Kerala
കണ്ണൂര്‍: വീടിന്റെ മുകളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. ആലക്കോട് നടുവില്‍ കുടിയാന്മല മുന്നൂര് കൊച്ചിയിലെ ഇരുപ്പക്കാട്ട് വീട്ടില്‍ ബാബു ചെറിയാനാണ്(72) മരിച്ചത്.
പരിയാരത്തെ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേയാണ് മരണം. മേയ് ഒമ്പതിന് വൈകുന്നേരം 3.30 നായിരുന്നു സംഭവം. വാട്ടര്‍ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ടാം നിലയിലെ ടെറസിലേക്ക് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
Kerala
ചാവക്കാട്: കടലിൽ കുളിക്കുന്നതിനിടയിൽ ശക്തമായ തിരയിൽ അകപ്പെട്ട് വിദ്യാർഥി മരിച്ചു.
കടപ്പുറം തൊട്ടാപ്പ് നാലു സെന്റ് ഉന്നതിയിൽ മേലേടത്ത് ഇല്യാസിന്റെ മകൻ മുഹമ്മദ് ഇജാസാണ് (14) മരിച്ചത്. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് സംഭവം.
കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ ഉണ്ടായ ശക്തമായ വേലിയേറ്റത്തിൽ മൂന്നു കുട്ടികളും തിരയിൽ അകപ്പെട്ടു കടലിനുള്ളിലേക്ക് ഒലിച്ചുപോകുകയുമായിരുന്നു. നീന്തി രക്ഷപ്പെടാൻ കഴിയാതെ വന്നതോടെ കുട്ടികൾ ബഹളംവച്ചു.
ഓടിയെത്തിയ പ്രദേശവാസികൾ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തിയെങ്കിലും ഇജാസിനെ കണ്ടെത്താനായില്ല. തുടർന്നു നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിൽ ഇജാസിനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇജാസ് ഒരുമനയൂർ ഇസ്ലാമിക് സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്. അമ്മ: തസ്മി. സാഹോദരങ്ങൾ: ഇജിലാസ്, ഇസ്തിയാക്.
NRI
ലണ്ടൻ: യുകെയിൽ രാവിലെ നടക്കാനിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ തലവടി സ്വദേശി ജോര്‍ജി ആംബ്രയിൽ മാത്യു (47) ആണ് മരിച്ചത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാർട്ടേഡ് അക്കൗണ്ടന്റായ ജോർജി ഹാറോവിലെ റജന്റ്സ് പ്ലേസ് ലൗട്ടണിലായിരുന്നു കുടുംബമായി താമസിച്ചിരുന്നത്.
യുകെയിലെ മലയാളി സാംസ്കാരിക - സാമൂഹിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ജോർജി. ഭാര്യ: റെൻജു. മകൾ: കാരൻ.
National
ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ കകിരയിലായിരുന്നു അപകടം. ഗുജറാത്തിൽ നിന്നുള്ള വിനോദസഞ്ചാരികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. മണാലിയിൽ നിന്ന് ഡൽഹൗസിയിലേക്ക് 10 പേരുമായി പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഗുജറാത്ത് സ്വദേശികളായ ലളിത് ഭായ് ഫട്നാനി, ഭാര്യ മംമ്ത, പ്രിയങ്ക് കനയ്യ ലാൽ, ഭാര്യ കാജൽ, മകൻ ദിയാൻഷ്, മണ്ടിയിലെ ജോഗീന്ദർനഗർ സബ്ഡിവിഷനിൽ താമസിക്കുന്ന ഡ്രൈവർ ജസ്വന്ത് എന്നിവരാണ് മരിച്ചത്.
നിയന്ത്രണം തെറ്റിയ കാർ ആഴത്തിലുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു. കുത്തനെയുള്ള വളവ് മറികടക്കുന്നതിനിടെ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പരിക്കേറ്റവർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
പാലക്കാട്: കിണർ വൃത്തിയാക്കാൻ വേണ്ടി ഇറങ്ങിയ യുവാവ് സ്ലാബ് തകർന്ന് വീണ് മരിച്ചു. ചെത്തല്ലൂർ കൊട്ടിലിങ്ങൽ അബ്ദുൾ ജബ്ബാറിന്റെ മകൻ റിയാസ്(35) മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.
പൂവ്വത്താണിയിലെ അരിക്കാട്ടുപറമ്പിൽ ഷമീറിന്റ വീടിന്റെ കിണർ നന്നാക്കാൻ വേണ്ടി ഇറങ്ങിയതായിരുന്നു.
ബുധനാഴ്ച കിണർ വൃത്തിയാക്കിയിരുന്നെങ്കിലും പണി പൂർണമായും കഴിയാത്തതിനെ തുടർന്ന് ഇന്ന് രാവിലെയും കിണറിൽ ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് മുകളിൽ നിന്നും സ്ലാബ് പൊട്ടിവീണത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
ചിറ്റൂർ: മീനാക്ഷിപുരം കന്പാലത്തറയിൽ ടോറസ് ലോറിയിൽ നിറച്ച മണ്ണ് ഇറക്കുന്നതിനായി ഉയർത്തിയ പിൻഭാഗം വൈദ്യുതലൈനിൽ തട്ടി ഡ്രൈവർ ഷോക്കേറ്റു മരിച്ചു.
കോട്ടയം കടനാട് നീലൂർ മാവറയിൽ രാജുവിന്റെ മകൻ രഞ്ജിത്ത് രാജൻ (37) ആണ് ചൊവ്വാഴ്ച വൈകുന്നേരം അപകടത്തിൽപ്പെട്ടത്.
ടോറസിന്റെ ടയറിൽനിന്നു പുക ഉയരുന്നതുകണ്ടു പുറത്തേക്കു ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ഉടൻ പൊള്ളാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു.
ജില്ലാ ആശുപത്രി മോർച്ചറിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സ്വദേശമായ കോട്ടയത്തേക്കു കൊണ്ടുപോയി.
District News
ചേലക്കര: മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു. തോന്നൂർക്കര തോട്ടേക്കോട് സ്രാമ്പിക്കൽ കുന്നത്ത് വീട്ടിൽ ഇബ്രാഹിമിന്റെ മകൻ എസ്ഐ അബ്ബാസ് (51) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 9.15 ഓടുകൂടി വീട്ടിലെ ബാത്റൂമിന് മുന്നിൽ അബ്ബാസ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ അബ്ബാസിനെ വീട്ടുകാർ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചേലക്കര പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
National
റായ്പുർ: ഛത്തീസ്ഗഡിലെ കാങ്കറിൽ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം. മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
ഐഇഡി സ്ഫോടനത്തിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കാങ്കർ-നാരായണ്‍പൂര്‍ അതിര്‍ത്തിക്ക് സമീപമാണ് സംഭവം. മാവോയിസ്റ്റുകൾ മുൻപ് സ്ഥാപിച്ചിരുന്ന കുഴിബോബുകൾ നിർവ്വീര്യമാക്കുന്നതിനിടയിൽ പൊട്ടിതെറിക്കുകയായിരുന്നു.
ജില്ലാ റിസർവ് ഗാർഡിലെ ഇൻസ്പെക്ടർ സുഖ്റാം വട്ടി, കോൺസ്റ്റബിൾ കൃഷ്ണ കൊമ്ര, കോൺസ്റ്റബിൾ സഞ്ജയ് ഗഡ്പാലെ എന്നിവരാണ് വീരമൃത്യു വരിച്ചത്.
International
ബെർലിൻ: ഈജിപ്തിൽ അവധി ആഘോഷിക്കാനെത്തിയ ജർമൻ ടൂറിസ്റ്റ് മൂർഖന്റെ കടിയേറ്റു മരിച്ചു. ചെങ്കടൽ തീരത്തെ ഹോട്ടലിലുണ്ടായ സംഭവത്തിൽ അന്പത്തേഴുകാരനാണ് മരിച്ചത്.
വിനോദസഞ്ചാരികൾക്കായി പാന്പുകളെ ഉൾപ്പെടുത്തി ഹോട്ടൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണു കടിയേറ്റത്. രണ്ട് മൂർഖൻ പാന്പുകളാണ് ഉണ്ടായിരുന്നത്.
പാന്പാട്ടി ഇവയെ ടൂറിസ്റ്റുകളുടെ കഴുത്തിനു ചുറ്റും. ഇതിനിടെ പാന്പുകളിലൊന്ന് പാന്റ്സിനുള്ളിൽ കയറി കാലിൽ കൊത്തുകയായിരുന്നു.
Kerala
കൊച്ചി: എറണാകുളം പനങ്ങാട് ബൈക്ക് ലോറിയില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. തേവര സ്വദേശി സ്റ്റെഫിന് സ്റ്റീഫന്‍ ആണ് മരിച്ചത്. രാവിലെ ഒമ്പരയോടെ കുഫോസിന് അടുത്താണ് അപകടം സംഭവിച്ചത്.
നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് ലോറിയില്‍ ഇടിച്ച ശേഷം ലോറിക്കടിയിലേക്ക് കയറി പോവുകയായിരുന്നു. സ്റ്റീഫനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Kerala
കൊല്ലം: ആയൂരിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. കോഴഞ്ചേരി കിഴക്കേവലിയ വീട്ടിൽ നൈനാൻ വർഗീസ് (60), വാഹനം ഓടിച്ചിരുന്ന മകൻ റോബിൻ നൈനാൻ (33) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം ആയൂർ പാലത്തിന് സമീപമായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന നൈനാൻ വർഗീസിന്റെ ഭാര്യ റോസി നൈനാൻ, റോബിന്റെ മക്കളായ ആദം, അഥീൽ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാറിനുള്ളിൽ കുടുങ്ങിയ റോബിനെ ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ, കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
തിരുവനന്തപുരം ഹാപ്പി ലാൻഡ് സന്ദർശിച്ചശേഷം കോഴഞ്ചേരി ഭാഗത്തേക്ക് മടങ്ങുകയായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ച കാറും, തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കടയ്ക്കൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും, ചടയമംഗലം പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രദേശത്ത് പെയ്ത കനത്ത മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.
അപകടത്തെ തുടർന്ന് മണിക്കൂറുകളോളം എം.സി റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പരുക്കേറ്റ റോസി നൈനാൻ, റോബിന്റെ മക്കളായ ആദം, അഥീൽ എന്നിവർ വ്യത്യസ്ത ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
District News
കടുത്തുരുത്തി: വീട്ടില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചത് ശ്വാസകോശത്തില്‍ വിസര്‍ജ്യം (മഷി) കയറിയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവിച്ച കടുത്തുരുത്തി വെള്ളാശേരി ആളുമ്മേല്‍ അനീഷിന്റെ ഭാര്യ കാര്‍ത്തികയുടെ (36) നവജാതശിശു മരിച്ച സംഭവത്തിലാണ് പോലീസ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറില്‍നിന്ന് വിശദമായ മൊഴിയെടുത്തത്. യഥാസമയം വേണ്ട പ്രസവശുശ്രൂഷ ലഭിക്കാതിരുന്നതാണ് കുഞ്ഞിന്റെ മരണത്തിനു കാരണമായതെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോ. ജോമോന് ജേക്കബ് പോലീസിന് മൊഴി നല്കി. കുഞ്ഞിന്റെ പൊക്കിള്‍കൊടി ശരിയായ നിലയിലല്ല മുറിച്ചിട്ടുള്ളതെന്നു കണ്ടെത്തിയതായും ഡോക്ടര്‍ മൊഴി നല്കി. ഇതിനായി യുവതി ഉപയോഗിച്ച കത്രിക യുവതിയുടെ വീടിനകത്തുനിന്നു പോലീസ് സംഭവദിവസംതന്നെ കണ്ടെത്തിരുന്നു.
കടുത്തുരുത്തി എസ്എച്ച്ഒ ഡി. രജീഷ്കുമാര്, എസ്ഐ എ.കെ. അനില്‍, എഎസ്ഐ ശ്രീലത അമ്മാള്‍ എന്നിവരടങ്ങിയ സംഘമാണ് ഡോക്ടറില്‍നിന്ന് നവജാതശിശുവിന്റെ പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച വിശദമായ വിവരങ്ങള്‍ ശേഖരിച്ചത്. തിങ്കളാഴ്ച കാര്‍ത്തികയുടെ മൊഴിരേഖപ്പെടുത്താന്‍ പോലീസ് സംഘം മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും മൊഴിയെടുക്കാനായില്ല. ഗൈനക്കോളജി വിഭാഗത്തിലെ ഐസിയുവിലാണ് നിലവില്‍ യുവതി ചികിത്സയിലുള്ളത്. ഇവരുടെ ശാരീരികാവസ്ഥ മെച്ചപ്പെടുന്നതനുസരിച്ച് വരുംദിവസം ഇവരുടെ മൊഴിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.
ആശുപത്രിയിലെത്തി വൈദ്യസഹായം തേടാതെ വീട്ടില്‍ പ്രസവിച്ചതിനും കുഞ്ഞിന്റെ മരണവുമായും യുവതിക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടോയെന്നുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് കാര്‍ത്തികയെ ഇവരുടെ വീട്ടില്‍ രക്തസ്രാവമുണ്ടായി അബോധാവസ്ഥയില്‍ കിടക്കുന്ന നിലയില്‍ പരിസരവാസികള്‍ കണ്ടത്. ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ച യുവതിയുടെ കുഞ്ഞിനെ പിന്നീടു മരിച്ചനിലയില്‍ വീട്ടിൽനിന്നു കണ്ടെത്തുകയായിരുന്നു.
Kerala
കൊല്ലം: വോട്ട് ചെയ്യാനെത്തിയ രണ്ട് പേര്കുഴഞ്ഞുവീണ് മരിച്ചു. പത്തനാപുരം തലവൂർ കുരാ ആരോമൽ നിവാസിൽ മോഹനനൻ ആചാരി(61), കൊല്ലം കടപ്പാക്കട കുളങ്ങര വീട്ടിൽ സരള എന്നിവരാണ് കുഴഞ്ഞുവീണ് മരിച്ചത്.
കുരാ ഗവ എൽപിഎസിലെ 72-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം തിരികെ നടന്ന് പോകവെ മോഹനനൻ ആചാരി റോഡിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ അനു. മക്കൾ. ആരോമൽ, ആതിര. സംസ്കാരം ഇന്ന് ഉച്ചക്ക് 12. 30 ന് വീട്ടുവളപ്പിൽ.
കടപ്പാക്കട ലിറ്റിൽ ഫ്ലവർ സ്കൂളിൽ വൈകിട്ട് അഞ്ചോടേ വോട്ടു ചെയ്യാൻ എത്തിയ സരള കുഴഞ്ഞുവീഴുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന്.
District News
പൊൻകുന്നം: പ്രഭാത സവാരിക്കിറങ്ങിയ ആൾ കാറിടിച്ചു മരിച്ചു. തെക്കേത്തുകവല മംഗലത്തു വീട്ടിൽ പ്രകാശ് (61) ആണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ 5.30ഓടെ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ തെക്കേത്തുകവല കൃഷിഭവന് സമീപമുള്ള കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. ഇതിനിടെ നടന്നു വരുകയായിരുന്ന പ്രകാശിനേയും ഇടിച്ചുവീഴ്ത്തി.
പ്രകാശ് സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. കാറിലുണ്ടായിരുന്ന മണിമല കരിക്കാട്ടൂർ സ്വദേശികളായ പ്ലാക്കാട്ട് വീട്ടിൽ അലക്സ് (59), സിനി (50) അലീന അലക്സ് (18), വാഹനം ഓടിച്ചിരുന്ന ഡ്രൈവർ പഴയിടം തീമ്പലങ്ങാട് ജോൺസൺ ( 62 ) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. മലയാറ്റൂർ ദർശനം കഴിഞ്ഞ് റാന്നി ഭാഗത്തേക്ക് പോകുകയായിന്നു കാർ. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് കരുതുന്നു. പ്രകാശിന്റെ സംസ്കാരം നടത്തി. ഭാര്യ: ഷീജ ഈരാട്ടുപേട്ട മേലമ്പാറ കുടുംബാഗം. മക്കൾ: അനന്തകൃഷ്ണൻ, നന്ദു കൃഷ്ണൻ.
Kerala
തൊടുപുഴ: നഗരത്തിനു സമീപം ഉറവപ്പാറ മലമുകളില്‍ പ്രകൃതിദൃശ്യം ആസ്വദിക്കാനെത്തിയ സംഘത്തിലുള്‍പ്പെട്ട പെണ്‍കുട്ടി ഇടിമിന്നലേറ്റ് മരിച്ചു. പിതാവ് ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂരില്‍ നിന്നെത്തിയ കുടുംബവും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച തൊടുപുഴ സ്വദേശിയുമാണ് അപകടത്തില്‍പ്പെട്ടത്.
പെരുമ്പാവൂര്‍ മുടിക്കല്‍ വടക്കനേതില്‍ നഫീസത്തുള്‍ മിസ്റിയ (12) ആണ് മരിച്ചത്. പിതാവ് വി.എം.അഫ്സല് (39), തൊടുപുഴ മങ്ങാട്ടുകവല കളത്തില്‍ ഗോകുല്‍ എസ്. രാജ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍പ്പെട്ട എല്ലാവരെയും ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നഫീസത്തുള്‍ മിസ്റിയയുടെ ജീവന് രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കറ്റ അഫ്സല് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മറ്റ് രണ്ട് പേരുടെയും പരിക്ക് സാരമുള്ളതല്ല.
വെള്ളിയാഴ്ച വൈകുന്നേരം ആറോടെയോടെയാണ് സംഭവം. തൊടുപുഴയില്‍ നടക്കുന്ന സമ്മര്‍ഫെസ്റ്റ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു കുടുംബം. ഇതിനിടെയാണ് ഉറവപ്പാറ സന്ദര്‍ശിക്കാന്‍ പോയത്. ഉറവപ്പാറ മലയുടെ മുകളില്‍ ആയിരുന്ന അതിശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടായതോടെ ഇവര്‍ വേഗത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ശക്തമായ ഇടിമിന്നലേല്‍ക്കുകയായിരുന്നു. പരിക്കേറ്റ് വീണ ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗോകുലിന് മിന്നലേറ്റത്.
