Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HeartWarming

Kouthukam

വൈഫൈയും ഐപാഡും ഫ്രീ ചോക്ലേറ്റും; ഏഴു തവണ ടെഡ്എക്സ് വേദിയിലെത്തിയ ഓട്ടോ ഡ്രൈവർ

ചെന്നൈ നഗരത്തിൽ ഷെയർ ഓട്ടോയിൽ യാത്ര ചെയ്ത ധരണി എന്ന യുവതിക്ക് ലഭിച്ച വേറിട്ടൊരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സാധാരണ വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി പത്രങ്ങൾ, മാസികകൾ, സിവിൽ സർവീസ് പഠന സാമഗ്രികൾ, വൈഫൈ, ഐപാഡ്, മിനി കൂളർ, കാപ്പി, ചോക്ലേറ്റുകൾ എന്നിവയെല്ലാം ഒരുക്കിയാണ് അണ്ണാദുരൈ എന്ന ഡ്രൈവർ തന്‍റെ ഓട്ടോറിക്ഷ വ്യത്യസ്തമാക്കിയത്.

ഏഴ് ഭാഷകൾ സംസാരിക്കുന്ന അദ്ദേഹം ഡോക്ടർമാർ, അധ്യാപകർ, നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് തികച്ചും സൗജന്യമായാണ് യാത്രയൊരുക്കുന്നത്.

യാത്രാമധ്യേയാണ്, ബിസിനസ് മികവിനെക്കുറിച്ച് സംസാരിക്കാൻ ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ കമ്പനികളും കലാലയങ്ങളും ക്ഷണിച്ച, ഏഴുതവണ ടെഡ്എക്സ് വേദികളിൽ സംസാരിച്ച വ്യക്തിയാണ് അണ്ണാദുരൈ എന്ന് ധരണി തിരിച്ചറിയുന്നത്.

അധ്യാപികയും ഡോക്ടറുമായ ധരണിയിൽ നിന്ന് യാത്രക്കൂലി വാങ്ങാൻ അദ്ദേഹം കൂട്ടാക്കിയില്ല. നാം ചെയ്യുന്ന തൊഴിലിന്‍റെ വലിപ്പത്തിലല്ല, അതിനോട് കാണിക്കുന്ന ആത്മാർഥതയിലാണ് ജീവിതവിജയമെന്ന് ഈ ചെന്നൈക്കാരന്‍റെ ജീവിതം തെളിയിക്കുന്നു.

 

Viral

കണ്ണിൽപ്പെടാതെ പോയ അതിഥി, തിരികെ വന്ന് കൈകൊടുത്ത് പുടിൻ

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ ഒരു പൊതുചടങ്ങിലെ ഇടപെടൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

ഔദ്യോഗിക ചടങ്ങുകളുടെ ഭാഗമായി അതിഥികളെ അഭിവാദ്യം ചെയ്യുന്നതിനിടെ സംഭവിച്ച ഒരു ചെറിയ കാര്യമാണ് ക്യാമറയിൽ പതിഞ്ഞത്.

നിരയായി നിന്നിരുന്നവരെ കൈകൊടുത്ത് അഭിവാദ്യം ചെയ്ത് മുന്നോട്ടുപോവുകയായിരുന്ന പുടിൻ, കാഴ്ചാപരിമിതിയുള്ള ഒരു സ്ത്രീയെ അറിയാതെ കടന്നുപോയിരുന്നു.

എന്നാൽ ഏതാനും നിമിഷങ്ങൾക്കുള്ളിൽ കാര്യം മനസിലാക്കിയ അദ്ദേഹം തിരികെ വന്ന് ആ സ്ത്രീയുടെ അരികിൽ നിൽക്കുകയും അവരോട് സംസാരിച്ച് സ്നേഹത്തോടെ കൈകൊടുത്ത് അഭിവാദ്യം ചെയ്ത ശേഷം വീണ്ടും യാത്ര തുടരുകയുമായിരുന്നു.

ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരത്തിലുള്ള അപ്രതീക്ഷിതവും സ്വാഭാവികവുമായ ഇടപെടലുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടാറുണ്ട്.

വളരെ ചെറിയൊരു പ്രവർത്തിയാണെങ്കിൽ കൂടി, അത് ക്യാമറയിൽ പതിയുന്നതോടെ ഓരോരുത്തരും അവരവരുടെ രീതിയിലാണ് ഇതിനെ വിലയിരുത്തുന്നത്.

തിരക്കേറിയ ഔദ്യോഗിക പരിപാടികൾക്കിടയിൽ പുടിൻ കാട്ടിയ ഈ ചെറിയ ശ്രദ്ധ വലിയ രീതിയിലുള്ള മാനുഷിക സമീപനമായാണ് ഭൂരിഭാഗം ആളുകളും കാണുന്നത്.

 

Viral

മുപ്പതോളം കുരുന്നുകളുടെ ജീവൻ രക്ഷിച്ച് അവൾ മണ്ണോടു ചേർന്നു

ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലുള്ള ധീരകുള എന്ന കൊച്ചുഗ്രാമം ഇപ്പോൾ കണ്ണീരിലും അഭിമാനത്തിലുമാണ്. മുപ്പതിലധികം കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ തന്‍റെ ജീവൻ തന്നെ ബലി നൽകിയ കാളി എന്ന തെരുവ് നായയുടെ കഥ ലോകമെമ്പാടുമുള്ള മനുഷ്യരുടെ ഹൃദയങ്ങളിൽ വലിയൊരു വിങ്ങലായി മാറുകയാണ്.

സ്കൂൾ പരിസരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ തങ്ങളുടെ തൊട്ടടുത്ത് ഇഴഞ്ഞു നീങ്ങിയ വിഷപ്പാമ്പിനെ കണ്ടിരുന്നില്ല. അപകടം മണത്ത കാളി ഉടൻ തന്നെ പാമ്പിനും കുട്ടികൾക്കും ഇടയിൽ ഒരു മറയായി നിലയുറപ്പിച്ചു.

കുട്ടികളെ ലക്ഷ്യമാക്കി വന്ന പാമ്പിനെ കാളി അതിശക്തമായി നേരിട്ടു. പാമ്പിന്‍റെ കടിയേറ്റ് മുഖമാകെ മുറിവേറ്റിട്ടും, ശരീരത്തിൽ വിഷം പടർന്നിട്ടും ഒരു നിമിഷം പോലും പിന്മാറാൻ അവൾ തയ്യാറായില്ല.

പാമ്പിനെ പൂർണമായും കീഴ്പ്പെടുത്തി കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിയ ശേഷം കാളി അവിടെ തളർന്നു വീണു. വൈകാതെ തന്നെ അവൾ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

വെറുമൊരു തെരുവ് നായയായിരുന്നില്ല കാളി, മറിച്ച് ആ ഗ്രാമത്തിന്‍റെ കാവൽ മാലാഖയായിരുന്നു. തങ്ങളെ രക്ഷിച്ച ആ ജീവനോടുള്ള ആദരസൂചകമായി, പ്രിയപ്പെട്ടൊരാളെ യാത്രയാക്കുന്ന അതേ സങ്കടത്തോടെയാണ് ഗ്രാമവാസികൾ കാളിക്ക് അന്ത്യവിശ്രമമൊരുക്കിയത്.

പൂക്കൾ കൊണ്ട് അലങ്കരിച്ച വെള്ളത്തുണിയിൽ പൊതിഞ്ഞ് വിലാപയാത്രയായാണ് നാട്ടുകാർ അവളെ യാത്രയാക്കിയത്. നിസ്വാർഥമായ സ്നേഹത്തിന്‍റെയും കൂറിന്‍റെയും ഏറ്റവും വലിയ പ്രതീകമായി കാളി എന്നെന്നും ആ ഗ്രാമത്തിന്‍റെ ഓർമ്മകളിൽ നിലനിൽക്കും.

Viral

പാട്ടും പാടി യാത്രക്കാരെ കൈയിലെടുത്ത് മുംബൈയിലെ 'Pookie' ഓട്ടോ ഡ്രൈവർ

മുംബൈ നഗരത്തിലെ തിരക്കേറിയ പാതകളിലൂടെ സഞ്ചരിക്കുമ്പോൾ അപ്രതീക്ഷിതമായി ലഭിച്ച ഒരു അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് ലഭിച്ചത് വെറും ഒരു സാധാരണ യാത്രയായിരുന്നില്ല, മറിച്ച് മനസ് നിറയ്ക്കുന്ന സംഗീതസാന്ദ്രമായ നിമിഷങ്ങളായിരുന്നു.

ഓട്ടോ ഡ്രൈവർ ടെയ്ലർ സ്വിഫ്റ്റിന്‍റെ കടുത്ത ആരാധകനാണെന്നത് യാത്രക്കാരിയെ ശരിക്കും അത്ഭുതപ്പെടുത്തി. ടെയ്ലർ സ്വിഫ്റ്റിന്‍റെ ഹിറ്റ് ഗാനമായ 'ബ്ലാങ്ക് സ്പേസ്' ഉൾപ്പെടെയുള്ള പാട്ടുകൾ ഡ്രൈവർ വളരെ ആത്മവിശ്വാസത്തോടെ പാടിയപ്പോൾ ആ യാത്ര അവിസ്മരണീയമായി മാറുകയായിരുന്നു.

യാത്രയ്ക്കിടയിൽ ഡ്രൈവർ സീറ്റിന്‍റെ പുറകിൽ ശ്രദ്ധേയമായൊരു കുറിപ്പ് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടു. തന്‍റെ സ്വപ്ന സാക്ഷാത്കാരത്തിനായി സഹായം അഭ്യർഥിച്ചുകൊണ്ടുള്ളതായിരുന്നു ആ വാചകം.

ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ജെ.പി. മോർഗൻ പോലുള്ള ഒരു ആഗോള സ്ഥാപനത്തിൽ ജോലി ചെയ്യുകയെന്നതാണ് തന്‍റെ വലിയ ലക്ഷ്യമെന്ന് ആ ഡ്രൈവർ തുറന്നുപറഞ്ഞു.

ഏറെ പ്രയാസകരമായ ഒരു ദിവസത്തിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന യുവതിക്ക് ആ ഡ്രൈവറുടെ സംഗീതവും സ്വപ്നങ്ങളും വലിയ ആശ്വാസമായി മാറി.

ഡ്രൈവറുടെ സംഗീതത്തെയും അദ്ദേഹത്തിന്‍റെ ലക്ഷ്യബോധത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ആ ഡ്രൈവർ തന്‍റെ വലിയ സ്വപ്നങ്ങളിലേക്ക് എത്തട്ടെയെന്ന പ്രാർഥനകളോടെ സോഷ്യൽ മീഡിയ ഒന്നടങ്കം ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.

 

Viral

'ഇനിയിപ്പോ മാതൃ തീരുമാനിക്കട്ടെ'; വികാസ് ഭവനിൽ കളക്ടറുടെ കസേര പിടിച്ചെടുത്ത് കുരങ്ങൻ

ബുധനാഴ്ച വികാസ് ഭവനിൽ നടന്ന കർഷക സമ്പർക്ക പരിപാടിക്കിടെ അപ്രതീക്ഷിതമായി എത്തിയ ഒരു അതിഥി ഹാളിലാകെ അമ്പരപ്പും ചിരിയും പടർത്തി.

കർഷകർ തങ്ങളുടെ പരാതികൾ ജില്ലാ മജിസ്‌ട്രേറ്റ് അസ്മിത ലാലിന് മുന്നിൽ അവതരിപ്പിച്ചു കൊണ്ടിരിക്കെയാണ് 'മാതൃ' എന്ന് വിളിക്കപ്പെടുന്ന കുരങ്ങൻ വേദിയിലേക്ക് കടന്നുവന്നത്.

എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ജില്ലാ മജിസ്‌ട്രേറ്റിന്‍റെ കസേരയിലാണ് മാതൃ ഇരിപ്പുറപ്പിച്ചത്. കുരങ്ങനോട് ഇരിക്കാൻ മജിസ്‌ട്രേറ്റ് നിർദ്ദേശിക്കുന്ന വീഡിയോ നിലവിൽ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കളക്ടറേറ്റ് പരിസരത്തെ സ്ഥിരം സാന്നിധ്യമായ ഈ കുരങ്ങൻ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഏറെ പരിചിതനാണ്. നേരത്തെ ഭാരതീയ കിസാൻ യൂണിയന്‍റെ പ്രതിഷേധത്തിനിടയിലും മാതൃ ശ്രദ്ധാകേന്ദ്രമായിരുന്നു. അന്ന് കർഷകരെ കാണാൻ എത്തിയ അസ്മിത ലാൽ കുരങ്ങനൊപ്പം നിലത്തിരുന്ന് കളിച്ചത് വാർത്തയായിരുന്നു.

ഗൗരവമേറിയ ചർച്ചകൾക്കിടയിലും മൃഗങ്ങളോടുള്ള മജിസ്‌ട്രേറ്റിന്‍റെ സ്നേഹപൂർണമായ പെരുമാറ്റം അവിടെയുണ്ടായിരുന്നവരുടെ പ്രശംസ പിടിച്ചുപറ്റി. അധികൃതർ ഇടപെട്ട് മാറ്റുന്നത് വരെ കുറച്ചു സമയം കൂടി ഔദ്യോഗിക കസേരയിൽ ചിലവഴിച്ച ശേഷമാണ് മാതൃ അവിടെ നിന്നും മടങ്ങിയത്.

Viral

വാക്ക് വെറും വാക്കല്ല; ആ കുട്ടിപ്പടയുടെ താളത്തിന് ഇനി വാദ്യമേളങ്ങളുടെ അകമ്പടി

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കുട്ടികൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റി മന്ത്രി കെ. രാജൻ മാതൃകയായി. വോട്ടഭ്യർഥനയുമായി ചിറക്കുന്നിൽ എത്തിയപ്പോൾ ബക്കറ്റും കുപ്പികളും ഉപയോഗിച്ച് താളം കൊട്ടി സ്വീകരിച്ച കുട്ടികൾക്ക് വാദ്യോപകരണങ്ങൾ നൽകാമെന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു.

വിഷുവിനോടനുബന്ധിച്ച് തന്നെ ഈ വാഗ്ദാനം പാലിച്ചതിന്‍റെ സന്തോഷം മന്ത്രി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. 'വാക്ക് പാലിച്ചു' എന്ന ഹാഷ് ടാഗോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.

മന്ത്രിയുടെ ഈ പ്രവൃത്തിയെ പ്രകീർത്തിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. നേരത്തെ മരോട്ടിച്ചാൽ പഴവള്ളം ഉന്നതിയിലെ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് നൽകിയ കാര്യവും പലരും ഇതിനോടകം ഓർത്തെടുത്തു.

തലമുറകളെ സ്നേഹം കൊണ്ട് കൂട്ടിയിണക്കുന്ന ജനപ്രതിനിധിയാണ് കെ. രാജനെന്നും, വാക്കുകളേക്കാൾ പ്രവൃത്തികൾക്ക് പ്രാധാന്യം നൽകുന്ന അദ്ദേഹത്തിന്‍റെ വ്യക്തിത്വം മാതൃകാപരമാണെന്നും സോഷ്യൽ മീഡിയയിലെ കമന്‍റുകൾ സാക്ഷ്യപ്പെടുത്തുന്നു.

രാഷ്ട്രീയത്തിനതീതമായി ജനഹൃദയങ്ങളിൽ ഇടംനേടാൻ ഇത്തരം ഇടപെടലുകളിലൂടെ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. പൊരുതുന്ന സഖാവിന്‍റെ വീര്യവും മനുഷ്യത്വവും ഒത്തുചേരുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്‍റേതെന്ന് വ്യക്തമാക്കുന്ന നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ തരംഗമായി മാറിക്കഴിഞ്ഞു.

 

Viral

ആ കെട്ടിപ്പിടുത്തത്തിലുണ്ട് എല്ലാം; വീട്ടുജോലിക്കാരിക്ക് കുടുംബം നൽകിയ സർപ്രൈസ് വൈറലാകുന്നു

സ്നേഹത്തിന്‍റെയും കരുതലിന്‍റെയും മനോഹരമായ ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനസ് നിറയ്ക്കുന്നത്. നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായവർക്ക് നൽകുന്ന ചെറിയൊരു പരിഗണന പോലും അവരുടെ ലോകം എത്രത്തോളം സന്തോഷമാക്കുമെന്ന് ഈ ദൃശ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

സ്വന്തം വീട്ടിലെ സഹായിക്ക് ഒരു പുത്തൻ എയർ കൂളർ സമ്മാനമായി നൽകി അമ്പരപ്പിച്ചിരിക്കുകയാണ് ഒരു കുടുംബം. ഇൻസ്റ്റാഗ്രാലൂടെ പുറത്തുവന്ന ഈ വീഡിയോ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന സ്ത്രീയെ അരികിലേക്ക് വിളിച്ച്, അവർക്കായി ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞ് മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. അവിടെ മനോഹരമായി പൊതിഞ്ഞു വെച്ചിരുന്ന കൂളർ കണ്ടതും അവർ അമ്പരന്നുപോയി.

ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച സമ്മാനം കണ്ടപ്പോൾ സന്തോഷം അടക്കാനാവാതെ അവർ ആ കുടുംബാംഗത്തെ കെട്ടിപ്പിടിച്ച് നന്ദി പറയുന്ന കാഴ്ച ഏറെ ഹൃദ്യമാണ്. സ്വന്തം മക്കളെപ്പോലെ തങ്ങളെയും വളർത്തുമൃഗങ്ങളെയും പരിപാലിക്കുന്ന ആ സ്ത്രീ ഈ സ്നേഹത്തിന് അർഹയാണെന്നാണ് കുടുംബം വീഡിയോയിൽ കുറിച്ചിരിക്കുന്നത്.

വൈറലായ ഈ വീഡിയോയ്ക്ക് താഴെ ഹൃദയസ്പർശിയായ നിരവധി കമന്‍റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആ സ്ത്രീ യാതൊരു മടിയും കൂടാതെ വീട്ടുകാരെ കെട്ടിപ്പിടിക്കുന്നതിൽ നിന്ന് തന്നെ അവർക്ക് അവിടെ ലഭിക്കുന്ന ബഹുമാനവും സ്വാതന്ത്ര്യവും വ്യക്തമാണെന്ന് പലരും അഭിപ്രായപ്പെട്ടു.

ഒരാളെ സന്തോഷിപ്പിക്കാൻ വലിയ കാര്യങ്ങളൊന്നും വേണ്ടെന്നും അല്പം സ്നേഹവും പരിഗണനയും മാത്രം മതിയെന്നും ഈ ദൃശ്യങ്ങൾ വീണ്ടും ഓർമ്മിപ്പിക്കുന്നു. മനുഷ്യത്വത്തിന്‍റെ ഈ നേർക്കാഴ്ച സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

 

Viral

വിശ്വാസം അതല്ലേ എല്ലാം?; തളർന്ന ശരീരവുമായി അധ്വാനിക്കുന്നതിനിടയിലും ദൈവത്തിന് നന്ദി പറയാൻ അദ്ദേഹം മറന്നില്ല

ശാരീരിക പരിമിതികളെ തോൽപ്പിക്കുന്ന വിശ്വാസത്തിന്‍റെയും അതിജീവനത്തിന്‍റെയും വികാരാധീനമായ ഒരു കാഴ്ചയാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ തരംഗമാകുന്നത്.

പ്രതിസന്ധികൾ എത്ര കഠിനമായാലും ഒരാളുടെ ഭക്തിയെയും മനക്കരുത്തിനെയും തളർത്താനാവില്ലെന്ന് തെളിയിക്കുന്നതാണ് ഈ ദൃശ്യങ്ങൾ.

ഭാഗികമായി പക്ഷാഘാതം ബാധിച്ച ഒരു ഓട്ടോറിക്ഷാ ഡ്രൈവർ തന്‍റെ ജീവിതമാർഗമായ വാഹനം ഒരു ഗുരുദ്വാരയ്ക്ക് മുന്നിൽ നിർത്തി ദൈവത്തിന് നന്ദി പറയുന്നതാണ് ഈ വീഡിയോയുടെ ഉള്ളടക്കം.

സാധാരണഗതിയിൽ ഇതൊരു പതിവ് കാഴ്ചയായി തോന്നാമെങ്കിലും, ആ മനുഷ്യൻ തന്‍റെ പരിമിതികളെ മറികടന്ന് അധ്വാനിക്കുന്ന സാഹചര്യമാണ് കാണുന്നവരുടെ കണ്ണുനിറയ്ക്കുന്നത്.

തളർന്ന ശരീരവുമായി ഓട്ടോ ഓടിച്ച് ഉപജീവനം കണ്ടെത്തുന്നതിനിടയിലും, തന്‍റെ സ്രഷ്ടാവിനെ സ്മരിക്കാൻ അദ്ദേഹം സമയം കണ്ടെത്തുന്നു. കഠിനമായ ശാരീരിക വെല്ലുവിളികൾക്കിടയിലും വാഹനത്തിൽ നിന്നിറങ്ങി ഭക്തിപൂർവ്വം പ്രാർഥിക്കുന്ന അദ്ദേഹത്തിന്‍റെ നിശ്ചയദാർഢ്യം ഓരോരുത്തർക്കും വലിയൊരു പ്രചോദനമാണ്.

സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളെയാണ് സ്പർശിച്ചത്. ശാരീരിക വൈകല്യങ്ങളെ പഴിപറഞ്ഞ് തളർന്നിരിക്കാതെ, അന്തസോടെ ജീവിക്കാൻ അദ്ദേഹം കാണിക്കുന്ന ആവേശത്തെ സോഷ്യൽ മീഡിയ വാനോളം പുകഴ്ത്തുന്നു.

ഈ മനുഷ്യന്‍റെ വിശ്വാസവും പോരാട്ടവീര്യവും ജീവിതത്തിലെ ചെറിയ പ്രതിസന്ധികളിൽ പോലും തളർന്നുപോകുന്നവർക്ക് ഒരു വലിയ പാഠമാണെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകൾ സാക്ഷ്യപ്പെടുത്തുന്നു.

സ്വന്തം പരിമിതികളെക്കാൾ വലുതാണ് തന്‍റെ ലക്ഷ്യബോധമെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത ഈ ഡ്രൈവർക്ക് അഭിനന്ദനപ്രവാഹമാണ് ഡിജിറ്റൽ ലോകത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

Viral

തെറ്റ് സ്കൂട്ടർ യാത്രക്കാരന്‍റേത്, എന്നിട്ടും കൈപിടിച്ചുയർത്തി കാർ ഉടമ; ഇത് മനുഷ്യത്വത്തിന്‍റെ പുതിയ പാഠം

ബംഗളൂരു നഗരത്തിലെ തിരക്കേറിയ ഒരു റോഡിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.

സാധാരണയായി ഇത്തരം അപകടങ്ങൾ വലിയ വാക്കുതർക്കങ്ങളിലേക്കും കൈയാങ്കളിയിലേക്കും നീങ്ങാറുള്ള സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, മനുഷ്യത്വത്തിന്‍റെ ഒരു പുത്തൻ പാഠമാണ് ഈ സംഭവം നൽകുന്നത്.

കാൽനടയാത്രക്കാർക്ക് മാത്രം സഞ്ചരിക്കാൻ അനുവാദമുള്ള ഫുട്പാത്തിലൂടെ നിയമം ലംഘിച്ച് സ്കൂട്ടർ ഓടിച്ചു വന്ന യുവാവ് നിയന്ത്രണം വിട്ട് റോഡിലുണ്ടായിരുന്ന കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

തന്‍റെ ഭാഗത്ത് തെറ്റില്ലാതിരുന്നിട്ടും, കാറിന് കേടുപാടുകൾ സംഭവിച്ചിട്ടും അല്പം പോലും പ്രകോപിതനാകാതെ കാർ ഉടമ പുറത്തിറങ്ങി വരികയും വീണുകിടന്ന യുവാവിനെ സഹായിക്കാൻ കൈനീട്ടുകയും ചെയ്തു.

ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. കാർ ഉടമയുടെ ക്ഷമയെയും പക്വതയെയും അഭിനന്ദിക്കുന്നവരുടെ എണ്ണം ഏറിവരികയാണ്.

'റോഡ് റേജ്' ഇന്ത്യയിലെ നഗരങ്ങളിൽ വലിയൊരു വെല്ലുവിളിയായി മാറുന്ന കാലഘട്ടത്തിൽ, ഇത്തരം പെരുമാറ്റങ്ങൾ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് പലരും അഭിപ്രായപ്പെടുന്നു.

കുറ്റപ്പെടുത്തലിനേക്കാൾ ഉപരിയായി സഹജീവിയുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയ ആ വ്യക്തിയുടെ നിലപാടാണ് ഈ വീഡിയോയെ ഇത്രയധികം ജനപ്രിയമാക്കിയത്.

അതേസമയം തന്നെ, സ്കൂട്ടർ യാത്രക്കാരന്‍റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ നിയമലംഘനവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

കാൽനടയാത്രക്കാരുടെ സുരക്ഷയെ മറന്നുകൊണ്ട് ഫുട്പാത്തിലൂടെ വാഹനങ്ങൾ ഓടിക്കുന്ന പ്രവണത നഗരങ്ങളിൽ വർധിച്ചു വരുന്നതിലുള്ള ആശങ്ക പലരും പങ്കുവെക്കുന്നു.

ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് സ്വന്തം ജീവൻ മാത്രമല്ല, നിരപരാധികളായ മറ്റുള്ളവരുടെ സുരക്ഷയെയും അപകടത്തിലാക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ സംഭവം.

Viral

നമ്മുടെ ഭക്ഷണപ്പൊതികൾക്ക് പിന്നിലെ കാണാപ്പുറങ്ങൾ; സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു ഹൃദയസ്പർശിയായ നിമിഷം

മറ്റുള്ളവരുടെ വിശപ്പകറ്റാൻ വെയിലത്തും മഴയത്തും ഓടിനടക്കുന്ന ഒരു ഡെലിവറി പങ്കാളിയുടെ കണ്ണീരണിഞ്ഞ ദൃശ്യങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

ഒരു ആഘോഷത്തിന്‍റെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്കൊപ്പം ഭക്ഷണം കഴിക്കാൻ ഇരുന്ന സ്വിഗി ജീവനക്കാരൻ വികാരാധീനനാകുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

സ്വിഗിയുടെ യൂണിഫോം ധരിച്ച അദ്ദേഹം വിങ്ങിപ്പൊട്ടിക്കൊണ്ട് തന്‍റെ ജീവിതസാഹചര്യങ്ങൾ വിവരിക്കുമ്പോൾ ചുറ്റുമുള്ളവർ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് കാണാം.

രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കുടിച്ച ഒരു കപ്പ് ചായയല്ലാതെ മറ്റൊന്നും അന്നേദിവസം തന്‍റെ വയറ്റിലെത്തിയിട്ടില്ലെന്ന സത്യം അദ്ദേഹം വെളിപ്പെടുത്തിയപ്പോഴാണ് ആ ദൃശ്യങ്ങൾ കൂടുതൽ വേദനാജനകമായത്.

തന്‍റെ മകനും മകളും അടങ്ങുന്ന കുടുംബത്തിന്‍റെ പ്രാരാബ്ധങ്ങൾക്കിടയിൽ സ്വന്തം വിശപ്പിനെക്കുറിച്ച് ചിന്തിക്കാൻ പോലും അദ്ദേഹത്തിന് സമയം ലഭിച്ചിരുന്നില്ല.

മറ്റുള്ളവർക്ക് ഭക്ഷണം കൃത്യസമയത്ത് എത്തിച്ചു നൽകുന്ന തിരക്കിൽ സ്വന്തം ആരോഗ്യം പോലും മറന്നു ജോലി ചെയ്യുന്ന ഒരു പിതാവിന്‍റെ നിസഹായാവസ്ഥയാണ് അവിടെ നിഴലിച്ചത്.

അദ്ദേഹത്തിന്‍റെ അവസ്ഥ കണ്ട ഉപഭോക്താക്കൾ ഭക്ഷണം നൽകുക മാത്രമല്ല, വീട്ടിലേക്ക് കൊണ്ടുപോകാനായി അല്പം കരുതി വെക്കുകയും ചെയ്തു. ഈ വീഡിയോ വൈറലായതോടെ സൈബർ ലോകം രണ്ട് ചേരികളിലായി തിരിഞ്ഞിരിക്കുകയാണ്.

ഒരാളുടെ സ്വകാര്യമായ സങ്കടത്തെ ക്യാമറയിൽ പകർത്തി പരസ്യമാക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. സഹായം നൽകുന്നത് നല്ല കാര്യമാണെങ്കിലും അത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാനുള്ള ഒരു ഉപാധിയായി മാറ്റുന്നത് മാന്യതയല്ലെന്ന് ഇവർ വാദിക്കുന്നു.

എന്നാൽ മറ്റൊരു വിഭാഗം ഇതിനെ കാണുന്നത് ഗിഗ് ഇക്കണോമിയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളുടെ ദുരിതപൂർണമായ ജീവിതം ലോകത്തിന് മുന്നിലെത്തിക്കാനുള്ള ഒരു മാർഗമായാണ്.

ഇത്തരം വീഡിയോകൾ കാണുമ്പോഴെങ്കിലും ഡെലിവറി ബോയ്‌സിനോട് മാന്യമായി പെരുമാറാൻ ആളുകൾ തയ്യാറാകുമെന്ന് ഇവർ കരുതുന്നു.

സ്ഥിരമായ ശമ്പളമോ കൃത്യമായ ജോലിസമയമോ ഇല്ലാതെ ഓർഡറുകളുടെ എണ്ണത്തിനനുസരിച്ച് വരുമാനം കണ്ടെത്തുന്ന ഡെലിവറി പങ്കാളികൾ നേരിടുന്ന വെല്ലുവിളികളിലേക്ക് ഈ സംഭവം ഒരിക്കൽ കൂടി വിരൽ ചൂണ്ടുന്നു.

ഓരോ നിമിഷവും റോഡിലൂടെ പാഞ്ഞുപോകുന്ന ഇത്തരം ആയിരക്കണക്കിന് ആളുകളുടെ പിന്നിൽ പറയാൻ ഒരുപാട് സങ്കടക്കഥകളുണ്ടെന്ന തിരിച്ചറിവാണ് ഈ കൊച്ചു വീഡിയോ നമുക്ക് നൽകുന്നത്.

Viral

മകളുടെ വാക്കുകളിൽ വിരിയുന്നത് അച്ഛന്‍റെ അഭിമാനം; ഈ പുഞ്ചിരിക്ക് പകരം വെക്കാൻ മറ്റൊന്നില്ല

മകളുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്ന ഒരച്ഛന്‍റെ ഹൃദയം തൊടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാർഥികളോട് വിശേഷങ്ങൾ ചോദിച്ചറിയുന്ന ഒരു വ്ലോഗറുടെ ക്യാമറയ്ക്ക് മുന്നിലേക്കാണ് ഈ അച്ഛനും മകളും കടന്നുവരുന്നത്.

അവിടെ നടന്നുകൊണ്ടിരുന്ന വോക്സ് പോപ് അഭിമുഖങ്ങൾക്കിടയിൽ, തന്‍റെ മകളുടെ വിശേഷങ്ങളും ലോകം അറിയണമെന്ന ആഗ്രഹത്തോടെ അദ്ദേഹം അവളെ മുന്നിലേക്ക് കൊണ്ടുവരികയായിരുന്നു.

മകൾ ആത്മവിശ്വാസത്തോടെ പരീക്ഷയെക്കുറിച്ച് സംസാരിക്കുമ്പോൾ തൊട്ടടുത്ത് നിന്ന് അത് കേട്ട് ആസ്വദിക്കുന്ന അച്ഛന്‍റെ മുഖഭാവമാണ് ഈ വീഡിയോയെ ഇത്രമേൽ പ്രിയപ്പെട്ടതാക്കുന്നത്.

മകൾ ഓരോ വാക്ക് പറയുമ്പോഴും ആ അച്ഛന്‍റെ കണ്ണുകളിൽ വിരിയുന്ന തിളക്കവും മുഖത്തെ നിഷ്കളങ്കമായ ചിരിയും കാണുന്നവരുടെ ഉള്ളുലയ്ക്കുന്നതാണ്.

തന്‍റെ മകൾ ക്യാമറയ്ക്ക് മുന്നിൽ സംസാരിക്കുന്നത് കാണുമ്പോഴുള്ള ആവേശം അദ്ദേഹത്തിന്‍റെ ഓരോ ചലനത്തിലും പ്രകടമായിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കപ്പെട്ട ഈ ദൃശ്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് ഒന്നര ലക്ഷത്തിനടുത്ത് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.

മക്കളുടെ ചെറിയ വിജയങ്ങളിൽ പോലും അളവറ്റ സന്തോഷം കണ്ടെത്തുന്ന മാതാപിതാക്കളുടെ പ്രതിനിധിയായി ഈ അച്ഛൻ മാറുകയായിരുന്നു. ഈ വീഡിയോ കണ്ട പലരും തങ്ങളുടെ വികാരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

മകളുടെ ഓരോ ചലനത്തിലും അദ്ദേഹം അത്രമാത്രം കൗതുകത്തോടെയും സന്തോഷത്തോടെയും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കാണുമ്പോൾ കണ്ണ് നിറയുന്നു എന്നാണ് ഭൂരിഭാഗം പേരും കുറിച്ചത്.

മകൾക്ക് ലോകത്തിന് മുന്നിൽ സംസാരിക്കാൻ അവസരം നൽകിയ ആ വലിയ മനസിനെ അഭിനന്ദിക്കാനും ആരും മറന്നില്ല. നിഷ്കളങ്കമായ സ്നേഹവും പ്രോത്സാഹനവും ഒരാളുടെ ജീവിതത്തിൽ എത്രത്തോളം പോസിറ്റിവിറ്റി നൽകുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമായി ഈ കുറിപ്പ് മാറിക്കഴിഞ്ഞു.

Viral

ഇങ്ങനെയൊരു സാറിനെ ഞങ്ങൾക്ക് കിട്ടിയില്ലല്ലോ; ഇന്‍റർനെറ്റിൽ തരംഗമായി സഞ്ജയ് അപ്പന്‍റെ വേറിട്ട അധ്യാപന ശൈലി

സോഷ്യൽ മീഡിയയുടെ കാലത്ത് വിരസമായ ക്ലാസ് മുറികളിൽ നിന്ന് വ്യത്യസ്തമായി കഥകളിലൂടെയും തമാശകളിലൂടെയും വിദ്യാർഥികളുടെ ഹൃദയം കീഴടക്കുന്ന അധ്യാപകർ അപൂർവ്വമാണ്.

അത്തരത്തിൽ ഒരാളാണ് മുംബൈയിലെ പ്രശസ്തനായ സഞ്ജയ് അപ്പൻ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇദ്ദേഹത്തിന്‍റെ ഒരു ക്ലാസ് മുറിയിലെ വീഡിയോ ഇന്‍റർനെറ്റിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

വെറുമൊരു അധ്യാപകൻ എന്നതിലുപരി ഒരു മികച്ച കഥാകാരൻ കൂടിയായ ഇദ്ദേഹം, ഭഗവാൻ കൃഷ്ണന്‍റെയും അർജുനന്‍റെയും ജീവിതത്തിലെ ഒരു സന്ദർഭത്തെ മുൻനിർത്തി സ്വാർഥതയില്ലാത്ത പെരുമാറ്റം എങ്ങനെ ജീവിതത്തിൽ അനുഗ്രഹങ്ങൾ കൊണ്ടുവരുന്നു എന്ന് ലളിതമായി വിവരിക്കുകയാണ് ഈ വീഡിയോയിൽ.

ദാരിദ്ര്യത്തെക്കുറിച്ച് അർജുനൻ ചോദിക്കുന്ന ചോദ്യത്തിന് മറുപടിയായി ഒരു യാചകന് ലഭിക്കുന്ന സഹായങ്ങളും അത് നഷ്ടപ്പെടുന്നതുമാണ് കഥയുടെ ആധാരം.

