മീനച്ചില്‍ വായനശാല ഭാഗത്ത് മീനച്ചിൽ തോട്ടിലുണ്ടായ വെള്ളപ്പാച്ചില്‍.
പാലാ: കനത്ത മഴയില്‍ മീനച്ചില്‍ തോട്ടിലും ളാലം തോട്ടിലും ജലനിരപ്പ് ഉയര്‍ന്നു. താഴ്ന്ന പ്രദേശങ്ങളിലെ പുരയിടങ്ങളില്‍ വെള്ളം കയറി. പാലാ-പൊന്‍കുന്നം റോഡിലും നിരവധി വീടുകളിലും വെള്ളം കയറി. ഇന്നലെ പുലര്‍ച്ചെ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കം മേഖലയില്‍ കാര്യമായ നാശനഷ്ടം വിതച്ചു. പൈക, കൊച്ചുകൊട്ടാരം, പൂവരണി മേഖലകളിലുണ്ടായ കനത്ത മഴയെത്തുടര്‍ന്നാണ് പുലര്‍ച്ചെ അഞ്ചോടെ മീനച്ചില്‍ തോട്ടിലെ നിലനിരപ്പ് ഉയര്‍ന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ മീനച്ചിലാറ്റിലുണ്ടായ വെള്ളപ്പൊക്കത്തിനുശേഷം ജനജീവിതം സാധാരണ നിലയിലേക്ക് കടന്നപ്പോഴാണ് അപ്രതീക്ഷിതമായി വെള്ളപ്പാച്ചില്‍ ഉണ്ടായത്. ചെറുചിലമ്പില്‍ രാജീവിന്റെ സ്റ്റേഷനറി കടയിലെ സാധനങ്ങള്‍ ഒഴുകിപ്പോയി. കാല് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായി. വട്ടപ്പറമ്പില്‍ ആഗസ്തി, അകമ്പനാല് സുനില്‍കുമാര്‍, തകടിയേല്‍ ഷാജി, നന്ദു പരമാര, ജോയി മൂത്തേടത്ത് എന്നിവരുടെ വീടുകളില്‍ വെള്ളം കയറി നാശനഷ്ടം സംഭവിച്ചു.
മീനച്ചില്‍-മീനച്ചില്‍കാവ് റോഡ്, മീനച്ചില്‍-തെങ്ങുംതോട്ടം റോഡ്, ഇടയാറ്റുകര റോഡുകള്‍ വെള്ളത്തിനടിയിലായി. ഉച്ചയോടെ വെള്ളമിറങ്ങിയെങ്കിലും ദുരിതം അവശേഷിക്കുകയാണ്.