Sports
ഒരേയൊരു കിംഗ്; കോഹ്ലി. മിഡ്-വിക്കറ്റിലൂടെയുള്ള പുള്‍ ഷോട്ടിലൂടെ എതിര് ബൗളര്‍മാരുടെ അന്തകനായ വിരാട് കോഹ്ലി. ഡ്രൈവ്, ഫ്ളിക്ക്/ലെഗ് ഗ്ലാന്‍സ് തുടങ്ങിയ മിഡ്-വിക്കറ്റ് ഷോട്ടുകളിലൂടെ ഐപിഎല്‍ ചരിത്രത്തിലേക്ക് റണ്ണൊഴുക്കി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഈ ഐക്കണ്‍.
മഴ തടസം നിന്ന കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ ഐപിഎല്‍ ചേസിംഗിലൂടെ, ട്വന്റി-20 ക്രിക്കറ്റ് കരിയറില്‍ 10 സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്നതടക്കമുള്ള ഒരുപിടി റിക്കാര്‍ഡുകളാണ് സൂപ്പര്‍ സ്റ്റാര്‍ വിരാട് കോഹ്ലി സ്വന്തമാക്കിയത്.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനായി 60 പന്തില്‍ 11 ഫോറും മൂന്നു സിക്സും അടക്കം 105 റണ്‍സുമായി കോഹ്ലി പുറത്താകാതെ നിന്നു. അതോടെ 193 റണ്‍സ് എന്ന ലക്ഷ്യം 20-ാം ഓവറിന്റെ ആദ്യ പന്തില്‍ ആര്‍സിബി സ്വന്തമാക്കി. ചേസിംഗ് കിംഗിന്റെ തോളിലേറി ജയത്തിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ടത് നാലു വിക്കറ്റ് മാത്രം. സ്കോര്‍: കോല്‍ക്കത്ത 20 ഓവറില്‍ 192/4. ബംഗളൂരു 19.1 ഓവറില്‍ 194/4.
ഐപിഎല്‍ ചരിത്രത്തില്‍ ചേസിംഗില്‍ കോഹ്ലിയുടെ മൂന്നാം സെഞ്ചുറിയാണ് റായ്പുരിലെ ഷഹീര്‍ വീര്‍ നാരായണ്‍ സിംഗ് സ്റ്റേഡിയത്തില്‍ പിറന്നത്. ഐപിഎല്‍ ചേസിംഗില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയില്‍ ഇംഗ്ലീഷ് താരം ജോബ് ബട്ലറിന്റെ (3) ഒപ്പവും കോഹ്ലി എത്തി. ഐപിഎല്ലില്‍ കോഹ്ലിയുടെ ഒമ്പതാം സെഞ്ചുറിയാണ്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന റിക്കാര്‍ഡും കോഹ്ലിക്കു സ്വന്തം. ട്വന്റി-20 കരിയറില്‍ 10-ാമത്തേതും. ട്വന്റി-20 കരിയറില്‍ 10 സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് വിരാട് കോഹ്ലി എന്നതും ചരിത്രം.
◄പുള്‍ ഷോട്ട് പവര്‍
105 നോട്ടൗട്ട് എന്ന ഇന്നിംഗ്സില്‍ കോഹ്ലി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് പുള്‍ ഷോട്ടിലൂടെ. അടിച്ച 11 ഫോറില്‍ നാല് ഫോറും പുള്‍ ഷോട്ട് വഴി, ഒരു സിക്സും കൂടി ചേര്‍ത്ത് ആകെ 32 റണ്‍സ് പുള്‍ ഷോട്ടിലൂടെ കോഹ്ലി നേടി. മിഡ്-വിക്കറ്റ് ഏരിയ ആയിരുന്നു കോഹ്ലിയുടെ ഇഷ്ട ഇടം. ഇന്നിംഗ്സിലെ 46 റണ്‍സ് മിഡ്-വിക്കറ്റിലൂടെ കോഹ്ലി സ്വന്തമാക്കി. ട്വന്റി-20 കരിയറില്‍ ഒരു ഇന്നിംഗ്സില്‍ മിഡ്-വിക്കറ്റിലൂടെ ഇത്രയും റണ്‍സ് കോഹ്ലി ഇതുവരെ സ്വന്തമാക്കിയിട്ടില്ലെന്നതും ചരിത്രം.
തുടരെ രണ്ട് ഇന്നിംഗ്സില്‍ പൂജ്യത്തിനു പുറത്തായശേഷമായിരുന്നു കോഹ്ലിയുടെ സെഞ്ചുറി. ഐപിഎല്‍ ചരിത്രത്തില്‍ തുടരെ രണ്ടു തവണ ഡക്ക് ആയശേഷം സെഞ്ചുറി നേടുന്ന ആദ്യതാരമാണ് കോഹ്ലി.
◄അതിവേഗം 14,000
ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ അതിവേഗം 14,000 റണ്‍സ് എന്ന റിക്കാര്‍ഡ് സെഞ്ചുറി ഇന്നിംഗ്സിനിടെ വിരാട് കോഹ്ലി സ്വന്തമാക്കി. 409-ാം ഇന്നിംഗ്സിലാണ് കോഹ്ലി 14,000 ട്വന്റി-20 റണ്‍സ് പിന്നിട്ടത്. 423 ഇന്നിംഗ്സില്‍നിന്ന് 14,000 സ്വന്തമാക്കിയ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്ലിന്റെ റിക്കാര്‍ഡ് ഇതോടെ പിന്തള്ളപ്പെട്ടു.
ട്വന്റി-20 ക്രിക്കറ്റില്‍ 14,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കോഹ്ലി. ലോക ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമനും. ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ലിന്റെ പേരിലാണ്. 463 മത്സരങ്ങളിലായി 455 ഇന്നിംഗ്സില്‍നിന്ന് 14,562 റണ്‍സാണ് ഗെയ്ലിന്റെ സമ്പാദ്യം. ഗെയ്ലിന്റെ ഈ റിക്കാര്‍ഡിലേക്ക് 535 റണ്‍സിന്റെ അകലം മാത്രമാണ് കോഹ്ലിക്കുള്ളത്.
◄കോഹ്ലി @ ഐപിഎല്‍
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്റെ റിക്കാര്‍ഡും കോഹ്ലി (279) സ്വന്തമാക്കി. 278 മത്സരങ്ങള്‍ കളിച്ച എം.എസ്. ധോണി, രോഹിത് ശര്‍മ എന്നിവരെയാണ് കോഹ്ലി പിന്തള്ളിയത്. കോല്‍ക്കത്തയ്ക്ക് എതിരായ സെഞ്ചുറിയിലൂടെ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരവും കോഹ്ലിക്കു സ്വന്തം.
ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരം എന്ന രോഹിത് ശര്‍മയുടെ (21) റിക്കാര്‍ഡിന്റെ ഒപ്പവും കിംഗ് കോഹ്ലി എത്തി. എബി ഡിവില്യേഴ്സ് (25), ക്രിസ് ഗെയ്ല് (22) എന്നിവരാണ് ഇക്കാര്യത്തില്‍ കോഹ്ലിക്കു മുന്നിലുള്ളത്.
Kerala
കൊച്ചി: ട്വന്റി 20 സ്വതന്ത്ര ആശയമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണെന്നും ബിജെപിയില്‍ ലയിച്ചതല്ലെന്നും തൃക്കാക്കര മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ അഖില്‍ മാരാര്‍. സ്വന്തം ആശയത്തില്‍ നിന്ന് കൊണ്ട് വികസനം നടപ്പിലാക്കാന്‍ ബിജെപിയുടെ ഭാഗമായതാണെന്ന് അഖില്‍ മാരാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അഖില്‍ മാരാരുടെ ഫേസ്ബുക്ക് പേജിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നാലെ അക്കൗണ്ട് തിരിച്ചു കിട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കുറിപ്പുമായി അഖില്‍ രംഗത്തെത്തിയത്.
മോദി വിരോധം എന്ന ആശയമാണ് ഇന്ത്യയില്‍ ഇന്ത്യ മുന്നണി ഉണ്ടാവാന്‍ കാരണം. താന്‍ ട്വന്റി 20യില്‍ ചേര്‍ന്നത് മതേതര ബോധമുള്ള, വികസന കാഴ്ചപാടുള്ള, കിഴക്കമ്പലത്ത് മികച്ച ഭരണം സമ്മാനിച്ച, 15000ത്തോളം പേര്‍ക്ക് തൊഴില്‍ നല്കുന്ന ക്രൈസ്തവനായ സാബു ജേക്കബ് നയിക്കുന്ന ട്വന്റി 20യിലാണ്. ആ ബോധം ഇല്ലാത്തവര്‍ വിവരക്കേട് വിളിച്ചു കൂവുമ്പോള്‍ തലച്ചോര്‍ നശിച്ച ജനതയോട് യഥാര്‍ഥ്യങ്ങള്‍ പറഞ്ഞു കൊടുക്കുക ഉത്തരവാദിത്തമായതു കൊണ്ടാണ് എഴുതുന്നത് എന്നാണ് അഖില്‍ മാരാര്‍ കുറിച്ചിരിക്കുന്നത്.
അഖില്‍ മാരാരുടെ കുറിപ്പ്:
ഞാന്‍ ട്വന്റി 20യില്‍ ചേര്‍ന്നപ്പോള്‍ മുതല്‍ മത വര്‍ഗീയവാദികളും കമ്മികളും എനിക്കെതിരെ ഇറങ്ങി തിരിച്ചതാണ്... ഇതില്‍ എത്രയോ വര്‍ഷങ്ങള്‍ ആയി ഞാന്‍ കേള്‍ക്കുന്ന ഒരു വിളിയാണ് സംഘി എന്നത്... സത്യം പറയുന്നവനെ ഇല്ലാതാക്കാന്‍ നിലനില്‍പ്പിനു വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ സൃഷ്ടിച്ച ഒന്നാണ് ഈ ഐറ്റം.. ഒരാളെ സംഘി ആക്കി ചിത്രീകരിക്കുമ്പോള്‍ കേരളത്തില്‍ 85% പേരും എതിര്‍ക്കും എന്ന പ്രായോഗിക ബുദ്ധി മാത്രമാണ് ഇതിന് പിന്നില്‍...
പക്ഷെ എന്നെ അത്ഭുതപെടുത്തുന്നത് പുതു തലമുറയുടെയും പഴയ തലമുറയില്‍ പെട്ട ഭൂരിഭാഗം മനുഷ്യര്‍ക്കും എന്താണ് ഒരു രാഷ്ട്രീയ പാര്‍ട്ടി എന്താണ് മുന്നണി രാഷ്ട്രീയം എന്നതിനെ കുറിച്ച് യാതൊരു ധാരണയും ഇല്ല.. ട്വന്റി 20 സ്വതന്ത്ര ആശയം ഉള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്.. ആ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചതല്ല. മറിച്ചു സ്വന്തം ആശയത്തില്‍ നിന്ന് കൊണ്ട് വികസനം നടപ്പിലാക്കാന്‍ മുന്നണിയില്‍ ഭാഗമാകും..
ഇനി എന്താണ് മുന്നണി
ഒറ്റയ്ക്ക് നിന്നാല്‍ അധികാരം ലഭിക്കില്ല എന്ന സാഹചര്യത്തില്‍ പല ആശയങ്ങള്‍ ഉള്ളവര്‍ ഒരു പൊതു ആശയത്തില്‍ എത്തിയ ശേഷം ഒരുമിച്ചു നിക്കും.. എൻഡിഎ കേരളത്തില്‍ മുന്നോട്ട് വച്ചത് ജനക്ഷേമവും, വികസനവുമാണ്.. മോദി വിരോധം എന്ന ഒറ്റ ആശയം ആണല്ലോ അല്ലെങ്കില്‍ നില നില്‍പ്പ് എന്ന ഒറ്റ ചിന്ത ആണല്ലോ ഇന്ത്യയില്‍ INDI മുന്നണി (A) ഉണ്ടാവാന്‍ കാരണം..
അല്ലാതെ ശിവസേനയും, സിപിഎം ഉം എല്ലാവരും ഒന്നിച്ചത് കോണ്‍ഗ്രസ് ആശയം നടപ്പിലാക്കാന്‍ അല്ലല്ലോ. വികസനം, ക്ഷേമ പദ്ധതികള്‍,സാമ്പത്തിക നയം എന്നീ കാര്യങ്ങളില്‍ ഒന്നിക്കുക.. മുന്നണി ആയി തുടരുമ്പോഴും ഓരോ പാര്‍ട്ടിക്കും അവരുടെ ആശയവും അഭിപ്രായവും ഉണ്ടായിരിക്കും..
സിപിഎമ്മിന്റെ നയങ്ങളെ എത്രയോ തവണ സിപിഐ വിമര്‍ശിച്ചിട്ടുണ്ട്.. കോണ്‍ഗ്രസിന്റെ നേതാക്കള്‍ ചെയ്യുന്നത് ന്യായീകരിക്കാന്‍ ലീഗ് നേതാക്കള്‍ വരുമോ..? ലീഗ് നേതാക്കളെ മുന്‍ കാലങ്ങളില്‍ സുധീരന് ഉള്‍പ്പെടെ എത്രയോ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട് ഇന്നത് പറ്റാതെ പോകുന്നത് വിമര്‍ശിച്ചിട്ട് നില നില്‍ക്കാനുള്ള ശേഷി ഇല്ലാത്തത് കൊണ്ടാണ്..
ഭരണപരമായ നയങ്ങളില്‍ ചര്‍ച്ച നടത്തി പൊതു അഭിപ്രായത്തില്‍ എത്തും. അഖില്‍ മാരാര്‍ ചേര്‍ന്നത് മതേതര ബോധം ഉള്ള വികസന കാഴ്ചപാട് ഉള്ള കിഴക്കമ്പലം പഞ്ചായത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി മികച്ച ഭരണം സമ്മാനിച്ച, കേരളത്തിന്റെ അഭിമാനമായ,15000 ത്തോളം പേര്‍ക്ക് തൊഴില്‍ നല്കുന്ന ക്രൈസ്തവനായ സാബു ജേക്കബ് നയിക്കുന്ന ട്വന്റി 20യിലാണ്... ആ ബോധം ഇല്ലാത്തവന്മാര് അവരുടെ വിവരക്കേട് വിളിച്ചു കൂവുമ്പോള്‍ തലച്ചോര്‍ നശിച്ച ജനതയോട് യഥാര്‍ഥ്യങ്ങള്‍ പറഞ്ഞു കൊടുക്കുക ഉത്തരവാദിത്തം ആയത് കൊണ്ട് എഴുതുന്നു എന്ന് മാത്രം..