അർജുനൻ നൽകിയ സ്വർണനാണയങ്ങളും വജ്രവും ആ വ്യക്തിയുടെ അശ്രദ്ധ കൊണ്ടും വിധി കൊണ്ടും നഷ്ടമാകുമ്പോൾ, ഒടുവിൽ കൃഷ്ണൻ നൽകുന്ന രണ്ട് ചെറിയ നാണയങ്ങൾ അയാൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് കഥയിലെ പ്രധാന വഴിത്തിരിവ്.

സ്വന്തം ആവശ്യങ്ങൾക്കായി ആ പണം മാറ്റിവെക്കുന്നതിന് പകരം, ജീവനുവേണ്ടി പിടയുന്ന ഒരു മത്സ്യത്തെ സഹായിക്കാൻ അയാൾ മുതിരുന്നു.

ആ നിസ്വാർഥമായ പ്രവൃത്തിയിലൂടെ അയാൾക്ക് നഷ്ടപ്പെട്ട സമ്പാദ്യമെല്ലാം തിരികെ ലഭിക്കുന്നതും, നന്മ ചെയ്യുന്നവനെ ദൈവം കൈവിടില്ല എന്ന സന്ദേശവുമാണ് സഞ്ജയ് തന്‍റെ വിദ്യാർഥികളിലേക്ക് പകരുന്നത്.

മുംബൈയിലെ മഹാരാഷ്ട്ര ബോർഡ് കൊമേഴ്‌സ് വിദ്യാർഥികൾക്ക് ഓർഗനൈസേഷൻ ഓഫ് കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്‍റ് പോലുള്ള കഠിനമായ വിഷയങ്ങൾ പഠിപ്പിക്കുന്ന ഇദ്ദേഹം, തന്‍റെ ക്ലാസുകളിൽ ഇത്തരം നർമ്മവും തത്വചിന്തയും കലർത്താറുണ്ട്.

പാഠപുസ്തകത്തിലെ വിവരങ്ങൾക്കപ്പുറം ധർമ്മത്തെക്കുറിച്ചും മാനുഷിക മൂല്യങ്ങളെക്കുറിച്ചും ലളിതമായ ഭാഷയിൽ സംസാരിക്കുന്ന അദ്ദേഹത്തിന്‍റെ രീതിക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

പഠനം എന്നത് പേടിപ്പിക്കേണ്ട ഒന്നല്ലെന്നും, സ്നേഹത്തിലൂടെയും കഥകളിലൂടെയും കുട്ടികളുമായി സംവദിക്കണമെന്നും ഈ വീഡിയോ കണ്ട പലരും അഭിപ്രായപ്പെടുന്നു.

പരീക്ഷാ ഹാളിലെ തമാശകളുമായി ഈ കഥയെ കൂട്ടിയിണക്കി അദ്ദേഹം അവസാനിപ്പിക്കുമ്പോൾ, അത് കേവലം ഒരു പാഠം എന്നതിലുപരി വിദ്യാർഥികൾക്ക് മറക്കാനാവാത്ത ഒരു ജീവിതാനുഭവമായി മാറുന്നു.

ആധുനിക വിദ്യാഭ്യാസ രീതികളിൽ ഇത്തരം വൈകാരികമായ ബന്ധങ്ങൾക്കും കഥപറച്ചിലുകൾക്കും വലിയ സ്ഥാനമുണ്ടെന്ന് ഈ വൈറൽ വീഡിയോ നമ്മെ ഓർമ്മിപ്പിക്കുന്നു.

Viral

ടാ... അങ്ങോട്ട് നോക്കിക്കേ, കാമറ; മാങ്ങ പറിക്കാൻ വന്ന കുട്ടികൾ ഏത്തമിട്ട് മടങ്ങി

പട്ടാമ്പി വല്ലപ്പുഴയിൽ നിന്നുമുള്ള കൗതുകകരമായ ഒരു വീഡിയോ ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. സ്കൂൾ വഴിയിൽ അയൽപക്കത്തെ മാവിൽ മാങ്ങ കണ്ട് കൊതിമൂത്ത മൂന്ന് കുട്ടികൾ, കല്ലെടുത്ത് എറിയാൻ തുടങ്ങുന്നിടത്താണ് സംഭവങ്ങളുടെ തുടക്കം.

ആവേശത്തോടെ മാങ്ങ ലക്ഷ്യം വെച്ച് കല്ലെറിയുന്നതിനിടെയാണ് വീടിന് മുകളിലെ സിസിടിവി കാമറ അവരുടെ കണ്ണിൽപ്പെടുന്നത്. തങ്ങൾ ചെയ്യുന്നത് ആരോ നിരീക്ഷിക്കുന്നുണ്ടെന്ന തിരിച്ചറിവിൽ ഭയന്നോടുകയല്ല ആ മിടുക്കന്മാർ ചെയ്തത്.

പകരം, ക്യാമറയ്ക്ക് അഭിമുഖമായി നിന്ന് കൈകൂപ്പി മാപ്പപേക്ഷിക്കുകയും തെറ്റിന് പ്രായശ്ചിത്തമെന്നോണം അവിടെത്തന്നെ നിന്ന് ഏത്തമിടുകയും ചെയ്തു.

തങ്ങളുടെ കുസൃതി കയ്യോടെ പിടിക്കപ്പെട്ടപ്പോൾ ആ കുരുന്നുകൾ കാട്ടിയ സത്യസന്ധതയും വിനയവുമാണ് ഇപ്പോൾ മലയാളികളുടെ മനസ് കീഴടക്കുന്നത്.

ഡിജിറ്റൽ യുഗത്തിൽ കുട്ടികൾ വീടിനുള്ളിലെ മൊബൈൽ സ്ക്രീനുകളിലേക്ക് ചുരുങ്ങുമ്പോൾ, മണ്ണറിഞ്ഞും മരങ്ങളിൽ കല്ലെറിഞ്ഞും നടക്കുന്ന ഇത്തരം ബാല്യകാല കാഴ്ചകൾ ഇന്ന് അപൂർവ്വമായി മാറിക്കൊണ്ടിരിക്കുകയാണ്.

വഴിയിൽ കാണുന്ന മാവിൻ കൊമ്പിലെ മാങ്ങയോട് തോന്നിയിരുന്ന ആ പഴയകാലത്തെ കൗതുകം ഇന്നും ഈ മക്കൾ കാത്തുസൂക്ഷിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്. മുതിർന്നവർ പോലും ഈ വീഡിയോയെ വൈകാരികമായാണ് ഏറ്റെടുത്തിരിക്കുന്നത്.

ആ കുട്ടികൾ ഏത്തമിടുന്നത് കണ്ടപ്പോൾ ഒരുപക്ഷേ പലർക്കും സങ്കടം തോന്നിയിട്ടുണ്ടാകാം, എന്നാൽ ചെയ്ത തെറ്റ് ഏറ്റു പറയാനും മാപ്പപേക്ഷിക്കാനും അവർ കാണിച്ച ആ വലിയ മനസിനെയാണ് ഏവരും പുകഴ്ത്തുന്നത്.

മൊബൈൽ അഡിക്ഷനും വീഡിയോ ഗെയിമുകൾക്കും പിന്നാലെ പോകുന്ന പുതുതലമുറയ്ക്ക് മുൻപിൽ, ഇന്നും നമ്മുടെ നാട്ടിൻപുറത്തെ ആ പഴയ ബാല്യകാലത്തെ ഓർമ്മിപ്പിക്കുന്ന ഈ ചിത്രം വലിയൊരു സന്ദേശം നൽകുന്നുണ്ട്.

പാടത്തും പറമ്പിലും ഓടിച്ചാടി നടക്കാനും പ്രകൃതിയോട് ചേർന്ന് വളരാനും നമ്മുടെ കുട്ടികൾക്ക് സാധിക്കണം. കല്ലെറിഞ്ഞു വീഴ്ത്തുന്ന മാങ്ങയുടെ രുചിയോളം വരില്ല മറ്റൊന്നും.

ആ കുസൃതികൾക്കിടയിലും തങ്ങൾക്കു ലഭിച്ച മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ആ കുട്ടികൾ കാണിച്ച മനസാണ് ഈ വീഡിയോയെ വൈറലാക്കുന്നത്. "ഈ മക്കൾ പൊളിയാണ്" എന്ന കമന്‍റുകളിലൂടെ സോഷ്യൽ മീഡിയ ലോകം ആ കുരുന്നുകൾക്ക് നിറഞ്ഞ സ്നേഹം നൽകുകയാണ്.

Viral

അമ്മയുപേക്ഷിച്ച പഞ്ചിനെ ലോകം ഏറ്റെടുത്തു; ഒടുവിൽ ആ കൊച്ചു കുരങ്ങൻ തേടിയ സ്നേഹം അവനെ തേടിയെത്തി

ലോകമെമ്പാടുമുള്ള മൃഗസ്‌നേഹികളുടെ ഹൃദയം കവർന്ന ഒരു കൊച്ചു കുരങ്ങന്‍റെ അതിജീവനത്തിന്‍റെ കഥയാണിത്. ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ 'പഞ്ച്' എന്ന ആറുമാസം പ്രായമുള്ള ജാപ്പനീസ് മക്കാക്ക് കുരങ്ങനാണ് ഇന്ന് ഇന്‍റർനെറ്റിലെ താരം.

ജനിച്ചയുടനെ സ്വന്തം അമ്മ ഉപേക്ഷിച്ചതോടെയാണ് പഞ്ചിന്‍റെ ജീവിതം പ്രതിസന്ധിയിലായത്. സാധാരണഗതിയിൽ കൂട്ടമായി ജീവിക്കുന്ന കുരങ്ങുകൾക്കിടയിൽ ഒരമ്മയുടെ തണലില്ലാതെ വളരുക എന്നത് പഞ്ചിനെ സംബന്ധിച്ചിടത്തോളം ദുഷ്കരമായിരുന്നു.

ഇതിനിടയിൽ പഞ്ചിനെ മറ്റ് കുരങ്ങുകളുടെ കൂട്ടത്തിലേക്ക് വിട്ടപ്പോൾ അവർ അവനെ സ്വീകരിക്കാൻ തയ്യാറാകാതിരുന്നതും മറ്റ് കുരങ്ങുകൾ അവനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.

സ്നേഹത്തിനായി കൊതിച്ച പഞ്ച് ഒരു ഒറാങ്ങുട്ടാൻ പാവയെ കെട്ടിപ്പിടിച്ചു കിടക്കുന്ന ചിത്രങ്ങൾ കണ്ടു പലരുടെയും കണ്ണുനിറച്ചു. എന്നാൽ ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനും പ്രാർഥനകൾക്കും ഒടുവിൽ പഞ്ചിന്‍റെ ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ സംഭവിച്ചിരിക്കുകയാണ്.

'ഓൺസിംഗ്' എന്ന് പേരുള്ള മുതിർന്ന കുരങ്ങൻ പഞ്ചിനെ സ്വീകരിക്കുകയും അവനെ ചേർത്തുപിടിക്കുകയും ചെയ്തതോടെ പഞ്ചിന്‍റെ ഒറ്റപ്പെടൽ അവസാനിച്ചു. ഓൺസിംഗ് പഞ്ചിനെ സ്നേഹത്തോടെ ആലിംഗനം ചെയ്യുന്ന വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.

ഇപ്പോൾ കൂട്ടത്തിലെ മറ്റ് കുട്ടി കുരങ്ങന്മാരോടൊപ്പം ഓടിക്കളിക്കാനും മുതിർന്നവരുടെ പരിചരണം ഏറ്റുവാങ്ങാനും പഞ്ചിന് സാധിക്കുന്നുണ്ട്. പണ്ട് അവനെ അകറ്റിനിർത്തിയവർ തന്നെ ഇന്ന് അവനെ തങ്ങളുടെ കൂട്ടത്തിന്‍റെ ഭാഗമായി അംഗീകരിച്ചിരിക്കുന്നു.

