്യയുടെ താത്പര്യങ്ങൾക്കെതിരേയുള്ള ഏതൊരു കാര്യത്തെയും എതിർക്കുമെന്നും എഐ ഉച്ചകോടിക്കു തങ്ങൾ എതിരല്ലെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് ഉദയ് ഭാനു ചിബ് പ്രസ്താവനയിൽ പറഞ്ഞു.

National

എപ്സ്റ്റീന്‍റെ പേരിലുള്ള പുരസ്കാരം കപിൽ സിബൽ സ്വീകരിച്ചു; കോൺഗ്രസ് മറുപടി പറയണമെന്ന് ബിജെപി

ന്യൂഡൽഹി: എപ്സ്റ്റീൻ ഫയൽ വിവാദത്തിൽ കോൺഗ്രസിനെതിരെ ആരോപണങ്ങളുമായി ബിജെപി. 2010ൽ യുപിഎയിൽ മന്ത്രിയായിരുന്ന കപിൽ സിബൽ എപ്സ്റ്റീന്‍റെ സ്ഥാപനം നൽകിയ അവാർഡ് സ്വീകരിച്ചെന്നും കോൺഗ്രസ് ഇതിനു മറുപടി പറയണമെന്നും ബിജെപി ആരോപിച്ചു.

എന്നാല്‍ ആരോപണം കപിൽ സിബലും കോൺഗ്രസും നിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരുടെ പേരുകൾ എപ്സറ്റീൻ ഫയലില്‍ ഉണ്ടെന്നുള്ള ആരോപണങ്ങൾ നിലനിൽക്കെയാണ് കോൺഗ്രസിനെതിരെ ബിജെപി രംഗത്തെത്തിയത്.

മന്ത്രി ഹർദീപ് സിംഗ് പുരിക്ക് ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ജെഫ്രി എപ്‌സ്റ്റീനെ താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ രാഹുൽഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.

എപ്‌സ്റ്റീനെ മൂന്നോ നാലോ തവണ താൻ കണ്ടിട്ടുണ്ട്. ഇന്‍റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് കമ്മീഷന്‍റെ ഭാഗമായിരിക്കേയാണ് കണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

National

അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കുന്നോ?; അനുയായികളുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ: ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കുന്നതായി സൂചന. ഏറെക്കാലമായി നിഷ്ക്രിയമായിരുന്ന അണ്ണാമലൈ ചാരിറ്റബിൾ ഫൗണ്ടേഷൻ എന്ന സംഘടന അടുത്തിടെ പുനരുജ്ജീവിപ്പിച്ചിരുന്നു. ഈ സംഘടനയുടെ നേതാക്കളുമായി അണ്ണാമലൈ ചർച്ച നടത്തി.

ബിജെപി നേതൃത്വത്തിന്‍റെ തുടർച്ചയായ അവഗണന നേരിടുന്ന അണ്ണാമലൈയോട് പുതിയ പാർട്ടിയുണ്ടാക്കണമെന്ന് അനുയായികൾ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്‍റെ ജന്മനാടായ തിരുനൽവേലിയിലാണ് അണ്ണാമലൈ യോഗം ചേർന്നത്.

അവിടെത്തന്നെ അണ്ണാമലൈ യോഗം വിളിച്ചത് സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കാനാണെന്നാണ് നിഗമനം. തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനായിരുന്ന അണ്ണാമലൈ തെരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് കഴിഞ്ഞദിവസം ഒഴിഞ്ഞിരുന്നു.

National

ഗൊഗോയിയുടെ ഭാര്യ എന്തിന് പാക്കിസ്ഥാൻ സന്ദർശിച്ചു?; കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് അസം മുഖ്യമന്ത്രി

ദിസ്പൂർ: കോൺഗ്രസ് നേതാവും എംപിയുമായ ഗൗരവ് ഗൊഗോയിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഗൊഗോയിയുടെ ഭാര്യ എലിസബത്ത് കോൾബേ പലതവണ പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്.

ഇതേക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഹിമന്ത ബിശ്വ ശർമ ആവശ്യപ്പെട്ടു. എലിസബത്തിന് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ അസം സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ആ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും ഹിമന്ത ബിശ്വ ശർമ ആവശ്യപ്പെട്ടു.

എലിസബത്ത് രഹസ്യവിവരങ്ങൾ പാക്കിസ്ഥാനുമായി പങ്കുവച്ചിട്ടുണ്ട്. രഹസ്യാത്മകത പുലർത്തുന്നതിന്‍റെ ഭാഗമായി അത്താരി അതിർത്തി വഴിയാണ് അവർ പാക്കിസ്ഥാനിലേക്ക് പോയതെന്നും ഗൊഗോയിയെ വിവാഹം ചെയ്‌തശേഷം ഒമ്പതുതവണ പാക്കിസ്ഥാനിലേക്ക് പോയെന്നും ഹിമന്ത ആരോപിച്ചു.

Kerala

ഇരിപ്പിടത്തെ ചൊല്ലി തർക്കം; തൃശൂർ കോർപറേഷൻ കൗൺസിൽ കൂട്ടയടി

തൃശൂർ: ഇരിപ്പിടത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് തൃശൂർ കോർപറേഷൻ കൗൺസിൽ കൂട്ടയടി. ശനിയാഴ്ചയുണ്ടായ സംഭവത്തിൽ 13 കൗൺസിലർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പരിക്കേറ്റ മേയർ ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ ചികിത്സതേടി.

ധവള പത്രം ഇറക്കാനുള്ള ഭരണ സമിതിയുടെ ശ്രമത്തിനിടെയാണ് സംഘർഷമുണ്ടായത്. ബിജെപി കൗൺസിലർമാർ ഒരുമിച്ചിരിക്കണമെന്ന് നേരത്തെ കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെ ഇടതുപക്ഷ കൗൺസിലർമാർ രംഗത്തെത്തിയതാണ് സംഘർഷത്തിന് ഇടയാക്കിയത്.

സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ഇടതുപക്ഷ കൗൺസിലർമാരെ പോലീസ് പിന്നീട് വിട്ടയച്ചു. പ്രതിപക്ഷ കൗൺസിലർമാർ ജനാധിപത്യ വിരുദ്ധമായി പെരുമാറുകയായിരുന്നുവെന്ന് മേയർ ഡോ. നിജി ജസ്റ്റിൻ പറഞ്ഞു.

Kerala

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പ്രതിഷേധ മാർച്ചിനു നേരെ സിപിഎം ആക്രമണം

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയ ടി.ഐ. മധുസൂദനൻ എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും നടത്തിയ മാർച്ചിനു നേരെ സിപിഎം ആക്രമണം. രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വി.കുഞ്ഞികൃഷ്ണന്‍റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയത്.

സംഘർഷത്തിൽ പരിക്കേറ്റ ഒമ്പതുപേരെ ആശുപത്രിയിലേക്ക് മാറ്റി. തന്‍റെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ നേതൃത്വം തയാറാകണമെന്ന് കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു. അതേസമയം പയ്യന്നൂർ മേഖലയിൽ കുഞ്ഞികൃഷ്ണനെതിരെ വ്യാപകമായി സിപിഎം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.