ഇനി ട്വന്റി 20യെ കിഴക്കമ്പലത്ത് തോല്‍പ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ഒന്നിച്ചു സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ചത് നാട് നന്നാക്കാന്‍ അല്ലലോ... ഇടതനും വലതനും കട്ട് മുടിച്ചു കടം കയറി ഇല്ലാതാക്കിയ ഒരു പഞ്ചായത്തിനെ കോടികള്‍ ബാങ്ക് ബാലന്‍സ് ഉള്ള പഞ്ചായത്ത് ആക്കി മാറ്റിയത് സാബു ജേക്കബിന് നാടിനോടുള്ള പ്രതിബന്ധത കൊണ്ടാണ്. കാഴ്ച്ചപ്പാട് ഉള്ളത് കൊണ്ടും അഴിമതി ഇല്ലാതാക്കിയതും കൊണ്ടാണ്.. അപ്പോള്‍ ട്വന്റി 20യെ ഇല്ലാതാക്കാന്‍ ഒന്നിച്ച രാഷ്ട്രീയ നപുംസകങ്ങള്‍ ജനത്തെ ചതിച്ചവര്‍ ആണ്..
പ്രിയപ്പെട്ടവരെ നാട് വികസിക്കണം നല്ലത് ഇന്നാട്ടില് നടക്കണം എന്നാഗ്രഹിക്കുന്നവര്‍ ആണോ നിങ്ങള്‍.. ഈ കപട രാഷ്ട്രീയ കോമരങ്ങളുടെ ചെയ്തികള്‍ മനസ് മടുത്തവര്‍ ആണോ നിങ്ങള്‍..? ജാതി മത ഭേദമന്യേ നമുക്ക് ഒരുമിച്ചു നിക്കാം.. ട്വന്റി 20യുടെ കാഴ്ചപ്പാടുകള്‍ നിലനിര്‍ത്തി രാജ്യത്തിന്റെ വികസത്തിനായി മോദിജി മുന്നോട്ട് വയ്ക്കുന്ന വികസന ഭാരതത്തിനായി വികസനം എന്ന ലക്ഷ്യത്തെ നേടി എടുക്കാന്‍ നമുക്ക് ഒരുമിക്കാം..
District News
കോലഞ്ചേരി: പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന് രാജിവച്ചതോടെ ഇവിടെ ഭരണമാറ്റ സാധ്യത തെളിഞ്ഞു. ഭരണക്ഷിയായ ട്വന്റി 20യുടെ അംഗബലം ആറായി കുറഞ്ഞു. യുഡിഎഫിന് ഇവിടെ ഏഴ് അംഗങ്ങളുണ്ട്. പൂജ രാജിവച്ച ഒഴിവിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും ഭരണം ആര്‍ക്കാകുമെന്ന് തീരുമാനിക്കപ്പെടുക.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റ് യുഡിഎഫും ഏഴ് സീറ്റ് ട്വന്റി 20യും രണ്ട് സീറ്റ് എല്‍ഡിഎഫും നേടിയിരുന്നു. യുഡിഎഫുമായി തുല്യത വന്നതിനാൽ നറുക്കെടുപ്പിലാണ് പ്രസിഡന്റ് സ്ഥാനം ട്വന്റി 20ക്ക് ലഭിച്ചത്.
ട്വന്റി 20 സ്ഥാനാര്‍ഥിയായി കോലഞ്ചേരി വെസ്റ്റ് വാര്‍ഡില്‍ നിന്നും വിജയിച്ച പൂജ ജോമോന് ഇന്നലെ പ്രസിഡന്റ് സ്ഥാനത്തോടൊപ്പം വാര്‍ഡ് മെമ്പര്‍ സ്ഥാനവും രാജിവച്ചതിനാൽ ഇവിടെ ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പ് വരും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്‍ ജോസഫിനാണ് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല.
Kerala
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഫ്ലക്സ് ബോർഡുകളും പോസ്റ്ററും നശിപ്പിക്കാൻ ശ്രമം നടക്കുന്നതായി തൃക്കാക്കരയിലെ ട്വന്റി 20 സ്ഥാനാർഥി അഖിൽ മാരാർ. എറണാകുളം തൃക്കാക്കരിൽ വഴക്കാല ഓത്തുപള്ലിക്ക് സമീപമാണ് സംഭവം നടന്നതെന്നും അഖിൽ മാരാർ പറഞ്ഞു.
മലപ്പുറത്ത് നിന്ന് വന്ന് താമസിക്കുന്നവരാണ് സംഭവത്തിന് പിന്നിലെന്നും അഖിൽ മാരാർ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ആരോപണം.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
തോൽക്കും എന്നുറപ്പായപ്പോൾ ശുദ്ധ തെമ്മാടിത്തരം കൊണ്ട് ഇറങ്ങിയേക്കുവാണ് ചിലർ..ഒരാഴ്ച ആയി പല പ്രദേശത്തെ പ്രവർത്തകരും പരാതി പറഞ്ഞിട്ടും ഞാൻ പറഞ്ഞു പോട്ടെ വിട്ട് കള നമ്മൾ ശ്രദ്ധിക്കണ്ട..
ഇന്ന് വഴക്കാല പള്ളിക്ക് മുന്നിൽ വെച്ച് വെല്ലു വിളിച്ചു കൊണ്ട് പരസ്യമായി പോസ്റ്റർ കീറിയവന് തൃക്കാക്കര നാടുമായി യാതൊരു ബന്ധവുമില്ല.. ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെ ഹെൽമാറ്റിന് അടിച്ചിട്ട് അവൻ ഓടി അടുത്തുള്ള കടയിൽ കയറി..
പ്രദേശത്തുള്ള മുസ്ലിം സമൂഹം സംരക്ഷിക്കും എന്ന ചിന്തയിൽ ആവും കയറിത്..ഇവനെ ആരെങ്കിലും തിരിച്ചടിച്ചാൽ പള്ളിയുള്ളവരോ സമീപ വാസികളോ അത് ചോദ്യം ചെയ്തു സംരക്ഷിക്കാൻ ശ്രമിച്ചാൽ വലിയൊരു കലാപം തന്നെ നടന്നേനെ..
മുസ്ലിം ഭൂരിപക്ഷ മേഖലയിൽ വെച്ച് NDA യുടെ പ്രചരണം തടസപ്പെടുത്തി പ്രശ്നങ്ങൾ സ്റ്റിഷ്ടിച്ചു കലാപം ഉണ്ടാക്കാൻ ശ്രമിച്ച ആ മലപ്പുറത്ത്കാരൻ നാടിന്റെ വിഷമാണ്..എന്നാൽ സമ ചിത്തതയോടെ മറ്റുള്ളവർ പെരുമാറിയതും ഞാൻ ഇടപെട്ടതും വലിയൊരു സംഘർഷത്തിൽ നിന്നും കാര്യങ്ങളെ മാറ്റിയെടുത്തു...
കോൺഗ്രസ്സ് പ്രവർത്തകർ ആണ് ഞങ്ങളുടെ പോസ്റ്റർ നശിപ്പിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നില്ല.. ഇതിന് പിന്നിലും ഇവനെ പോലെ ഇവിടെ വന്നു താമസിക്കുന്ന ദേശ ദ്രോഹികൾ ആവാനാണ് സാധ്യത..
Kerala
തിരുവനന്തപുരം: എൻഡിഎ സഖ്യത്തിന്റെ ഭാഗമായി ട്വന്റി20-യെ മുൻനിർത്തി ബിജെപി നടത്തുന്ന നീക്കങ്ങൾ സിപിഎമ്മിനെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി, സതീശൻ. ട്വന്റി20 മത്സരിക്കുന്ന പ്രധാന മണ്ഡലങ്ങളിൽ സിപിഎം ബോധപൂർവം ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തിയത് ഇതിന് തെളിവാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
പാലക്കാട് ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെ സഹായിക്കാൻ എൽഡിഎഫ് സ്വതന്ത്രനായി എൻ.എം.ആർ. റസാഖിനെ (ഹോട്ടൽ വ്യവസായി) നിർത്തിയത് വോട്ടുകൾ ഭിന്നിപ്പിക്കാനാണെന്ന് സതീശൻ പറഞ്ഞിരുന്നു. "പത്ത് മണ്ഡലങ്ങളിലെങ്കിലും സിപിഎമ്മും ബിജെപിയും തമ്മിൽ കൃത്യമായ ധാരണയുണ്ട്. ബിജെപി വോട്ടുകൾ സിപിഎമ്മിന് നൽകുന്നതിന് പകരമായി, ചിലയിടങ്ങളിൽ ബിജെപിയെ സഹായിക്കാൻ ദുർബലരായ സ്ഥാനാർത്ഥികളെ സിപിഎം നിർത്തിയിരിക്കുന്നു. ട്വന്റി20യ്ക്ക് യഥേഷ്ടം സീറ്റുകൾ നൽകിയത് ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
എന്നാൽ ഈ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. യുഡിഎഫിന്റെ തോൽവി ഉറപ്പായതുകൊണ്ടാണ് ഇത്തരം 'ഡീൽ' കഥകൾ മെനയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജിബി പാത്തിക്കല്‍. ട്വന്റി20 സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചിരുന്നു. ഇതോടെയാണ് പുതിയൊരു സ്ഥാനാര്‍ഥിയെ ട്വന്റി20 കൊണ്ടുവരുന്നത്.
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് നോക്കാതെ ആയിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം. ഏറ്റുമാനൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച നടി വീണ നായരുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല. അതിനാല്‍ പുതിയ സ്ഥാനാര്‍ഥിയെ ട്വന്റി20ക്ക് കണ്ടെത്തേണ്ടി വരും.
തൃപ്പൂണിത്തുറയിലെ കരിങ്ങാച്ചിറയിലാണ് ലക്ഷ്മിപ്രിയ താമസിക്കുന്നത്. എന്നാല്‍ നടിക്ക് ഇവിടെ വോട്ടില്ല. തൃക്കാക്കരയില്‍ ഒരു ഫ്ളാറ്റ് ഉണ്ടെങ്കിലും അവിടെയും നടിക്ക് വോട്ടില്ല. പെരുമ്പാവൂരില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് തുറന്നിരുന്നു.
കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന റോഡ് ഷോ ഉദ്ഘാടനം ചെയ്യാനായി കേന്ദ്രമന്ത്രി ഭൂപതിരാജു ശ്രീനിവാസ വര്‍മ സ്റ്റേജില്‍ എത്തിയപ്പോഴാണ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടേഴ്സ് ലിസ്റ്റില്‍ ഇല്ല എന്ന കാര്യം സംഘാടകര്‍ അറിയുന്നത്. തുടര്‍ന്ന് റോഡ് ഷോ റദ്ദാക്കി. കേന്ദ്രമന്ത്രിയടക്കം പദയാത്ര നടത്തി പരിപാടി അവസാനിപ്പിക്കുകയും ചെയ്തു.
Movies
പെരുമ്പാവൂരിലെ ട്വന്റി 20 സ്ഥാനാര്‍ഥി നടി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് നിലവില്‍ ലക്ഷ്മിപ്രിയയുടെ താമസം. ഇവിടത്തെ വോട്ടര്‍പട്ടികയില്‍ ലക്ഷ്മി പ്രിയയുടെ പേരില്ലെന്ന സ്ഥിരീകരണമാണ് പുറത്തുവരുന്നത്.
തൃക്കാക്കരയില്‍ ഫ്ളാറ്റുണ്ടായിരുന്ന പ്രദേശത്തും പേര് വിവരങ്ങള്‍ ലിസ്റ്റിലില്ല എന്നാണ് വിവരം. തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കി.
ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് റോഡ് ഷോ റദ്ദാക്കിയതെന്നാണ് വിശദീകരണം. കഴിഞ്ഞദിവസമാണ് സാബു എം. ജേക്കബ് ലക്ഷ്മിപ്രിയയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
District News
തൃപ്പൂണിത്തുറ: ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയിൽ ബിജെപി മത്സരിക്കാതെ ട്വന്റി 20ക്ക് മണ്ഡലം നൽകിയതും സ്ഥാനാർഥിയായി സിനിമാ നടിയെ നിർത്തുകയും ചെയ്തതിലുള്ള അമ്പരപ്പിലാണ് ഒരു വിഭാഗം അണികൾ. ഇത്തരമൊരു സീറ്റ് വച്ചുമാറ്റവും സ്ഥാനാർഥിത്വവും മണ്ഡലത്തിൽ ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ വോട്ടുനിലയിൽ അഞ്ച് അക്കം കടക്കാതിരുന്ന ബിജെപി 2016ൽ തുറവൂർ വിശ്വംഭരനെ സ്ഥാനാർഥിയാക്കി മത്സരിപ്പിച്ചപ്പോഴാണ് ഇടതു-വലതു മുന്നണികളുടെ വോട്ട് നിലവാരത്തിലേക്ക് ഉയർന്നത്. 29,843 വോട്ടുനേടി മണ്ഡലത്തിൽ ശക്തമായ സാന്നിധ്യമറിയിച്ച ബിജെപി 2021ൽ തുറുപ്പ് ചീട്ടായി ഡോ. കെ.എസ്. രാധാകൃഷ്ണനെയാണ് ഇറക്കിയത്.
ശക്തമായ മത്സരത്തിന്റെ പ്രതീതിയുയർത്തിയ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 23,756 വോട്ട് നേടാൻ കഴിഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ആരവമുയരുന്നതിനു മുന്‍പേ തന്നെ ശക്തമായ മുന്നൊരുക്കങ്ങളുമായി ഒരു മുഴം മുന്‍പേ നീങ്ങിയ ബിജെപി പ്രവർത്തകർക്ക് കനത്ത ആഘാതമായി മണ്ഡലം ട്വന്റി 20ക്ക് മത്സരിക്കാനായി വിട്ടുകൊടുത്തത്.
തൃപ്പൂണിത്തുറ നഗരസഭ ബിജെപി ഭരിക്കുന്ന സാഹചര്യത്തിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാമെന്ന കണക്കുകൂട്ടലാണ് പൊടുന്നനെ മാറിമറിഞ്ഞത്. അസംതൃപ്തരായ ബിജെപി അണികൾ ഇഷ്ടക്കേട് പുറമെ കാണിക്കുന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അത് എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയേണ്ടി വരും. അതേസമയം താനൊരു സിനിമാക്കാരിയായി സ്വയം കണ്ടിട്ടില്ലെന്നും തന്നെ അങ്ങനെ കാണരുതെന്നും തൃപ്പൂണിത്തുറയുടെ മകളായി തന്നെ കാണണമെന്നാണ് അഭ്യർഥനയെന്നും സ്ഥാനാർഥി അഞ്ജലി നായർ പറഞ്ഞു.
