x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രായമായ സിപിഎം നേതാക്കൾ വയോജന പാഠശാലയിൽ പോയി പഠിക്കണം: ജി. സുധാകരൻ

വെബ് ഡെസ്ക്
Published: July 13, 2026 11:10 AM IST | Updated: July 13, 2026 11:11 AM IST

ജി. സുധാകരൻ

ആലപ്പുഴ: സിപിഎമ്മിനെതിരേ വീണ്ടും രൂക്ഷ വിമർശനവുമായി അമ്പലപ്പുഴയിലെ സ്വതന്ത്ര എംഎൽഎ ജി. സുധാകരൻ. പ്രായമായ സിപിഎം നേതാക്കൾ വയോജന പാഠശാലയിൽ പോയി പഠിക്കണം. ജനങ്ങളോട് മര്യാദയ്ക്ക് പെരുമാറണമെന്നും സുധാകരൻ പറഞ്ഞു.

എതിരാളികളെ അസഭ്യം പറഞ്ഞതുകൊണ്ട് കാര്യമില്ല. അതുകൊണ്ടാണ് മുഴുവൻ തോറ്റത്. തന്‍റെ ഓഫീസിലേക്ക് ഇവരെന്തിനാണ് മാർച്ച് നടത്തി ചീത്തവിളിച്ചതെന്നും സുധാകരൻ ചോദിച്ചു.

പോലീസും അതിന് കൂട്ട് നിന്നു. ഭരണംമാറിയത് ആലപ്പുഴയിലെ പോലീസ് അറിഞ്ഞിട്ടില്ല. തനിക്ക് ആരുടെയും ആനുകൂല്യം ആവശ്യമില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ശനിയാഴ്ച എംഎൽഎ ഓഫീസിലേക്കു സിപിഎം നടത്തിയ മാർച്ചിൽ, സുധാകരൻ വർഗവഞ്ചകനാണെന്നും ആ സമീപനം തുടർന്നാൽ കൈകാര്യം ചെയ്യുമെന്നും സിപിഎം ജില്ലാ സെക്രട്ടറി നാസർ പറഞ്ഞിരുന്നു. തന്നെ ആരെങ്കിലും ആക്രമിച്ചാൽ അതിനുത്തരവാദി സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറി ആർ. നാസറായിരിക്കുമെന്ന് പിന്നാലെ സുധാകരൻ പ്രതികരിച്ചിരുന്നു.

Tags : CPM G. Sudhakaran

Recent News

Corehub Up