x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോളാർ പ്ലാന്‍റ് സ്ഥാപിച്ചവർ പ്രതിസന്ധിയിൽ

വെബ്ഡെസ്ക്
Published: September 3, 2026 03:04 AM IST | Updated: September 3, 2026 03:05 AM IST

പ്രതീകാത്മക ചിത്രം

കൊച്ചി: ലക്ഷങ്ങൾ മുടക്കി വീടിനുമുകളിൽ സൗരോർജ പ്ലാന്‍റ് സ്ഥാപിച്ച ആയിരക്കണക്കിന് കുടുംബങ്ങൾ, കെഎസ്ഇബി നെറ്റ് മീറ്റർ നൽകാത്തതു കാരണം പ്ലാന്‍റ് പ്രവർത്തിപ്പിക്കാനാകാതെ പ്രതിസന്ധിയിൽ.

കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന മീറ്റർ ക്ഷാമം മൂന്നു മാസമായി അതിരൂക്ഷമാണ്. അപേക്ഷ നൽകി മാസങ്ങൾ കാത്തിരിക്കേണ്ടിവരികയാണ് ഉപഭോക്താക്കൾക്ക്. മീറ്റർ ക്ഷാമം എന്നുതീരുമെന്ന ചോദ്യത്തിന് കെഎസ്ഇബിക്ക് ഉത്തരമില്ല.

വീട്ടുകാർ കെഎസ്ഇബിക്ക് നൽകുന്നതും കെഎസ്ഇബി ലൈനിൽനിന്ന് ഉപയോഗിക്കുന്നതുമായ വൈദ്യുതി തിട്ടപ്പെടുത്തുന്നതിനാണു നെറ്റ് മീറ്റർ സ്ഥാപിക്കുന്നത്. കെഎസ്ഇബി വയ്ക്കുന്ന മീറ്ററിന് ആജീവനാന്തം വാടക നൽകണം. ഇതിനോടു താത്പര്യമില്ലാത്തവർക്കു സ്വന്തമായി മീറ്റർ വാങ്ങിവയ്ക്കാം.

6000 രൂപവരെയാണു പുറത്ത് മീറ്ററിന്‍റെ വില. അഞ്ചു വർഷം വരെ മാത്രമേ ഇത്തരം മീറ്ററുകൾക്ക് വാറന്‍റിയുള്ളൂ. 30 രൂപ വീതം വാടക നൽകണമെങ്കിലും ആജീവനാന്ത സൗജന്യ വാറന്‍റിയുള്ളതിനാൽ കെഎസ്ഇബി മീറ്റർ സ്ഥാപിക്കാനാണ് വീട്ടുകാർക്ക് താത്പര്യം.

നെറ്റ് മീറ്റർ കിട്ടാനില്ലാത്തതുകൊണ്ട് സ്വന്തമായി മീറ്റർ വാങ്ങി വയ്ക്കാനാണ് കെഎസ്ഇബി നിർദേശിക്കുന്നത്. അതേസമയം ഉത്തരവാദിത്വം ഏറ്റെടുക്കാൻ കെഎസ്ഇബി തയാറാകില്ല. സ്വകാര്യ കമ്പനികളെ സഹായിക്കാനാണു മീറ്റർക്ഷാമം വരുത്തിത്തീർക്കുന്നതെന്ന ആക്ഷേപവുമുണ്ട്.

പുതിയ സ്മാർട്ട് മീറ്റർ സംവിധാനം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഇപ്പോൾ വാങ്ങിയ മീറ്റർ ഉപേക്ഷിക്കേണ്ടിവരുമോയെന്ന ആശങ്കയുമുണ്ട്.

തുടരുന്ന സാമ്പത്തിക, ഊർജ നഷ്‌ടം

പകൽസമയത്ത് ഉത്പാദിപ്പിക്കുന്ന സൗരോർജം വീടുകളിൽ ഉപയോഗിച്ചശേഷം മിച്ചംവരുന്നത് കെഎസ്ഇബിയുടെ ഗ്രിഡിലേക്കു നൽകുന്നതിനാണ് നെറ്റ് മീറ്റർ ഘടിപ്പിക്കുന്നത്. യൂണിറ്റിന് 2.69 രൂപ പ്രതിഫലമായി കെഎസ്ഇബി നൽകും. പണം ആവശ്യപ്പെടാത്തവർക്ക് ആനുപാതികമായ വൈദ്യുതി രാത്രിയിൽ ഉപയോഗിക്കാം. ശേഷം ഉപയോഗിക്കുന്ന വൈദ്യുതിക്കുള്ള പണം മീറ്റർ വാടകയ്ക്കൊപ്പം നൽകിയാൽ മതി.

എന്നാൽ മീറ്ററിലെ പിശകുമൂലം വൈദ്യുതി ഇടപാടിൽ കുറവുണ്ടായാൽ ഉപഭോക്താക്കൾ സഹിക്കേണ്ടിവരും. ഈ അവ്യക്തതകൾ കാരണമാണ് പുറത്തുനിന്ന് മീറ്റർ വാങ്ങാതെ പലരും കെഎസ്ഇബിയുടെ മീറ്ററിനായി കാത്തിരിക്കുന്നത്. നെറ്റ് മീറ്റർ സ്ഥാപിച്ചശേഷമേ ഓൺ ഗ്രിഡ് സൗരോർജ പ്ലാന്‍റ് പ്രവർത്തിപ്പിച്ചുതുടങ്ങാനാകൂ. അതുകൊണ്ട് നഷ്‌ടപ്പെടുന്ന ഓരോ ദിവസവും വൻ ഊർജനഷ്‌ടമാണ് ഉപയോക്താക്കൾക്കും കെഎസ്ഇബിക്കും.

Tags : SolarPlant Installers Crisis Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up