Kerala
കൊച്ചി: തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിലാണ്. ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കുറച്ച് ദിവസങ്ങള്‍ മാത്രം പ്രചാരണത്തിന് ലഭിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. വിവാദങ്ങളും ഗ്രൂപ്പ് തര്‍ക്കങ്ങളും അടക്കം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
ഇതിനിടെ കളം പിടിക്കാന്‍ ഒരുങ്ങുകയാണ് താര സ്ഥാനാര്‍ഥികള്‍. മലയാളത്തിലെ ബിഗ് എമ്മുകള്‍ പണ്ടേ രാഷട്രീയത്തോട് നോ പറഞ്ഞെങ്കിലും സുരേഷ് ഗോപി, ഗണേഷ് കുമാര്‍ അടക്കം നിരവധി മുന്‍നിര താരങ്ങള്‍ ഇന്നും പ്രധാന പദവികള്‍ വഹിച്ച് സംസ്ഥാന, കേന്ദ്ര രാഷ്ട്രീയത്തില്‍ സജീവമാണ്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും മാറ്റുരയ്ക്കാന്‍ നിരവധി താരങ്ങളാണ് എത്തുന്നത്.
ഗണേഷ് കുമാര്‍
നിലവിലെ ഗതാഗത മന്ത്രിയായ ഗണേഷ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വീണ്ടും ജനവിധി തേടി ഇറങ്ങിയിരിക്കുകയാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെ ആറാം അങ്കത്തിനാണ് ഗണേഷ് കുമാര്‍ എത്തുന്നത്. വിവാദങ്ങളൊക്കെയും വെറും കുടുംബ പ്രശ്നങ്ങള്‍ മാത്രമായി ഒതുക്കിയ ശേഷം കരുത്തുറ്റ പ്രചാരണമാണ് പത്തനാപുരത്ത് ഗണേഷ് കുമാര്‍ നടത്തുന്നത്.
താന്‍ നടത്തിയ വികസനങ്ങളുടെ കണക്ക് എണ്ണിപ്പറഞ്ഞു കൊണ്ട് തന്നെയാണ് ഗണേഷിന്റെ പ്രചാരണ പര്യടനങ്ങളും. കെ.ജി. ജോര്‍ജിന്റെ ഇരകള്‍ ആയിരുന്നു ഗണേഷ് കുമാറിന്റെ കരിയര്‍ വഴിത്തിരിവ്. ആദ്യ സിനിമയില്‍ തന്നെ നിരൂപക പ്രശംസ നേടി ശ്രദ്ധയാകാര്‍ഷിച്ച നടന് വില്ലനായും ഹാസ്യ താരമായും 250ല്‍ അധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റും ട്രഷററും ആയിരുന്നു. ടെലിവിഷന്‍ സംഘടനയായ ആത്മയുടെ പ്രസിഡന്റുമായിരുന്നു. 2001ല്‍ ആണ് കേരള കോണ്‍ഗ്രസ് - ബി ടിക്കറ്റില്‍ മത്സരിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി ഗണേഷ് കുമാര്‍ മാറിയത്. തുടര്‍ന്ന് തുടര്‍ച്ചയായി നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും (2006, 2011, 2016, 2021) ഗണേഷ് കുമാര്‍ പത്തനാപുരത്ത് നിന്നു വിജയിച്ചു കേറി. അതിനാല്‍ തന്നെ ആവേശത്തോടെയാണ് അടുത്ത അങ്കവും. ജ്യോതികുമാര്‍ ചാമക്കാല ആണ് പത്തനാപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
മേജര്‍ രവി
പാര്‍ട്ടി പദവികള്‍ വേണ്ടെന്നും മത്സരിക്കാനില്ലെന്നും പറഞ്ഞൊഴിഞ്ഞു നടന്ന സംവിധായകന് മേജര്‍ രവി ഇന്ന് ഒറ്റപ്പാലത്ത് പ്രചാരണച്ചൂടിലാണ്. കഴിഞ്ഞ വര്‍ഷം വരെ മത്സരിക്കാനില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ മേജര്‍ രവി ഒറ്റപ്പാലത്ത് എന്‍ഡിഎ ടിക്കറ്റിലാണ് ജനവിധി തേടുന്നത്. സിനിമയില്‍ സൈനിക സംബന്ധമായ സഹായങ്ങള്‍ ചെയ്തു കൊടുത്തു കൊണ്ടായിരുന്നു മേജര്‍ രവിയുടെ ചലച്ചിത്ര പ്രവേശം.
1999ല്‍ മേഘം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. 2006ല്‍ സംവിധാനം ചെയ്ത കീര്‍ത്തിചക്ര വന്‍ വിജയമായതോടെയാണ് മേജര്‍ രവി മലയാള സിനിമയിലെ ശക്തി കേന്ദ്രമാകുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഒറ്റപ്പാലത്തെ ബിജെപി കേന്ദ്രങ്ങളില്‍ മേജര്‍ രവി എത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ആദ്യം തന്നെ മേജര്‍ രവി ഇടം പിടിച്ചു. അഡ്വ. കെ. പ്രേംകുമാര്‍ ആണ് ഒറ്റപ്പാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫ് വിട്ട പി.കെ. ശശി സ്വതന്ത്രനായി ഒറ്റപ്പാലത്ത് മത്സരിക്കാനും സാധ്യതയുണ്ട്.
രമേഷ് പിഷാരടി
പാലക്കാട് ജയിച്ചാല്‍ മമ്മൂക്കയെ കൊണ്ടുവരും എന്നാണ് രമേഷ് പിഷാരടിയുടെ ആദ്യ പ്രഖ്യാപനം. യുഡിഎഫ് ടിക്കറ്റില്‍ കന്നിയങ്കത്തിന് ഇറങ്ങുകയാണ് രമേഷ് പിഷാരടി. മിമിക്രി ലോകത്ത് നിന്നാണ് രമേഷ് പിഷാരടി മലയാള സിനിമയില്‍ എത്തിയത്. 2008ല്‍ പുറത്തിറങ്ങിയ പോസിറ്റീവ് ആണ് ആദ്യ സിനിമ.
പിഷാരടിയുടെ സിനിമകളേക്കാള്‍ പ്രേക്ഷകര്‍ക്ക് പ്രിയം നടന് ധര്മജന് ബോള്‍ഗാട്ടിക്കൊപ്പമുള്ള കോമഡി ഷോകളാണ്. വ്യക്തി ജീവിതത്തില്‍ഒുപാട് സീരിയസ് ആയ പിഷാരടി, സുഹൃത്ത് ധര്മജന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ താര പ്രചാരകനായി. രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി പാലക്കാടും പ്രചാരണത്തിന് എത്തി. ഒടുവില്‍ പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയുമായി. ശോഭ സുരേന്ദ്രന് ആണ് പാലക്കാട് ബിജെപി സ്ഥാനാര്‍ഥി.
ട്വന്റി20
താരനിബിഡമാണ് ട്വന്റി20യുടെ സ്ഥാനാര്‍ഥിപ്പട്ടിക. അഖില്‍ മാരാര്‍, അഞ്ജലി നായര്‍, ലക്ഷ്മിപ്രിയ, വീണ നായര്‍ എന്നിവരാണ് സ്ഥാനാര്‍ഥി പട്ടികയിലെ താരങ്ങള്‍. ഏവരുടെയും കന്നിയങ്കം. ഏറ്റവും കൂടുതല്‍ താരങ്ങള്‍ മത്സരിക്കുന്നതും ട്വന്റി20യുടെ ടിക്കറ്റില്‍ നിന്നു തന്നെ.
എന്‍ഡിഎയുടെ സഖ്യകക്ഷിയായി മാറിയ ശേഷമുള്ള ട്വന്റി20യുടെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. സംവിധായകനും മുന്‍ ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാരുടെ സ്ഥാനാര്‍ഥിത്വമാണ് ചെയര്മാന് സാബു ജേക്കബ് ആദ്യം പ്രഖ്യാപിച്ചത്.
അഖില്‍ മാരാര്‍
തൃക്കാക്കര മണ്ഡലത്തിലാണ് അഖില്‍ മാരാര്‍ മത്സരത്തിന് ഒരുങ്ങുന്നത്. കോണ്‍ഗ്രസ് കോട്ടയായ തൃക്കാക്കര അഖില്‍ മാരാരിലൂടെ എന്‍ഡിഎ നേടും എന്നാണ് സാബു ജേക്കബിന്റെ പ്രതീക്ഷ. ഫെബ്രുവരിയിലാണ് അഖില്‍ മാരാര്‍ ട്വന്റി20യില്‍ എത്തിയത്. കൊട്ടാരക്കരയില്‍ മത്സരിക്കുമെന്ന് ആയിരുന്നു വിവരമെങ്കിലും തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.
2021ല്‍ പുറത്തിറങ്ങിയ ഒരു താത്വിക അവലോകനം എന്ന സിനിമയിലൂടെയാണ് സംവിധായകനായി അഖില്‍ അരങ്ങേറ്റം കുറിച്ചത്. സംസ്ഥാന, കേന്ദ്ര രാഷ്ട്രീയത്തെ നിരന്തരം വിമര്‍ശിച്ചു കൊണ്ടിരുന്ന അഖില്‍ ബിഗ് ബോസില്‍ എത്തിയതോടെയാണ് ജനപ്രിയനായത്. തൃക്കാക്കരയില്‍ അഡ്വ. പുഷ്പ ദാസ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഉമ തോമസ് ആണ് യുഡിഎഫ് സ്ഥാനാര്‍ഥി.
അഞ്ജലി നായര്‍
ബിജെപിക്ക് സ്വാധീനുമുള്ള തൃപ്പൂണിത്തുറ മണ്ഡലത്തിലാണ് അഞ്ജലി നായര്‍ ജനവിധി തേടുന്നത്. താന്‍ രാഷ്ട്രീയക്കാരിയായി കാണണമെന്ന് അച്ഛന് ആഗ്രഹിച്ചിരുന്നു. അച്ഛന്റെ ആഗ്രഹം പാലിക്കാനായാണ് മത്സരിക്കുന്നത് എന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപന വേളയില്‍ അഞ്ജലി പറഞ്ഞത്.
1994ല്‍ മാനത്തെ വെള്ളിത്തേര് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അഞ്ജലി 18 വര്‍ഷമായി സിനിമയില്‍ സജീവമാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം വരെ നേടിയ നടി ദൃശ്യം 2 സിനിമയിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ഗണപതി ഹോമം നടത്തിക്കൊണ്ട് പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു. തൃപ്പൂണിത്തുറയില്‍ കെ.എൻ. ഉണ്ണികൃഷ്ണന് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
ലക്ഷ്മിപ്രിയ
പെരുമ്പാവൂരിലാണ് നടി ലക്ഷ്മിപ്രിയ ജനവിധി തേടുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി ബിജെപി വേദികളിലെ സ്ഥിരം സാന്നിധ്യമായ ലക്ഷ്മിപ്രിയ പെരുമ്പാവൂരിന്റെ എല്ലാ പ്രശ്നങ്ങളും തനിക്ക് അറിയാം എന്നാണ് പറയുന്നത്. പലതവണ നടി ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം ഉണ്ടായെങ്കിലും അത് നടന്നില്ല. ഒടുവില്‍ സഖ്യകക്ഷിയായ ട്വന്റി20യുടെ സ്ഥാനാര്‍ഥിയായി.
താരസംഘടനയായ "അമ്മ'യുടെ വൈസ് പ്രസിഡന്റ് ആണ് നിലവില്‍ ലക്ഷ്മിപ്രിയ. 2005ല്‍ മോഹന്‍ലാലിന്റെ നരന് എന്ന സിനിമയിലൂടെയാണ് ലക്ഷ്മിപ്രിയ മലയാള സിനിമയില്‍ എത്തുന്നത്. ചെറുതും വലുതുമായ ഒരുപാട് വേഷങ്ങളുമായി നടി ബിഗ് സ്ക്രീനില്‍ നിറഞ്ഞു. ബിഗ് ബോസ് സീസണ് 4ലൂടെയാണ് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ സ്നേഹവും ലക്ഷ്മിപ്രിയ നേടുന്നത്. ഈ സ്നേഹം വോട്ട് ആകുമോ എന്നാണ് ചര്‍ച്ചകള്‍.
വീണ നായര്‍
നടി വീണ നായര്‍ ആണ് ട്വന്റി20യുടെ മറ്റൊരു താര സ്ഥാനാര്‍ഥി. ഏറ്റുമാനൂരിലാണ് വീണ മത്സരിക്കുന്നത്. വി.എന്‍. വാസവന്, സുരേഷ് കുറുപ്പ് തുടങ്ങിയവര്‍ വിജയിച്ചു കയറി വന്ന മണ്ഡലമാണ് ഏറ്റുമാനൂര്‍.
പഠനകാലത്ത് എസ്എഫ്ഐ പ്രവര്‍ത്തകയായിരുന്നു വീണ. 2014ല്‍ പുറത്തിറങ്ങിയ വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് വീണ സിനിമാരംഗത്ത് എത്തിയത്. സീരിയലുകളിലും ബിഗ് ബോസ് അടക്കമുള്ള റിയാലിറ്റി ഷോകളിലും വീണ സജീവമായിരുന്നു. ഒരു റാഡിക്കല്‍ ചിന്താഗതിയാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഏറ്റുമാനൂരില്‍ വി.എന്‍. വാസവന് തന്നെയാണ് ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
പ്രോമി കുര്യാക്കോസ്
റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ പ്രോമി കുര്യാക്കോസും ട്വന്റി20 ടിക്കറ്റില്‍ നിന്നും ജനവിധി തേടുകയാണ്. അങ്കമാലിയില്‍ നിന്നാണ് പ്രോമിയുടെ മത്സരം. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രോമി ശ്രദ്ധ നേടുന്നത്. നടി നിത പ്രോമിയാണ് ഭാര്യ.
അവതാരകയും സിനിമ-സീരിയല്‍ താരവുമാണ് നിത. അങ്കമാലിക്കാരനായ പ്രോമി മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. അങ്കമാലിയില്‍ അഡ്വ. സാജു പോള്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. റോജി എം ജോണ്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ഥി.
തെരഞ്ഞെടുപ്പ് ആവേശത്തിലാണ് കേരളം. എല്ലാ പാര്‍ട്ടികളും മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ആവേശം മുറുകും. അഭിനേതാക്കളെ ഇഷ്ടപ്പെട്ട് വോട്ട് ചെയ്യുന്നുവരുണ്ട്. എന്നാല്‍ പാടേ തള്ളിക്കളുന്നവും കുറവില്ല. ആര് വാഴും ആര് വീഴും എന്നറിയാനുള്ള കാത്തിരിപ്പാണ് ഇനി ബാക്കി.