പ്രാദേശിക വിഭാഗീയതയുടെ പേരിൽ പാർട്ടിയെ ഒറ്റുകൊടുത്ത് വിശുദ്ധനാകാനാണ് കുഞ്ഞികൃഷ്ണൻ ശ്രമിക്കുന്നതെന്നാണ് നേതൃത്വം പറയുന്നത്. സാമ്പത്തിക തട്ടിപ്പ് ആരോപണം കൊണ്ടുവന്നതിൽ തനിക്ക് തെറ്റുപറ്റിയെന്ന് കുഞ്ഞികൃഷ്ണൻ തന്നെ പാർട്ടി കമ്മിറ്റിയിൽ പറഞ്ഞുവന്ന പ്രചാരണങ്ങളും സിപിഎം ജില്ലാ സെക്രട്ടറി ഉൾപ്പെടെ നടത്തുന്നുണ്ട്.

ഇത് വാസ്തവവിരുദ്ധമാണെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഫണ്ട് തട്ടിപ്പ് ഉണ്ടായിട്ടില്ലെന്നും വരവ് ചെലവ് കണക്കുകൾ കൃത്യസമയത്ത് സമർപ്പിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നുമാണ് പാർട്ടി ജില്ലാ നേതൃത്വം പറയുന്നത്.

 

 

Kerala

ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി; സിപിഎം, ബിജെപി സംഘർഷം

കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ ആർഎസ്എസ് ഗണഗീതം പാടിയതുമായി ബന്ധപ്പെട്ട് സിപിഎം - ബിജെപി സംഘർഷം. കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രം പ്രതിഷ്‌ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ ഗാനമേളയ്ക്കിടെയാണ് സംഭവം.

ഗണഗീതം പാടിയതോടെ രണ്ട് സിപിഎം പ്രവർത്തർ സ്റ്റേജിലേക്ക് കയറി പാട്ട് പാട്ട് നിർത്തിവയ്പ്പിക്കുകയായിരുന്നു. ഇതോടെ മറ്റു ചിലർ എത്തി ഇയാളെ സ്‌റ്റേജിൽനിന്നു പിടിച്ചു മാറ്റി. ഉന്തും തള്ളുമായതോടെ പാട്ട് നിർത്തിവച്ചു.

പിന്നാലെ വേദിക്ക് സമീപം ഇരു വിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

 

National

മുംബൈയിൽ ബിജെപി മേയർ ഉണ്ടാകുന്നതിൽ ഷിൻഡെയ്ക്കു താത്പര്യമില്ലെന്ന് റൗത്

മുംബൈ: മുംബൈയിൽ ബിജെപി മേയർ ഉണ്ടാകുന്നതിൽ ഏക്നാഥ് ഷിൻഡെയ്ക്കും അനുയായികൾക്കും താത്പര്യമില്ലെന്ന് ശിവസേന (ഉദ്ധവ്) നേതാവ് സഞ്ജയ് റൗത്. ചാക്കിട്ടുപിടിത്തം ഭയന്ന് ഷിൻഡെപക്ഷ കൗൺസിലർമാരെ ഹോട്ടലിലേക്കു മാറ്റിയിരുന്നു.

തിരശ്ശീലയ്ക്കു പിന്നിൽ പലതും സംഭവിക്കുമെന്ന് റൗത് പറഞ്ഞു. "ഷിൻഡെപക്ഷത്തെ ഭൂരിഭാഗം കൗൺസിലർമാരും ബാൽ താക്കറെ സ്ഥാപിച്ച പാർട്ടിയുടെ അംഗങ്ങളായിരുനന്നു. മുംബൈയിൽ ബിജെപി മേയറുണ്ടാകുന്നതു ഷിൻഡെപോലും ആഗ്രഹിക്കുന്നില്ല. കൗൺസിലർമാരെ ഹോട്ടലിൽ പൂട്ടിയിട്ടാലും സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും വ്യത്യസ്ത മാർഗങ്ങളുണ്ട്' -റൗത് പറഞ്ഞു.

ബ്രിഹൻ മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഷിൻഡെപക്ഷ ശിവസേനയ്ക്ക് 29 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 89 അംഗങ്ങളുണ്ട്. ഭരണം ലഭിക്കണമെങ്കിൽ ഷിൻഡെപക്ഷത്തിന്‍റെ പിന്തുണ വേണം. രണ്ടു കക്ഷികൾ ചേർന്നാലും 118 പേരുടെ പിന്തുണയാകും.

മൂന്ന് അംഗങ്ങളുള്ള എൻസിപി (അജിത്) ബിജെപിയെ പിന്തുണച്ചേക്കും. 227 അംഗ കൗൺസിലിൽ ഭൂരിപക്ഷത്തിനു വേണ്ടത് 114 പേരുടെ പിന്തുണയാണ്. പ്രതിപക്ഷത്ത് 65 അംഗങ്ങളുള്ള ഉദ്ധവ് പക്ഷ ശിവസേനയാണ് വലിയ കക്ഷി. സഖ്യകക്ഷിയായ എംഎൻഎസ് ആറിടത്തു വിജയിച്ചു.

കോൺഗ്രസ്-24, എഐഎംഐഎം-8, സമാജ്‌വാദി പാർട്ടി-2 എൻസിപി (ശരദ് പവാർ)-1 എന്നിങ്ങനെയാണ് പ്രതിപക്ഷത്തെ പാർട്ടികളുടെ അംഗബലം. പ്രതിപക്ഷത്തിന് 106 അംഗങ്ങളുണ്ട്. എട്ടു പേരുടെ പിന്തുണകൂടി ലഭിച്ചാൽ പ്രതിപക്ഷത്തിന് അധികാരം പിടിക്കാനാകും.

Sports

വർഗീയ പരാമർശം നടത്തിയിട്ടില്ല; വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: മലപ്പുറത്തും കാസർഗോഡും തെരഞ്ഞെടുപ്പിൽ ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ വർഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാമെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. താൻ വർഗീയ പരാമർശം നടത്തിയിട്ടില്ല.രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാകുമ്പോഴുള്ള അപകടത്തെക്കുറിച്ചാണ് പറഞ്ഞ്.

അത് ചിലർ വളച്ചൊടിച്ചു. മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ മുസ്‌ലിം ലീഗ് ജയിക്കുന്നു. ഹിന്ദു ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ബിജെപി വിജയിക്കുന്നു. ഇതുപോലുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നത് കേരളത്തിന്‍റെ ഭാവിക്ക് അപകടമാണെന്നാണ് താൻ ഉദ്ദേശിച്ചത്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്ര വർഗീയത പ്രചരിപ്പിക്കുന്നവർ വിജയിക്കുന്ന അപകടമാണ് ചൂണ്ടിക്കാട്ടിയത്. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തില്‍ ആരും അഭിപ്രായം പറയാന്‍ പാടില്ല. അങ്ങനെ വരുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തുമൊക്കെ സംഘടിക്കും. അത് കേരളത്തില്‍ അപകടം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

Kerala

രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തി; ബിജെപിയിൽ ചേരുമെന്ന് എസ്. രാജേന്ദ്രൻ

ഇടുക്കി: സിപിഎമ്മിന്‍റെ മുതിർന്ന നേതാവും മുൻ ദേവികുളം എംഎൽഎയുമായ എസ്.രാജേന്ദ്രൻ ബിജെപിയിലേക്ക്. രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്നും ബിജെപി നേതാക്കളുടെ സൗകര്യാർഥം മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ ‌‌‌‌പാർട്ടി അംഗത്വം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചു പാർട്ടിയിൽ നിന്നു രാജേന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം പാർട്ടിക്കെതിരെ തിരിയുകയായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കുവേണ്ടി അദ്ദേഹം പ്രവർത്തിച്ചിരുന്നു.