സംഭവമറിഞ്ഞ് തൊടുപുഴ പോലീസ് സ്ഥലത്തെത്തി. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന നഫീസത്തുള്‍ മിസ്റിയയുടെ മൃതദേഹം ഇന്നു രാവിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മലമുകളില്‍ നിന്നുള്ള മനോഹരമായ ദൃശ്യഭംഗി സമ്മാനിക്കുന്നതിനാല്‍ ഒട്ടേറെ പേര് ഇപ്പോള്‍ ഉറവപ്പാറ സന്ദര്‍ശിക്കാനെത്തുന്നുണ്ട്.
Kerala
മലപ്പുറം: തിരൂരങ്ങാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിഎംഎ സമീറിന്റെ റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു. മുഹമ്മദ് കോയ(75) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.
യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ പര്യടനത്തിന്റെ ഭാഗമായി തീരദേശത്ത് റോഡ് ഷോ നടക്കുകയായിരുന്നു. ആലുങ്ങല്‍ ബീച്ചില്‍ വച്ച് സ്ഥാനാര്‍ഥിക്ക് പ്രവര്‍ത്തകര്‍ ഹാരമണിയിപ്പിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന മുഹമ്മദ് കോയ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തീരദേശത്തെ സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു മുഹമ്മദ് കോയ. മരണവിവരമറിഞ്ഞതിനെത്തുടര്ന്ന് റോഡ് ഷോ അടിയന്തിരമായി നിര്‍ത്തിവച്ചു. സ്ഥാനാര്‍ഥി പി.എം.എ. സമീര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി അന്തിമോപചാരം അര്‍പ്പിക്കുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
National
ഭുവനേശ്വർ: ഷൂട്ടിംഗിനിടെ ഒഡീഷയിൽ കടലിൽ ബോട്ട് മറിഞ്ഞ് ബംഗാളി നടൻ മരിച്ചു. പ്രമുഖ ബംഗാളി ചലച്ചിത്ര-സീരിയൽ നടനായ രാഹുൽ അരുണോധയ് (42) ആണു മരിച്ചത്. ദിഗ്ഗയ്ക്കടുത്ത താൽസാരി ബീച്ചിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
ടിവി സീരിയലിന്റെ ഷൂട്ടിംഗിന്റെ ഭാഗമായി ബോട്ടിൽ യാത്ര ചെയ്തു കടലിലേക്കു ചാടിയപ്പോൾ തിരമാലകളിൽപ്പെടുകയായിരുന്നു. ഉടൻ യൂണിറ്റ് അംഗങ്ങളും ടെക്നീഷ്യന്മാരും ചേർന്നു രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
1983 ഒക്ടോബർ 16ന് കോൽക്കത്തയിൽ ജനിച്ച രാഹുൽ 2008ലെ ചിരോധിനി തുമി ജെ ആമാർ എന്ന സിനിമയിലൂടെയാണു ശ്രദ്ധേയനായത്. തുടർന്ന് നിരവധി ചലച്ചിത്രങ്ങളിലും ടിവി സീരിയലുകളിലും അഭിനയിച്ചു. ആദ്യസിനിമയിലെ സഹതാരമായിരുന്ന പ്രിയങ്ക സർക്കാർ ആണു ഭാര്യ. ഒരു മകനുണ്ട്. 2017ൽ ദന്പതികൾ പിരിഞ്ഞെങ്കിലും 2021ൽ വീണ്ടും ഒന്നിച്ചു.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്കിൽ സഞ്ചരിക്കുകആയിരുന്ന ഏഴ് വയസുകാരൻ മരിച്ചു. അമരവിള സ്വദേശി ശിവകുമാർ,വനിത ദമ്പതികളുടെ ഇളയ മകൻ നിതിൻ സ്വാദിഖ് ആണ് മരിച്ചത്.
അമ്മയോടൊപ്പം സ്കൂട്ടറിൽ അമരവളയിൽ നിന്നും നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയായിരുന്ന സമയത്ത് നെയ്യാറ്റിൻകര ഗ്രാമത്ത് വച്ച് അതേ ദിശയിൽ വരികയായിരുന്ന ബസ് ഇടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ് തലയ്ക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് കുട്ടി തൽക്ഷണം മരിക്കുകയായിരുന്നു.
അമ്മയ്ക്കും ഗുരുതരപരിക്കുണ്ട്. ചെങ്കൽ സായി കൃഷ്ണ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് നിതിൻ സ്വാദിഖ്.
NRI
റിയാദ്: സൗദിയിൽ വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു. റിയാദിലെ അസീസിയയിൽ താമസിക്കുന്ന വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്മായിൽ (51) ആണ് മരിച്ചത്.
മൻഫുഅ അൽഈമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. താമസിക്കുന്ന ഫ്ലാറ്റിലെ മലിനജല പൈപ്പ് ലൈൻ ശുദ്ധീകരിക്കുന്നതിനായി ഒഴിച്ച സൾഫ്യൂരിക് ആസിഡിൽനിന്നുള്ള വാതകമാണ് അപകടത്തിനു കാരണമായത്.
ആസിഡ് ഒഴിച്ച വിവരമറിയാതെ ബാത്റൂമിൽ പോയ ഈസ്മായിൽ വാതകം ശ്വസിച്ചു ബോധരഹിതനാകുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം അദ്ദേഹം മരിച്ചു.
Kerala
പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ഗൃഹനാഥന് മരിച്ചു. കടമ്പാറ ഉന്നതിയിലെ രങ്കസ്വാമി ആണ് മരിച്ചത്. ഈ മാസം ഒന്‍പതിനാണ് വീടിനു മുന്നില്‍ വച്ച് കാട്ടാന ആക്രമിച്ചത്.
പുലര്‍ച്ചെ ഷോളയൂരിലെ ഉന്നതിക്ക് സമീപമുള്ള തോട്ടിലേക്ക് നടക്കുമ്പോഴാണ് രങ്കസ്വാമിയെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ നട്ടെല്ലിന് കാര്യമായി പരിക്കേറ്റിരുന്നു. ആദ്യം കോട്ടത്തറയിലെ ട്രൈബല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Kerala
പാലോട്: കഴിഞ്ഞ ദിവസം പാലോടുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാലോട് പാപ്പനംകോട് സ്വദേശിനി സിബിനയാണ് (30) മരിച്ചത്. കഴിഞ്ഞ ദിവസം റോഡ് മുറിച്ചു കടക്കുക്കുന്നതിനിടെ ഇരുചക്ര വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. പാലോട് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്.
Kerala
തിരുവനന്തപുരം: ബുള്ളറ്റ് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾ മരിച്ചു. പുല്ലെയിൽ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20)എന്നിവരാണ് മരിച്ചത്. കിളിമാനൂരിൽ ഇന്ന് രാവിലെ 6.30നായിരുന്നു അപകടം.
ഉടൻതന്നെ ഇവരെ കേശവദാസപുരത്തുള്ള ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
National
ബംഗളൂരു: കർണാടകയിലെ ചിത്രദുർഗയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പോലീസുകാർ മരിച്ചു. റിസർവ് പോലീസ് ഇൻസ്പെക്ടർമാർമാരായ മഞ്ജുനാഥ്, അംബരീഷ്, സച്ചിൻ എന്നിവരാണ് മരിച്ചത്.
രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. ഈശ്വർ, മഹന്തേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച കാർ, ചെല്ലക്കരയിൽ വച്ചു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ബംഗളൂരുവിൽ നിന്ന് ബെല്ലാരിയിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന സ്ഥലം ഉന്നത പോലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു.
Kerala
പത്തനംതിട്ട: കോന്നി എലിയറക്കലിൽ മദ്യലഹരിയിൽ ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച അയൽവാസിയും അടുത്ത ബന്ധുവുമായ 52കാരൻ ചുറ്റികകൊണ്ട് തലയ്ക്കടിയേറ്റ് മരിച്ചു. . എലിയറക്കൽ സ്വദേശി വഹാബ് (52) ആണ് മരിച്ചത്.
സംഭവത്തിൽ നിയാസ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. നിയാസിന്റെ അടുത്ത ബന്ധവും അയൽവാസിയുമാണ് വഹാബ്. നിയാസും ഭാര്യയും തമ്മിൽ സ്ഥിരം കുടുംബ കലഹം ഉണ്ടാകാറുണ്ടെന്നാണ് പറയുന്നത്. നിയാസിന്റെ വീടിന് തൊട്ടടുത്താണ് വഹാബിന്റെ വീട്.
മദ്യലഹരിയിൽ നിയാസ് ഭാര്യയെ ഉപദ്രവിക്കുന്നത് അറിഞ്ഞ് സ്ഥലത്തെത്തുകയായിരുന്നു വഹാബ്. തുടര്‍ന്ന് നിയാസിനെ തടയാൻ ശ്രമിച്ചു. ഇതിനിടെ നിയാസ് ചുറ്റികയെടുത്ത് വഹാബിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ വഹാബ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്.
Kerala
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി വിജിഷയാണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐസിയുവില്‍ ചികിത്സയിലായിരുന്ന വിജിഷയെ ഞായറാഴ്ച കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം.
പൊങ്കാലയ്ക്കിടെ പുറകിലെ അടുപ്പില്‍ നിന്ന് സാരിയിലേയ്ക്ക് തീപടരുകയായിരുന്നു.