Kerala
കൊച്ചി: തൃപ്പൂണിത്തുറയിലെ എന്‍ഡിഎയുടെ ട്വന്റി 20 സ്ഥാനാര്‍ഥി സിനിമാതാരം അഞ്ജലി നായര്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ഗണപതിഹോമം നടത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു.
തൃപ്പൂണിത്തുറ കോട്ടയ്ക്കകത്ത് ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിനടുത്തുള്ള ഓഫീസിലാണ് ഇന്ന് രാവിലെ നടി പ്രചാരണത്തിന് ആരംഭം കുറിക്കാനെത്തിയത്. മണ്ഡലത്തിലെ ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു.
അതേസമയം, ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറ ഘടകകക്ഷിക്ക് വിട്ടുകൊടുക്കുകയും സ്ഥാനാര്‍ഥിയായി സിനിമാ നടി മത്സരിക്കാനെത്തിയതിലും ബിജെപി അണികളില്‍ അസംതൃപ്തി പുകയുകയാണ്. ഇഷ്ടക്കേട് പുറമേയ്ക്ക് കാണിക്കുന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അത് എങ്ങനെ പ്രതിഫലിക്കുമെന്നത് കണ്ടറിയേണ്ടി വരും.
തൃപ്പൂണിത്തുറ നഗരസഭ ബിജെപി ഭരിക്കുന്ന സാഹചര്യത്തില്‍ ശക്തമായ മത്സരം കാഴ്ച്ചവയ്ക്കാമെന്ന കണക്ക് കൂട്ടലിലായിരുന്ന പ്രവര്‍ത്തകര്‍ക്ക് കനത്ത ആഘാതമായി മണ്ഡലം ഘടകകക്ഷിക്ക് മത്സരിക്കാനായി വിട്ടുകൊടുത്തത്.
അതേസമയം താനൊരു സിനിമാക്കാരിയായി സ്വയം കണ്ടിട്ടില്ലെന്നും തന്നെ അങ്ങനെ കാണരുതെന്നും തൃപ്പൂണിത്തുറയുടെ മകളായി തന്നെ കാണണമെന്നാണ് അഭ്യര്‍ഥനയെന്നും സ്ഥാനാര്‍ഥി പറഞ്ഞു.
Movies
നടി വീണാ നായർ ട്വന്റി 20 യിൽ ചേർന്നു. വീണാ നായർ ഏറ്റുമാനൂരിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കും. പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് ആണ് പ്രഖ്യാപനം നടത്തിയത്.
തൃക്കാക്കരയിൽ സംവിധായകൻ അഖിൽ മാരാർ സ്ഥാനാർഥിയാകും. തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയുമാണ് സ്ഥാനാർഥികൾ. അങ്കമാലിയിൽ റിയാലിറ്റി ഷോ താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ പ്രോമി കുര്യാക്കോസ് സ്ഥാനാർഥിയാകും.
അടൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ബാബു ദിവാകരൻ കുന്നത്തുനാട്ടിൽ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
തൃപ്പൂണിത്തുറയിൽ നടി അഞ്ജലി നായരും സ്ഥാനാർഥിയാകും. തൃപ്പൂണിത്തുറയിലെ ജനങ്ങൾക്കൊപ്പം താനുണ്ടാകുമെന്നും സ്ഥാനാർഥിത്വത്തിൽ ഏറെ സന്തോഷമെന്നും അഞ്ജലി പ്രതികരിച്ചു. പെരുമ്പാവൂരിൽ നടി ലക്ഷ്മിപ്രിയ എൻഡിഎ സ്ഥാനാര്‍ത്ഥിയാകും.
അതേസമയം, ട്വന്റി 20 പാര്‍ട്ടിയുടെ മുഴുവന്‍ സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയായെന്നും അടുത്ത ദിവസം പ്രഖ്യാപനം ഉണ്ടാകുമെന്നും സാബു എം. ജേക്കബ് പറഞ്ഞു.
Kerala
കൊച്ചി: തൃപ്പൂണിത്തുറയില്‍ ട്വന്റി20 സ്ഥാനാര്‍ഥിയായി നടി അഞ്ജലി നായര്‍. പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് താരം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
ട്വന്റി 20യുടെ താര സ്ഥാനാര്‍ഥികളിൽ മൂന്നാമത്തെയാളാണ് അഞ്ജലി നായര്‍. സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍ ആണ് ട്വന്റി20 ആദ്യം പ്രഖ്യാപിച്ച താര സ്ഥാനാര്‍ഥി. തൃക്കാക്കരയിലാണ് അഖില്‍ മാരാര്‍ മത്സരിക്കുന്നത്. ഏറ്റുമാനൂരിൽ നടി വീണാ നായരും മത്സരിക്കുന്നുണ്ട്.
എന്‍ഡിഎയുടെ സഖ്യകക്ഷിയായി മാറിയ ശേഷമുള്ള ട്വന്റി20യുടെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ ഭര്‍ത്താവായ വര്‍ഗീസ് ജോര്‍ജ് ആണ് കൊടുങ്ങല്ലൂരിലെ ട്വന്റി20 സ്ഥാനാര്‍ഥി.
തിരുവമ്പാടിയില്‍ സണ്ണി തോമസും തൃക്കരിപ്പൂരില്‍ രവി കുളങ്ങരയുമാണ് സ്ഥാനാര്‍ഥികള്‍. അടൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ബാബു ദിവാകരന് കുന്നത്തുനാട്ടില്‍ മത്സരിക്കും.
Kerala
കൊച്ചി: നടി വീണാ നായർ ട്വന്റി 20 യിൽ ചേർന്നു. വീണാ നായർ ഏറ്റുമാനൂരിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കും. പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് ആണ് പ്രഖ്യാപനം നടത്തിയത്.
തൃക്കാക്കരയിൽ സംവിധായകൻ അഖിൽ മാരാർ സ്ഥാനാർഥിയാകും. തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയുമാണ് സ്ഥാനാർഥികൾ. അങ്കമാലിയിൽ റിയാലിറ്റി ഷോ താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ പ്രോമി കുര്യാക്കോസ് സ്ഥാനാർഥിയാകും.
അടൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ബാബു ദിവാകരൻ കുന്നത്തുനാട്ടിൽ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
തൃപ്പൂണിത്തുറയിൽ നടി അഞ്ജലി നായരും സ്ഥാനാർഥിയാകും. തൃപ്പൂണിത്തുറയിലെ ജനങ്ങൾക്കൊപ്പം താനുണ്ടാകുമെന്നും സ്ഥാനാർഥിത്വത്തിൽ ഏറെ സന്തോഷമെന്നും അഞ്ജലി പ്രതികരിച്ചു. പെരുമ്പാവൂരിൽ നടി ലക്ഷ്മിപ്രിയ എൻഡിഎ സ്ഥാനാര്‍ത്ഥിയാകും.
അതേസമയം, ട്വന്റി 20 പാര്‍ട്ടിയുടെ മുഴുവന്‍ സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയായെന്നും അടുത്ത ദിവസം പ്രഖ്യാപനം ഉണ്ടാകുമെന്നും സാബു എം. ജേക്കബ് പറഞ്ഞു
Sports
കോല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിന് എതിരേ സഞ്ജു സാംസണ് തകര്ത്തടിച്ചിടത്ത്, ട്വന്റി-20 പുരുഷ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീം ആരെന്ന് ഇന്നു നിശ്ചയിക്കപ്പെടും. കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ രാത്രി ഏഴിന് 2026 ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍.
കപ്പ് പോരാട്ടത്തിനുള്ള രണ്ടില്‍ ഒരു ടീമിനെ ഇന്നറിയാം. ന്യൂസിലന്‍ഡും നിലവിലെ ഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്കയും തമ്മിലാണ് കിരീടപോരാട്ട ടിക്കറ്റിനായുള്ള ഇന്നത്തെ പോരാട്ടം. നാളെ മുംബൈയിലെ വാങ്കഡെയില്‍ ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം സെമി അരങ്ങേറുന്നതോടെ ഫൈനല്‍ ചിത്രം പൂര്‍ണമാകും.
രണ്ടാം ഫൈനല്‍
ന്യൂസിലന്‍ഡ് x ദക്ഷിണാഫ്രിക്ക പോരാട്ടത്തില്‍ ജയിക്കുന്ന ടീം ട്വന്റി-20 ലോകകപ്പ് ചരിത്രത്തിലെ രണ്ടാം ഫൈനല്‍ ബെര്‍ത്താണ് ഉറപ്പിക്കുക. 2021 എഡിഷനില്‍ ന്യൂസിലന്‍ഡ് ഫൈനലില്‍ പ്രവേശിച്ചിരുന്നു. ദക്ഷിണാഫ്രിക്ക 2024 എഡിഷനിലാണ് ആദ്യമായി ഫൈനല്‍ കളിച്ചത്.
അപരാജിതർ
ഈ ലോകകപ്പില്‍ തോല്‍വി അറിയാത്ത ഒരേയൊരു ടീമേയുള്ളൂ, പ്രോട്ടീസ് എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്ക. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, ക്വിന്റണ്‍ ഡി കോക്ക്, ഡെവിഡ് മില്ലര്‍, റയാന് റിക്കല്ടണ്, ഡെവാള്‍ഡ് ബ്രെവിസ് തുടങ്ങിയ ബാറ്റര്‍മാരും ലുങ്കി എന്‍ഗിഡി, കഗിസൊ റബാഡ, കോര്ബിന് ബോഷ്, കേശവ് മഹാരാജ് തുടങ്ങിയ ബൗളര്‍മാരും മാര്‍ക്കോ യാന്സണ് എന്ന പേസ് ഓള്റൗണ്ടറുമെല്ലാം ചേരുന്നതാണ് പ്രോട്ടീസ് കരുത്ത്. സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കെതിരേ 76 റണ്‍സിന്റെ മിന്നും ജയം സ്വന്തമാക്കിയവരാണ് ദക്ഷിണാഫ്രിക്കന്‍ ടീം.
തപ്പിത്തടഞ്ഞ് കിവീസ്
ഈ ലോകകപ്പില്‍ ആധികാരിക ജയങ്ങളോടെ സെമിയില്‍ എത്തിയവരല്ല ന്യൂസിലന്‍ഡ്. പ്രാഥമിക ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ എട്ടിലും ന്യൂസിലന്‍ഡ് ഓരോ മത്സരങ്ങളില്‍ (ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് ഏഴ് വിക്കറ്റിനും സൂപ്പര്‍ എട്ടില്‍ ഇംഗ്ലണ്ടിനോട് നാല് വിക്കറ്റിനും) പരാജയപ്പെട്ടു. സൂപ്പര്‍ എട്ടില്‍ ശ്രീലങ്കയ്ക്കെതിരേ മാത്രമായിരുന്നു (61 റണ്‍സിന്) ജയിച്ചത്.
പാക്കിസ്ഥാന് എതിരായ സൂപ്പര്‍ എട്ട് മത്സരം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നടന്നില്ല. സെമിയില്‍ എത്തിയതില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയോട് നന്ദി പറയണം. കാരണം, ശ്രീലങ്കയ്ക്ക് എതിരേ അഞ്ച് റണ്‍സ് ജയം നേടിയ പാക്കിസ്ഥാനെ നെറ്റ് റണ്‍ റേറ്റില്‍ പിന്തള്ളിയായിരുന്നു ന്യൂസിലന്‍ഡ് സെമിയിലെത്തിയത്. ശ്രീലങ്കയുടെ കൂറ്റനടി പാക്കിസ്ഥാന്റെ നെറ്റ് റണ്‍ റേറ്റിനു ക്ഷതമേല്പ്പിക്കുകയായിരുന്നു.
മാറ്റ് ഹെന്റി, ലോക്കി ഫെര്ഗൂസണ്, ജേക്കബ് ഡഫി, ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ എന്നിവര്‍ ബൗളിംഗില്‍ കരുത്താകും. ടിം സിഫേര്ട്ട്, ഫിന് അലന്, മാര്‍ക്ക് ചാപ്മാന്, രചിന് രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, ഡാരെല്‍ മിച്ചല്‍ എന്നിവരാണ് ബാറ്റിംഗിലെ കരുത്ത്. രവീന്ദ്ര, ഫിലിപ്സ് എന്നിവര്‍ ബൗളിംഗിലും സാന്റ്നര്‍ ബാറ്റിംഗിലും ടീമിനു തണലേകുന്നു.
ഐസിസി ട്വന്റി-20 ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ന്യൂസിലന്‍ഡ് ജയം നേടിയിട്ടില്ല. ലോകകപ്പില്‍ ഇരുടീമും അഞ്ച് തവണ ഏറ്റുമുട്ടി, അഞ്ചിലും ദക്ഷിണാഫ്രിക്ക ജയിച്ചു. ട്വന്റി-20യില്‍ ഇരുടീമും 19 തവണ ഏറ്റുമുട്ടി. 12 ജയം ദക്ഷിണാഫ്രിക്കയും ഏഴ് ജയം ന്യൂസിലന്‍ഡും നേടി.
Sports
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് പുരുഷ ക്രിക്കറ്റ് സൂപ്പർ എട്ടിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും.
അപരാജിതരായി എത്തുന്ന ഇരു ടീമും പോരടിക്കുന്പോൾ ത്രില്ലർ പോരാട്ടമാണ് ആരാധകരുടെ പ്രതീക്ഷ. 2024ൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടം നേടിയതിന് തിരിച്ചടി നൽകുകയെന്നതും പ്രോട്ടീസിന്റെ ലക്ഷ്യമാണ്.
അതേസമയം ടൂർണമെന്റിന് മുന്‍പുള്ള പരിശീലന മത്സരത്തിൽ പ്രോട്ടീസിനെ പരാജയപ്പെടുത്തിയ ഇന്ത്യ ജയം ആവർത്തിക്കാനാണിറങ്ങുന്നത്.
►അപരാജിതർ ആരാകും?◄
സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ യുഎസ്എ, നമീബിയ, പാക്കിസ്ഥാൻ, നെതർലൻഡ്സ് എന്നിവരെ തകർത്താണ് സൂപ്പർ 8ൽ കടന്നത്. അഫ്ഗാനിസ്ഥാനെതിരായ ’ഡബിൾ സൂപ്പർ ഓവർ’ വിജയം ഉൾപ്പെടെ കാനഡ, ന്യൂസിലൻഡ്, യുഎഇ എന്നീ ടീമുകളെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്കയും അപരാജിതരായാണ് സൂപ്പർ 8ൽ എത്തിയത്. ഇന്നത്തെ മത്സരം ഒരു ടീമിനെ അപരാജിത പട്ടികയിൽനിന്ന് പുറത്താക്കും.
