Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Heavy Rain

Kannur

മലയോരത്ത് കനത്തമഴ

ചെറുപുഴ: മഴ കനത്തതോടെ മലയോരത്ത് നാശനഷ്ടവും തുടങ്ങി. രണ്ട് ദിവസമായി മേഖലയിൽ ശക്തമായ മഴയും കാറ്റുമാണ്. ചെറുപുഴയിൽ ഇന്നലെ വൈകുന്നേരം അഞ്ചോടെ വീശിയടിച്ച കാറ്റ് ചെറുപുഴ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നാശം വിതച്ചു.

കാർഷിക വിളകളും മരങ്ങളും ഒടിഞ്ഞും കടപുഴകിയും വീണു. വൈദ്യുതി വിതരണം താറുമാറായി. കന്നിക്കളത്തെ നബീസ ബീവിയുടെ തെങ്ങ്, കമുക് എന്നിവ ഒടിഞ്ഞുവീണു. നബീസ ബീവിയുടെ വീടിന്‍റെ ചുറ്റുമതിൽ തകർന്നു. തിരുമേനിയിലെ ഓരത്താനിയിൽ ജോസിന്‍റെ വീടിന്‍റെ മുകളിൽ കമുക് ഒടിഞ്ഞുവീണ് മേൽക്കൂരയ്ക്കു കേടുപറ്റി.
പുളിങ്ങോം, കോഴിച്ചാൽ ഭാഗങ്ങളിലും കാറ്റ് നാശം വിതച്ചു. കോഴിച്ചാൽ-പട്ടത്തുവയൽ റോഡിനു കുറുകെ വൈദ്യുതി ലൈനിൽ തേക്കു മരം ഒടിഞ്ഞുവീണു. കാർഷിക വിളകളുടെ നാശനഷ്‌ടം ഇന്നു മാത്രമേ കണക്കാക്കാനാകൂ.

തേർത്തല്ലി: ശക്തമായ മഴയിലും കാറ്റിലും തേർത്തല്ലി മേഖലയിൽ വ്യാപക നാശനഷ്ടം. ആലത്താൻ വളപ്പിലെ തെങ്ങട ജോയിയുടെ വീടിനുമുകളിൽ തെങ്ങ് കടപുഴകി വീണ് മേൽക്കൂര ഭാഗികമായി നശിച്ചു. നെടുമ്പാറ മാർട്ടിന്‍റെ വീടിന് മുകളിൽ പ്ലാവ് ഒടിഞ്ഞു വീണ് നാശനഷ്ടം സംഭവിച്ച , ഇടാട്ട് സേവിയറിന്‍റെ കപ്പ കൃഷിയും, തെങ്ങട ജോസഫിന്‍റെ കമുകുകളും കാറ്റിൽ നശിച്ചു.

NRI

ഡാളസിൽ കനത്ത നാശനഷ്‌ടം; ചുഴലിക്കാറ്റും ആലിപ്പഴ വീഴ്ചയും ഉത്തർ ടെക്സസിനെ പിടിച്ചുലച്ചു

ഡാളസ്: ചൊവ്വാഴ്ച വൈകുന്നേരം ഉത്തർ ടെക്സസ് മേഖലയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മിനറൽ വെൽസ് നഗരത്തിലാണ് ഏറ്റവും വലിയ നാശമുണ്ടായത്.

മിനറൽ വെൽസിൽ ചുഴലിക്കാറ്റിനെത്തുടർന്ന് കെട്ടിടങ്ങൾ തകരുകയും രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

ക്രസൺ, ഗോഡ്‌ലി തുടങ്ങിയ പ്രദേശങ്ങളിൽ ബേസ്ബോൾ വലുപ്പത്തിലുള്ളതും ഗ്രേപ്ഫ്രൂട്ട് വലുപ്പത്തിലുള്ളതുമായ (ഏകദേശം മൂന്ന് ഇഞ്ച് വ്യാസം) ഭീമൻ ആലിപ്പഴങ്ങൾ വീണു. ഹിൽ, എല്ലിസ്, നവാരോ കൗണ്ടികളിൽ കനത്ത ഇടിമിന്നലോടു കൂടിയ മഴയും കാറ്റും തുടരുകയാണ്.

മിനറൽ വെൽസിൽ ഉണ്ടായ കാറ്റിന്‍റെ തീവ്രത അളക്കാൻ നാഷണൽ വെതർ സർവീസ് (എൻഡബ്ല്യുഎസ്) സംഘം ഉടൻ പരിശോധന നടത്തും. മേഖലയിൽ ഈ ആഴ്ച മുഴുവൻ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വെള്ളിയാഴ്ചയോടെ മഴ ശക്തമാകുമെങ്കിലും വാരാന്ത്യത്തോടെ കാലാവസ്ഥ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ടൊർണാഡോ (ചുഴലിക്കാറ്റ്) മുന്നറിയിപ്പുകൾ പിൻവലിച്ചെങ്കിലും ജാഗ്രത തുടരാൻ അധികൃതർ നിർദേശിച്ചു.

Latest News

Corehub Up