International
ടെഹ്റൻ: ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ പരിക്കേറ്റ ആയത്തൊള്ള ഖമനയ്യുടെ ഭാര്യയും മരിച്ചു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന മൻസൂറ ഖോജാസ്തെ ബാഗർസാദെ മരിച്ചുവെന്ന് ഇറാനിയൻ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.
ഖമനേയ്യും ഖോജാസ്തെയും 1964ലാണ് വിവാഹിതരായത്. ദമ്പതികൾക്ക് ആറ് കുട്ടികളുണ്ട്. പൊതുപരിപാടികളിൽ പങ്കെടുക്കാതെയും പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടാതെയും വീട്ടിൽതന്നെ ഒതുങ്ങികൂടുന്ന ശീലമായിരുന്നു ഖോജാസ്തെയുടേത്.
അതേസമയം, ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള ഖമനയിയെയുടെ വസതിയിൽ കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം നടന്നത്. ഖമനയിയും മകളും മരുമകനും കൊച്ചുമകനും ഉൾപ്പടെയുള്ളവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ആക്രമണത്തിന് പിന്നാലെ, ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിലൊരാളായ ഖമനേയിയെ വധിച്ചതായും, ഇത് ഇറാനിലെ ജനങ്ങൾക്ക് നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
District News
കൊടുങ്ങല്ലർ: അഴീക്കോട് സ്വദേശി ദോഹയിൽ നിര്യാതനായി. അഴിക്കോട് കല്ലുങ്ങൽ പരേതനായ അബ്ദുൾ കരീമിന്റെ മകൻ ഷഫീർ(38) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
പത്തു വർഷത്തിലധികമായി ഖത്തറിൽ സ്വകാര്യ കമ്പനിയിലെ ഡ്രൈവറായിരുന്നു. മാതാവ്: ലൈല. ഭാര്യ: ജസ്ല. മകൾ: ഐറ സംറിൻ.
District News
നെടുമങ്ങാട്: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പള്ളിവേട്ട മുസ്ലീം പള്ളിക്കു സമീപം വടക്കുംകര പുത്തൻവീട്ടിൽ സജീവ് (44) ആണ് മരിച്ചത്.
ഇന്നലെരാവിലെ 8.30യോടെ പാലൈക്കോണം സ്കൂൾ ഗ്രൗണ്ടിലായിരുന്നു സംഭവം. ആര്യനാട് സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷീജ. മക്കൾ: ഷിഫാന, ഷിഹാന.
NRI
ഹൂസ്റ്റൺ: ടെക്സസിലെ കാറ്റി മേഖലയിൽ വീടിനോട് ചേർന്നുള്ള സ്വിമ്മിംഗ് പൂളിൽ വീണ് രണ്ട് പെൺകുഞ്ഞുങ്ങൾ മരിച്ചു. ബുധനാഴ്ച രാവിലെയാണ് രണ്ട് വയസും മൂന്ന് വയസും പ്രായമുള്ള സഹോദരിമാരെ സ്വിമ്മിംഗ് പൂളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
രാവിലെ 11.30 ഓടെ ഗ്രീക്ക് എഡ്ജ് കോർട്ടിലെ വീടിന് പിന്നിലുള്ള പൂളിലാണ് അപകടം നടന്നത്. കുട്ടികൾ അവരുടെ അമ്മയ്ക്കും മുത്തശ്ശിമാർക്കും ഒപ്പമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.
സാധനങ്ങൾ വാങ്ങാൻ പുറത്തുപോയി തിരിച്ചെത്തിയ മുത്തശ്ശിയാണ് കുട്ടികൾ വെള്ളത്തിൽ കിടക്കുന്നത് ആദ്യം കണ്ടത്. ഈ സമയം കുട്ടികളുടെ അമ്മയും മുത്തച്ഛനും വീടിനുള്ളിൽ ഉറങ്ങുകയായിരുന്നു.
മുത്തശ്ശിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളും പോലീസും ചേർന്ന് ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി. ഹെലികോപ്റ്റർ മാർഗം കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗോൺസാലസ് സംഭവം സ്ഥിരീകരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപകാലത്ത് ഹൂസ്റ്റൺ മേഖലയിൽ കുട്ടികൾ വെള്ളത്തിൽ വീണുള്ള അപകടങ്ങൾ വർദ്ധിക്കുന്നത് അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്.
District News
എടക്കര: പോത്തുകൽ സ്വദേശിയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കാട്ടി നാസർ- റെയ്ഹാനത്ത് ദന്പതിമാരുടെ മകൻ ശിഹാബുദീൻ (33) ആണ് കുഴഞ്ഞ് വീണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്ന് മണിയോടെ വീട്ടിൽ വച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ശിഹാബുദീനെ പോത്തുകല്ലിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക ചികിത്സയ്ക്കുശേഷം ഇറങ്ങുന്നതിനിടെ ആശുപത്രിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ നിലന്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ഫർസാന. മകൻ: അമാൻ. സഹോദരങ്ങൾ: സിറാജുദീൻ, സലീന.
District News
നിലന്പൂർ: ഭിന്നശേഷിക്കാരുടെ ഗ്രാമസഭയിൽ സംസാരിക്കുന്നതിനിടെ വയോധികൻ കുഴഞ്ഞുവീണു മരിച്ചു.
മൈലാടി അന്പൂക്കാടൻ അബ്ദു(74) ആണ് മരിച്ചത്. പതിനാറാം വയസിൽ മരത്തിൽ നിന്നുവീണ അബ്ദു കഴിഞ്ഞ 58 വർഷമായി ചക്ര കസേരയിലായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: സുഹൈൽ, ഷാഹുൽ. മരുമക്കൾ: ഷംല, അസ്ല.
District News
തിരുവനന്തപുരം: പുലയനാര്‍ക്കോട്ടയില്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ പുളി അടര്ത്തിയിടുന്നതിനിടെ കാല്‍വഴുതി താഴെവീണ് പരിക്കേറ്റ വയോധികന് മരിച്ചു. ചെറുവയ്ക്കല്‍ കെജിആര്എഎ 45 സുജിത ഭവനില്‍ പി. സുന്ദരന്‍ (66) ആണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ട് മണിയോടുകൂടിയാണ് അപകടം. മരംമുറിക്കുന്നതിനും പുളിയടര്ത്തുന്നതിനും പോകുന്ന തൊഴിലാളിയായിരുന്നു സുന്ദരന്‍. ഇന്നലെ രാവിലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കൂറ്റന്‍ പുളിമരത്തില്‍ നിന്നാണ് കാല്‍വഴുതി റോഡില്‍വീണ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റത്.
ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് 2.30നായിരുന്നു അന്ത്യം. മൃതദേഹം മോര്‍ച്ചറിയില്‍. ഡി. ലതയാണ് ഭാര്യ. മക്കള്‍: എസ്. സുനില്‍കുമാര്‍, എസ്. സുജിത. മരുമക്കള്‍: എസ്.ആര് രമ്യ, ജി. സന്തോഷ്.
District News
കോട്ടയം: ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാത്ത ഇന്നോവ കാര്‍ ഇടിച്ചു പത്തൊന്പതുകാരന് മരിച്ചതില്‍ ഉടമസ്ഥയും ഡ്രൈവറും 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി. കോട്ടയം അഡീഷണല്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജി എസ്. സുഭാഷാണ് വിധിച്ചത്.
കോട്ടയം-കുമളി എന്‍എച്ച് 183 റോഡില്‍ എകെജെഎം സ്കൂളിനു മുന്പിലായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയില്‍നിന്നു കോട്ടയം ഭാഗത്തേക്ക് തെറ്റായ ദിശയില്‍ കയറിവന്ന ഇന്നോവ കാര്‍ എതിരേവന്ന മോട്ടോര്‍ ബൈക്കില്‍ ഇടിച്ചുവെന്നാണ് കേസ്. അതിവേഗത്തിലായിരുന്ന ഇന്നോവ കാര്‍ നട്ടാശേരി എസ്എച്ച് മൗണ്ട് ഞണ്ടുപറമ്പില്‍ അനന്തു കെ. വേണു ഓടിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായ പരിക്കേറ്റ അനന്തുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. 2023 മാര്‍ച്ച് 27-നായിരുന്നു അപകടം. തലേദിവസം അര്‍ധരാത്രിവരെ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇന്നോവ കാറിനുണ്ടായിരുന്നു.
കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്തില്‍ കൊഴിയാത്താനത്തു സമീര്‍ മന്‍സില്‍ ബിനീതയുടെ ഉടമസ്ഥതയിലുള്ള കാര്‍ ഓടിച്ചിരുന്നത് 19 വയസുള്ള മകന് നബീല്‍ ബഷീറായിരുന്നു. കാഞ്ഞിരപ്പള്ളി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മരണപ്പെട്ട അനന്തുവിന്റെ മാതാപിതാക്കള്‍ നഷ്ടപരിഹാരത്തിനായി കോട്ടയം മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലില്‍ നഷ്ടപരിഹാരത്തിനായി ഹര്‍ജി നല്കി.
വിശദമായ തെളിവെടുത്ത കോടതി ഹര്‍ജിക്കാരുടെ കോടതി ചെലവും പലിശയും അടക്കം 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കാറിന്റെ ഉടമസ്ഥയോടും ഡ്രൈവറോടും ഉത്തരവിടുകയായിരുന്നു. ഹര്‍ജിക്കാര്‍ക്കുവേണ്ടി വി.ബി. ബിനു കോടതിയില്‍ ഹാജരായി.