►നേർക്കുനേർ◄
ട്വന്റി20 ക്രിക്കറ്റിൽ നേർക്കുനേർ പോരാട്ടങ്ങളിൽ ദക്ഷിണാഫ്രിക്കയ്ക്കുമേൽ ഇന്ത്യക്ക് ആധിപത്യമുണ്ട്. ആകെ 35 നേർക്കുനേർ പോരാട്ടം. ഇന്ത്യക്ക് 21 ജയം. ദക്ഷിണാഫ്രിക്കയ്ക്ക് 13. ഒരു മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചു. കഴിഞ്ഞ വർഷം നടന്ന അഞ്ച് മത്സര ട്വന്റി20 പരന്പരയിൽ ഇന്ത്യ 3-1ന്റെ ആധികാരിക ജയം നേടിയിരുന്നു. അവസാന 10 മത്സരങ്ങളിൽ ഏഴിലും ഇന്ത്യക്കായിരുന്നു ജയം.
►നിർണായകം◄
പവർപ്ലേ ഓവറുകളിൽ കുതിക്കുന്ന ഇന്ത്യയുടെ ഇഷാൻ കിഷൻ, നാലു മത്സരത്തിൽനിന്ന് രണ്ട് അർധസെഞ്ചുറി അടക്കം 176 റണ്‍സ് അടിച്ചുകൂട്ടിയ ഇഷാൻ 202.30 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശുന്നത്.
ടൂർണമെന്റിൽ ഇതുവരെ ഒന്‍പത് വിക്കറ്റുകൾ വീഴ്ത്തിയ വരുണ്‍ ചക്രവർത്തി മധ്യ ഓവറുകളിൽ ദക്ഷിണാഫ്രിക്കയെ കുഴയ്ക്കും. വരുണ്‍ എറിഞ്ഞ 72 പന്തിൽ 62 റണ്‍സ് മാത്രമാണ് എതിരാളികൾ സ്കോർ ചെയ്തത്.
ഗുജറാത്ത് ടൈറ്റൻസ് നായകനായിരുന്ന ഹാർദ്ദിക്കിന്റെ ഹോം ഗ്രൗണ്ടാണ് നരേന്ദ്ര മോദി സ്റ്റേഡിയം. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഹാർദ്ദിക് പുറത്തെടുക്കുന്ന പ്രകടനം നിർണായകമാകും.
അതേസമയം, 187 പ്രഹരശേഷിയിൽ 178 റണ്‍സുമായി റണ്‍വേട്ടയിൽ നാലാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രത്തിന്റെ പ്രകടനം പ്രോട്ടീസിന്് കരുത്താണ്. ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തെ ടോപ് സ്കോററായ റയാൻ റിക്കിൾടണ്ന്റെ ബാറ്റിംഗും നിർണായകമാകും. നാലു മത്സരങ്ങളിൽനിന്ന് 190.79 സ്ട്രൈക്ക് റേറ്റിൽ 145 റണ്‍സടിച്ച റിക്കിൾടണ് ഫോമിലായാൽ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക് നീങ്ങും.
ബൗളിംഗിൽ മൂന്ന് മത്സരങ്ങളിൽനിന്ന് എട്ട് വിക്കറ്റുമായി ലുങ്കി എൻഗിഡി മികച്ച ഫോമിലാണ്. കാഗിസോ റബാഡ നിറം മങ്ങിയപ്പോഴും എങ്കിഡിയുടെ തകർപ്പൻ ഫോമിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ.
Kerala
കൊച്ചി: തന്റെ നിലപാടുകള്‍ പൂര്‍ണമായും ബിജെപിക്ക് ഒപ്പം അല്ലെന്ന് അഖില്‍ മാരാര്‍. അതുകൊണ്ടാണ് നേരിട്ട് ബിജെപിയില്‍ ചേരാത്തത്. താന്‍ 70 ശതമാനം ബിജെപിക്കാരനാണ്. ചില വിഷയങ്ങളില്‍ യോജിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് ആണ് ട്വന്റി-ട്വന്റി തെരഞ്ഞെടുത്തതെന്നും അഖില്‍ മാരാര്‍ പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ പല വേദികളിലും തന്നെ സംഘി എന്ന് പറഞ്ഞു കളിയാക്കി. സീറ്റ് നല്‍കും എന്ന സൂചന കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയിരുന്നു. അതിനുള്ള തെളിവുണ്ടെന്നും അഖില്‍ മാരാര്‍ കൊച്ചിയില്‍ പറഞ്ഞു.
Kerala
കൊച്ചി: സോഷ്യൽ മീഡിയ സെലിബ്രിറ്റി അഖിൽ മാരാർ എൻഡിഎയുടെ ഘടകക്ഷിയായ ട്വന്റി 20യിൽ. ട്വന്റി 20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അഖിൽ മാരാർ പ്രഖ്യാപനവുമായി രംഗത്തെത്തിയത്.
താൻ സ്വതന്ത്ര ചിന്താഗതിക്കാരനാണെന്നും ഭരണം മാറണം എന്നതാണ് തന്റെ നിലപാടെന്നും അഖിൽ പറഞ്ഞു. അതിനാലാണ് പലപ്പോഴും യുഡിഎഫ് അനുകൂല നിലപാട് എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ കോൺഗ്രസിന് അകത്ത് വേണോ പുറത്ത് വേണോ എന്ന് ചിന്തിക്കേണ്ടിയിരുന്നത് അവരാണ്. എന്നാൽ, അതുണ്ടായില്ല. സതീശനെ നിശിതമായി വിമർശിച്ചിട്ടുണ്ട്. പക്ഷേ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്നും അഖിൽ മാരാർ അറിയിച്ചു.
ഒരു സ്ഥാനാർഥി ചർച്ചയും യുഡിഎഫുമായി നടത്തിയിട്ടില്ല. ക്രാന്ത ദർശിയായ നേതാക്കൾ മുന്നോട്ടു വരണം. അത്തരം നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് ട്വന്റി 20. കിഴക്കമ്പലം വികസനത്തിന് മാതൃകയാണ്. ചേരാൻ ഏറ്റവും അനുയോജ്യമായ പാർട്ടിയാണെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.
ട്വന്റി 20യിലേക്ക് ഒരുപാട് പ്രഗത്ഭരായിട്ടുള്ളവര്‍ കടന്നുവരുകയാണെന്നും അഖിൽ മാരാര്‍ പാര്‍ട്ടിയുടെ ഭാഗമായെന്നും സാബു എം. ജേക്കബ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിൽ മത്സരിക്കുമെന്നും മണ്ഡലം എൻഡിഎ നേതൃത്വം തീരുമാനിക്കുമെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി.
Sports
ദുബായ്: ഒരു ക്രിക്കറ്റ് ലോകകപ്പിന്റെ ആകെ സാമ്പത്തിക കണക്കില്‍ 65 ശതമാനവും ഇന്ത്യ x പാക്കിസ്ഥാന് മത്സരത്തെ ആശ്രയിച്ചാണെന്നു പറഞ്ഞാല്‍ ഞെട്ടേണ്ട. 2026 ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ x പാക്കിസ്ഥാന് മത്സരം ഇല്ലാതായതോടെ ഐസിസിയുടെ മാത്രം നഷ്ടം 2,290 മുതല്‍ 4,500 കോടി രൂപയാണ്.
ടിവി, ഡിജിറ്റല്‍ അവകാശവും സ്പോണ്‍സര്‍ഷിപ്പും മാത്രമുള്ള കണക്കാണിത്. ലോകകപ്പിന്റെ ഡിജിറ്റല്‍ പാര്‍ട്ണര്‍മാരായ ജിയൊഹോട്ട്സ്റ്റാറിന്റെ നഷ്ടം 200 മുതല്‍ 250 കോടി രൂപയാണെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ x പാക് മത്സരത്തിലെ പരസ്യവരുമാനമുള്പ്പെടെയുള്ള കണക്കാണിത്.
പാക് ക്രിക്കറ്റ് ബോര്‍ഡിനും നഷ്ടമുണ്ട്. ഐസിസിയുമായുള്ള വാര്‍ഷിക വരുമാന ഷെയറില്‍ 316 കോടി രൂപയുടെ നഷ്ടം പിസിബിക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, ഐസിസി പിസിബിക്ക് എതിരേ നിയമപരമായുള്ള പ്രത്യാക്രമണം കരുതിവച്ചിട്ടുണ്ട്. പരസ്യദാതാക്കളുടെ സാമ്പത്തിക നഷ്ടം നികത്തുന്നതിന്റെ ഭാഗമായി 300 കോടി രൂപയുടെ സാമ്പത്തിക ബാധ്യതാ കേസ് ഐസിസി ഫയല്‍ ചെയ്യും. ചുരുക്കത്തില്‍ പാക് കിക്കറ്റ് ബോര്‍ഡിന് 616 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്.
ശ്രീലങ്കയിലെ കൊളംബോയില്‍ ഈ മാസം 15നായിരുന്നു ഇന്ത്യ x പാക്കിസ്ഥാന് മത്സരം നടക്കേണ്ടിയിരുന്നത്. ടിക്കറ്റ് ഇനത്തിലും ഹോസ്പിറ്റാലിറ്റി വിഭാഗത്തിലുമായി കൊളംബോ സ്റ്റേഡിയത്തിന് 18.3 മുതല്‍ 27.5 കോടി രൂപവരെ നഷ്ടമുണ്ട്. ഇന്ത്യന്‍, പാക്കിസ്ഥാന് താരങ്ങളുടെ ഫീസിനത്തിലും നഷ്ടം. ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐ ഒരു മാച്ചിനു നല്‍കുന്നത് 7.5 ലക്ഷം രൂപ വീതമാണ്. പാക് താരങ്ങള്‍ക്ക് പിസിബി നല്‍കുന്നത് 1.38 ലക്ഷം വീതവും.
ഇതിനെല്ലാം പുറമെ, കൊളംബോയിലെ പ്രാദേശിക ടൂറിസത്തിനുള്ള (വ്യോമയാനം, ഹോട്ടല്‍, യാത്ര, മറ്റ് സൗകര്യങ്ങള്‍) നഷ്ടം 95 കോടിയില്‍ അധികമാണ്.
Sports
ഇസ്ലാമാബാദ്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാൻ. ഫെബ്രുവരി 15ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടക്കേണ്ടിയിരുന്നത്. പാക്കിസ്ഥാന് സര്‍ക്കാര്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
അതേസമയം ലോകകപ്പിലെ മറ്റ് മത്സരങ്ങളില്‍ കളിക്കുമെന്നാണ് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ശ്രീലങ്കയിലാണ് പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും നിശ്ചയിച്ചിരിക്കുന്നത്.
ബംഗ്ലാദേശിനെ ഒഴിവാക്കിയതിലാണ് പാക് പ്രതിഷേധം. തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളിയിരുന്നു. തുടര്‍ന്ന് ബംഗ്ലാദേശ് പിന്മാറുകയും പകരമായി സ്കോട്ലന്ഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
Sports
വഡോദര: വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി-20 (ഡബ്ല്യുപിഎല്‍) ക്രിക്കറ്റിന്റെ 2026 സീസണ് പ്ലേ ഓഫ് ചിത്രം ഇന്നു വ്യക്തമാകും. ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ നിലവിലെ ഫൈനലിസ്റ്റുകളായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് യുപി വാരിയേഴ്സുമായി ഏറ്റുമുട്ടും. രാത്രി 7.30ന് വഡോദരയിലാണ് മത്സരം.
എട്ടു മത്സരങ്ങളുള്ള ലീഗ് റൗണ്ടില്‍ ഏഴ് പോരാട്ടങ്ങളില്‍നിന്ന് ഡല്‍ഹിക്ക് ആറും യുപിക്ക് നാലും പോയിന്റാണ്. യുപി വാരിയേഴ്സ് പ്ലേ ഓഫ് എലിമിനേറ്റററില് പ്രവേശിക്കില്ലെന്ന് ഇതിനോടകം വ്യക്തമായി. എന്നാല്‍, ഇന്നു വന്‍ മാര്‍ജിനില്‍ ജയിക്കാന്‍ സാധിച്ചാല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് എലിമിനേറ്റര്‍ റൗണ്ടിലേക്കു മുന്നേറാം.
ഏഴ് മത്സരങ്ങളില്‍നിന്ന് ആറ് പോയിന്റുമായി നാലാം സ്ഥാനത്താണ് ഡല്‍ഹി. എട്ട് മത്സരങ്ങളില്‍നിന്ന് ആറ് പോയിന്റുള്ള മുംബൈ ഇന്ത്യന്‍സാണ് മൂന്നാമത്. മുംബൈ നെറ്റ് റണ്‍റേറ്റില്‍ (+0.059) ഡല്‍ഹിയേക്കാള്‍ (-0.164) നിലവില്‍ മുന്നിലാണ്. എട്ട് മത്സരങ്ങളില്‍നിന്ന് 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു നേരിട്ട് ഫൈനലില്‍ പ്രവേശിച്ചു.
10 പോയിന്റ് നേടിയ ഗുജറാത്ത് ജയന്റ്സ് രണ്ടാം സ്ഥാനം ഉറപ്പിച്ച് എലിമിനേറ്ററില്‍ ഇടംപിടിച്ചിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമാണ് ചൊവ്വാഴ്ച നടക്കുന്ന എലിമിനേറ്ററില്‍ ഗുജറാത്തിന്റെ എതിരാളി.
Kerala
കിഴക്കമ്പലം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു തുടര്‍ഭരണം ലഭിക്കില്ലെന്നു ബജറ്റ് പ്രഖ്യാപനങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസിലാക്കാമെന്നു ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 10 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ടും ജനക്ഷേമ പദ്ധതികള്‍ ഒന്നും നടപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ആനൂകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടു മാസത്തിനപ്പുറം തെരഞ്ഞെടുപ്പ് വരാനിരിക്കേ ഈ ബജറ്റില്‍ പ്രഖ്യാപിച്ച യാതൊന്നും നടപ്പാക്കേണ്ടിവരില്ലെന്നും അടുത്ത സര്‍ക്കാര്‍ വീണ്ടും ബജറ്റ് അവതരിപ്പിക്കണമെന്നും ഇവിടത്തെ ഓരോ സാധാരണക്കാരനും അറിയാം.
സാധാരണക്കാരന്റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ഉതകുന്ന ഒരു പദ്ധതിപോലും കൊണ്ടുവരാന്‍ സാധിക്കാത്ത ഈ സര്‍ക്കാര്‍ ആറര ലക്ഷം കോടിയുടെ കടബാധ്യതയാണു വരുത്തിവച്ചിരിക്കുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ അടുത്ത സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെങ്കില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തില്‍നിന്ന് അപ്രത്യക്ഷമായ സമര കോലാഹലങ്ങള്‍ സിപിഎം വീണ്ടും പുറത്തെടുക്കും.