സ്നേഹവും കരുതലും ഉണ്ടെങ്കിൽ ഏതൊരു പ്രതിസന്ധിയെയും അതിജീവിക്കാമെന്ന് ഈ കൊച്ചു കുരങ്ങൻ ലോകത്തിന് കാണിച്ചുതരുന്നു.

Viral

മകളുടെ ആദ്യ പുരസ്കാരം: സോഷ്യൽ മീഡിയയിൽ തരംഗമായി ഒരച്ഛന്‍റെ കുറിപ്പും മറുപടികളും

മകളുടെ കരിയറിലെ ആദ്യത്തെ നേട്ടം അച്ഛന്‍റെ കൈകളിൽ ചെക്ക് രൂപത്തിൽ എത്തുമ്പോൾ അതിന് കേവലം പണത്തിന്‍റെ മൂല്യം മാത്രമല്ല ഉള്ളത്.

സിദ്ധാർഥ് ഭീമണി എന്ന പിതാവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ഇന്ന് ലക്ഷക്കണക്കിന് ആളുകളുടെ കണ്ണുനിറയ്ക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്.

2025-26 അധ്യയന വർഷത്തെ ഒരു കഥാ-പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മകൾക്ക് സമ്മാനമായി ലഭിച്ച 1500 രൂപയുടെ ചെക്കിനെക്കുറിച്ചാണ് അദ്ദേഹം വാചാലനായത്.

ഇതിന്‍റെ കാലാവധി തീരാൻ 10 ദിവസം മാത്രം ബാക്കി നിൽക്കെ, ഇത് ബാങ്കിൽ നിക്ഷേപിച്ച് പണമാക്കണോ അതോ ജീവിതകാലം മുഴുവൻ ഒരു നിധിയായി ഫ്രെയിം ചെയ്ത് സൂക്ഷിക്കണോ എന്ന അദ്ദേഹത്തിന്‍റെ സ്നേഹപൂർവ്വമായ സംശയം വലിയൊരു ചർച്ചയ്ക്കാണ് വഴിതുറന്നത്.

ഈ പോസ്റ്റ് വൈറലായതോടെ വൈകാരികവും പ്രായോഗികവുമായ നിരവധി നിർദ്ദേശങ്ങളാണ് ആളുകൾ പങ്കുവെച്ചത്.

പണം ബാങ്കിൽ നിക്ഷേപിച്ച് അതിന്‍റെ വളർച്ച മകളെ കാണിക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ചെക്കിന്‍റെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് സൂക്ഷിച്ച ശേഷം ഒറിജിനൽ ബാങ്കിൽ നൽകുന്നതാണ് ബുദ്ധിയെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി.

ബാങ്ക് മാനേജരോട് സംസാരിച്ച് ഒരു സ്പെസിമെൻ കോപ്പി വാങ്ങി സൂക്ഷിക്കാമെന്ന കൗതുകകരമായ നിർദ്ദേശവും ഇതിനിടയിൽ ഉയർന്നു വന്നു.

തന്‍റെ മകന്‍റെ ആദ്യ സമ്മാനത്തുക മാറ്റാതെ വെച്ചതിലൂടെ അത് പാഴായിപ്പോയതിലുള്ള ഖേദം പങ്കുവെച്ച ഒരച്ഛൻ, ഇത്തരം ഓർമ്മകൾ ഡിജിറ്റലായി സൂക്ഷിക്കാനും യഥാർഥ പണം കുട്ടിയുടെ ഭാവിയിലേക്ക് മാറ്റിവെക്കാനും ഉപദേശിച്ചു.

ഇത്തരത്തിൽ മക്കളുടെ ചെറിയ നേട്ടങ്ങളിൽ പോലും വലിയ സന്തോഷം കണ്ടെത്തുന്ന മാതാപിതാക്കളുടെ മറ്റൊരു ഉദാഹരണവും ഇതേ സമയം തന്നെ ഇന്‍റർനെറ്റിൽ തരംഗമായി.

റിപ്പബ്ലിക് ദിന ആഘോഷത്തിനിടെ മകളുടെ നൃത്തം ഒരു ചെറിയ കീപാഡ് ഫോണിൽ അതീവ ശ്രദ്ധയോടെ പകർത്തുന്ന ഒരച്ഛന്‍റെ ദൃശ്യമായിരുന്നു അത്.

ചുറ്റുമുള്ളവർ വിലകൂടിയ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുമ്പോൾ, തന്‍റെ കൈയിലുള്ള പരിമിതമായ സൗകര്യങ്ങൾ കൊണ്ട് മകളുടെ അഭിമാന നിമിഷം ഒപ്പിയെടുക്കുന്ന അദ്ദേഹത്തെ ലോകം ആദരവോടെ 'റിപ്പബ്ലിക് ദിനത്തിലെ ഹീറോ' എന്ന് വിളിച്ചു.

ഈ രണ്ട് സംഭവങ്ങളും ഒരേ കാര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. സ്നേഹവും അഭിമാനവും പ്രകടിപ്പിക്കാൻ പണമോ വിലകൂടിയ ഉപകരണങ്ങളോ അല്ല വേണ്ടത്, മറിച്ച് ആ നിമിഷങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കാനുള്ള മനസാണ് വേണ്ടത്.

 

Viral

ഇത് സ്നേഹത്തിന്‍റെ പുതിയ 'ജിമിക്കി'ക്കാലം; 30 മുത്തശ്ശിമാരുടെ ഹൃദയം തൊട്ട അയോധ്യാ യാത്ര

സോഷ്യൽ മീഡിയയുടെ കണ്ണുനിറയിക്കുന്ന കാഴ്ചയായി മാറിയിരിക്കുകയാണ് 30 -ഓളം മുത്തശ്ശിമാരുടെ ഈ അയോധ്യാ യാത്ര.

മഹാരാഷ്ട്രയിൽ നിന്നുള്ള പ്രശസ്ത കണ്ടന്‍റ് ക്രിയേറ്ററായ സിദ്ധേഷ് ലോക്കറെയാണ് തന്‍റെ സ്നേഹനിർഭരമായ പ്രവൃത്തിയിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുന്നത്.

30 -ലധികം വരുന്ന മുത്തശ്ശിമാരെ വിമാനമാർഗം അയോധ്യയിലേക്ക് തീർഥാടനത്തിന് കൊണ്ടുപോയ സിദ്ധേഷ്, യാത്രയ്ക്കിടെ അവർക്ക് നൽകിയ അപ്രതീക്ഷിത സമ്മാനമാണ് ഈ വീഡിയോയെ ഇത്രത്തോളം പ്രിയങ്കരമാക്കിയത്.

ഓരോ മുത്തശ്ശിമാർക്കും മനോഹരമായ ജിമിക്കികൾ സമ്മാനമായി നൽകിക്കൊണ്ടാണ് ഈ യുവാവ് അവരെ അമ്പരപ്പിച്ചത്. ജീവിതത്തിനിടയിൽ പലർക്കും പലതും നേടാൻ കഴിഞ്ഞിട്ടുണ്ടാകുമെങ്കിലും, ഈ മുത്തശ്ശിമാരിൽ പലരും തങ്ങളുടെ ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിൽ അലങ്കാരപ്പണികളുള്ള വലിയ കമ്മലുകൾ ധരിക്കുന്നത് എന്നത് ഏറെ വൈകാരികമായ ഒരു കാര്യമാണ്.

പുതിയ ജിമിക്കികൾ അണിഞ്ഞ് കുഞ്ഞുങ്ങളെപ്പോലെ സന്തോഷിക്കുന്ന മുത്തശ്ശിമാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറി. അയോധ്യയിലേക്കുള്ള യാത്രയും അവിടെ ദർശനം നടത്തുന്നതും ഈ പ്രായമായ അമ്മമാർക്ക് ഒരു സ്വപ്നസാക്ഷാത്കാരമായിരുന്നു.

അതിനൊപ്പം തന്നെ തങ്ങൾ ഒരു മകനെയോ കൊച്ചുമകനെയോ പോലെ പരിഗണിക്കുന്ന സിദ്ധേഷിന്‍റെ കരുതലും അവരെ നെഞ്ചോടു ചേർക്കുന്നു. ഈ സന്തോഷനിമിഷങ്ങൾ സിദ്ധേഷ് തന്നെയാണ് തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്.

ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ സ്നേഹം നിറഞ്ഞ കമന്‍റുകളുടെ പ്രവാഹമാണ്. വാർധദ്ധക്യത്തിലും ഇത്തരം കൊച്ചു സന്തോഷങ്ങൾ അവർക്ക് പകർന്നു നൽകാൻ കാണിച്ച ആ വലിയ മനസിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.

Viral

വാടാത്ത പുഞ്ചിരി, തളരാത്ത അധ്വാനം; അരുണാചലിലെ ഹൈവേയിൽ നിന്നും ഹൃദയസ്പർശിയായ ഒരു കാഴ്ച

അരുണാചൽ പ്രദേശിലെ വിജനമായ പാതയോരത്ത് നിഷ്കളങ്കമായ പുഞ്ചിരിയോടെ ഓറഞ്ച് വിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സൈബർ ലോകത്തിന്‍റെ ഹൃദയം കീഴടക്കുകയാണ്.

കളിച്ചു നടക്കേണ്ട പ്രായത്തിൽ ജീവിതത്തിന്‍റെ വലിയ ഉത്തരവാദിത്വങ്ങൾ കുഞ്ഞിക്കൈകളിൽ ഏറ്റെടുത്ത ഈ കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ഹൈവേയിൽ യാത്രക്കാർക്കായി കാത്തിരിക്കുന്ന ഈ മിടുക്കിയെ 'ദ സർക്കാസ്റ്റിക് അസമീസ്' എന്ന സോഷ്യൽ മീഡിയ പേജാണ് ആദ്യമായി ലോകത്തിന് മുന്നിലെത്തിച്ചത്.

യാത്രയ്ക്കിടയിൽ റോഡരികിൽ ഓറഞ്ച് കൂടകളുമായി നിൽക്കുന്ന കുട്ടിയെ കണ്ട ഒരു സംഘം ആളുകൾ അവളുടെ അരികിലെത്തി വിശേഷങ്ങൾ തിരക്കുന്നതാണ് വീഡിയോയിലുള്ളത്.

ഓറഞ്ചിന് എത്രയാണ് വിലയെന്ന ചോദ്യത്തിന് '200 രൂപ' എന്ന് കുട്ടി മറുപടി നൽകുന്നു. കുട്ടിയുടെ നിഷ്കളങ്കമായ പെരുമാറ്റവും ആത്മവിശ്വാസവും കണ്ട് യാത്രക്കാർ ഓറഞ്ച് വാങ്ങിയാണ് അവിടെനിന്നും മടങ്ങിയത്.

കുടുംബത്തെ സഹായിക്കാനായി കഠിനമായ സാഹചര്യങ്ങളിലും തളരാതെ അധ്വാനിക്കുന്ന ഈ കുരുന്നിന്‍റെ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

പലപ്പോഴും ജീവിതത്തിലെ ചെറിയ പ്രതിസന്ധികളിൽ തളർന്നുപോകുന്നവർക്ക് വലിയൊരു പാഠമാണ് ഈ കൊച്ചു പെൺകുട്ടിയെന്ന് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെട്ടു.

ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും വാടാത്ത അവളുടെ ചിരിയും ഉത്തരവാദിത്വബോധവും പ്രേക്ഷകരുടെ കണ്ണുനിറയ്ക്കുന്ന കാഴ്ചയാണ്. അരുണാചലിലെ കഠിനമായ തണുപ്പിനെയും ഏകാന്തതയെയും അവഗണിച്ചുകൊണ്ട് കുട്ടി നടത്തുന്ന ഈ പോരാട്ടം ഒരേസമയം വേദനയും ഒപ്പം വലിയൊരു പ്രചോദനവുമാണ് നൽകുന്നത്.