Kerala
കണ്ണൂർ: മയ്യിൽ കണ്ണാടിപ്പറമ്പിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കണ്ണാടിപ്പറമ്പ് കൊറ്റാളി കാവിന് സമീപത്തെ അരിയമ്പാട്ട് അനീഷ് (38) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടോടെ . ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപകടം. പരുക്കേറ്റ അനീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരേതനായ കരുണാകരന്റെയും എ. ചന്ദ്രമതിയുടെയും മകനാണ്.
National
ന്യൂഡൽഹി: പത്മശ്രീ ജേതാവും സിബിഎസ്ഇയുടെ മുൻ ചെയർമാനുമായ ഈശോസഭാ വൈദികന് ഫാ. തോമസ് വി. കുന്നുങ്കൽ (99) അന്തരിച്ചു. ഇന്ത്യയുടെ വിദ്യാഭ്യാസരംഗത്ത് നിറസാന്നിധ്യമായിരുന്ന ഫാ. തോമസ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ക്ഷണപ്രകാരമാണ് 1980 മുതൽ 1987 വരെ സിബിഎസ്ഇയുടെ ചെയർമാനായി സേവനമനുഷ്ഠിച്ചത്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ കുതിപ്പിന് സിബിഎസ്ഇ സ്കൂളുകൾ വലിയ പങ്കുവഹിച്ചത് ഈ കാലഘട്ടത്തിലാണ് എന്നത് ശ്രദ്ധേയമാണ്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ 1986ലെ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് പ്രവർത്തിക്കുന്ന സ്വയംഭരണാധികാര സ്ഥാപനമായ നാഷണൽ ഓപ്പണ്‍ സ്കൂൾ സ്ഥാപിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. 1989ലാണ് നാഷണൽ ഓപ്പണ്‍ സ്കൂൾ നിലവിൽവരുന്നത്.
അന്നു മുതൽ 1992 വരെ മൂന്ന് വർഷത്തേക്ക് അതിന്റെ ചെയർപേഴ്സണായും ഫാ. തോമസ് സേവനമനുഷ്ഠിച്ചു. ഇപ്പോൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഈ സ്ഥാപനം ലോകത്തിലെതന്നെ ഏറ്റവും വലിയ ഓപ്പണ്‍ സ്കൂൾ സംവിധാനമാണ്. ദേശീയ അധ്യാപക കമ്മീഷൻ, ദേശീയ വിദ്യാഭ്യാസ നയ അവലോകന കമ്മീഷൻ തുടങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ അംഗമെന്ന നിലയിൽ വിദ്യാഭ്യാസ നയരൂപീകരണത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. ഇതിനുപുറമെ, ഡൽഹിയിലെ ജെസ്യൂട്ട് സ്ഥാപനമായ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായും ഇസ്ലാമിക് സ്റ്റഡീസ് അസോസിയേഷൻ എന്ന എൻജിഒയുടെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
‘ദേശീയത പുനരുജ്ജീവനത്തിൽ അധ്യാപകരുടെ പങ്ക്’ (ദ റോൾ ഓഫ് ടീച്ചഴ്സ് ഇൻ നാഷണൽ റീജനറേഷൻ) എന്ന പേരിൽ 2005ൽ അദ്ദേഹം പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1926 ജൂലൈ മൂന്നിന് ആലപ്പുഴയിൽ ജനിച്ച ഫാ. തോമസ് 1945ൽ വൈദിക പഠനത്തിനായി ഈശോ സഭയിൽ ചേർന്നു. അമേരിക്കയിൽ ഉന്നത വിദ്യാഭ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1958ൽ വൈദികപട്ടം സ്വീകരിച്ചു. സംസ്കാര ചടങ്ങുകൾ ഇന്ന് മൂന്നുമണിക്ക് ആരംഭിക്കും. ഉച്ചയ്ക്ക് ഒരുമണി മുതൽ ഡൽഹി സെന്റ് സേവ്യേഴ്സ് സ്കൂൾ കാന്പസിൽ പൊതുദർശനം ഉണ്ടായിരിക്കും.
Kerala
ചണ്ഡീഗഡ്: ഫരീദാബാദിൽ ഒന്നു മുതൽ 50 വരെയുള്ള സംഖ്യകൾ ശരിയായി എഴുതാൻ കഴിയാത്തതിന് നാലര വയസുകാരിയെ പിതാവ് ചപ്പാത്തി കോലുപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തി. ജാഡ്സെന്റടാലിയിൽ വാടക വീട്ടിൽ കഴിയുന്ന കൃഷ്ണ ജെസ്വാൾ (31) ആണ് മകൾ വൻഷികയെ കൊലപ്പെടുത്തിയത്. കൃഷ്ണയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. വൻഷികയെ സ്കൂളിൽ ചേർക്കാത്തിനാൽ കൃഷ്ണ ജെസ്വാളാണ് പഠിപ്പിച്ചിരുന്നത്. കുട്ടിയെ പഠിപ്പിക്കുന്നതിനിടെ ഒന്ന് മുതൽ 50 വരെയുള്ള സംഖ്യകൾ എഴുതാൻ ആവശ്യപ്പെടുകയും വാൻഷികയ്ക്ക് ശരിയായി എഴുതാൻ കഴിയാതെ വന്നതോടെ ചപ്പാത്തി കോൽ ഉപയോഗിച്ച് അടിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഇയാൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതാണെന്നാണ് ഇയാൾ ഭാര്യ രഞ്ചിതയോടും ഡോക്ടർമാരോടും പറഞ്ഞത്.
എന്നാൽ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന വൻഷികയുടെ ഏഴ് വയസുള്ള സഹോദരൻ കൃഷ്ണ വൻഷികയെ മർദിച്ച വിവരം രഞ്ചിതയോട് പറഞ്ഞു. ഉടൻ തന്നെ രഞ്ചിത പോലീസിൽ വിവരമറിയിക്കുകയും കൃഷ്ണയ്ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
സംഭവത്തിൽ ബന്ധുക്കളുടെയും അയൽക്കാരുടെയും മൊഴികൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന കൊല്ലം ചിതറ സ്വദേശി പ്രിൻസിലാൽ(46) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ ചന്തവിള ആമ്പല്ലൂരിൽ ആയിരുന്നു അപകടം. വിമാനത്താവളത്തിൽ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോയ കാറും കഴക്കൂട്ടത്തേക്ക് വരികയായിരുന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്.
പ്രിൻസിലാൽ സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്തു.
Kerala
കാഞ്ഞങ്ങാട്: ഇ. ചന്ദ്രശേഖരൻ എംഎൽഎയെയും അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ജി. നായരെയും ജാതീയമായി ആക്ഷേപിച്ചതിന് സസ്പെൻഷനിലായിരുന്ന ഡെപ്യൂട്ടി തഹസിൽദാർ മരിച്ചു.
വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാറായിരുന്ന കാഞ്ഞങ്ങാട് ആനന്ദാശ്രമം സ്വദേശി എ. പവിത്രനാണ് (56) ഇന്നലെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. റവന്യു വകുപ്പിലെ സിപിഐ സംഘടനാ നേതാവായിരുന്ന പവിത്രൻ സ്വന്തം പാർട്ടിയുടെ നേതാവും മുൻ റവന്യു മന്ത്രിയുമായ ഇ. ചന്ദ്രശേഖരനെ ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടത്തിന്റെ പേരിലാണ് ആദ്യം സസ്പെൻഷനിലായത്.
നായർ സമുദായാംഗമായ ചന്ദ്രശേഖരനെ ജാതീയമായി ആക്ഷേപിച്ചതിന്റെ പേരിൽ പട്ടികവിഭാഗത്തിൽപെടുന്ന തന്നെ സസ്പെൻഡ് ചെയ്തതിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയും പവിത്രൻ വിവാദങ്ങളിൽ നിറഞ്ഞിരുന്നു. പിന്നീട് തിരിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് രഞ്ജിത ജി. നായരെ ജാതീയമായി ആക്ഷേപിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട് വീണ്ടും സസ്പെൻഷനിലായത്. ഈ സംഭവത്തിൽ പവിത്രൻ അറസ്റ്റിലാവുകയും ചെയ്തിരുന്നു. സസ്പെൻഷനും അന്വേഷണവും തുടരുന്നതിനിടെയാണ് രോഗബാധിതനായത്. സസ്പെൻഷനില്ലായിരുന്നെങ്കിൽ ഈ വർഷം സർവീസിൽനിന്ന് വിരമിക്കേണ്ടതായിരുന്നു. ഭാര്യ: ധന്യ. മക്കൾ: നന്ദകിഷോർ, റിഷിക
International
ബാർസലോണ: സ്പെയിനിൽ വീണ്ടും ട്രെയിൻ അപകടം. ബാർസലോണയ്ക്ക് സമീപം പാളത്തിലേയ്ക്ക് ഇടിഞ്ഞുവീണ മതിലേയ്ക്ക് ട്രെയിൻ ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ലോക്കോ പൈലറ്റ് മരിച്ചു.
40 പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണ്. വടക്ക് കിഴക്കൻ സ്പെയിനിലെ കാറ്റലോണിയ മേഖലയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.