അടുത്ത തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ജനം അത് ആഗ്രഹിക്കുന്നുവെന്നും സാബു ജേക്കബ് പറഞ്ഞു.
Sports
വഡോദര: വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ക്രിക്കറ്റ് ടൂർണമെന്റിൽ കന്നി സെഞ്ചുറി പിറന്നു. ഇംഗ്ലീഷ് താരം നാറ്റ് സ്കിവർബ്രന്റ് ആണ് ഡബ്ല്യുപിഎല്ലിലെ ആദ്യ സെഞ്ചുറി എന്ന റിക്കാർഡിന് ഉടമയായത്.
റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ 57 പന്തിൽ 100 റണ്‍സെടുത്ത മുംബൈ ഇന്ത്യൻസ് താരം സ്കിവർബ്രന്റ് പുറത്താകാതെ നിന്നു.16 ഫോറുകളും ഒരു സിക്സുമടങ്ങുന്നതായിരുന്നു സ്കിവർബ്രന്റ് ഇന്നിംഗ്സ്.
പത്തുതവണയാണ് ഡബ്ല്യുപിഎല്ലിൽ ബാറ്റർമാർ തൊണ്ണൂറോ അതിനു മുകളിലോ റണ്‍സ് സ്കോർ ചെയ്തത്. സീസണിന്റെ തുടക്കത്തിൽ സ്മൃതി മന്ഥാനയും സോഫീ ഡിവൈനും സെഞ്ചുറിക്കരികിൽ എത്തിയിരുന്നെങ്കിലും തൊണ്ണൂറുകളിൽ വീണു. ഇതോടെ സെഞ്ചുറി തികയ്ക്കുന്ന ആദ്യ താരമെന്ന ബഹുമതി നാറ്റ് സ്കിവർബ്രന്റിന് സ്വന്തമായി.
Sports
ദുബായി: ട്വന്റി20 ലോകകപ്പ് റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ബംഗ്ലാദേശിൽ നിന്നുള്ള മാധ്യമ പ്രവർത്തകർക്കായി അക്രഡിറ്റേഷൻ പ്രക്രിയ പുനഃക്രമീകരിക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി).
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽനിന്ന് ബംഗ്ലാദേശിനെ ഒഴിവാക്കിയിരുന്നു.ഏകദേശം 90 മാധ്യമപ്രവർത്തകരാണ് അക്രഡിറ്റേഷനായി അപേക്ഷിച്ചിരിക്കുന്നത്.
Sports
ഗോഹട്ടി: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യവുമായി അവസാനവട്ട ഒരുക്കം നടത്തുന്ന ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സഹതാരം ഇഷാന് കിഷനെ മുക്തകണ്ഡം പ്രശംസിച്ചു.
റായ്പുരില്‍ നടന്ന രണ്ടാം ട്വന്റി-20യില്‍ മൂന്നാം നമ്പറായി ക്രീസിലെത്തിയ ഇഷാന് 32 പന്തില്‍ നാല് സിക്സും 11 ഫോറും അടക്കം 76 റണ്‍സ് നേടിയിരുന്നു. 237.50 സ്ട്രൈക്ക് റേറ്റിലായിരുന്നു ഇഷാന്റെ ബാറ്റിംഗ്. പ്ലെയര്‍ ഓഫ് ദ മാച്ച് ആയതും ഇഷാന്തന്നെ.
ഇഷാന്റെ പവര്‍പ്ലേ
209 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടരാന് ക്രീസിലെത്തിയ ഇന്ത്യക്ക് ആറ് റണ്‍സ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ടു. തുടര്‍ന്നായിരുന്നു ഇഷാന്റെ വെടിക്കെട്ട്. ടീം ഇന്ത്യ, ബാറ്റര്‍മാരില്‍നിന്ന് പ്രതീക്ഷിക്കുന്നത് ഇത്തരം പ്രകടനങ്ങളാണെന്ന് മത്സരശേഷം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.
31-5; പരമ്പര നേടാന്‍
2024 ട്വന്റി-20 ലോകകപ്പിനുശേഷം ഈ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ജയ-പരാജയ കണക്ക് 31-5 എന്നതാണ്. ലോകത്തില്‍ മറ്റൊരു ടീമിനും എത്തിപ്പിടിക്കാനാക്കാ ജയ-പരാജയ കണക്ക്. സ്വന്തം മണ്ണില്‍ ട്വന്റി-20 കിരീടം മോഹിക്കുന്ന ഇന്ത്യക്ക്, ലോകകപ്പിനു മുമ്പായുള്ള അവസാന മത്സരങ്ങളാണ് ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലേത്. അഞ്ച് മത്സര പരമ്പരയിലെ മൂന്നാം മത്സരം ഇന്നു ഗോഹട്ടിയില്‍ നടക്കും.
Kerala
കൊച്ചി: ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശത്തില്‍ പ്രതിഷേധിച്ച് നേതാക്കളും പ്രവര്‍ത്തകരും രാജി വച്ചതിന് പിന്നാലെ വിശദീകരണവുമായി സാബു എം. ജേക്കബ്. എല്‍ഡിഎഫും യുഡിഎഫും അടക്കമുള്ള പാര്‍ട്ടികള്‍ ട്വന്റി 20യെ ഈ ഭൂമുഖത്ത് നിന്നും ഇല്ലാതാക്കണമെന്ന അജണ്ടയുണ്ടാക്കി എന്നാണ് സാബു ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
കൊല്ലം മുതല്‍ പാലക്കാട് വരെ ഏതാണ്ട് 882 വാര്‍ഡുകളിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിച്ചത്. ഇവിടെയൊന്നും കാര്യമായിട്ടുള്ള വിജയം കൊണ്ടുവരാന്‍ സാധിച്ചിട്ടില്ലെങ്കിലും കേരളത്തിലുള്ള മൂന്ന് ദേശീയ മുന്നണികളോട് ഏറ്റുമുട്ടി, പ്രത്യേകിച്ച് എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ, ഒറ്റയ്ക്ക് നിന്ന് 12.2 ശതമാനം വോട്ട് നേടിയ കേരളത്തിലെ ആദ്യത്തെയും ഒരേയൊരു പാര്‍ട്ടിയാണ് ട്വന്റി 20. പക്ഷെ വളരെ ദുര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ രൂപംകൊണ്ടു എന്നാണ് സാബു ജേക്കബ് പറയുന്നത്.
കേരളം കണ്ടതില്‍ വച്ചേറ്റവും വൃത്തികെട്ട ഒരു രാഷ്ട്രീയ മുന്നണി രൂപംകൊണ്ടു എന്നതാണ്. ട്വന്റി 20യെ ഈ ഭൂമുഖത്ത് നിന്നും ഇല്ലാതാക്കണമെന്ന് എല്‍ഡിഎഫും യുഡിഎഫും തുടങ്ങി 25 രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു ജനകീയ മുന്നണി രൂപംകൊണ്ടു ഒരേ സ്ഥാനാര്‍ഥികളെ നിര്‍ത്തി, ഒരേ ചിഹ്നത്തില്‍ തന്നെ മത്സരിച്ച്, ഒരേ വാഹനത്തില്‍ ഇവരുടെയെല്ലാം കൊടികള്‍ നാട്ടിക്കൊണ്ട് പ്രചാരണം നടത്തുന്ന വളരെ ദൗര്‍ഭാഗ്യകരമായ ഒരു കാഴ്ചയാണ് നമ്മള് കണ്ടത്.
പരസ്പരം കടിച്ചു കീറുന്ന രാഷ്ട്രീയ പാര്ട്ടിക്കാര് വര്‍ഗീയ ശക്തികളെയെല്ലാം കൂട്ടുപിടിച്ചു കൊണ്ട് ട്വന്റി 20യെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള അജണ്ട ഉണ്ടാക്കി. പക്ഷെ ഞങ്ങള്‍ മത്സരിച്ച പഞ്ചായത്തുകളില്‍, പ്രത്യേകിച്ച് ട്വന്റി 20 മുമ്പും ഭരണം നടത്തിക്കൊണ്ടിരുന്ന പഞ്ചായത്തുകളില്‍ ജയിച്ചു. രണ്ടു പഞ്ചായത്തുകളില്‍ ഭരണം നഷ്ടപ്പെട്ടെങ്കിലും വലിയ ഭൂരിപക്ഷം നേടിയ പ്രതിപക്ഷമായി മാറി. കിഴക്കമ്പലം പഞായത്തില്‍ 21 വാര്‍ഡുകളില്‍, 14 വാര്‍ഡുകളിലും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടി വിജയം വരിക്കാന്‍ സാധിച്ചുവെന്നും സാബു ജേക്കബ് പറഞ്ഞു.
അതേസമയം, ട്വന്റി 20യെ വിശ്വസിച്ച പ്രവര്‍ത്തകരെ വഞ്ചിക്കുന്ന തീരുമാനമാണ് സാബു എം ജേക്കബിന്റേത് എന്നാണ് രാജി വച്ച നേതാക്കളുടെ ആരോപണം. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത്, ഐക്കരനാട് ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ജീല്‍ മാവേലില്‍, മഴുവന്നൂര്‍ പഞ്ചായത്ത മുന്‍ കണ്‍വീനര്‍ രഞ്ജു പുളിഞ്ചോടന്‍ എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നും രാജി വച്ചത്.
Kerala
കൊച്ചി: ട്വന്റി 20 എൻഡിഎയിൽ ചേർന്നതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം പാർട്ടിവിടുന്നു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് റസീന പരീത്, ഐക്കരനാട് പഞ്ചായത്ത് മുൻ അംഗം ജീൽ മാവേലിൽ, മഴുവന്നൂർ പഞ്ചായത്ത് മുൻ കോ-ഓർഡിനേറ്റർ രഞ്ജു പുളിഞ്ചോടൻ എന്നിവരാണ് കോൺഗ്രസിലേക്ക് എത്തുന്നത്.
കോൺഗ്രസ് പ്രവേശനത്തിനു മുന്നോടിയായി മൂന്നുപേരും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ സാബു എം. ജേക്കബിനെ രൂക്ഷമായി വമർശിച്ചു. യാതൊരു കൂടിയാലോചനയും ഇല്ലാതെയാണ് ട്വന്റി 20 യെ എൻഡിയുടെ ഭാഗമാക്കാൻ തീരുമാനിച്ചത്. ബിജെപിയിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്‍സിയായി പാർട്ടി മാറി.
പാവപ്പെട്ടവർക്ക് സബ്സിഡി നൽകാനെന്ന പേരിൽ കൊണ്ടുവന്ന കാർഡിനു വേണ്ടിയുള്ള ഫോറത്തിൽ ജാതി, മത കോളങ്ങൾ ഉൾപ്പെടുത്തി. വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടി വിട്ടു വരുമെന്നും ഇവർ പറഞ്ഞു.
Kerala
തിരുവനന്തപുരം: സാബു എം.ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി20 പാർട്ടി എൻഡിഎയിൽ. സാബു എം.ജേക്കബും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും തമ്മില്‍ കൊച്ചിയില്‍ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് നിര്‍ണായക തീരുമാനം ഉണ്ടായത്. പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം രാജീവ് ചന്ദ്രശേഖര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
"ട്വന്റി 20 ഇന്ന് എന്‍ഡിഎയുടെ ഭാഗമായി. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ ട്വന്റി20യും സാബു ജേക്കബും ഔദ്യോഗികമായി എന്‍ഡിഎയുടെ ഭാഗമാകും. എന്‍ഡിഎ മുന്നോട്ട് വയക്കുന്ന കാഴ്ചപ്പാട്, വികസിത കേരളം, വിശ്വാസ സംരക്ഷണം, സുരക്ഷിത കേരളം എന്നിവയാണ്. ഇത് ഞങ്ങള്‍ മുന്നോട്ടുവച്ച് നാടിന്റെ സംസ്കാരത്തില്‍ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ആദ്യമേ പറഞ്ഞതാണ്.'- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വിവാദങ്ങളുടെ രാഷ്ട്രീയ സംസ്കാരം നാടിനെ ബാധിക്കുന്നുണ്ട്. വികസിത കേരളം മുന്നോട്ട് വയ്ക്കുന്ന പാര്‍ട്ടിയാണ് എന്‍ഡിഎ എന്ന് ജനങ്ങള്‍ക്ക് മനസിലായി. ട്വന്റി20 എന്ന പാര്‍ട്ടി ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനെത്തിയ പാര്‍ട്ടിയാണ്. അദ്ദേഹം തെലുങ്കാനയില്‍ 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. കേരളത്തില്‍ ഒറ്റക്കെട്ടായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
അതേസമയം, ജീവിതത്തിലെ നിർണായക തീരുമാനമെന്നും ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമെന്നും സാബു ജേക്കബ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ട്വന്റി20 യെ ഉൻമൂലനം ചെയ്യാൻ ഇടതും വലതും ഒന്നിച്ചു. ഇല്ലാതെയാക്കണം എന്ന് തീരുമാനിച്ചവർക്കുള്ള മറുപടിയാണെന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു.
Sports
തിരുവനന്തപുരം: കാര്യവട്ടം അന്താരാഷ്ട്ര ക്രിക്കറ്റ് ആവേശത്തിലേക്ക്. 31 ന് നടക്കുന്ന ഇന്ത്യ x ന്യൂസിലാൻഡ് ട്വന്റി-20 മത്സരത്തിന്റെ ടിക്കറ്റ് വിൽപനയ്ക്ക് ഔദ്യോഗിക തുടക്കമായി.
തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം പൃഥ്വിരാജ് സുകുമാരൻ ആദ്യ ടിക്കറ്റ് എം.ബി. സനിൽ കുമാറിന് കൈമാറി ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്തു.
Ticketgenie മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
Sports
നാഗ്പുര്‍: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനു മുന്നോടിയായി ടീം ഇന്ത്യയുടെ അവസാന പരമ്പരയ്ക്ക് ഇന്നു തുടക്കം. ന്യൂസിലന്‍ഡിന് എതിരായ അഞ്ച് മത്സര ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നാഗ്പുരില്‍ രാത്രി ഏഴിന്.
ട്വന്റി-20 ലോക കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ടീം ഇന്ത്യക്ക്, ലോകകപ്പിനു മുമ്പു ശേഷിക്കുന്ന അവസാന അഞ്ച് മത്സരങ്ങള്‍ക്കാണ് ഇന്നു തുടക്കം കുറിക്കുന്നത്. ലോകകപ്പില്‍ കളിക്കാനുള്ള പ്ലേയിംഗ് ഇലവനെ നിശ്ചയിക്കുന്ന പരമ്പരകൂടിയാണിതെന്നതും മറ്റൊരു വസ്തുതയാണ്.
ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ ഏകദിന പരമ്പര നേടിയതിന്റെ ആവേശത്തിലാണ് ന്യൂസിലന്‍ഡ്. ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ മൈക്കിള്‍ ബ്രെയ്സ്വെല്‍, ആദം മില്‍നെ എന്നിവരെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. പേസര്‍ ക്രിസ്റ്റ്യന്‍ ക്ലാര്‍ക്കിനെ ആദ്യ മൂന്നു മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതും ശ്രദ്ധേയം.
ഓപ്പണര്‍ സഞ്ജു
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസന് ലോകകപ്പ് ഓപ്പണര്‍ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണ് ഈ പരമ്പര. ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയപ്പോള്‍ നഷ്ടപ്പെട്ട ഓപ്പണിംഗ് സ്ഥാനം, ഗില്ലിന്റെ പുറത്താകലിലൂടെ സഞ്ജുവിനു തിരിച്ചു ലഭിച്ചിരിക്കുകയാണ്. ട്വന്റി-20 ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും മികച്ച രണ്ടാമത്തെ സ്ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍താരമാണ് സഞ്ജു (500ല്‍ അധികം റണ്സുള്ളതില്). ഓപ്പണര്‍ എന്ന നിലയിലെ 18 ഇന്നിംഗ്സില്‍നിന്ന് 178.02 ആണ് സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ്. അഭിഷേക് ശര്‍മയ്ക്കു മാത്രമാണ് (190.40) സഞ്ജുവിനേക്കാള്‍ ഉയര്‍ന്ന സ്ട്രൈക്ക് റേറ്റുള്ളത്.
ഓപ്പണര്‍ എന്ന നിലയില്‍ മൂന്ന് സെഞ്ചുറിയുമുള്ള സഞ്ജുവിന്റെ ബാറ്റിംഗിനെക്കുറിച്ച് എതിരഭിപ്രായമില്ല. എന്നാല്‍, കഴിഞ്ഞ കുറച്ചുനാളായി വിവിധ ഇടങ്ങളില്‍ പരീക്ഷിക്കപ്പെട്ടതിനുശേഷമാണ് സഞ്ജു ഓപ്പണറായി തിരിച്ചെത്തുന്നത്.
പ്ലേയിംഗ് ഇലവൻ
ലോകകപ്പിനുള്ള ഫസ്റ്റ് പ്ലേയിംഗ് ഇലവനിലെ ഏഴ് പേര് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞതാണ്. പരിക്കേറ്റു പുറത്തുള്ള തിലക് വര്‍മയാണ് എട്ടാമനായി ഉണ്ടാകാന്‍ സാധ്യത. ഫാസ്റ്റ് ബൗളര്‍ വേണോ സ്പിന്നര്‍ വേണോ എന്നതാണ് കുല്‍ദീപ് യാദവിനെ പ്ലേയിംഗ് ഇലവനുള്ളിലും പുറത്തുമാക്കാനുള്ള ചോദ്യം. അഭിഷേക് ശര്‍മ, സഞ്ജു, സൂര്യകുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി എന്നിവരുടെ സ്ഥാനങ്ങള്‍ക്കാണ് ഇളക്കം സംഭവിക്കില്ലാത്തത്.
തിലവ് വര്‍മയ്ക്കു പകരമായി ന്യൂസിലന്‍ഡിന് എതിരായ ആദ്യ മൂന്നു മത്സരങ്ങളില്‍ ശ്രേയസ് അയ്യരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാത്ത ശ്രേയസ് അയ്യരെയാണോ, ടീമിലുള്ള ഇഷാന് കിഷനെയാണോ കളിപ്പിക്കുക എന്നതും സുപ്രധാന ചോദ്യം. 2023 ഡിസംബറിനുശേഷം ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ജഴ്സിയില്‍ ട്വന്റി-20 കളിച്ചിട്ടില്ല. ഇഷാന് കിഷനാണെങ്കില്‍ 2023 നവംബറിനുശേഷവും.
ഡെത്ത് ഓവറില്‍ അടിച്ചുതകര്‍ക്കാന്‍ ശിവം ദുബെ, റിങ്കു സിംഗ് എന്നിവരില്‍ ആരാണ്, അര്‍ഷദീപ് സിംഗ് വേണോ കുല്‍ദീപ് യാദവ് മതിയോ തുടങ്ങിയ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കാനുണ്ട്.
സൂര്യ @ 100
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നൂറാം രാജ്യാന്തര ട്വന്റി-20 മത്സരമാണ് ഇന്നു നടക്കുക. കഴിഞ്ഞ 22 ഇന്നിംഗ്സിനിടെ ഒരു തവണപോലും അര്‍ധസെഞ്ചുറി നേടാന്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററായ സൂര്യകുമാറിനു സാധിച്ചിട്ടില്ലെന്നതാണ് ടീം ഇന്ത്യയെ വിഷമത്തിലാക്കുന്നത്. കഴിഞ്ഞ 22 ഇന്നിംഗ്സിലായി സൂര്യയുടെ ശരാശരി 12.84 മാത്രം. ഇന്ത്യയെ സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ നയിക്കേണ്ട ക്യാപ്റ്റനെന്ന നിലയില്‍ സൂര്യയില്‍നിന്ന് ഇരുത്തംവന്ന ഇന്നിംഗ്സുകള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നു. ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ അത്തരം ഇന്നിംഗ്സുകള്‍ കാഴ്ചവയ്ക്കാന്‍ സാധിച്ചാല്‍ ടീം ഇന്ത്യക്കും സൂര്യകുമാറിനും ലോകകപ്പിനായി ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ സാധിക്കും.
Sports
വഡോദര: വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി-20 ക്രിക്കറ്റില്‍ പരിക്കേറ്റ ജി. കമാലിനിക്കു പകരം വൈഷ്ണവി ശര്‍മ മുംബൈ ഇന്ത്യന്‍സ് ടീമില്‍.
ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിലൂടെയാണ് 20കാരിയായ വൈഷ്ണവി രാജ്യാന്തര അരങ്ങേറ്റം നടത്തിയത്.
ലങ്കയ്ക്ക് എതിരേ അഞ്ച് മത്സരങ്ങളില്‍നിന്ന് അഞ്ച് വിക്കറ്റ് ഈ ഇടംകൈ സ്പിന്നര്‍ സ്വന്തമാക്കിയിരുന്നു.
Sports
മെൽബണ്‍: ലോകകപ്പിന് മുന്നോടിയായി പാക്കിസ്ഥാനിൽ നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരന്പരയിൽ അഞ്ച് പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ.
പാറ്റ് കമ്മിൻസ്, ഗ്ലെൻ മാക്സ്വെല്, ജോഷ് ഹെയ്സല്‍വുഡ്, ടിം ഡേവിഡ്, നഥാൻ എല്ലിസ് എന്നിവർ പരന്പരയിൽ കളിക്കില്ല.
ഇവരുടെ അഭാവത്തിൽ സീൻ അബോട്ട്, മഹ്ലി ബേർഡ്മാൻ, ബെൻ ഡ്വാർഷൂയിസ്, ജാക്ക് എഡ്വേർഡ്സ്, മിച്ച് ഓവൻ, ജോഷ് ഫിലിപ്പ്, മാറ്റ് റെൻഷാവ് എന്നിവർ 17 അംഗ ടീമിൽ ഇടംപിടിച്ചു.
ലാഹോറിൽ 29 മുതൽ ഫെബ്രുവരി ഒന്നുവരെയാണ് മത്സരങ്ങൾ നടക്കുക.
Sports
മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ യുപി വാരിയേഴ്സിനെ ഏഴ് വിക്കറ്റിനു ഡൽഹി ക്യാപ്പിറ്റൽസ് തോൽപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത യുപി, ക്യാപ്റ്റൻ മെഗ് ലാന്നിംഗ് (38 പന്തിൽ 54), ഹർലീൻ ഡിയോൾ (36 പന്തിൽ 47) എന്നിവരിലൂടെ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി.
മറുപടിക്കിറങ്ങിയ ഡൽഹി, ലിസെൽ ലീയുടെ (44 പന്തിൽ 67) കരുത്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എടുത്ത് 2026 സീസണിലെ ആദ്യ ജയം നേടി. അവസാന പന്തിലായിരുന്നു ജയം.
Sports
മുംബൈ: വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) 2026 ട്വന്റി-20 ക്രിക്കറ്റ് ഒരു ദിനം അകലെ... നാളെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടുന്പോൾ രണ്ടാം മത്സരത്തിൽ മാറ്റുരയ്ക്കുന്നത് യുപി വാരിയേഴ്സും ഗുജറാത്ത് ജയന്റ്സുമാണ്. മൂന്നാം മത്സരത്തിൽ കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനക്കരായ ഡൽഹി ക്യാപിറ്റൽസ് മുംബൈയെ നേരിടുന്നതോടെ ടൂർണമെന്റിലെ എല്ലാ ടീമുകളുടെയും ആദ്യ റൗണ്ട് പൂർത്തിയാകും.
യുപി വാരിയേഴ്സ്
ബാറ്റർമാരുടെയും കരുത്തുറ്റ ഓൾറൗണ്ടർമാരുടെയും സംഘമാണ് മെഗ് ലാന്നിംഗ് നയിക്കുന്ന യുപി വാരിയേഴ്സ്. കിരണ്‍ നാവ്ഗീർ, ഫോബെ ലിച്ച്ഫീൽഡ്, ശ്വേത സെഹ്റാവത്, സിമ്രാൻ ഷെയ്ഖ് എന്നിവരാണ് ആദ്യ കിരീടം ലക്ഷ്യമിടുന്ന ലാന്നിംഗിനൊപ്പം ബാറ്റിംഗ് നിരയിലുള്ളത്. ട്വന്റി-20 വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതുള്ള ബാറ്റുകൊണ്ട് മത്സരഗതി നിർണയിക്കാൻ കഴിയുന്ന ദീപ്തി ശർമ ഓൾറൗണ്ടർമാരുടെ നിരയിൽ ടീമിന് മുതൽക്കൂട്ടാണ്. ഇന്ത്യൻ ഓപ്പണർ പ്രതിക റാവൽ, ഹർലീൻ ഡിയോൾ, ക്രാന്തി ഗൗഡ്, മലയാളി താരം ആശ ശോഭന, ശിഖ പാണ്ഡെ, ചോലെ ട്രയോണ്‍, ഡീൻഡ്ര ഡോട്ടിൻ, ഷിപ്ര ഗിരി, സോഫി എക്ലസ്റ്റോണ്‍, സുമൻ മീന, ട്രിഷ ഗൊൻഗഡി എന്നിവർ അണിനിരക്കുന്ന ഓൾറൗണ്ട് നിര.
ഗുജറാത്ത് ജയന്റ്സ്
ആഷ്ലി ഗാർഡ്നർ നയിക്കുന്ന ഗുജറാത്ത് മികച്ച ബൗളിംഗ്, ബാറ്റിംഗ്, ഓൾറൗണ്ടർമാരടങ്ങുന്ന നിരയാണ്. കന്നി കിരീടം ലക്ഷ്യം. അനുഷ്ക ശർമ, ഭാർതി ഫുൾമാലി, ഡാന്നി വ്യാട്ട് എന്നിവർ ബാറ്റർമാരായുണ്ട്. ഗാർഡ്നർ നയിക്കുന്ന ഓൾറൗണ്ടർമാരുടെ പട്ടികയിൽ ആയുഷി സോണി, ജോർജിയ വെയർഹാം, കനിക അഹൂജ, കിംഗ് ഗാർത്ത്, തനുജ കാൻവേർ എന്നിവരുൾപ്പെടുന്നു. ബെത്ത് മൂണി, ശിവാനി സിംഗ്, യഷ്തിക ഭാട്യ എന്നിവർ വിക്കറ്റിനു പിന്നിൽ. ഇന്ത്യൻ ദേശീയ ടീം ബൗളിംഗ് കുന്തമുന രേണുക സിംഗ്, ഹാപ്പി കുമാരി, കശ്വീ ഗൗതം, ടൈറ്റസ് സാദു എന്നിവർ ബൗളിംഗ് ഡിപ്പാർട്ട്മെന്റിന് മുതൽക്കൂട്ടാകും.
ഡൽഹി ക്യാപിറ്റൽസ്
ഏകദിന ലോകകപ്പ് ഇന്ത്യയുടെ സെമിഫൈനൽ ഹീറോ ജെമീമ റോഡ്രീഗസ് നയിക്കുന്ന ഡൽഹി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ സീസണിൽ മുംബൈക്ക് മുന്നിൽ ഫൈനലിൽ തോൽവി വഴങ്ങി നഷ്ടമാക്കിയ ട്രോഫി സ്വന്തമാക്കി കന്നി കിരീടം നേടുകയാണ് ലക്ഷ്യം. കരുത്തുറ്റ ബാറ്റിംഗ് നിരയാണ് ഡൽഹിയുടേത്. ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ ഷെഫാലി വർമ, ദക്ഷിണാഫ്രിക്കയെ ഏകദിന ലോകകപ്പ് ഫൈനലിലെത്തിക്കാൻ ഒറ്റയാൾ പോരാട്ടം നടത്തിയ ലോറ വോൾവർട്ട്, ദീയാ യാദവ് എന്നിവർ ജെമീമയ്ക്കൊപ്പം ബാറ്റുകൊണ്ട് പൂരവിസ്മയമൊരുക്കും. ഇന്ത്യൻ താരങ്ങളായ സ്നേഹ് റാണ, മലയാളി താരം മിന്നു മണി തുടങ്ങിയവരും എതിരാളികൾക്ക് വെല്ലുവിളിയാകും.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കാലിടറി ട്വന്റി 20. ഭരണത്തിലിരുന്ന നാല് പഞ്ചായത്തുകളിൽ രണ്ടെണ്ണം നഷ്ടമായി. ഇതുകൂടാതെ ഒരു ബ്ലോക്ക് പഞ്ചായത്തും ട്വന്റി 20ക്ക് നഷ്ടമായി. കിഴക്കമ്പലം പഞ്ചായത്തിൽ അവസാന ഘട്ടം വരെ കടുത്ത മത്സരമാണ് നേരിട്ടത്.
കുന്നത്തുനാടും മഴുവന്നൂരും ട്വന്റി 20യെ കൈവിട്ടപ്പോൾ ഐക്കരനാട് പഞ്ചായത്തിൽ മുഴുവൻ വാർഡുകളിലും ജയിച്ചതും തിരുവാണിയൂരിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതും നേട്ടമായി പറയാം. കഴിഞ്ഞ തവണ ജയിച്ച വടവുകോട് ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്ത് ഡിവിഷനും ഇത്തവണ കൈവിട്ടു.