ബിജെപി അംഗത്വമെടുത്താലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 2006 മുതൽ 2021 വരെ തുടർച്ചയായ 15 വർഷം അദ്ദേഹം ദേവികുളം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് മുതിര്‍ന്ന നേതാക്കള്‍ രാജേന്ദ്രനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.

തമിഴ് കുടിയേറ്റ തൊഴിലാളികൾ അധിവസിക്കുന്ന ഇടുക്കി ജില്ലയുടെ മലയോരങ്ങളിൽ സ്വാധീനമുള്ള മറ്റ് പാർട്ടി നേതാക്കളെ ബിജെപിയിൽ എത്തിക്കാൻ കുറച്ചുനാളായി അവർ ശ്രമിച്ചുവരുകയാണ്.

 

 

Kerala

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണരൂപത്തിൽ പുറത്തുവിടണം: ബിജെപി

തിരുവനന്തപുരം: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണരൂപത്തിൽ പ്രസിദ്ധീകരിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്‍റ് ഷോണ്‍ ജോർജ്.

പാലൊളി കമ്മിറ്റി റിപ്പോർട്ട് 28 ദിവസംകൊണ്ടു നടപ്പാക്കിയവരാണ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് 33 മാസമായി പൂഴ്ത്തിവച്ചിരിക്കുന്നത്. പ്രതിപക്ഷമായ കോണ്‍ഗ്രസിനും ഇക്കാര്യത്തിൽ യാതൊരു ആത്മാർഥതയുമില്ലെന്നും ഷോണ്‍ ജോർജ് പറഞ്ഞു.

വിവരാവകാശം കൊടുത്തിട്ടുപോലും വ്യക്തമായ മറുപടി ലഭിക്കുന്നില്ല. വിവിധ വകുപ്പുകളുടെ പഠനത്തിനു വിട്ടിരിക്കുന്നുവെന്ന ഒഴുക്കൻ മറുപടിയാണുള്ളത്.

റിപ്പോർട്ടിലെ 222 നിർദേശങ്ങൾ നടപ്പാക്കിയെന്നാണ് തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായുള്ള മുഖ്യമന്ത്രിയുടെ അവകാശവാദം. ഇതു കാപട്യമാണ്. മുഖ്യമന്ത്രി പറയുന്ന നിർദേശങ്ങൾ നടപ്പാക്കിയതിലൂടെ ക്രൈസ്തവ ജനവിഭാഗത്തിന് എന്തു നേട്ടമാണുണ്ടായതെന്നുകൂടി വെളിപ്പെടുത്താൻ തയാറാകണമെന്നും ഷോണ്‍ ആവശ്യപ്പെട്ടു.

Kerala

സംസ്ഥാനത്ത് 15 ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പ് അനുവദിച്ചു

കൊല്ലം: സംസ്ഥാനത്ത് 15 ട്രെയിനുകൾക്ക് വിവിധ സ്റ്റേഷനുകളിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്. തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്റ്റോപ്പുകൾ ഉടൻ പ്രാബല്യത്തിലാകും.

അതേസമയം കോവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റോപ്പുകളാണ് പുനഃസ്ഥാപിക്കുന്നതെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 16127, 16128 ചെന്നൈ എഗ്‌മോർ - ഗുരുവായൂർ എക്‌സ്പ്രസിന് അമ്പലപ്പുഴയിൽ സ്റ്റോപ്പ് അനുവദിച്ചു.

16325, 16325 നിലമ്പൂർ റോഡ് - കോട്ടയം എക്‌സ്പ്രസ് തുവ്വൂർ, വലപ്പുഴ സ്റ്റേഷനുകളിൽ നിർത്തും. 16327, 16328 മധുരൈ-ഗുരുവായൂർ എക്‌സ്പ്രസ് ചെറിയനാട് സ്‌റ്റേഷനിലും 16334 തിരുവനന്തപുരം സെൻട്രൽ - വെരാവൽ എക്‌സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്‌റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു.

16336 നാഗർകോവിൽ - ഗാന്ധിധാം പ്രതിവാര എക്‌സ്പ്രസ് പരപ്പനങ്ങാടി സ്റ്റേഷനിലും 16341 ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസിന് പൂങ്കുന്നം സ്റ്റേഷനിൽ സ്‌റ്റോപ്പ് ഉണ്ടാകും.16366 നാഗർകോവിൽ - കോട്ടയം എക്‌സ്പ്രസ് ധനുവച്ചപുരം സ്റ്റേഷനിൽ നിർത്തും.

16609 തൃശൂർ - കണ്ണൂർ എക്‌സ്പ്രസ് കണ്ണൂർ സൗത്ത് സ്റ്റേഷനിലും 16730 പുനലൂർ-മധുരൈ എക്‌സ്പ്രസ് ബാലരാമപുരം സ്റ്റേഷനിലും നിർത്തും.16791 തൂത്തുക്കുടി - പാലക്കാട് പാലരുവി എക്‌സ്പ്രസ് കിളികൊല്ലൂർ സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിച്ചു.

19259 തിരുവനന്തപുരം നോർത്ത്(കൊച്ചുവേളി ) - ഭാവ്‌നഗർ എക്‌സ്പ്രസ്, 22149, 22150 എറണാകുളം - പൂന്നൈ എക്‌സ്പ്രസ് എന്നിവ വടകര സ്റ്റേഷനിൽ നിർത്തും.16309, 16310 എറണാകുളം-കായംകുളം മെമുവിന് ഏറ്റുമാനൂർ സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകും.

22475, 22476 ഹിസാർ - കോയമ്പത്തൂർ എക്‌സ്പ്രസ് തിരൂരിലും 22651, 22652 ചെന്നൈ സെൻട്രൽ - പാലക്കാട് എക്‌സ്പ്രസ് കൊല്ലങ്കോട് സ്റ്റേഷനിൽ നിർത്തും. 66325, 66326 നിലമ്പൂർ റോഡ് ഷൊർണൂർ മെമു തുവ്വൂർ സ്റ്റേഷനിൽ നിർത്തുമെന്നും അറിയിപ്പിൽ പറയുന്നു.

Kerala

ഇന്നലെയും പിണറായിയെ ന്യായീകരിച്ചയാൾ; റെജി ലൂക്കോസിന്‍റെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് ചെന്നിത്തല

തിരുവനന്തപുരം: ഇടത് സഹയാത്രികൻ റെജി ലൂക്കോസിന്‍റെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎം-ബിജെപി ധാരണയുടെ ഉദാഹരണമാണ് റെജി ലൂക്കോസിന്‍റെ ബിജെപി പ്രവേശനമെന്ന് ചെന്നിത്തല പറഞ്ഞു.

ഇന്നലെയും പിണറായി വിജയനെ ന്യായീകരിച്ചയാൾ ബിജെപിയിൽ ചേർന്നിരിക്കുകയാണെന്നും യുഡിഎഫ് 100 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ മന്ത്രി പി.രാജീവിന്‍റെ ആരോപണങ്ങൾക്കും ചെന്നിത്തല മറുപടി പറഞ്ഞു.

പി. രാജീവ്‌ കഥയറിയാതെ ആട്ടം കാണുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. തനിക്ക് ലഭിച്ച വിവരം എസ്ഐടിക്ക് കൈമാറുക മാത്രമാണ് ചെയ്‍തത്. ഡി. മണിക്ക് എസ്ഐടി ക്ലീൻ ചിറ്റ് കൊടുത്തതായി അറിയില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്ന് പറഞ്ഞ അദ്ദേഹം പ്രതിപക്ഷ നേതാവ് ആർച്ച് ബിഷപ്പിനെ കണ്ടതിൽ തെറ്റൊന്നുമില്ലെന്നും, കൂടിക്കാഴ്ചയ്ക്ക് രഹസ്യ സ്വഭാവമില്ലെന്നും കൂട്ടിച്ചേർത്തു.