മാഡ്രിഡിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 42 പേർ കൊല്ലപ്പെട്ട് ദിവസങ്ങൾ പിന്നിടും മുൻപാണ് നിലവിലെ അപകടം. 38 അഗ്നിശമനാ വാഹനങ്ങളും 20ലേറെ ആംബുലൻസുകളും മേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതായാണ് അധികൃതർ വിശദമാക്കുന്നത്.
നിലവിൽ മതിലിന് അടിയിൽ ആരും കുടുങ്ങി കിടക്കുന്നില്ലെന്നാണ് അധികൃതർ അറിയിച്ചത്. ആരെങ്കിലും പാളത്തിനും പൊട്ടിവീണ മതിലിനും ഇടയിൽ ഉണ്ടോയെന്ന് കണ്ടെത്താനുള്ള തെരച്ചിലും നടക്കുന്നുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്. കാറ്റലോണിയ മേഖലയിൽ ഉണ്ടായ കനത്ത മഴയിൽ മതിൽ തകർന്നുവെന്നാണ് സ്പെയിനിലെ റയിൽ ഓപ്പറേറ്റർ വിശദമാക്കുന്നത്.
Kerala
കോട്ടയം: കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളത്തിൽ പേവിഷബാധമൂലം മരിച്ചത് 118 പേർ. ഇവരിൽ മിക്കവർക്കും തെരുവുനായ്ക്കളുടെ കടിയേറ്റാണ് പേവിഷബാധയുണ്ടായത്. ഇത്തരത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റു മരിക്കുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരമോ പരിക്കേൽക്കുന്നവർക്ക് ചികിത്സച്ചെലവോ കിട്ടുന്നുമില്ല.
2016 ഏപ്രിൽ ഒന്നു മുതൽ 2025 ഒക്ടോബർ 30 വരെയുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതൽ പേർ പേവിഷബാധയേറ്റു മരിച്ചത് കൊല്ലം ജില്ലയിലാണ്; 21 പേർ. തിരുവനന്തപുരം -16, പാലക്കാട് -13, ആലപ്പുഴ -12, തൃശൂർ -11, എറണാകുളം -ഒമ്പത്, കോഴിക്കോട് -ഒമ്പത്, പത്തനംതിട്ട -എഴ്, കണ്ണൂർ -ഏഴ്, മലപ്പുറം -നാല്, ഇടുക്കി -മൂന്ന്, വയനാട് -മൂന്ന്, കോട്ടയം -രണ്ട്, കാസർഗോഡ് -ഒന്ന് എന്നിങ്ങനെയാണ് മരണമുണ്ടായത്.
ഒന്നേകാൽ വയസുള്ള പിഞ്ചുകുഞ്ഞു മുതൽ 90 വയസുള്ള വയോധിക വരെ ഈ കാലഘട്ടത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ചു. പത്തു വയസിൽ താഴെയുള്ള 12 കുട്ടികളും 10 മുതൽ 20 വയസുവരെയുള്ള ഒമ്പത് പേരും മരിച്ചവരിൽ ഉൾപ്പെടുന്നു. മുപ്പതുവയസു വരെ-ആറ്, 40 വരെ-17, 50 വരെ -24, 60 വരെ-27, 70 വരെ-15, 80 വരെ-നാല്, 80നു മുകളിൽ പ്രായമുള്ളവർ മൂന്ന് എന്നിങ്ങനെയാണ് മരണസംഖ്യ.
ആരോഗ്യകേരളം ലോകനിലവാരത്തിലാണെന്ന് അവകാശപ്പെടുമ്പോഴും പേവിഷബാധയേറ്റ 95 ശതമാനം പേർക്കും വാക്സിൻ എടുക്കാൻ കഴിഞ്ഞിരുന്നില്ല എന്നും ഫാർമേഴ്സ് അവയർനസ് റിവൈവൽ മൂവ്മെൻറ്റ് (ഫാം) ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസിന് ലഭിച്ച വിവരാവകാശ രേഖപ്രകാരമുള്ള മറുപടിയിൽ പറയുന്നു.
തെരുവുനായ ആക്രമണങ്ങൾ സംബന്ധിച്ച കാര്യങ്ങൾ നോക്കാൻ ചുമതല ഏൽപ്പിച്ചിരിക്കുന്നത് തദ്ദേശ സ്വയംഭരണ വകുപ്പിനെയാണ്. വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽനിന്നു സിജുമോൻ ഫ്രാൻസിസിന് ലഭിച്ച മറുപടി പ്രകാരം തദ്ദേശ വകുപ്പിൽനിന്നോ ദുരിതാശ്വാസ നിധിയിൽനിന്നോ ഇത്തരം മരണങ്ങൾക്കും ചികിത്സച്ചെലവിനും നഷ്ടപരിഹാരം നല്‍കുന്നില്ല.
എന്നാൽ, സുപ്രീംകോടതി നിർദേശിച്ചതനുസരിച്ച് രൂപീകരിച്ച ജസ്റ്റീസ് സിരിജഗൻ കമ്മിറ്റിയാണ് ചികിത്സയ്ക്കായി നഷ്ടപരിഹാരം കൊടുക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം നല്കിവന്നിരുന്നത്.
സിരിജഗൻ കമ്മിറ്റി തുടരണോ വേണ്ടയോ എന്ന് നിർദേശിക്കാതെ കേസ് സുപ്രീംകോടതി തീർപ്പാക്കിയതിനാൽ കമ്മിറ്റിയുടെ പ്രവർത്തനം നിലച്ചു. പകരം കേരളാ ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിൽ എല്ലാ ജില്ലകളിലും ഡിസ്ട്രിക്ട് സ്ട്രേ ഡോഗ് വിക്ടിം കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇതുവരെയും പ്രവർത്തനം ആരംഭിച്ചിട്ടില്ല . ഫലത്തിൽ , തെരുവുനായയുടെ കടിയേറ്റാൽ സ്വന്തമായി ചികിത്സിച്ച് രക്ഷപ്പെടുക എന്നുള്ളതാണ് കേരളത്തിലെ അവസ്ഥ. എന്നാൽ, കർണാടകയിൽ തെരുവുനായ കടിച്ച് മരിച്ചാൽ സർക്കാർ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.
Kerala
കാസർഗോഡ്: പൊയ്നാച്ചിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മംഗളൂരു സ്വദേശികളായ ആസിഫ്, ഷെഫീഖ് എന്നിവരാണ് മരിച്ചത്. മഞ്ചേശ്വരം സ്വദേശികളായ രണ്ട് പേർക്ക് പരുക്കേറ്റു.
തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. വയനാട്ടിൽ വിനോദയാത്ര കഴിഞ്ഞ് മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഇവർ സഞ്ചരിച്ച ബിഎംഡബ്ല്യൂ കാർ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു.
അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. രണ്ടുപേർ തൽക്ഷണം മരിച്ചെന്നാണ് പോലീസ് പറയുന്നത്. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്ത് എത്തിച്ചത്.
Kerala
കണ്ണൂർ: മട്ടന്നൂരിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വയോധികൻ മരിച്ചു. മൂന്നാം പീടിക സ്വദേശി അബൂബക്കർ (69) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി മൂന്നാം പീടിക അക്ഷയ കേന്ദ്രത്തിന് സമീപത്താണ് അപകടം നടന്നത്. കടയിൽ നിന്ന് വീട്ടിലേയ്ക്കുള്ള സാധനങ്ങൾ വാങ്ങി പോവാൻ ഒരുങ്ങവെയാണ് പിറകെ നിന്നെത്തിയ കാർ അബൂബക്കറിനെ ഇടിച്ചു തെറിപ്പിച്ചത്.
മണക്കായി ഭാഗത്ത് നിന്ന് ഉരുവച്ചാലിലേക്ക് വരികയായിരുന്ന കാർ റോഡരികിലെ സിഗ്നൽ കുറ്റിയിൽ ഇടിച്ച ശേഷമാണ് സ്കൂട്ടിയുടെ പിറകിൽ ഇടിച്ചത്. അപകടത്തിൽ സ്കൂട്ടർ തകർന്നു .
മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.
National
ബംഗളൂരു: കർണാടകയിലെ ദേവനഹള്ളിയിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ശനിയാഴ്ചയാണ് അപകടം നടന്നത്.
ദേവനഹള്ളി താലൂക്കിലെ അഗലക്കോട്ടെ ഗ്രാമിത്തിലാണ് അപകടമുണ്ടായത്. ദേവനഹള്ളിയിൽ നിന്ന് ബുഡിഗെരെയിലേയ്ക്ക് പോയ യുവാക്കളുടെ ബൈക്കിൽ എതിർദിശയിൽ നിന്ന് ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തിന് ശേഷം ടിപ്പർ ലോറിയുടെ ഡ്രൈവർ കടന്നുകളഞ്ഞു.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു. ചിക്കജല ഗ്രാമത്തിൽ നിന്നുള്ള തൗസീഫെയാണ് തിരിച്ചറിഞ്ഞത്.
മറ്റ് രണ്ട് പേർ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി പോലീസ് അറിയിച്ചു. ലോറി ഡ്രൈവറെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് പറഞ്ഞു.