Viral

കാലത്തിന് മായ്ക്കാനാവാത്ത സൗഹൃദം; 28 വർഷത്തിന് ശേഷം അവർ വീണ്ടും കണ്ടുമുട്ടിയപ്പോൾ

നഷ്ടപ്പെട്ടുപോയെന്ന് കരുതിയ സൗഹൃദം 28 വർഷങ്ങൾക്കിപ്പുറം തിരികെ ലഭിക്കുമ്പോഴുണ്ടാകുന്ന വൈകാരികത വിവരിക്കാനാവില്ല. അത്തരത്തിൽ സോഷ്യൽ മീഡിയയുടെ കണ്ണ് നനയിക്കുന്ന ഹൃദ്യമായ ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ആകാൻഷ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ഈ കഥ പുറംലോകമറിഞ്ഞത്. തന്‍റെ അമ്മയും അവരുടെ പഴയകാല ഉറ്റസുഹൃത്തും തമ്മിലുള്ള ആത്മബന്ധം വീണ്ടെടുക്കാൻ നിമിത്തമായത് മകൾ യാദൃശ്ചികമായി കണ്ടെത്തിയ ഒരു പഴയ കത്തായിരുന്നു.

1996-ൽ അമ്മയുടെ ഉറ്റസുഹൃത്ത് എഴുതിയ ആ കത്ത് വീണുകിട്ടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കോളേജ് പഠനകാലത്തിന് ശേഷം വിവാഹിതരായതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം മുറിഞ്ഞുപോയത്.

തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിയെ അമ്മ എത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്ന് മനസിലാക്കിയ മകൾ, ആ കത്തിലെ പഴയ വിലാസം തേടിയിറങ്ങാൻ തീരുമാനിക്കുകയായിരുന്നു.

പതിറ്റാണ്ടുകൾ പിന്നിട്ടതുകൊണ്ട് തന്നെ ആ വിലാസത്തിൽ സുഹൃത്ത് ഇപ്പോഴും ഉണ്ടാകുമോ എന്ന കാര്യത്തിൽ വലിയ നിശ്ചയമൊന്നുമില്ലായിരുന്നു. എങ്കിലും അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കണമെന്ന ഉറച്ച തീരുമാനത്തിൽ അവർ യാത്ര തിരിച്ചു.

യാത്രയിലുടനീളം അമ്മയുടെ കണ്ണുകളിൽ ദൃശ്യമായ പ്രതീക്ഷയും ആകാംക്ഷയും വീഡിയോയിൽ വ്യക്തമാണ്. ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം നാട്ടുകാരോട് ചോദിച്ചും തിരഞ്ഞുമാണ് ഒടുവിൽ ആ വീട് അവർ കണ്ടെത്തുന്നത്.

നീണ്ട 28 വർഷങ്ങൾക്ക് ശേഷം തന്‍റെ ഉറ്റ സുഹൃത്തിനെ കണ്ടുമുട്ടിയ നിമിഷം അമ്മയ്ക്കും കൂട്ടുകാരിക്കും തങ്ങളുടെ വികാരങ്ങൾ അടക്കാനായില്ല. കണ്ടപ്പോൾ തന്നെ പരസ്പരം തിരിച്ചറിഞ്ഞ അവർ പൊട്ടിക്കരഞ്ഞുകൊണ്ട് കെട്ടിപ്പിടിക്കുന്ന ദൃശ്യം ഏവരുടെയും ഉള്ളുലയ്ക്കുന്നതാണ്.

'അമ്മയ്ക്കായി ഇത് ചെയ്യാൻ കഴിഞ്ഞതിൽ വലിയ സന്തോഷം' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. 10 ലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ സ്നേഹം തുളുമ്പുന്ന നിരവധി കമന്‍റുകളാണ് വരുന്നത്.

മാതാപിതാക്കളുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ തിരിച്ചറിഞ്ഞ് അത് നടത്തിക്കൊടുക്കുന്ന മക്കൾ ഇന്നത്തെ കാലത്തിന് മാതൃകയാണെന്ന് പലരും കുറിക്കുന്നു.

നഷ്ടപ്പെട്ടുപോയ സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും കാലത്തിന് പോലും മായ്ക്കാൻ കഴിയാത്ത തിളക്കമുണ്ടെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.

Viral

വൈദ്യുതി ലൈനിൽ കുടുങ്ങിയ പക്ഷിക്ക് തുണയായി ക്രെയിൻ ഓപ്പറേറ്ററുടെ സാഹസികത

പഞ്ചാബിലെ ഗുരുദ്വാരയ്ക്ക് സമീപം നടന്ന ഹൃദയസ്പർശിയായ ഒരു രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള ആളുകളുടെ കണ്ണുനിറയ്ക്കുന്നത്.

യൂണിഫോമോ ആയുധങ്ങളോ ഇല്ലാത്ത സാധാരണക്കാരിലും അത്ഭുതകരമായ ഹീറോയിസം ഒളിഞ്ഞു കിടപ്പുണ്ടെന്ന് ഈ സംഭവം വീണ്ടും തെളിയിക്കുന്നു.

ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി ലൈനിലെ കമ്പികൾക്കിടയിൽ ചിറകു കുരുങ്ങി പറക്കാനാകാതെ പിടയുകയായിരുന്നു ഒരു പക്ഷി.

മരണത്തെ മുഖാമുഖം കണ്ട ആ പക്ഷിയുടെ ജീവൻ രക്ഷിക്കാൻ ഒരു ക്രെയിൻ ഓപ്പറേറ്റർ കാണിച്ച അസാമാന്യ ധൈര്യമാണ് ഇവിടുത്തെ പ്രധാന കാഴ്ച.

വൈദ്യുതി ലൈനുകൾക്ക് സമീപം പോകുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് അറിഞ്ഞിട്ടും, ആ മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ക്രെയിനിൽ തൂങ്ങിക്കിടന്ന് മുകളിലേക്ക് ഉയരുകയായിരുന്നു.

അതീവ ശ്രദ്ധയോടെയും കരുതലോടെയും നടത്തിയ ഈ നീക്കത്തിനൊടുവിൽ പക്ഷിയെ മോചിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. മോചനം ലഭിച്ച പക്ഷി ആകാശത്തേക്ക് പറന്നുയർന്ന നിമിഷം കണ്ടുനിന്നവർക്കെല്ലാം വലിയ ആശ്വാസമാണ് നൽകിയത്.

ഭക്തിസാന്ദ്രമായ ഗുരുദ്വാരയുടെ പശ്ചാത്തലത്തിൽ നടന്ന ഈ കാരുണ്യപ്രവർത്തിക്ക് വലിയ തോതിലുള്ള വൈകാരിക പ്രാധാന്യമാണ് സോഷ്യൽ മീഡിയ നൽകുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലായി മാറി.

പ്രത്യാശയും സ്നേഹവും വറ്റിപ്പോകുന്നു എന്ന് പരാതിപ്പെടുന്ന വർത്തമാനകാലത്ത്, ഇത്തരം വാർത്തകൾ മനുഷ്യത്വത്തിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നു എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നത്.

സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ ഫയർഫോഴ്‌സിനെയോ മറ്റ് വിദഗ്ധരെയോ വിളിക്കാനാണ് നിർദ്ദേശിക്കാറുള്ളതെങ്കിലും, പ്രായോഗിക ബുദ്ധിയോടെയും സ്വന്തം ജീവൻ പണയപ്പെടുത്തിയും ഈ യുവാവ് നടത്തിയ ഇടപെടൽ ആരെയും അമ്പരപ്പിക്കുന്നതാണ്.

നിയമങ്ങൾക്കും സുരക്ഷാ മുന്നറിയിപ്പുകൾക്കുമപ്പുറം സ്നേഹത്തിന് വലിയൊരു സ്ഥാനമുണ്ടെന്ന് ഈ ക്രെയിൻ ഓപ്പറേറ്റർ തന്‍റെ പ്രവർത്തിയിലൂടെ ലോകത്തിന് കാണിച്ചുകൊടുത്തു.

Viral

കാൻസർ ബാധിച്ച തെരുവ് നായ സ്വയം നടന്നെത്തിയത് ആശുപത്രിയിലേക്ക്: പരിക്കേറ്റ കാൽ ഉയർത്തിക്കാട്ടി ഡോക്ടറെ ഞെട്ടിച്ചു

വേദന സഹിക്കവയ്യാതെ ഒരു മിണ്ടാപ്രാണി സ്വയം ചികിത്സ തേടി ആശുപത്രിയിലെത്തിയ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് ബ്രസീലിലെ ജുവാസീറോ ഡോ നോർട്ടെയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കാലിന് ഗുരുതരമായി പരിക്കേറ്റ ഒരു തെരുവ് നായ യാതൊരു പേടിയും കൂടാതെ നഗരത്തിലെ ഒരു മൃഗാശുപത്രിയിലേക്ക് നടന്നു കയറുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ഈ സംഭവം അത്ഭുതപ്പെടുത്തുന്നതാണ്. ആശുപത്രിയിലെത്തിയ നായ ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്‍റെ പരിക്കേറ്റ കാൽ ഉയർത്തിക്കാട്ടി സഹായം അഭ്യർഥിച്ചു.

ആദ്യകാഴ്ചയിൽ ചെറിയൊരു പരിക്കാണെന്ന് ജീവനക്കാർ കരുതിയെങ്കിലും വിശദമായ പരിശോധനയിലാണ് നായയുടെ കാലിൽ മാരകമായ കാൻസർ ട്യൂമർ ബാധിച്ചതാണെന്ന നടുക്കുന്ന വിവരം പുറത്തുവരുന്നത്.

ശരിയായ പരിചരണമില്ലാതെ തെരുവിൽ കഴിഞ്ഞിരുന്ന ആ ജീവന് അടിയന്തര ചികിത്സ അത്യാവശ്യമായിരുന്നു. സാധാരണഗതിയിൽ തെരുവ് നായ്ക്കൾക്ക് അപ്രാപ്യമായ കീമോതെറാപ്പി ഉൾപ്പെടെയുള്ള സങ്കീർണ്മായ ചികിത്സാ നടപടികൾ ക്ലിനിക്കിലെ ഡോക്ടർമാർ യാതൊരു മടിയും കൂടാതെ ആരംഭിച്ചു.

മൃഗങ്ങളുടെ തീക്ഷ്ണമായ സഹജവാസനയാണ് തന്നെ സുരക്ഷിതമായ ഒരിടത്തേക്ക് നയിച്ചതെന്ന് തെളിയിക്കുന്നതായിരുന്നു ഈ നായയുടെ പ്രവർത്തി.

നിലവിൽ ആരോഗ്യനില മെച്ചപ്പെട്ട നായയെ പൂർണമായി സുഖം പ്രാപിച്ച ശേഷം ദത്തെടുക്കാൻ പുതിയൊരു കുടുംബത്തെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ആശുപത്രി ജീവനക്കാർ.

സോഷ്യൽ മീഡിയയിലൂടെ ഈ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ഒഴുകുന്നത്.

മനുഷ്യരെപ്പോലും അതിശയിപ്പിക്കുന്ന വിധത്തിൽ നായ പ്രകടിപ്പിച്ച ബുദ്ധിശക്തിയെയും, നായയെ ചേർത്തുപിടിച്ച ക്ലിനിക്കിലെ ജീവനക്കാരുടെ മനുഷ്യത്വത്തെയും ആളുകൾ വാനോളം പുകഴ്ത്തുന്നു.

 

Viral

നിശബ്ദമായ പ്രാർഥനകളിൽ നിന്നും കുടുംബത്തിന്‍റെ പൂർണതയിലേക്ക്; ഒരു ദത്തെടുക്കൽ യാത്രയുടെ വിഷ്വൽ ഡയറി കണ്ണുനിറയ്ക്കുന്നു

ബെംഗളൂരുവിലെ ഒരു ദമ്പതികളുടെ മനോഹരമായ ദത്തെടുക്കൽ കഥ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുകയാണ്. നാടകീയമായ ആഖ്യാനങ്ങളോ വലിയ അവകാശവാദങ്ങളോ ഇല്ലാതെ, ലളിതമായി ചിത്രീകരിച്ച ഒരു വിഷ്വൽ ഡയറിയിലൂടെയാണ് ഈ കുടുംബം തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്.

കാത്തിരിപ്പിന്‍റെയും പ്രത്യാശയുടെയും നാളുകൾ കടന്ന് തങ്ങളുടെ മകളിലേക്ക് എത്തിയ ആ സുദീർഘമായ യാത്ര ഒരേസമയം വൈകാരികവും പ്രചോദനാത്മകവുമാണ്.