Kerala

റെജി ലൂക്കോസിന്‍റെ ബിജെപി പ്രവേശനം; വഴിയാത്രക്കാരന് എതിലേയും പോകാമെന്ന് സിപിഎം

തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന റെജി ലൂക്കോസിനെ രൂക്ഷമായി വിമർശിച്ച് സിപിഎം. റെജി ലൂക്കോസിന് പാർട്ടിയുമായി ഒരുബന്ധമില്ലെന്നും ഒരുബന്ധവും ഇല്ലാത്തയാളെ എങ്ങനെ പുറത്താക്കുമെന്നും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ആർ.രഘുനാഥ് ചോദിച്ചു.

വഴിയാത്രക്കാരന് എതിലേയും പോകാമെന്നും അദ്ദേഹം പറഞ്ഞു. റെജി ലൂക്കോസ് സിപിഎം അംഗമല്ലെന്ന് മന്ത്രി വി.ശിവൻകുട്ടിയും പറഞ്ഞു. ഇയാൾ പാർട്ടി മെമ്പറൊന്നുമല്ല. പാർട്ടി വക്താക്കളായിട്ട് അവരെയൊന്നും പ്രഖ്യാപിച്ചിട്ടില്ല. ചില വിഷയങ്ങൾ വരുമ്പോൾ അവർവന്ന് സംസാരിക്കുന്നു.

അത്ര മാത്രമേയുള്ളൂ. പാർട്ടിയുടെ കാലാകാലങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളിൽ എത്രയോപേർ അനുകൂലിക്കുന്നു. എത്രയോപേർ പ്രതികൂലിക്കുന്നു. അനുകൂലിച്ചവർ തന്നെ പ്രതികൂലിച്ച് പിന്നെ അഭിപ്രായപ്രകടനം നടത്തുന്നുണ്ടല്ലോയെന്നും ശിവൻകുട്ടി പറഞ്ഞു.

Kerala

ബിജെപി പറയേണ്ടത് സിപിഎം പറയുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബിജെപി പറയേണ്ട കാര്യങ്ങൾ സിപിഎം പറയുകയാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.

യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്ത് ഇസ്‌ലാമിയുടെ കൈയിലായിരിക്കും എന്ന എ.കെ. ബാലന്‍റെ പരാമർശം വർഗീയമായ ചേരിതിരിവുണ്ടാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ബിജെപിയുടെ സ്വരവും ഭാഷയുമാണ് ബാലന്.

കേരളത്തിൽ ഇതിനുമുന്പും യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയിട്ടുണ്ട്. അപ്പോൾ എടുത്തിട്ടുള്ള നിലപാടുകളും സമീപനങ്ങളും കേരളത്തിലെ ജനങ്ങൾക്ക് അറിയാവുന്നതാണ്. ഇപ്പോൾ ഈ പ്രചാരണം നടത്തുന്നത് ബിജെപിക്കു വേണ്ടിയാണ്. ഇത് ഇടതുമുന്നണിയുടെ നയമാണോയെന്ന് വ്യക്തമാക്കണമെന്ന്‌ രമേശ് ചെന്നിത്തല പറഞ്ഞു.

Kerala

സിപിഎം,ബിജെപി ആക്ഷേപം അടിസ്ഥാനരഹിതം: സണ്ണി ജോസഫ്

കണ്ണൂർ: ശബരിമല സ്വർണക്കൊള്ളയിൽ ആരോപണവിധേയനായ പോറ്റിയുമായി ബന്ധപ്പെടുത്തി കോൺഗ്രസ് നേതാക്കൾക്കെതിരേ സിപിഎമ്മും ബിജെപിയും നടത്തുന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎൽഎ.

കോൺഗ്രസിനെ ആക്ഷേപിക്കാനായി സിപിഎമ്മും ബിജെപിയും ഒന്നിച്ചു പരിശ്രമിക്കുകയാണെന്നും സണ്ണി ജോസഫ് കണ്ണൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. കൊള്ള നടത്തിയവരെ സംരക്ഷിക്കാനായി ഭരണസംവിധാനത്തെ സിപിഎം ദുരുപയോഗം ചെയ്യുകയാണ്.

കോണ്‍ഗ്രസ് രാജ്യത്തും സംസ്ഥാനത്തും പ്രതിപക്ഷത്താണ്. അതുകൊണ്ട് ശബരിമലയിലെ കള്ളന്മാര്‍ക്ക് ഒത്താശ ചെയ്യാന്‍ സാധിക്കുക ഭരണകക്ഷിക്കാണ്. ശബരിമലക്കൊള്ളയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പ്രതികള്‍ക്കെതിരേ സിപിഎം ചെറിയ ശിക്ഷണനടപടി പോലും എടുത്തില്ല. പോറ്റി മുഖ്യമന്ത്രിയുടെ അടുത്തെത്തിയത് എന്തിനാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം.

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് ജയിക്കാന്‍ യുഡിഎഫ് സ്വതന്ത്രനെ പണം നല്‍കി സിപിഎം സ്വാധീനിച്ചു. അതിന്‍റെ ഫോണ്‍ സന്ദേശം പുറത്തുവന്നു. കുതിരക്കച്ചവടം നടത്തി തെരഞ്ഞെടുപ്പ് പരാജയം മറച്ചുപിടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മറ്റത്തൂരിലും കാലുമാറ്റത്തിനു പ്രോത്സാഹനം നടത്തുകയാണു ചെയ്തത്. ഇതെല്ലാം സിപിഎമ്മിന്‍റെ ജനാധിപത്യവിരുദ്ധ നിലപാടുകളാണു തെളിയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

Kerala

വികസനം വരണമെങ്കിൽ ബിജെപി വരണം; കേരളത്തിൽ മാറ്റമുണ്ടാകും: സുരേഷ് ഗോപി

തൃശൂർ: കേരളത്തിൽ വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിലെത്തണമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റം കൊണ്ടുവരും. തിരുവനന്തപുരം തിലകം അണിയുമെന്നാണ് താൻ പറഞ്ഞത്.

അത് അങ്ങനെ തന്നെ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് മാറ്റാൻ അറിയാം. തൃശൂരിൽ സെൻട്രൽ ഫോറൻസിക് സയൻസ് ലാബിന് വേണ്ടി സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല.

തൃശൂരിനോട് മാത്രം എന്താണ് ഇങ്ങനെ ചെയ്യുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. ഡബിൾ എൻജിൻ സർക്കാരിന്‍റെ ഗുണം ഏതൊക്കെ സംസ്ഥാനങ്ങളിൽ കിട്ടിയെന്നു നോക്കണം. വരുന്ന തെരഞ്ഞെടുപ്പിൽ അത് ജനങ്ങൾ മനസിലാക്കണം.

പാലക്കാട്ടേയോ ശബരിമലയോ വിഷയങ്ങൾ പറയില്ല. അത് ജനങ്ങൾക്കറിയാമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

Kerala

ജനസേവനമാണ് ലക്ഷ്യം; തർക്ക സ്ഥലത്ത് ഓഫീസ് തുറന്ന് ആർ. ശ്രീലേഖ

തിരുവനന്തപുരം: വി.കെ.പ്രശാന്ത് എംഎല്‍എയുമായുള്ള തര്‍ക്കത്തിനിടെ ഓഫീസ് തുറന്ന് ആര്‍.ശ്രീലേഖ. ചെറിയൊരിടത്ത് ഇന്ന് മുതൽ സേവനം തുടങ്ങിയെന്ന് പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ശ്രീലേഖ വീണ്ടും രംഗത്തെത്തിയത്.

ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തി ഓഫീസിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്‍റെ ചിത്രങ്ങളും പോസ്റ്റിനൊപ്പം ശ്രീലേഖ പങ്കുവെച്ചിട്ടുണ്ട്. കഷ്ടിച്ച് 70-75 സ്ക്വയര്‍ ഫീറ്റ് മാത്രമുള്ള ചെറിയ മുറിയാണെന്നും കെട്ടിടത്തിന് ചുറ്റും ടണ്‍ കണക്കിന് മാലിന്യമാണെന്നും ശ്രീലേഖ പോസ്റ്റിൽ വിമര്‍ശിക്കുന്നുണ്ട്.

ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വി.കെ.പ്രശാന്ത് എംഎൽഎയു‌‌ടെ ഓഫീസ് ഒഴിയണമെന്ന് നേരത്തെ ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. തന്‍റെ ഓഫീസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നാണ് ശ്രീലേഖ ആവശ്യപ്പെട്ടത്.

വിഷയം വിവാദമായതോടെ താൻ കൗൺസിൽ ഓഫീസിൽ തന്നെ തുടരമെന്നായിരുന്നു ശ്രീലേഖയുടെ നിലപാട്. പിന്നാലെയാണ് വിഷയം വീണ്ടും ഉന്നയിച്ച് ഫേസ്ബുക്ക് പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.

National

ഉന്നാവോ പീഡനക്കേസ്; ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: ഉന്നാവോ പീഡനക്കേസിൽ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്‍റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കസ്റ്റഡിയിൽ കഴിയുന്ന കുൽദീപ് സെൻഗാറിനെ വിട്ടയക്കരുതെന്നും കോടതി ഉത്തരവിട്ടു.

കേസ് അടുത്തമാസം 20ന് വീണ്ടും പരിഗണിക്കും. ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് കൂടുതൽ വാദത്തിലേക്ക് കടക്കും. അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി.

സിബിഐയുടെ വാദങ്ങളാണ് പ്രധാനമായും കോടതി കേട്ടത്. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. ഹീനമായ കുറ്റമാണ് പ്രതി ചെയ്തതെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. വിചാരണക്കോടതി എല്ലാ വശങ്ങളും പരിശോധിച്ചാണ് വിധി പറഞ്ഞത് എന്നും അദ്ദേഹം വ്യക്തമാക്കി.

പീഡനക്കുറ്റം സംശയാതീതമായി തെളിയിക്കാനായെന്ന് സിബിഐ കോടതിയെ അറിയിച്ചു. വകുപ്പിന്‍റെ സാങ്കേതികത്വത്തിലാണ് ഹൈക്കോടതി നടപടിയെന്നും സിബിഐ അഭിഭാഷകൻ പറഞ്ഞു.

Kerala

മറ്റത്തൂരിലെ കൂറുമാറ്റം; വിപ്പ് ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട അംഗങ്ങൾ

തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തിലെ കൂറുമാറ്റ വിവാദത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട അംഗങ്ങൾ. കോണ്‍ഗ്രസ് അംഗത്തെ വിലയ്ക്കെടുക്കാനുള്ള സിപിഎം ഗൂഢതന്ത്രമാണ് മറ്റത്തൂരിൽ കണ്ടത്. സിപിഎമ്മിനോടുള്ള എതിർപ്പിനെ തുടർന്ന് ബിജെപി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുകയായിരുന്നുവെന്നും ഡിസിസി ജനറൽ സെക്രട്ടറി ടി.എം.ചന്ദ്രൻ പറഞ്ഞു.

മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് ടെസി കല്ലറയ്ക്കൽ, വൈസ് പ്രസിഡന്‍റ് നൂര്‍ ജഹാൻ, മണ്ഡലം പ്രസിഡന്‍റ് ഷാഫി കല്ലൂപറമ്പിൽ, ബ്ലോക്ക് മെമ്പര്‍ പ്രവീണ്‍ കുമാര്‍, ലിന്‍റോ പള്ളിപറമ്പൻ, മറ്റു പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍ എന്നിവരും വാര്‍ത്താസമ്മേളനത്തിൽ നിലപാട് വ്യക്തമാക്കി. തൃശൂര്‍ ഡിസിസിക്കെതിരെയും അംഗങ്ങള്‍ രൂക്ഷവിമര്‍ശനം നടത്തി.

അംഗങ്ങൾക്ക് വിപ്പ് ലഭിച്ചിരുന്നില്ല. ഡിസിസി ചിഹ്നം കൊടുത്ത മൂന്ന് സ്ഥാനാര്‍ഥികൾ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തി. ബിജെപി പിന്തുണയിൽ മത്സരിച്ചശേഷം കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം ഇവരോട് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് യോഗത്തിൽ പങ്കെടുത്ത കെ.ആര്‍. ഔസേപ്പിനെ സിപിഎം വിലയ്ക്കെടുക്കുകയായിരുന്നു.

ഔസേപ്പ് കാലുമാറുമെന്ന് കൗണ്‍സിൽ ഹാളിലെത്തും വരെ അറിഞ്ഞിരുന്നില്ല. ഇതോടെയാണ് കോണ്‍ഗ്രസ് ടെസി കല്ലറയ്ക്കലിനെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാക്കിയത്. സിപിഎമ്മിനോടുള്ള വിരോധം കാരണമാകാം ബിജെപി അംഗങ്ങൾ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ടു ചെയ്തത്.

12 വോട്ട് ടെസിക്കും 11 വോട്ട് ഔസേപ്പിനും കിട്ടിയെന്നും ടി.എം. ചന്ദ്രൻ പറഞ്ഞു. ആരും വിശദീകരണം ചോദിച്ചിട്ടില്ലെന്നും പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അംഗങ്ങളും വ്യക്തമാക്കി. മറ്റത്തൂരിലെ രാഷ്ട്രീയ സാഹചര്യം പഠിക്കാതെ രാജിവെയ്ക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.

Kerala

വി.കെ. പ്രശാന്ത് ഓഫീസ് ഒഴിയണമെന്ന് ആർ. ശ്രീലേഖ; പറ്റില്ലെന്ന് എംഎൽഎ

തിരുവനന്തപുരം: ശാസ്തമംഗലത്തെ കോർപറേഷന്‍റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വി.കെ.പ്രശാന്ത് എംഎൽഎയുടെ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ആർ.ശ്രീലേഖ രംഗത്ത്. തന്‍റെ ഓഫീസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്ന് ഫോണിലൂടെയാണ് ശ്രീലേഖ ആവശ്യപ്പെട്ടത്.

എന്നാൽ വാടക കരാർ അവസാനിക്കാതെ മാറില്ലെന്ന് വി.കെ. പ്രശാന്ത് അറിയിച്ചു.അടുത്ത മാര്‍ച്ച് വരെ കാലാവധി ബാക്കിയുണ്ടെന്നും അതിനാൽ ഒഴിയില്ലെന്നും എംഎൽഎ വ്യക്തമാക്കി. ശ്രീലേഖയുടെ വാർഡായ ശാസ്തമംഗലത്തെ കോർപറേഷന്‍റെ കെട്ടിടത്തിലാണ് പ്രശാന്തിന്‍റെ ഓഫീസ് പ്രവർത്തിക്കുന്നത്.

