x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആലപ്പുഴയിൽ ഗർഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തുനിന്ന് എത്തിയ ഭർത്താവ് ലോഡ്ജിൽ മരിച്ച നിലയിൽ

വെബ് ഡെസ്ക്
Published: July 13, 2026 09:48 AM IST | Updated: July 13, 2026 11:42 AM IST

മരിച്ച ഹരീഷ്മ, പി.എസ്. സനുക്കുട്ടൻ

ആലപ്പുഴ: ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് ദോഹയിൽ നിന്ന് നാട്ടിലേക്കു വന്ന യുവാവ് മരിച്ച നിലയിൽ. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടൻ(30) ആണ് മരിച്ചത്.

ബംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സനുക്കുട്ടന്‍റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്മയെ (27) രണ്ടുദിവസം മുന്പാണ് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

നാലുമാസം മുന്പായിരുന്നു ഇവരുടെ വിവാഹം. ഒരു മാസം മുൻപാണ് സനുക്കുട്ടൻ വിദേശത്തേക്ക് പോയത്. ഭാര്യയുടെ മരണവിവരം അറിഞ്ഞാണ് സനുക്കുട്ടൻ നാട്ടിലേക്കു തിരിച്ചത്.

കണക്‌ഷൻ ഫ്ലൈറ്റിൽ ബംഗളൂരൂവിൽ ഇറങ്ങിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്. ഇതനുസരിച്ച് ബന്ധുക്കൾ നെടുമ്പാശേരിയിൽ കാത്തുനിന്നെങ്കിലും സനുക്കുട്ടൻ എത്തിയില്ല.

ഇതോടെ ബംഗളൂരു വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സനുക്കുട്ടൻ അവിടെ ഇറങ്ങിയതായി വിവരം ലഭിച്ചു. പക്ഷേ, ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ
ബംഗളൂരുവിലെത്തി മലയാളി അസോസിയേഷനുമായും പോലീസുമായും ബന്ധപ്പെട്ടു. ലോഡ്ജിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിക്കുകയായിരുന്നു. പിന്നീട് മരിച്ചത് സനുക്കുട്ടനാണെന്ന് സ്ഥിരീകരികരിച്ചു. മൂന്ന് മാസം ഗർ ഗർഭിണിയായിരുന്നു ഹരീഷ്മ.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടോൾ ഫ്രീ നമ്പർ: 1056

Tags : pregnant woman Suicide husband died

Recent News

Corehub Up