വീട്ടിലിരുന്ന് സമാധാനമായി പ്രാർഥിക്കുന്ന ദമ്പതികളിൽ നിന്നാണ് ഈ ദൃശ്യരേഖ ആരംഭിക്കുന്നത്. പിന്നീട് ദത്തെടുക്കലിന്‍റെ ഔദ്യോഗിക നടപടിക്രമങ്ങളിലേക്ക് അവർ കടക്കുന്നു.

സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയുടെ വെബ്സൈറ്റിലൂടെ അപേക്ഷ നൽകുന്നതും, ഓരോ ഘട്ടത്തിലും വരുന്ന നിർദ്ദേശങ്ങൾ ശ്രദ്ധയോടെ വായിക്കുന്നതും, ഒടുവിൽ തങ്ങളുടെ കുഞ്ഞിനെ തിരഞ്ഞെടുക്കുന്ന നിമിഷവുമെല്ലാം വീഡിയോയിൽ തെളിയുന്നുണ്ട്.

കുഞ്ഞിനെ വരവേൽക്കാൻ തയ്യാറെടുക്കുന്ന ആ ദിവസങ്ങളിൽ അവർ നടത്തുന്ന ചെറിയ ഷോപ്പിംഗും യാത്രയ്ക്കായുള്ള ഒരുക്കങ്ങളും കാണുന്നവരുടെ മനസിൽ വലിയൊരു ആകാംക്ഷ ജനിപ്പിക്കുന്നുണ്ട്.

ലക്ഷ്യസ്ഥാനമായ ധർമ്മപുരിയിലെ നിർമല ഗേൾസ് ഹോമിലേക്ക് തിരിക്കും മുൻപും അവർ പ്രാർഥനയ്ക്കായി സമയം കണ്ടെത്തുന്നുണ്ട്.

എല്ലാ ഔദ്യോഗിക രേഖകളിലും ഒപ്പുവെച്ച് കാത്തിരിക്കുന്ന ദമ്പതികളുടെ അടുത്തേക്ക് കെയർടേക്കർ കുഞ്ഞിനെ കൊണ്ടുവരുന്ന നിമിഷമാണ് വീഡിയോയിലെ ഏറ്റവും ഹൃദയസ്പർശിയായ ഭാഗം.

അതുവരെ ഒരു കുഞ്ഞിനായി കാത്തിരുന്ന ദമ്പതികൾ ഒരു നിമിഷം കൊണ്ട് അമ്മയും അച്ഛനുമായി മാറുന്ന ആ മാറ്റം കാണുന്നവരുടെ കണ്ണുനിറയ്ക്കും.

സ്നേഹപൂർവ്വം അവർ അവളെ ചേർത്തുപിടിക്കുമ്പോൾ ആ ദമ്പതികളുടെ മുഖത്ത് വിരിയുന്ന സന്തോഷം വാക്കുകൾക്ക് അപ്പുറമാണ്.

തുടർന്ന് ആ കുഞ്ഞ് പുതിയ വീട്ടിൽ ലയിച്ചുചേരുന്ന കാഴ്ചകളാണ് വീഡിയോ വിവരിക്കുന്നത്. അവൾക്ക് ചുറ്റും നിറയുന്ന കളിപ്പാട്ടങ്ങളും വീടിനുള്ളിലെ ചെറിയ കുസൃതികളും അച്ഛനമ്മമാരോടൊപ്പമുള്ള യാത്രകളും ആ കൊച്ചു കുടുംബത്തിന്‍റെ സന്തോഷം വെളിപ്പെടുത്തുന്നു.

ബീച്ചിലെ കളികളും നീന്തൽ പരിശീലനവും ബൈക്ക് യാത്രകളും പിയാനോ വായിക്കുന്ന നിമിഷങ്ങളുമെല്ലാം ചേർന്ന് സ്നേഹം നിറഞ്ഞൊരു ലോകമാണ് അവൾക്കായി അവർ ഒരുക്കിയിരിക്കുന്നത്.

2025 ജനുവരി ഒന്നിനാണ് ഈ കുഞ്ഞുമാലാഖ തങ്ങളുടെ ജീവിതത്തിലേക്ക് എത്തിയതെന്ന് ദമ്പതികൾ സ്മരിക്കുന്നു. കഴിഞ്ഞ ഒരു വർഷം തങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ മാത്രമാണ് സംഭവിച്ചതെന്നും അവർ വിശ്വസിക്കുന്നു.

ദത്തെടുക്കൽ എന്നത് കേവലം ഒരു സൽകർമ്മം എന്നതിലുപരി മനുഷ്യനെ ഉള്ളിൽ നിന്ന് പരിവർത്തനം ചെയ്യുന്ന ഒരു പ്രക്രിയയാണെന്നും, അഡ എന്ന തങ്ങളുടെ മകൾ ദൈവത്തിന്‍റെ വലിയൊരു ദാനമാണെന്നും അവർ കുറിക്കുന്നു.

2026-ന്‍റെ തുടക്കത്തിൽ പങ്കുവെക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കി സോഷ്യൽ മീഡിയയിൽ തരംഗമായി തുടരുകയാണ്.

Viral

മരണത്തിന്‍റെ പ്ലാസ്റ്റിക് കുരുക്കിൽ നിന്ന് ആ കുഞ്ഞുജീവൻ രക്ഷപെട്ടു; പർവതാരോഹകർ രക്ഷകരായ നിമിഷം

പ്ലാസ്റ്റിക് മലിനീകരണം വന്യജീവികളുടെ നിലനിൽപ്പിന് എത്രത്തോളം ഭീഷണിയാകുന്നു എന്നതിന്‍റെ ഞെട്ടിക്കുന്നതും എന്നാൽ ആശ്വാസകരവുമായ ഒരു ദൃശ്യമാണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്.

മഞ്ഞുമൂടിയ മലനിരകളിലൂടെ സാഹസിക യാത്രയിലായിരുന്ന രണ്ട് പർവതാരോഹകരുടെ കണ്ണിൽപ്പെട്ടത് തല പ്ലാസ്റ്റിക് പാത്രത്തിനുള്ളിൽ കുടുങ്ങി ശ്വാസം മുട്ടുന്ന ഒരു കുറുക്കൻ കുഞ്ഞിനെയാണ്.

ആഹാരം തേടിയുള്ള അലച്ചിലിനിടയിൽ ആരോ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് അവശിഷ്ടത്തിനുള്ളിൽ തല അകപ്പെട്ടുപോയ ആ കുറുക്കൻ കുഞ്ഞ്, രക്ഷപെടാൻ കഴിയാതെ തളർന്ന് മഞ്ഞിൽ വീണുകിടക്കുകയായിരുന്നു.

കുറുക്കന്‍റെ ശരീരത്തിലാകെ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ചുറ്റിക്കിടന്നത് ആ ജീവൻ എത്രത്തോളം അപകടത്തിലായിരുന്നു എന്നതിന്‍റെ തെളിവായിരുന്നു. മനുഷ്യ സാമീപ്യം കണ്ട് ഭയന്നോടാൻ പോലും കരുത്തില്ലാതെ വിറച്ചുനിന്ന ആ ജീവിയെ രക്ഷിക്കാൻ പർവതാരോഹകർ ഒട്ടും വൈകിയില്ല.

അങ്ങേയറ്റം ക്ഷമയോടും കരുതലോടെയും കുറുക്കനെ സമീപിച്ച രക്ഷകരിൽ ഒരാൾ അതിന്‍റെ തലയിലെ പ്ലാസ്റ്റിക് പാത്രം അതിവേഗം നീക്കം ചെയ്തു.

പാത്രം നീക്കം ചെയ്ത നിമിഷം തന്നെ മരണപ്പിടുത്തത്തിൽ നിന്ന് മോചിതനായ ആ കുറുക്കൻ കുഞ്ഞ് ഊർജ്ജസ്വലനായി മഞ്ഞിലേക്ക് ഓടിമറയുന്ന ദൃശ്യം കണ്ടുനിൽക്കുന്നവരുടെ കണ്ണുനിറയ്ക്കുന്നതാണ്.

ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ലക്ഷക്കണക്കിന് ആളുകളാണ് പർവതാരോഹകരുടെ മനുഷ്യത്വപരമായ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എങ്കിലും, ഈ സംഭവം വലിയൊരു ചർച്ചയ്ക്കും വഴിതുറന്നിട്ടുണ്ട്.

മനുഷ്യർ വിനോദസഞ്ചാരത്തിന് എത്തുന്ന പരിസ്ഥിതിലോലമായ പ്രദേശങ്ങളിൽ അശ്രദ്ധമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ വന്യജീവികളുടെ ജീവന് എങ്ങനെ വില്ലനാകുന്നു എന്നത് ഈ ദൃശ്യം വീണ്ടും ഓർമ്മിപ്പിക്കുന്നു.

ഉത്തരവാദിത്തമില്ലാത്ത ടൂറിസവും മാലിന്യ നിക്ഷേപവും ഇത്തരത്തിൽ മിണ്ടാപ്രാണികളുടെ ദാരുണ അന്ത്യത്തിന് കാരണമാകുന്നുവെന്ന ആശങ്കയാണ് പരിസ്ഥിതി പ്രവർത്തകർ പങ്കുവെക്കുന്നത്.

പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്‍റെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കേണ്ടതിന്‍റെയും അനിവാര്യത ഈ കുറുക്കൻ കുഞ്ഞിന്‍റെ അതിജീവനം നമ്മെ പഠിപ്പിക്കുന്നു.

Viral

മോളേ, പേടിക്കണ്ട ഞാൻ കൂടെയുണ്ട്; ടാക്സി ഡ്രൈവർ ലോകത്തിന് കാണിച്ചുകൊടുത്ത കൊൽക്കത്ത മാതൃക

മനുഷ്യത്വവും ഉത്തരവാദിത്തബോധവും കൈവിടാത്ത സാധാരണക്കാരായ മനുഷ്യരാണ് ഒരു നഗരത്തെ സുരക്ഷിതമാക്കുന്നത് എന്നതിന് തെളിവായി കൊൽക്കത്തയിൽ നിന്നുള്ള ഹൃദയസ്പർശിയായ ഒരു ദൃശ്യം സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.

അമിതമായി മദ്യപിച്ച് അവശയായ യുവതിയെ സ്വന്തം മകളെപ്പോലെ കരുതി സുരക്ഷിതമായി വീട്ടിലെത്തിച്ച ടാക്സി ഡ്രൈവറാണ് ഇന്ന് ഇന്‍റർനെറ്റിലെ താരം.

നഗരങ്ങളിലെ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ, മാതൃകാപരമായ പെരുമാറ്റത്തിലൂടെ ഈ ഡ്രൈവർ കൈയടി നേടുകയാണ്.

വാഹനത്തിലെ ഡാഷ്ക്യാമിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രകാരം, തനിക്ക് ലഹരി കൂടുതലാണെന്നും സുരക്ഷിതമായി വീട്ടിലെത്തിക്കണമെന്നും യുവതി പരിഭ്രമത്തോടെ ഡ്രൈവറോട് ആവശ്യപ്പെടുന്നുണ്ട്.

എന്നാൽ യാതൊരു പരിഭ്രമവുമില്ലാതെ, വളരെ ശാന്തനായി "ബേട്ടാ' (മോളേ) എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം മറുപടി നൽകിയത്. താൻ കൂടെയുള്ളപ്പോൾ പേടിക്കേണ്ടതില്ലെന്നും മിണ്ടാതിരുന്നാൽ കൃത്യമായി വീട്ടിലെത്തിക്കാമെന്നും അദ്ദേഹം ആവർത്തിച്ച് ഉറപ്പുനൽകുന്നു.

യാത്രയ്ക്കിടയിൽ യുവതിയുടെ അമ്മ ഫോണിൽ വിളിച്ചപ്പോൾ ഡ്രൈവർ തന്നെ ഫോൺ വാങ്ങി സംസാരിക്കുകയും വീട്ടുകാരുടെ ആധി അകറ്റാൻ തന്‍റെ ലൈവ് ലൊക്കേഷൻ അവർക്ക് അയച്ചുനൽകുകയും ചെയ്തു.