കൗണ്‍സിൽ തീരുമാന പ്രകാരമാണ് എംഎൽഎ ഓഫീസ് വാടകയ്ക്ക് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കെട്ടിടം ഒഴിപ്പിക്കാൻ ബിജെപിക്കു ഭൂരിപക്ഷമുള്ള കൗൺസിൽ തീരുമാനിച്ചാൽ എംഎൽഎക്ക് ഓഫീസ് ഒഴിയേണ്ടി വരും.

Kerala

ഇത് സാധാരണക്കാരുടെ വിജയം; എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരവമായി കാണുന്നുവെന്ന് വി.വി. രാജേഷ്

തിരുവനന്തപുരം: ശക്തമായ പ്രതിപക്ഷം ഉണ്ടായാൽ മാത്രമേ ആരോഗ്യകരമായ മത്സരമുണ്ടാകൂ എന്ന് തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ മേയർ സ്ഥാനാർ‌ഥി വി.വി. രാജേഷ്. ബിജെപി മേയർ സ്ഥാനാർ‌ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജേഷ്.

ഇന്ന് ഉച്ചയ്ക്കാണ് തീരുമാനം ഉണ്ടായതെന്നും ഇത് സാധാരണക്കാരുടെ വിജയമാണെന്നും വി.വി. രാജേഷ് പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരവമായി കാണുന്നു. 50 പേരും മേയർ ആകാൻ യോഗ്യരാണെന്നും വി.വി. രാജേഷ് കൂട്ടിച്ചേർത്തു.

പാർട്ടി ഏൽപ്പിച്ചത് ഭാരിച്ച ഉത്തരവാദിത്വമാണെന്ന് ബിജെപിയുടെ ഡപ്യൂട്ടി മേയർ സ്ഥാനാർഥി ആശാനാഥും പ്രതികരിച്ചു. വളരെ അപ്രതീക്ഷിതമായിട്ടാണ് തീരുമാനം വന്നതെന്നും ജനങ്ങളിൽ ഒരാൾ ആയി വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ആശാനാഥ് വ്യക്തമാക്കി.

Kerala

ഞായറാഴ്ചത്തെ സത്യപ്രതിജ്ഞ ചടങ്ങ്; സർക്കാർ തീരുമാനം ക്രിസ്ത്യൻ വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് ബിജെപി

കോട്ടയം: തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഞായറാഴ്ച നടത്തുന്നതിനെതിരെ ബിജെപി.

തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചയോളം സമയം ഉണ്ടായിരുന്നിട്ടും ചടങ്ങ് നടത്താതെ ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട ദിവസവും പൊതു അവധി ദിവസവുമായ ഞായറാഴ്ച തന്നെ സത്യപ്രതിജ്ഞ നടത്തണമെന്ന് പിണറായി സർക്കാർ വാശിപിടിക്കുന്നത് ആർക്കു വേണ്ടിയാണെന്ന് ബിജെപി ദേശീയ ന്യൂനപക്ഷമോർച്ച സംസ്ഥാന അധ്യക്ഷൻ സുമിത്ത് ജോർജ് ചോദിച്ചു.

കേരളത്തിലെ ക്രൈസ്തവർക്കെതിരെ തുടർച്ചയായി പിണറായി സർക്കാരിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന അവഹേളനങ്ങളുടെ ബാക്കിപത്രമായി ഇതിനെയും കാണാൻ കഴിയും.

ക്രിസ്ത്യൻ സമൂഹം വിശുദ്ധമായി ആചരിക്കുന്ന ഞായറാഴ്ച, വിശ്വാസികൾക്ക് പരിശുദ്ധ കുർബാന നിഷേധിക്കപ്പെടുന്നു എന്ന് മാത്രമല്ല സൺഡേ സ്കൂൾ അധ്യാപകരായ പലരും ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതിനാൽ അവർക്കും അന്നേദിവസം സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിന് സാധ്യമല്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെ പിണറായി സർക്കാർ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത് പുനഃപരിശോധിക്കേണ്ടതാണ്.

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഞായറാഴ്ച അവരുടെ വിശുദ്ധ ദിനമായി ആചരിക്കുമ്പോൾ കേരളത്തിലെ ഇടതുപക്ഷ സർക്കാർ ക്രൈസ്തവരുടെ വിശുദ്ധ ദിനത്തിൽ തന്നെ സർക്കാറിന്‍റെ പല പരിപാടികളും ആസൂത്രണം ചെയ്യുന്നത് ക്രിസ്ത്യാനികളെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ ആണോ എന്ന സംശയം കൂടുതൽ ഉറപ്പിക്കുന്ന നീക്കം ആണ് ഇടതുപക്ഷ സർക്കാരിൽ നിന്ന് ഉണ്ടാകുന്നത്.

തുടരെത്തുടരെ ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിലും ഇടതുപക്ഷ സർക്കാരിന്‍റെ ഒത്താശ ഉണ്ടോയെന്ന് സംശയിക്കേണ്ട സഹചര്യമുണ്ട്. പ്രതിപക്ഷമായ കോൺഗ്രസും ഈ വിഷയത്തിൽ ഇടപെടാതെ ക്രൈസ്തവരെ അവഹേളിക്കുന്നതിന് കൂട്ടുനിൽക്കുകയാണ്.

ക്രൈസ്തവ അവഹേളനങ്ങളിൽ യുഡിഎഫ് നിശബ്ദത പാലിക്കുകയാണ്. അടിയന്തരമായി മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെട്ട് സത്യപ്രതിജ്ഞയുടെ തീയതി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതായും സുമിത്ത് ജോർജ് പറഞ്ഞു.

Kerala

ആഗ്രഹം പരസ്യമാക്കി; കഴക്കൂട്ടത്ത് മത്സരിക്കാൻ താത്പര്യമുണ്ടെന്ന് വി. മുരളീധരൻ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മത്സരിക്കാൻ താത്പര്യമുണ്ടെന്ന് ബിജെപി നേതാവ് വി.മുരളീധരൻ. കഴക്കൂട്ടം കേന്ദ്രീകരിച്ചാണ് പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.

2016 ൽ കഴക്കൂട്ടത്ത് മത്സരിച്ചപ്പോൾ വി.മുരളീധരൻ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. അന്ന് 7347 വോട്ടുകൾക്കാണ് കടകംപള്ളി സുരേന്ദ്രനോട് പരാജയപ്പെട്ടത്. കഴിഞ്ഞ തവണ ശോഭാ സുരേന്ദ്രനായിരുന്നു കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥി.

ശോഭാ സുരേന്ദ്രനും രണ്ടാം സ്ഥാനത്തെത്തിയെങ്കിലും 23497 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കടകംപള്ളി സുരേന്ദ്രൻ ജയിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

 

 

 

Kerala

മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായി; സിപിഎം പഞ്ചായത്ത് പ്രസിഡന്‍റ് ബിജെപിയിൽ  

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായി സിപിഎം നേതാവും പൊൽപുള്ളി പഞ്ചായത്ത് പ്രസിഡന്‍റുമായ ബാലഗംഗാധരൻ ബിജെപിയിൽ ചേർന്നു. 20 വർഷം സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ബാലഗംഗാധരൻ നിലവിൽ പൊൽപുള്ളി പഞ്ചായത്ത് പ്രസിഡന്‍റാണ്.