കിഴക്കമ്പലം പഞ്ചായത്തിൽ കഴിഞ്ഞ തവണ ഒരു വാർഡ് മാത്രം നഷ്ടമായിടത്ത്, ഇത്തവണ ജയിച്ചത് 21ൽ 15 ഇടത്ത് മാത്രമാണ്. തിരിച്ചടികൾക്കിടയിലും 16 വാർഡുള്ള പൂതൃക്ക പഞ്ചായത്തിൽ 7 സീറ്റുകൾ നേടി യുഡിഎഫിന് ഒപ്പം എത്തി.
തിരുവാണിയൂരിലെ ഇടതു കോട്ട പൊളിച്ചതും ട്വന്റി 20ക്ക് നേട്ടമാണ്. അതേസമയം മറ്റു പാർട്ടികൾ ട്വന്റി 20യെ തോൽപ്പിക്കാൻ ഐക്യമുന്നണിയുമായി പ്രവർത്തിച്ചത് തിരിച്ചടിയായെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പോളിംഗ് പുരോഗമിക്കുന്നതിനിടെ കിഴക്കമ്പലത്ത് മാധ്യമ പ്രവർത്തകർക്കുനേരെ കൈയേറ്റം. ചാനൽ റിപ്പോർട്ടർമാർക്കുനേരെയായിരുന്നു കൈയേറ്റം ഉണ്ടായത്.
ഒരു സംഘം ആളുകൾ ചേർന്ന് സ്വകാര്യ ചാനലിന്റെ കാമറമാനെയും റിപ്പോർട്ടറെയും ആക്രമിക്കുകയായിരുന്നു. കാമറയും തകർത്തു. പൗരൻ എന്ന് പറഞ്ഞായിരുന്നു ആക്രമണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പാസുമായി എത്തിയ മാധ്യമ പ്രവർത്തകർക്കുനേരെയാണ് ആക്രമണം ഉണ്ടായത്.
പോലീസ് നോക്കി നിൽക്കെയായിരുന്നു ആക്രമണം. സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഒരു പഞ്ചായത്താണ് കിഴക്കമ്പലം. ട്വന്റി 20യും എൽഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന പോരാട്ടം.
ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു ജേക്കബ് മാധ്യമങ്ങളെ കണ്ടതിനുപിന്നാലെയാണ് സംഘർഷം ഉടലെടുത്തത്.
District News
കിഴക്കമ്പലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 പാര്‍ട്ടിയോട് മത്സരിക്കുന്നത് ഇടതു, വലത് മുന്നണികളുടെ 25 പാര്‍ട്ടികള്‍ അടങ്ങുന്ന കുറുവ സംഘമെന്ന് ട്വന്റി 20 ചെയർമാൻ സാബു ജേക്കബ്. 10 വര്‍ഷം മാത്രം പ്രായമുള്ള ട്വന്റിയെ പ്രതിരോധിക്കാനാണ് ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കള്‍ അവരുടെ മുഴുവന്‍ സമയവും ഉപയോഗിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാനെ വെല്ലുവിളിച്ചാല്‍ സിപിഎം എംഎല്‍എ ശ്രീനിജനാണ് മറുപടി പറയുന്നതെന്നും സാബു പത്രസമ്മേളനത്തില്‍ തുറന്നടിച്ചു.
ഇക്കുറി കൊച്ചി കോര്‍പറേഷനിലും മരട്, തൃപ്പൂണിത്തുറ, തൃക്കാക്കര മുനിസിപ്പാലിറ്റികളിലും കൊല്ലം ജില്ലയിലെ പത്തനാപുരം പഞ്ചായത്ത് മുതല്‍ പാലക്കാട് മുതലമട പഞ്ചായത്തില്‍വരെ പാര്‍ട്ടി മത്സരിക്കുന്നുണ്ട്. ആകെ 880 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
സിപിഎമ്മിന്റെയും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ നേതാക്കളും ഭീഷഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പാര്‍ട്ടിയുടെ നിരവധി സ്ഥാനാര്‍ഥികളെ പിന്തിതിരിപ്പിച്ചിട്ടുണ്ട്. ട്വന്റി 20 പാര്‍ട്ടിയുടെ വളര്‍ച്ചയെ ഈ പാര്‍ട്ടികള്‍ എത്രത്തോളം ഭയക്കുന്നുവെന്നതിന്റെ പ്രത്യക്ഷ തെളിവാണിതെന്നും സാബു ജേക്കബ് പറഞ്ഞു.
Sports
വിജയവാഡ: അണ്ടർ 23 വനിതാ ട്വന്റി 20 ക്രിക്കറ്റിൽ കേരളത്തിന് തുടർച്ചയായ രണ്ടാം തോൽവി. പഞ്ചാബിനോടാണ് കേരളം നാല് വിക്കറ്റ് തോൽവി വഴങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 100 റണ്‍സിലൊതുങ്ങി. പഞ്ചാബ് 19.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ഓപ്പണർമാരായ വൈഷ്ണ എംപി ഒന്‍പതും ശ്രദ്ധ സുമേഷ് പതിനൊന്നും റണ്‍സ് നേടി മടങ്ങി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച അനന്യയും നജ്ലയും ചേർന്നുള്ള കൂട്ടുകെട്ട്് കേരളത്തെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് 53 റണ്‍സ് കൂട്ടിച്ചേർത്തു. നജ്ല 28 റണ്‍സെടുത്ത് പുറത്തായപ്പോൾ അനന്യ 24 റണ്‍സെടുത്ത് റിട്ടയേഡ് ഹർട്ടായി മടങ്ങി. തുടർന്നെത്തിയവർ നിരാശപ്പെടുത്തി. പഞ്ചാബിനു വേണ്ടി മന്നത് കാശ്യപ് നാല് വിക്കറ്റ് വീഴ്ത്തി.
പഞ്ചാബിനായി ഓപ്പണർമാർ മികച്ച തുടക്കം നൽകി. അവ്നീത് കൗർ (39) ഹർസിമ്രൻജിത് (27) റണ്‍സ് നേടി. എന്നാൽ മധ്യ ഓവറുകളിൽ തുടരെ വിക്കറ്റുകൾ വീഴ്ത്തി കേരളം പിടിമുറുക്കിയതോടെ മത്സരം അവസാന ഓവറിലേക്ക് നീണ്ടു. അവസാന ഓവറിലെ രണ്ടാം പന്തിൽ പഞ്ചാബ് ലക്ഷ്യത്തിലെത്തി. കേരളത്തിനുവേണ്ടി ക്യാപ്റ്റൻ നജ്ല മൂന്ന് വിക്കറ്റ് വീഴ്ത്തി.
Sports
മെല്‍ബണ്‍: ഐസിസി ട്വന്റി-20 ലോക റാങ്കിംഗില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ഏറ്റുമുട്ടല്‍ ഇന്ന്. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചു മത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് മെല്‍ബണില്‍. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.45നാണ് മത്സരം.
കാന്‍ബറയിലെ ആദ്യ മത്സരം മഴയില്‍ മുടങ്ങിയിരുന്നു. മാനം തെളിഞ്ഞാല്‍ 90,000 കവിയുന്ന കാണികള്‍ക്കു മുന്നില്‍ മെല്‍ബണില്‍ മിന്നിക്കാനുള്ള തയാറെടുപ്പിലാണ് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ഇന്ത്യ.
സൂര്യ-ഗില്‍ ഫോം
കാന്‍ബറയിലെ ആദ്യ മത്സരത്തില്‍ ഫലമുണ്ടായില്ലെങ്കിലും സൂര്യകുമാര്‍ യാദവും ശുഭ്മാന്‍ ഗില്ലും മികച്ച ഫോമില്‍ ബാറ്റ് ചെയ്തു എന്നത് ടീം ഇന്ത്യക്ക് ആത്മവിശ്വാസം നല്കുന്നു. ഏഷ്യ കപ്പില്‍ ഇന്ത്യ ചാമ്പ്യന്മാരായെങ്കിലും സൂര്യകുമാര്‍ യാദവിന്റെ പ്രകടനം മോശമായിരുന്നു.
കാന്‍ബറയില്‍ ഗില്‍ 20 പന്തില്‍ നാല് ഫോറും ഒരു സിക്സും അടക്കം 37 റണ്‍സുമായും സൂര്യകുമാര്‍ 24 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്സും അടക്കം 39 റണ്‍സുമായും പുറത്താകാതെ നിന്നപ്പോഴായിരുന്നു മഴയില്‍ മത്സരം മുടങ്ങിയത്.
നഥാന്‍ എല്ലിസ്, ടിം ഡേവിഡ് എന്നിവര്‍ ആദ്യമായാണ് എംസിജിയില്‍ (മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്) രാജ്യാന്തര ക്രിക്കറ്റ് കളിക്കാനിറങ്ങുന്നത്. ട്വന്റി-20യിലെ ലോക ഒന്നാം നമ്പര്‍ സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയെ ഓസീസ് ബാറ്റര്‍മാര്‍ എങ്ങനെ നേരിടുമെന്നതാണ് സുപ്രധാന ചോദ്യം. ഓസ്ട്രേലിയയ്ക്കെതിരേ വരുണ്‍ ചക്രവര്‍ത്തിക്ക് ഇതുവരെ ട്വന്റി-20 ഫോര്‍മാറ്റില്‍ പന്ത് എറിയേണ്ടിവന്നിട്ടില്ലെന്നതും ശ്രദ്ധേയം.
സഞ്ജുവിന് 1000 അരികെ
സഞ്ജു സാംസണിന് രാജ്യാന്തര ട്വന്റി-20യില്‍ 1000 റണ്സിലേക്കുള്ളത് വെറും ഏഴ് റണ്‍സ് അകലം മാത്രം. തിലക് വര്‍മയ്ക്കാകട്ടെ 38 റണ്‍സിന്റെയും.
ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന് നാലു റണ്‍സ് എടുത്താല്‍ 2000 തികയ്ക്കാം. ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് നാല് വിക്കറ്റ് നേടിയാല്‍ ട്വന്റി-20യില്‍ 100 വിക്കറ്റ് നേട്ടത്തിലെത്താം. 2008നുശേഷം ഇന്ത്യ, ഓസ്ട്രേലിയന്‍ മണ്ണില്‍ ട്വന്റി-20 പരമ്പര തോറ്റിട്ടില്ല.
Sports
കാന്‍ബെറ: ഐസിസി ട്വന്റി-20 ലോക റാങ്കിംഗില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ ഇന്ത്യയും ഓസ്ട്രേലിയയുടെ തമ്മിലുള്ള ടോപ് ഫൈറ്റിന് ഇന്നാരംഭം. ഇന്ത്യ x ഓസ്ട്രേലിയ അഞ്ച് മത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്നു കാന്‍ബറയില്‍. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.45 മുതലാണ് മത്സരം.
2026 ലോകകപ്പ് ഒരുക്കം
അടുത്ത വര്‍ഷം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വന്റി-20 ലോകകപ്പിലേക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണ് ഈ പരമ്പര. നിലവിലെ ലോക ചാമ്പ്യന്മാരായ ഇന്ത്യ, ഏഷ്യ കപ്പ് എതിരില്ലാതെ സ്വന്തമാക്കിയാണ് ഓസ്ട്രേലിയയില്‍ എത്തിയിരിക്കുന്നത്. 2024 ലോകകപ്പ് നേടിയശേഷം ഇതുവരെയായി വെറും മൂന്നു മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്.
ബുംറ റിട്ടേണ്‍സ്
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നു മത്സര ഏകദിന പരമ്പര 2-1നു പരാജയപ്പെട്ടശേഷമാണ് ഇന്ത്യ ട്വന്റി-20 പോരാട്ടത്തിന് ഇറങ്ങുന്നത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ പേസര്‍ ജസ്പ്രീത് ബുംറ, മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് തുടങ്ങിയവരുണ്ട്. ഏകദിന പരമ്പരയില്‍നിന്നു ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു.
ഓസ്ട്രേലിയന്‍ സംഘത്തിലേക്ക് ജോഷ് ഇംഗ്ലിസ് മടങ്ങിയെത്തി എന്നതാണ് ശ്രദ്ധേയം. അതേസമയം, സ്പിന്നര്‍ ആദം സാംപ കുടുംബപരമായ കാരണങ്ങളാല്‍ ടീമിലില്ല.
Sports
ബർമിങ്ങാം: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരന്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി. അവസാന പന്തു വരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചത്. ഓപ്പണർ ഷഫാലി വർമയുടെ വെടിക്കെട്ട് അർധസെഞ്ചുറിയുടെ കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സടിച്ചപ്പോൾ ഇംഗ്ലണ്ട് അവസാന പന്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇന്ത്യക്കായി ഷഫാലി വർമ 41 പന്തിൽ 75 റണ്‍സെടുത്തപ്പോൽ മറ്റാർക്കും കാര്യമായ പിന്തുണ നൽകാനായില്ല. തോറ്റെങ്കിലും അഞ്ച് മത്സര പരന്പര ഇന്ത്യ 3-2ന് സ്വന്തമാക്കി. സ്കോർ: ഇന്ത്യ: 20 ഓവറിൽ 167/7. ഇംഗ്ലണ്ട്: 20 ഓവറിൽ 168/5.
ഒന്നാം വിക്കറ്റിൽ 64 പന്തിൽ 101 റണ്‍സ്് നേടിയ ഡാനി വ്യാറ്റ്- സോഫിയ ഡംഗലെ കൂട്ടുകെട്ട് ഇംഗ്ലണ്ടിന് അനായാസ ജയമൊരുക്കുമെന്ന് പ്രതീക്ഷിച്ചിടത്തുനിന്നാണ് മത്സരം അവസാന പന്തിൽ വിധി നിർണയിക്കും വിധം ത്രില്ലർ പോരാട്ടമായി മാറിയത്. സെഞ്ചുറി കൂട്ടുകെട്ടിനു പിന്നാലെ ഇന്ത്യൻ വനിതകൾ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കി. തോൽവിയുടെ വക്കിൽനിന്ന് അവസാന പന്തിൽ സിംഗിൾ എടുത്ത് സോഫി എക്ലേസ്റ്റോണ്‍ ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചു.
അരുന്ധതി റെഡ്ഢി എറിഞ്ഞ അവസാന ഓവറിൽ ആറ് റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ ടാമി ബൗമണ്ട് ബൗൾഡ്. രണ്ടാം പന്തിൽ സ്കോൾഫീൽഡ് ഒരു റണ്ണെടുത്തു. മൂന്നാം പന്തിൽ രാധാ യാദവിന്റെ ഉജ്വല ക്യാച്ചിൽ ആമി ജോണ്‍സ് പുറത്ത്. എന്നാൽ അവസാന പന്തിൽ സോഫി എക്ലേസ്റ്റോണ്‍ സിംഗിൾ എടുത്ത് ഇംഗ്ലണ്ടിനെ വിജയിപ്പിച്ചു.