വൈകി എത്തുന്നതിന് അമ്മ വഴക്കുപറയുമെന്ന് യുവതി പറഞ്ഞപ്പോൾ, ഒരു പിതാവിനുള്ള അധികാരത്തോടെ അദ്ദേഹം നൽകിയ തമാശരൂപേണയുള്ള മറുപടികളും യാത്രയിലുടനീളം അദ്ദേഹം പുലർത്തിയ കരുതലും കാഴ്ചക്കാരുടെ മനസ് നിറയ്ക്കുന്നതാണ്.

വീടിന് മുന്നിലെത്തിയപ്പോൾ നന്ദി പറഞ്ഞ യുവതിയോട്, ഇതൊരു ഔദാര്യമല്ലെന്നും താൻ പണം വാങ്ങി ചെയ്യുന്ന ജോലിയുടെ ഭാഗമായുള്ള ഉത്തരവാദിത്തം മാത്രമാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

യുവതി വീടിന്‍റെ ഗേറ്റിനുള്ളിൽ സുരക്ഷിതമായി കയറിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഈ വീഡിയോ വൈറലായതോടെ കൊൽക്കത്ത വീണ്ടും ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരമായി മാറുന്നത് ഇത്തരം മനുഷ്യർ ഉള്ളതുകൊണ്ടാണെന്ന് പലരും അഭിപ്രായപ്പെട്ടു.

Viral

അതിഥി ദേവോ ഭവഃ: അമേരിക്കൻ യുവതിയെ കരയിച്ച ഇന്ത്യൻ സ്‌നേഹം

വിദേശ സഞ്ചാരികൾക്ക് ഇന്ത്യയെക്കുറിച്ച് പലപ്പോഴും സമ്മിശ്രമായ അഭിപ്രായങ്ങളാണുണ്ടാകാറുള്ളതെങ്കിലും, തനിക്കുണ്ടായ അനുഭവം ലോകത്തോട് വിളിച്ചുപറയുമ്പോൾ അമേരിക്കൻ യുവതിയായ താന്യ സംഘാനിയുടെ ശബ്ദത്തിൽ വല്ലാത്തൊരു വിറയലുണ്ടായിരുന്നു.

ഗുജറാത്തിലെ ഒരു പ്രമുഖ റിസോർട്ടിൽ താമസിക്കവേ അപ്രതീക്ഷിതമായി തളർന്നുപോയ താന്യയെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നത് അവിടുത്തെ ജീവനക്കാരുടെ അസാധാരണമായ കരുതലും സ്നേഹവുമാണ്.

വെറുമൊരു ഔദ്യോഗിക സേവനത്തിനപ്പുറം, ആപത്ഘട്ടത്തിൽ താന്യയെ സഹായിക്കാൻ ജീവനക്കാർ കാണിച്ച ശുഷ്കാന്തിയാണ് ഈ കഥയെ ഹൃദ്യമാക്കുന്നത്.

യാത്രയ്ക്കിടയിൽ അസുഖം ബാധിച്ച തനിക്ക് ആവശ്യമായ മരുന്നുകൾ എത്തിക്കാനും ആരോഗ്യനില നിരന്തരം അന്വേഷിക്കാനും അവർ കാണിച്ച മനസാണ് ലോകത്തിന് ഇന്ത്യയെക്കുറിച്ചുള്ള പുതിയൊരു പാഠം നൽകുന്നത്.

റൂം സർവീസിനായി എത്തിയ ജീവനക്കാരൻ തനിക്ക് നേരെ വെച്ചുനീട്ടിയ ടേബിൾ സ്പൂണും ഫോർക്കും കണ്ടപ്പോൾ നിയന്ത്രിക്കാനാവാതെ തന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകിയെന്ന് താന്യ വീഡിയോയിൽ വ്യക്തമാക്കുന്നു.

ആ ചെറിയൊരു പ്രവൃത്തിയിൽ പോലുമുണ്ടായിരുന്ന ആദരവും സൗഹൃദവും തന്നെ അത്രയേറെ സ്പർശിച്ചുവെന്നും തന്‍റെ നാടായ അമേരിക്കയിൽ ഇതിന് സമാനമായ അനുഭവം സ്വപ്നം കാണാൻ പോലുമാകില്ലെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

വിദേശികൾ ഇന്ത്യയെക്കുറിച്ച് ഓൺലൈനിലൂടെ കേൾക്കുന്ന ഭീതിജനകമായ കഥകൾക്കപ്പുറം സ്നേഹവും മനുഷ്യത്വവും ഓരോ ഭാരതീയന്‍റെയും ശൈലിയാണെന്ന് ഈ വീഡിയോ അടിവരയിടുന്നു.

ആധുനികമായ ആഡംബര സൗകര്യങ്ങളേക്കാൾ താന്യയെ അവിടെ ആകർഷിച്ചത് നിസ്വാർഥമായ സ്നേഹമാണ്. സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ പ്രചരിച്ചതോടെ ലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യയുടെ അതിഥി സൽക്കാരത്തെ പ്രകീർത്തിച്ച് രംഗത്തെത്തിയത്.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കാണുന്ന പരുക്കൻ ചിത്രമല്ല യഥാർഥ ഇന്ത്യയെന്നും വിനയവും മനുഷ്യത്വവുമാണ് ഇന്ത്യയുടെ യഥാർഥ മുഖമെന്നും നിരവധി ഉപയോക്താക്കൾ പ്രതികരിക്കുന്നു.

ഗ്രാമങ്ങളിലേക്ക് പോകുന്തോറും ഈ സ്നേഹത്തിന് കൂടുതൽ മാധുര്യമുണ്ടാകുമെന്ന കമന്‍റുകൾ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെയാണ് ലോകത്തിന് മുന്നിൽ തുറന്നു കാട്ടുന്നത്.

Viral

ഇതിൽ എന്തിനാണ് പേടിക്കുന്നത്?: ഭയപ്പെട്ടെത്തിയ മകൾക്ക് ആശ്വാസമായി അച്ഛന്‍റെ വാക്കുകൾ

വർഷങ്ങളായി മനസിനുള്ളിൽ കൊണ്ടുനടന്ന ഒരു രഹസ്യം മാതാപിതാക്കളോട് തുറന്നുപറയുന്നതിലെ ആശങ്ക പല പെൺകുട്ടികൾക്കും ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്.

പ്രണയം വെളിപ്പെടുത്തുമ്പോൾ ഉണ്ടാകാവുന്ന വിധികല്പന, മാനസിക സമ്മർദ്ദം, അല്ലെങ്കിൽ മാതാപിതാക്കളുടെ എതിർപ്പ് എന്നിവയെക്കുറിച്ചുള്ള ഭയം ആ നിമിഷത്തെ അതീവ ദുഷ്കരമാക്കാറുണ്ട്.

ഈ പശ്ചാത്തലത്തിലാണ്, ഒരു പിതാവും മകളും തമ്മിലുണ്ടായ ഹൃദയസ്പർശിയായ സംഭാഷണം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ദൃഷ്ടി എന്ന യുവതിയാണ് തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ വൈകാരിക നിമിഷം ലോകവുമായി പങ്കുവെച്ചത്.

വീഡിയോയിൽ, തന്‍റെ പിതാവിന്‍റെ കൈകളിൽ മുറുകെ പിടിച്ച്, പറയേണ്ടതെല്ലാം ഉള്ളിലൊതുക്കി നിൽക്കുന്ന മകളെ വ്യക്തമായി കാണാം. മകളുടെ മുഖത്തെ പരിഭ്രമം ശ്രദ്ധിച്ച പിതാവ്, പൂർണമായ ശാന്തതയോടെ, മകൾക്ക് സംസാരിക്കാൻ ധൈര്യം നൽകി കാത്തിരുന്നു.

നീണ്ട മൗനത്തിനൊടുവിൽ, വിറയ്ക്കുന്ന സ്വരത്തിൽ അവൾ തന്‍റെ രഹസ്യം വെളിപ്പെടുത്തി. “പാപ്പാ, ഇത്രയും വർഷമായി പറയണമെന്ന് വിചാരിക്കുന്നു, പക്ഷേ ഇപ്പോഴാണ് പറയുന്നത്. എനിക്കൊരു ബോയ്ഫ്രണ്ടുണ്ട് പാപ്പാ… 11 വർഷമായി'.

ഈ വാചകങ്ങൾ കേട്ടപ്പോൾ ഏവരും അപ്രതീക്ഷിത പ്രതികരണത്തിനായി കാത്തിരുന്നുവെങ്കിലും, പിതാവിന്‍റെ മറുപടി എല്ലാവരെയും അമ്പരപ്പിച്ചു. ദേഷ്യത്തിനോ പരിഭ്രമത്തിനോ ഒരു സാധ്യതയും നൽകാതെ, അദ്ദേഹം വളരെ വാത്സല്യത്തോടെ മറുപടി നൽകി.

"എല്ലാവർക്കും ഉണ്ടാകും, ഇതിൽ ഇതിൽ പേടിക്കാൻ എന്താണ് ഉള്ളത്'. പിതാവിന്‍റെ ഈ ശാന്തമായ പ്രതികരണം കേട്ട് മകൾ പൊട്ടിക്കരഞ്ഞു. അത് ഭയം കൊണ്ടുള്ള കരച്ചിലായിരുന്നില്ല, വർഷങ്ങളായി മനസിൽ ചുമന്ന ഭാരം ഇറക്കിവെച്ചതിലുള്ള അദമ്യമായ ആശ്വാസമായിരുന്നു.

ഈ സ്നേഹത്തോടെയുള്ള പ്രതികരണത്തിൽ ധൈര്യം ലഭിച്ച ദൃഷ്ടി, തന്‍റെ പ്രണയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പങ്കുവെച്ചു. തന്‍റെ കാമുകന്‍റെ പേര് വിവേക് ആണെന്ന് അവൾ വെളിപ്പെടുത്തി. അപ്പോൾ, ഒരു പുഞ്ചിരിയോടെ അദ്ദേഹം തനിക്ക് വിവേകിനെക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് പറയുകയായിരുന്നു.

ഈ വാർത്തയെ "നല്ല വാർത്ത' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മകളും വിവേകും സ്വന്തമായി ജോലിയുള്ള, അവരുടെ ജീവിതത്തിൽ ആവശ്യമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള വ്യക്തികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരുമിച്ച് ഒരു ജീവിതം പങ്കിടാനുള്ള പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ, മറ്റ് സാമൂഹിക ചിട്ടവട്ടങ്ങളേക്കാൾ പ്രധാനം വ്യക്തിപരമായ ഇഷ്ടത്തിനും തീരുമാനങ്ങൾക്കുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല, തന്‍റെ മകളുടെ തിരഞ്ഞെടുപ്പിൽ പൂർണ വിശ്വാസമുണ്ടെന്നും, അവൾ എടുക്കുന്ന ഏത് തീരുമാനത്തിലും താൻ സന്തോഷവാനായിരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ജാതി, മതം, പണം എന്നിവയെക്കാൾ മനുഷ്യത്വവും, സ്നേഹവും, ദയയുമാണ് പ്രധാനമെന്നുള്ള പിതാവിന്‍റെ വാക്കുകൾ അനേകരുടെ ഹൃദയത്തിൽ സ്പർശിച്ചു. ഈ വീഡിയോ പെട്ടെന്ന് തന്നെ ഇന്‍റർനെറ്റിൽ തരംഗമായി മാറി.

"നിങ്ങളുടെ അച്ഛന് തീർച്ചയായും ഒരു അവാർഡ് നൽകണം', എന്ന് ഒരാൾ കമന്‍റ് ചെയ്തപ്പോൾ, "ഇതുകണ്ട് എന്‍റെ ടെൻഷൻ മുഴുവൻ ആശ്വാസമായി മാറി' എന്ന് മറ്റൊരാൾ കുറിച്ചു. മനസിലാക്കുന്ന മാതാപിതാക്കൾ ഉണ്ടെന്നുള്ള തിരിച്ചറിവിൽ പലരും വികാരഭരിതരായി.

Latest News

Corehub Up