പാർട്ടി വ്യക്തിയധിഷ്ടിതമായതിനാലാണ് സിപിഎം വിട്ടതെന്ന് ബാലഗംഗാധരൻ പറഞ്ഞു. പാർട്ടി തന്നെ പലപ്പോഴും മാറ്റിനിർത്തി. സത്യം പറഞ്ഞതിനാണ് മാറ്റിനിർത്തിയതെന്നും ബാലഗംഗാധരൻ പറഞ്ഞു.

ബാലഗംഗാധരനെ ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവൻ ബിജെപിയിലേക്ക് സ്വീകരിച്ചു. ബാലഗംഗാധരന്‍റെെ പാർട്ടി മാറ്റത്തെക്കുറിച്ച് സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Kerala

ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി

കണ്ണൂർ: ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. ഇരിട്ടി വട്ടക്കയത്തുണ്ടായ സംഭവത്തിൽ വട്ടക്കയം സ്വദേശി സുനിൽകുമാർ, ഭാര്യ ബിന്ദു എന്നിവർക്കാണ് മർദനമേറ്റത്.

അക്രമി സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. സ്ഫോടക വസ്തു എറിയുന്നതിനിടെ അക്രമി സംഘത്തിലെ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തിന് പിന്നിൽ സിപിഎ പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.

National

തലമുറമാറ്റം; നിതിൻ നബീനെ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്‍റായി നിയമിച്ചു

ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ വർക്കിംഗ് പ്രസിഡന്‍റായി ബിഹാർ മന്ത്രി നിതിൻ നബീനെ നിയമിച്ചു. നിലവിലെ പ്രസിഡന്‍റ് ജെ.പി.നഡ്ഡയുടെ കാലാവധി 2024ൽ അവസാനിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കാലാവധി നീട്ടുകയായിരുന്നു.

പറ്റ്നയിലെ ബാങ്കിപ്പൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും ബിഹാറിലെ പൊതുമരാമത്ത് മന്ത്രിയുമാണ് നിതിൻ നബീൻ. ദേശീയതലത്തിൽ ബിജെപിയിലെ തലമുറ മാറ്റത്തിനുള്ള സൂചനയാണ് നിതിൻ നബീനിലൂടെ പാർട്ടി മുന്നോട്ടു വയ്ക്കുന്നത്.

ബിജെപി അധ്യക്ഷനായ നഡ്ഡയ്ക്കു പകരം നിതിൻ ദേശീയ അധ്യക്ഷനായേക്കുമെന്നും സൂചനയുണ്ട്. ബംഗാൾ, അസം, തമിഴ്‌നാട്, കേരള, പുതുച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തേണ്ട ചുമതല നബീനാണെന്നും റിപ്പോർട്ടുകളുണ്ട്.

 

 

 

 

 

Kerala

പി.സി ഫാക്ടർ തുണച്ചോ‍?; കോട്ടയം ജില്ലയിൽ മൂന്ന് പഞ്ചായത്തുകൾ ബിജെപി പിടിച്ചു

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ബിജെപി നില മെച്ചപ്പെടുത്തി. കിടങ്ങൂർ, പൂഞ്ഞാർ തെക്കേക്കര, അയ്മനം പഞ്ചായത്തുകൾ ബിജെപി നേടി. കഴിഞ്ഞതവണ അയ്മനം പഞ്ചായത്തിൽ ഏഴു വാർഡുകളിൽ വിജയിച്ചിരുന്ന ബിജെപി ഇത്തവണ ഒമ്പതു സീറ്റുകൾ നേടി.

പൂഞ്ഞാർ തെക്കേക്കരയിൽ ആകെയുള്ള 15 സീറ്റുകളിൽ എട്ടു സീറ്റുകൾ ബിജെപി നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.സി.ജോർജിന്‍റെ ജനപക്ഷത്തിന്‍റെ പിന്തുണയിലാണ് എൽഡിഎഫ് ഭരണം നേടിയിരുന്നത്. ബിജെപി എട്ട്, എൽഡിഎഫ് അഞ്ച്, യുഡിഎഫ് രണ്ടു സീറ്റുകളിലുമാണ് വിജയിച്ചത്.

കിടങ്ങൂർ പഞ്ചായത്തിൽ ഏഴു സീറ്റ് നേടിയാണ് ബിജെപി ഭരണം പിടിച്ചത്. യുഡിഎഫ് അഞ്ചു സീറ്റിലും എൽഡിഎഫ് നാലു സീറ്റിലും വിജയിച്ചു. 2020 ൽ തെരഞ്ഞെടുപ്പിൽ ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു.

കഴിഞ്ഞ തവണ പള്ളിക്കത്തോട്, മുത്തോലി പഞ്ചായത്തുകളിൽ ബിജെപി ഭരണം പിടിച്ചിരുന്നെങ്കിൽ ഇത്തവണ അവർക്ക് ഈ രണ്ട് പഞ്ചായത്തുകളും നഷ്ടമായി. പള്ളിക്കത്തോട്ടിൽ യുഡിഎഫും മുത്തോലിയിൽ എൽഡിഎഫുമാണ് ഇത്തവണ വിജയിച്ചത്.

Kerala

കോർപറേഷനുകളിൽ എൽഡിഎഫ് മുന്നേറ്റം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. കൊച്ചിയിലും തിരുവനന്തപുരത്തും കൊല്ലത്തും ആദ്യ സൂചന എൽഡിഎഫിന് അനുകൂലമാണ്. തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ് മൂന്ന്, യുഡിഎഫ് മൂന്ന്, എൻഡിഎ രണ്ട് സീറ്റിലും ലീഡു ചെയ്യുകയാണ്.

സ്ഥാനാർഥിത്വത്തിൽ വിവാദമുണ്ടായ മുട്ടടയിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ് പിന്നിൽ നിൽക്കുകയാണ്. കൊല്ലം കോർപറേഷനിൽ എൽഡിഎഫ് ഏഴു സീറ്റിലും യുഡിഎഫ് രണ്ട് സീറ്റിലും ലീഡു ചെയ്യുകയാണ്.

Kerala

നിർബന്ധിച്ച് സ്ഥാനാർഥിയാക്കി, ഒറ്റയ്ക്കാക്കി നേതാക്കൾ മുങ്ങി; നിന്ന് പ്രതിഷേധിച്ച് ബിജെപി വനിതാ സ്ഥാനാർഥി

കോട്ടയം: ബിജെപി നേതാക്കൾ സ്ഥാനാർഥികളെ കബളിപ്പിച്ചെന്ന് ആക്ഷേപം. നിർബന്ധിച്ച് സ്ഥാനാർഥിയാക്കിയ ശേഷം പണവും പിന്തുണയും നൽകാതെ നേതാക്കൾ മുങ്ങിയെന്നാണ് അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ സ്ഥാനാർഥികൾ ആരോപിക്കുന്നത്.

പഞ്ചായത്തിലെ 21 വാർഡുകളിൽ ബിജെപി സ്ഥാനാർഥികളെ നിർത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒപ്പം കൂടാൻ പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നില്ലെന്ന് സ്ഥാനാർഥികൾ പറയുന്നു.

തെരഞ്ഞെടുപ്പു ദിവസം വോട്ടർമാർക്ക് സ്ലിപ്പു നൽകുന്നതിനായി ബൂത്തും പ്രവർത്തകരും ഉണ്ടായിരുന്നത് മൂന്നു വാർഡുകളിൽ മാത്രമാണെന്നാണ് ഇവർ പറയുന്നത്.