NRI
ദമാം: മലപ്പുറം സ്വദേശി സൗദി അറേബ്യയിലെ ഖഫ്ജിയിൽ മരിച്ചു. പുളിക്കൽ നരികുത്ത് നൂർജഹാന്റെയും തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഹഖിന്റെയും മകൻ അഫ്സലുൽ ഹഖ് (27) ആണ് മരിച്ചത്.
ഖഫ്ജി സഫാനിയയിലെ അരാംകൊ പ്രോജക്റ്റിൽ സിവിൽ എൻജിനിയറായി ജോലി ചെയ്യുകയായിരുന്നു അഫ്സലുൽ ഹഖ്. ഏതാനും ദിവസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
സഹോദരങ്ങൾ: അജ്മൽ, നജ്ല. സഹോദരി ഭർത്താവ് ഫൈസൽ ബാബു.
National
സൂറത്ത്: പട്ടത്തിന്റെ ചരട് ദേഹത്ത് കുടുങ്ങിയതിനെ തുടർന്ന് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുടുംബം പാലത്തിന് മുകളിൽ നിന്ന് വീണു മരിച്ചു. ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ ചന്ദ്രശേഖർ ആസാദ് ഫ്ലൈ ഓവറിലാണ് സംഭവം.
ബൈക്ക് ഓടിക്കുകയായിരുന്നു റഹാന്റെ ദേഹത്ത് അപ്രതീക്ഷിതമായി വന്ന പട്ടത്തിന്റെ ചരട് കുടുങ്ങുകയായിരുന്നു. തുടർന്ന് ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം തെറ്റുകയും മൂന്നംഗ കുടുംബം 70 അടി ഉയരമുള്ള മേൽപ്പാലത്തിൽ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു.
റഹാനും ഏഴ് വയസുള്ള മകളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. എന്നാൽ ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണ ഭാര്യ രഹനയെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീടായിരുന്നു രഹനയുടെ മരണം.
NRI
അലബാമ: മോണ്ട്ഗോമറിയിലെ ചരിത്രപ്രസിദ്ധമായ ബസ് സമരത്തിന്റെ ആദ്യ വിത്തുപാകിയ ക്ലോഡറ്റ് കോൾവിൻ (86) അന്തരിച്ചു. വാർധക്യസഹജമായ കാരണങ്ങളാൽ ടെക്സസിൽ വച്ചായിരുന്നു അന്ത്യം.
1955 മാർച്ചിൽ വെള്ളക്കാർക്കായി നീക്കിവച്ച ബസ് സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് 15 വയസുകാരിയായ ക്ലോഡറ്റ് കോൾവിൻ അറസ്റ്റിലായിരുന്നു. ചരിത്രം എന്നെ ആ സീറ്റിൽ ഒട്ടിച്ചു നിർത്തിയിരിക്കുകയായിരുന്നു. അതുകൊണ്ട് എനിക്ക് മാറാൻ കഴിയില്ലെന്നായിരുന്നു അന്ന് ക്ലോഡറ്റ് കോൾവിൻ പോലീസിനോട് പറഞ്ഞത്.
മോണ്ട്ഗോമറിയിലെ ബസുകളിൽ വംശീയ വിവേചനം നിയമവിരുദ്ധമാക്കാൻ കാരണമായ ചരിത്രപരമായ നിയമപോരാട്ടത്തിലെ പ്രധാന കാരണക്കാരിയായിരുന്നു ക്ലോഡറ്റ് കോൾവിൻ.
പ്രശസ്ത പൗരാവകാശ പ്രവർത്തക റോസ പാർക്സ് ഇതേ കാരണത്താൽ അറസ്റ്റ് ചെയ്യപ്പെടുന്നതിന് ഒമ്പത് മാസം മുമ്പായിരുന്നു ഇത്. റോസ പാർക്സിന്റെ അറസ്റ്റ് രാജ്യാന്തര ശ്രദ്ധ നേടുകയും മാർട്ടിൻ ലൂഥർ കിംഗ് ജൂണിയറിന്റെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.
എന്നാൽ, കൗമാരക്കാരിയായിരുന്ന കോൾവിന്റ ധീരത പലപ്പോഴും ചരിത്രരേഖകളിൽ തമസ്കരിക്കപ്പെട്ടു. എന്നാൽ പിൽക്കാലത്ത് അവരുടെ പോരാട്ടം വലിയ രീതിയിൽ അംഗീകരിക്കപ്പെട്ടു.
Kerala
മലപ്പുറം: വള്ളിക്കുന്നിൽ ഉത്സവത്തിന് ക്ഷേത്രത്തിലെത്തിച്ച ആന ചരിഞ്ഞു. നിറംകൈതക്കോട്ട അയ്യപ്പക്ഷേത്രത്തിലെത്തിച്ച ഗജേന്ദ്രൻ എന്ന ആനയാണ് ചരിഞ്ഞത്.
ചൊവ്വാഴ്ച രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ച ആന ഇന്ന് രാവിലെയാണ് ചരിഞ്ഞത്. കോഴിക്കോട് ബാലുശേരി സ്വദേശിയുടേതാണ് ആന.
ക്ഷേത്രോത്സവത്തിന്റെ എഴുന്നള്ളത്തിലടക്കം പങ്കെടുപ്പിക്കുന്നതിനായാണ് ആനയെ രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ചത്. ഇന്ന് രാവിലെ ഏഴോടെയാണ് ആന ചരിഞ്ഞത്.
മരണകാരണം വ്യക്തമല്ല. വനംവകുപ്പിന്റെ നടപടികള്‍ക്കുശേഷമായിരിക്കും സംസ്കാരം. കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ ഉത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഗജേന്ദ്രൻ.
Kerala
ചേർത്തല: മലയാള നാടകരംഗത്തെ സര്ഗശോഭയാര്ന്ന നടനവൈഭവം മുട്ടം ജോസ് (76) വിടവാങ്ങി. മലയാള പ്രഫഷണൽ നാടക രംഗത്ത് അറുപത്തിഅഞ്ച് വർഷക്കാലം ജീവനുറ്റ കഥാപാത്രങ്ങളിലൂടെ നാടകാസ്വാദകരുടെ ഹൃദയം കവര്‍ന്നു.
കൊച്ചിൻ നാടകവേദിയിൽ കുയിലൻ, ആലപ്പി തിയറ്റേഴ്സിലെ സെയ്ത്താൻ ജോസഫ് എന്നിവരോടൊപ്പം മത്സരിച്ചഭിനയിച്ച ഇദ്ദേഹം വിശുദ്ധ പത്രോസ് എന്ന ബൈബിൾ നടകത്തിലെ നീറോ സീസറിനെ അനശ്വരമാക്കി. കൊച്ചിൻ നാടകവേദിയുടെ കാൽവരിയിലെ കള്ളന്മാരിൽ കുയിലനും ജോസും രണ്ടു കള്ളന്മാരായി തകർത്തഭിനയിച്ചു കൈയടി വാങ്ങി.
കോട്ടയം നാഷണൽ തീയറ്റേഴ്സ്, വൈക്കം വിപഞ്ചിക, ചങ്ങനാശേരി ഗീഥ, ചേർത്തല ഷൈലജ തുടങ്ങിയവയുടെ ഒട്ടനവധി സാമൂഹ്യ നടകങ്ങളിൽ മുഖ്യവേഷത്തിൽ തിളങ്ങി. ആലപ്പി തിയറ്റേഴ്സിന്റെ ബൈബിള്‍ നാടകങ്ങളിലെ അവിസ്മരണീയ കഥാപാത്രങ്ങളായും വിവിധ നാടക സംഘങ്ങളിലൂടെ അവതരിപ്പിച്ച വൈവിധ്യമാര്‍ന്നതും ഉജ്വലവുമായ കഥാപാത്രങ്ങളിലൂടെയും ഘനഗാംഭീര്യമാര്‍ന്ന ശബ്ദ സൗകുമാര്യത്തിലൂടെയും നാടകാസ്വാദകരുടെ മനം കവര്‍ന്ന പ്രതിഭയായിരുന്നു മുട്ടം ജോസ്.
തന്റെ അവസാനനാളുകളില്‍ ചേര്‍ത്തല മുട്ടം കേന്ദ്രീകരിച്ച് ഗലീലീയ എന്നപേരില്‍ നാടകസമിതി രൂപീകരിച്ച് ഇക്തസ് എന്ന് നാടകം രചിച്ച്, സംവിധാനം ചെയ്യുകയും അതിലെ പ്രധാനകഥാപാത്രം കൈയാഫാസായി വേഷമിട്ട് കൈയടി നേടുകയും ചെയ്തു. ഭാര്യ: പരേതയായ തങ്കമ്മ കുരിപ്പള്ളി. മക്കൾ: ജീവൻ, ജിബി, ജിസ്, ജിനു, ജിന്റു. സംസ്കാരം നടത്തി.
Kerala
തിരുവന്തപുരം: പെയിന്റിംഗ് ജോലിക്കിടെ ആസാം സ്വദേശി ഷോക്കേറ്റ് മരിച്ചു. കാജോള്‍ ഹുസൈനാണ് (21) മരിച്ചത്.
തിരുവന്തപുരം ടെക്നോപാര്‍ക്കിലെ ക്വസ്റ്റ് കമ്പനിയിലാണ് സംഭവം. വാട്ടര്‍ ഗണ്‍ ഉപയോഗിച്ച് ചുമര് കഴുകുന്നതിനിടയില്‍ 110 കെ വി വൈദ്യുത കമ്പിയില്‍ വാട്ടര്‍ ഗണ്‍ തട്ടി കാജോളിന് ഷോക്കേൽക്കുകയായിരുന്നു.