ചിലർക്ക് കെട്ടിവയ്ക്കാനുള്ള തുകയും നാലോ അഞ്ചോ ഫ്ലക്സ് ബോർഡുകളും പ്രസ്താവനയും നൽകി. ബോർഡുകൾ പോലും ലഭിക്കാത്ത സ്ഥാനാർഥികളുമുണ്ട്.

തെരഞ്ഞെടുപ്പ് ദിവസം ബൂത്തിൽ ഇരിക്കാനോ സഹായത്തിനോ പാർട്ടി പ്രവർത്തകർ എത്തിയില്ലെന്ന പരാതിയുമായി ആറാം വാർഡിലെ (റെയിൽവേ സ്‌റ്റേഷൻ) സ്‌ഥാനാർഥി ജനജമ്മ ഡി. ദാമോദരൻ രംഗത്തെത്തി.

മണ്ഡലം നേതാക്കൾക്കെതിരെ ജില്ലാ, സംസ്‌ഥാന നേതൃത്വത്തിനു പരാതി നൽകാൻ ഒരുങ്ങുകയാണ് ഇവർ. റിട്ട. യൂണിവേഴ്‌സിറ്റി ജീവനക്കാരിയായിരുന്ന ജനജമ്മക്ക് രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുണ്ടായിരുന്നില്ല.

ബിജെപിക്കാർ തന്നെ നിർബന്ധിച്ച് സ്‌ഥാനാർഥിയാക്കുകയായിരുന്നുവെന്നാണ് ജനജമ്മ പറയുന്നത്. തെരഞ്ഞെടുപ്പ് ചെലവിനായി 2,500 രൂപയും കുറച്ച് നോട്ടീസും മാത്രമാണ് ലഭിച്ചത്.

പ്രചാരണത്തിന് പ്രവർത്തകർ ഉണ്ടായിരുന്നില്ല. വീട് കയറി പ്രചാരണം നടത്തിയതെല്ലാം തനിയെയാണ്. തെരഞ്ഞെടുപ്പു ദിവസം പോലും പ്രവർത്തകരോ നേതാക്കളോ എത്തിയില്ല. ഇതോടെ അവർ പോളിംഗ് സ്റ്റേഷനു മുന്നിൽ പരസ്യ പ്രതിഷേധം നടത്തി.

തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പല സ്ഥാനാർഥികളും വിവരം പാർട്ടി ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ലെന്നാണ് സ്ഥാനാർഥികൾ പറയുന്നത്.

അതേസമയം, ഉത്തരവാദപ്പെട്ട വില ഭാരവാഹികൾ തെരഞ്ഞെടുപ്പിനു വേണ്ടി വ്യാപകമായി ധനസമാഹരണം നടത്തിയിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.

Kerala

തദ്ദേശപ്പോര്: പോളിംഗ് കുതിക്കുന്നു, 60 ശതമാനം കടന്നു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്. വൈകുന്നേരം നാല് വരെ 60 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിംഗ് തിരുവനന്തപുരത്തും (55.71%) കൂടുതൽ പോളിംഗ് എറണാകുളത്തുമാണ് (63.54%) രേഖപ്പെടുത്തിയത്.

ആലപ്പുഴ 62.64%, കൊല്ലം 59.68%, പത്തനംതിട്ട 57.49%, കോട്ടയം 60.02%, ഇടുക്കി 58.84% എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ് ശതമാനം. സ്ഥാനാർഥികൾ എല്ലാവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

കഴിഞ്ഞ ഒരു മാസം നടത്തിയ പ്രചാരണം ജനങ്ങൾ ഏറ്റെടുത്തതിന്‍റെ തെളിവാണ് പോളിംഗിൽ കാണാൻ കഴിയുന്നത്. ഉയർന്ന പോളിംഗ് തങ്ങൾക്ക് അനുകൂലമാണെന്ന് രാഷ്ട്രീയ പാർട്ടി നേതാക്കൾ പറഞ്ഞു. ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീനുകൾ പണിമുടക്കിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളൊഴിച്ചാൽ തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.

വോട്ടിംഗ് മെഷീൻ മാറിയതിനെ തുടർന്ന് പത്തനാപുരത്ത് തെരഞ്ഞെടുപ്പ് വൈകിയാണ് ആരംഭിച്ചത്. പട്ടാഴി പാണ്ടിത്തിട്ട ഗവ. എൽപിഎസിലെ ബൂത്തിൽ നടുത്തേരി ബ്ലോക്ക് ഡിവിഷന്‍റെ മെഷിനായിരുന്നു എത്തിക്കേണ്ടിയിരുന്നത്. പകരം തലവൂർ ഡിവിഷനിലെ വോട്ടിംഗ് മെഷിനാണ് എത്തിച്ചത്.

ഇതോടെ പട്ടാഴിയിലും തലവൂരിലും വോട്ടിംഗ് വൈകിയാണ് ആരംഭിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നഷ്ടപ്പെട്ട സമയത്തിനു പകരമായി അധിക സമയം അനുവദിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബാക്കിയുള്ള ഏഴുജില്ലകള്‍ക്ക് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 13ന് രാവിലെ വോട്ടെണ്ണും.

National

ഹേമന്ത് സോറൻ കളംമാറുന്നു; ബിജെപി നേതൃത്വവുമായി ചർച്ച നടത്തി

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇന്ത്യാ മുന്നണി വിടുന്നു. ഡൽഹിയിലെത്തിയ ഹേമന്ത് സോറനും ഭാര്യ കൽപന സോറനും ബിജെപി നേതൃത്വവുമായി ചർച്ച നടത്തി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് മുന്നണി മാറ്റത്തിന് കാരണമെന്നാണ് സൂചന.

മഹാസഖ്യത്തിന്‍റെ ഭാഗമായി 16 നിയമസഭാ സീറ്റുകൾക്കായി ജാർഖണ്ഡ് മുക്തി മോർച്ച ശ്രമിച്ചിരുന്നു. എന്നാൽ ആർജെഡി, കോൺഗ്രസ് നേതൃത്വങ്ങൾ അവസാന നിമിഷം വരെ തീരുമാനം വൈകിപ്പിച്ചു. ഇത് പാർട്ടി നേതൃത്വത്തെ ആർജെഡിയുമായും കോൺഗ്രസുമായുമുള്ള നിലവിലെ സഖ്യം പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്.

ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിന് 56 സീറ്റുകളാണ് ജാർഖണ്ഡ് നിയമസഭയിലുള്ളത്. ജെഎംഎമ്മിന് 34 സീറ്റുകളും കോൺഗ്രസിന് 16 സീറ്റുകളും രാഷ്ട്രീയ ജനതാദളിന് നാലും ഇടതുപക്ഷത്തിന് രണ്ടും സീറ്റുകളുണ്ട്. ബിജെപിക്ക് 21 സീറ്റുകളുണ്ട്. എൽജെപി ഒന്ന്, എജെഎസ്‌യു ഒന്ന്, ജെഡിയു ഒന്ന് എന്നിങ്ങനെയാണ് പ്രതിപക്ഷ കക്ഷിനില.

ഡൽഹിയിലുള്ള ഹേമന്ത് സോറനും ഭാര്യ ഭാര്യ കൽപന സോറനും ബുധനാഴ്ച റാഞ്ചിയിൽ തിരിച്ചെത്തി നിർണായക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. 16 കോൺഗ്രസ് എംഎൽഎമാരിൽ എട്ടു പേർ തങ്ങളുമായി ബന്ധം പുലർത്തുന്നവരാണെന്ന് ജെഎംഎം നേതാക്കൾ പറഞ്ഞു.

 

 

 

 

Latest News

Corehub Up