കാജോളിനെ ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
District News
കേച്ചേരി: കേച്ചേരി-അക്കിക്കാവ് റോഡിൽ ചിറനെല്ലൂർ വില്ലേജ് ഓഫീസിനു സമീപം കൂമ്പുഴപ്പാലം വളവിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പഴുനാന സ്വദേശി മരിച്ചു. പഴുനാന വടക്കത്ത് വീട്ടിൽ ശങ്കുരുവിന്റെ മകൻ ജയേന്ദ്രൻ(66) ആണ് മരിച്ചത്. സംസ്കാരം നടത്തി.
പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ കേച്ചേരി ആക്ടസ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: രമണി. മക്കൾ: മിഥുൻ, മഞ്ജു. മരുമകൻ: സുജിത്.
ഒരാഴ്ചയ്ക്കിടെ നാല് അപകടങ്ങൾ നടന്ന ചിറനെല്ലൂർ കൂമ്പുഴപ്പാലം വളവ് നിലവിൽ വലിയ അപകടക്കെണിയായി മാറിയിരിക്കുകയാണ്. അധികൃതരുടെ ഭാഗത്തുനിന്നു മതിയായ സുരക്ഷാക്രമീകരണങ്ങളോ സിഗ്നൽ സംവിധാനങ്ങളോ ഏർപ്പെടുത്താത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
District News
മാള: സ്വന്തം ചെമ്മീൻ കെട്ടിൽ മീൻ പിടിക്കുന്നതിനിടയിൽ അപസ്മാരം വന്ന് വെള്ളത്തിൽ വീണ യുവാവ് മരിച്ചു.
പൊയ്യ ചെന്തുരുത്തിക്കാരൻ ബാലൻ മകൻ ലൈജു(39) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെ പൊയ്യയിലെ ചെമ്മീൻ കെട്ടിൽ മീൻ പിടിക്കുന്നതിനിടയിൽ അപസ്മാരം വരികയും വെള്ളത്തിൽ വീഴുകയുമായിരുന്നു. ലൈജുവിന് മുമ്പ് അപസ്മാരം ഉള്ള ആളാണ്.
Kerala
ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്നതിനിടെ വിറയലും ഛർദിയും ഉണ്ടായതിനെത്തുടർന്ന് മറ്റ് ആശുപത്രികളിലേക്കു മാറ്റിയവരിൽ രണ്ടു പേർ രണ്ടു ദിവസത്തിനിടെ മരിച്ചു.
ഓട്ടോറിക്ഷാ ഡ്രൈവർ കായംകുളം പുതുക്കാട് വടക്കതിൽ മജീദ് (53), ഹരിപ്പാട് പട്ടണത്തിലെ പച്ചക്കറി വ്യാപാരി വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രൻ (60) എന്നിവരാണു മരിച്ചത്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് താൽക്കാലികമായി അടച്ചു.
ഡയാലിസിസിനിടെ അണുബാധയുണ്ടായതാണു മരണകാരണമെന്നു രാമചന്ദ്രന്റെ കുടുംബം ആരോപിച്ചു. രക്തത്തിൽ അണുബാധ ഉണ്ടായിരുന്നെന്നു പിന്നീട് ഇദ്ദേഹം ചികിത്സ തേടിയ മാവേലിക്കര തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചെന്നും ബന്ധുക്കൾ പറഞ്ഞു.
ഡിസംബർ 29ന് രാവിലെയാണു ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന നാലുപേർക്കു വിറയലും ഛർദിയുമുണ്ടായത്. ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരിൽ മജീദിനെയും മറ്റൊരാളെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രാമചന്ദ്രനെ തട്ടാരമ്പലത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
District News
മുതുവറ: മുതുവറ ജംഗ്ഷനിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ പറപ്പൂർ നാഗത്താൻ കാവ് ക്ഷേത്രത്തിലെ ജീവനക്കാരൻ മരിച്ചു. വല്ലച്ചിറ സ്വദേശി താനൂർ വാരിയത്ത് രാജേഷ് (54) ആണ് മരിച്ചത്.
അമല ഭാഗത്തുനിന്ന് തൃശൂരിലേക്ക് ഇരുചക്രവാഹനത്തിൽ വരുന്നതിനിടെ രാജേഷിന്റെ വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. ഉടനെ തൊട്ടടുത്തുള്ള സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ഗീത. മക്കൾ: സഞ്ജയ്, സ്നേഹ. മരുമകൻ: ദിലീപ്.
Kerala
മലപ്പുറം: ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരൻ മരിച്ചു. പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്റൂഫ്– റുമാന ദമ്പതികളുടെ മകൻ അസ്ലം നൂഹ് ആണ് മരിച്ചത്.
വീട്ടുമുറ്റത്തു നിന്നും അബദ്ധത്തിൽ കല്ല് വാരി തിന്നുകയായിരുന്നു. ഉടൻ തന്നെ ചങ്ങരംകുളത്തെയും തുടർന്ന് കോട്ടക്കലിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.
Kerala
തൃശൂർ: ചേർപ്പിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് വയസുകാരൻ മരിച്ചു. ചേർപ്പ് ചൊവ്വൂർ ചെറുവത്തേരി ചക്കാലക്കൽ അരുൺ കുമാറിന്റെ കൃഷ്ണപ്രിയയുടെയും മകൻ കൃഷ്ണസ്വരൂപ് (ആറ്) ആണ് മരിച്ചത്.
തൃപ്പൂണിത്തുറ ഭവൻസ് സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്ന് ഉച്ചയോടെ ചൊവ്വൂർ മോഴിപറമ്പിൽ ഫർണീച്ചർ ഷോറൂമിന് മുന്നിലായിരുന്നു അപകടം.
ചെറുവത്തേരി കീഴ്തൃക്കോവിൽ ക്ഷേത്രം പത്താമുദയം മഹോത്സവം കാണാൻ അരുൺ കുമാറും കൃഷ്ണസ്വരൂപും പോയിരുന്നു. ഉത്സവം കണ്ട് മടങ്ങുമ്പോൾ എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കൃഷ്ണസ്വരൂപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ അരുൺകുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൃഷ്ണസ്വരൂപിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
NRI
ടൊറന്റോ: കാനഡയിൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കായി എട്ടുമണിക്കൂറിലേറെ സമയം കാത്തിരുന്ന ശേഷം ഇന്ത്യൻ വംശജനായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പ്രശാന്ത് ശ്രീകുമാർ (44) ആണ് മരിച്ചത്.
ഈ മാസം 22ന് ജോലിസ്ഥലത്ത് വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട പ്രശാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തെക്കുകിഴക്കൻ എഡ്മണ്ടണിലെ ഗ്രേ നൺസ് ആശുപത്രിയിലാണ് പ്രശാന്തിനെ കൊണ്ടുവന്നത്.
എന്നാൽ, എട്ടുമണിക്കൂറിന് ശേഷമാണ് പ്രശാന്തിനെ ഡോക്ടറുടെ മുറിയിലേക്ക് വിളിച്ചത്. അവിടെ ഇരുന്ന് 10 സെക്കൻഡിനകം പ്രശാന്ത് കടുത്ത വേദനയെ തുടർന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
പ്രശാന്തിന് ഭാര്യയും 14, 10, മൂന്ന് വയസ് പ്രായമുള്ള മൂന്നുമക്കളുമുണ്ട്.
Kerala
തിരുവനന്തപുരം: കണിയാപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കഴക്കൂട്ടത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പള്ളിപ്പുറം സ്വദേശിയായ യുവാവാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം.
ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. മംഗലപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
NRI
ഡബ്ലിൻ: അയർലൻഡിലെ കോർക്കിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഇടുക്കി കമ്പംമേട് വിലങ്ങു പാറയിൽ ജോയിസ് തോമസ്(33) ആണ് മരിച്ചത്. സംസ്കാരം പിന്നീട്.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ കോർക്ക് കോർണറോഡിന് സമീപത്ത് തെന്നി മാറി റോഡിൽ നിന്നും പുഴയിലേക്ക് മറിയുകയായിരുന്നു. ജോലിസ്ഥലമായ നഴ്സിംഗ് ഹോമിൽ നിന്നും മടങ്ങുമ്പോൾ ആയിരുന്നു അപകടം.
ഭാര്യയും രണ്ടു മക്കളും ഉണ്ട്.
National
ഗോഹട്ടി: ആസാമിൽ ട്രെയിൻ ഇടിച്ച് ഏഴ് കാട്ടാനകൾ ചരിഞ്ഞു. നാഗൗണിലാണ് അപകടമുണ്ടായത്. സായ്രംഗ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസാണ് ആനകളെ ഇടിച്ചത്.
ആനകളെ ഇടിച്ചതിനെ തുടർന്ന് ട്രെയിന്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി. അപകടത്തിൽ ട്രെയിനുലുണ്ടായിരുന്നവർക്കാർക്കും പരിക്കില്ല.
അപകടത്തെ തുടർന്ന് പാതയിലെ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഗോഹട്ടിയിൽ നിന്ന് 126 കിലോമീറ്റർ അകലെയാണ് അപകടം നടന്ന സ്ഥലം.