Movies
പൃഥ്വിരാജ് നായകനെത്തിയ ഖലീഫ തിയറ്ററിലെത്തിയ അതേ ദിവസം തന്നെ ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. ഖലീഫ ദി ലെഗസി എന്നാണ് പേര്.
ഖലീഫ’യുടെ ആദ്യഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തിയ മോഹൻലാൽ ആണ് ഖലീഫ ദ് ലെഗസിയിൽ നായകനാകുക. സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിക്കുന്ന ചടങ്ങിൽ ചിരിനിമിഷങ്ങളുമായി മോഹന്‍ലാലും എത്തി.
‘ഖലീഫ’യിൽ അവസാനഭാഗത്ത് കയറിവന്ന ആളാണ് താനെന്ന് മോഹൻലാൽ പറഞ്ഞു. ‘സിനിമയെക്കുറിച്ച് പറയുമ്പോഴും അതിൽ അഭിനയിക്കുമ്പോഴും മനസുകൊണ്ടു പ്രാർഥിക്കുന്നത് ചിത്രം വിജയമാകണേ എന്നാണ്. എല്ലാ സിനിമകളും അങ്ങനെയാണ്. എനിക്ക് ഇങ്ങനെ ഒരു വേഷം തന്ന സംവിധായകനും എഴുത്തുകാരനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിക്കും നന്ദി’, മോഹൻലാൽ പറഞ്ഞു.
ഇതിനു പിന്നാലെയാണ് സദസിനെ പൊട്ടിച്ചിരിപ്പിച്ച പരാമർശവുമായി മോഹൻലാൽ എത്തിയത്. ‘മാമ്പറയ്ക്കൽ അഹമ്മദ് അലി പാവം മനുഷ്യനാണ്, ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാന്‍ അവസരം കൊടുക്കൂ എന്ന് മോഹൻലാൽ പറഞ്ഞതോടെ എല്ലാവരും ചിരിക്കുകയായിരുന്നു.
ഖലീഫയുടെ വിജയാഘോഷച്ചടങ്ങിൽ മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും മറ്റ് താരങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു രണ്ടാം ഭാഗം അനൗൺസ് ചെയ്തത്.
Movies
ബ്രിട്ടീഷ് ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുബൈർ ഹമീദ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമായ ദി ബ്രേക്ക് എന്ന ചിത്രത്തിന്റെ പൂജ ഓഗസ്റ്റ് 17 -ന് ആറ്റിങ്ങൽ കാളി വിളാകം ക്ഷേത്രത്തിൽ നടന്നു.
പൂജയ്ക്ക് ജയൻ ചേർത്തല, കാലടി ഓമന, നിർമാതാക്കളായ നജീമ്പ് യു.കെ, ആർ.ജി.ജയരാജൻ എന്നിവർ ഭദ്രദീപം തെളിയിച്ചു.
തിരുവനന്തപുരം വ്യത്യസ്തമായൊരു ഹൊറർ ആക്ഷൻ ഫിലിമാണിത്. ഫീനിക്സ് മീഡിയ ഫിലിം പ്രൊഡക്ഷൻസിനു വേണ്ടി നജീബ് യു.കെ, ആർ.ജി.ജയരാജൻ എന്നിവർ നിർമിക്കുന്ന ദി ബ്രേക്ക് സുബൈർ ഹമീദ് സംവിധാനം ചെയ്യുന്നു.
കഥ,തിരക്കഥ, സംഭാഷണം - ജയൻ വി. പോറ്റി തച്ചക്കോട്, ഡി.ഒ.പി - ഗോഗുൽ കാർത്തിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജയകൃഷ്ണൻ തൊടുപുഴ, ഗാന രചന - ഉൻമേഷ്ചൈത്രം, സംഗീതം - ഡോ. പുനലൂർ ശ്യാം നാഥ്, ആലാപനം - വൈക്കം വിജയലക്ഷ്മി, പ്രൊഡക്ഷൻ കൺട്രോളർ - സാബു ഘോഷ്, ആർട്ട് - കൃഷ്ണദാസ്, കോസ്റ്റ്യൂം - ശ്രീനി, മേക്കപ്പ് - ഷൈനി അശോകൻ, സ്റ്റിൽ - ഷാനി കൊടുങ്ങാനൂർ,
ജയൻ ചേർത്തല, നിമിഷ ഉണ്ണികൃഷ്ണൻ, കാലടി ഓമന, ബാലൻ മന്നാടിയാർ, ടി.ആർ. വിഷ്ണു, നജീബ് യു.കെ, ആർ.ജി. ജയരാജൻ, സൗമ്യ, നജീന ആലംകോട്, നവ്യ വിജയകുമാർ, ദേവിക, ബേബി നിഹഞ്ജന, ശ്യാം തിരുവല്ല, ജയൻ വി. പോറ്റി, ലീന, പല്ലവി രഞ്ജൻ എന്നിവരോടൊപ്പം, പ്രമുഖ മലയാളം, തമിഴ് താരങ്ങളും ചിത്രത്തിൽ അണിനിരക്കും. പിആർഒ-അയ്മനം സാജൻ.
Movies
ടൊവീനോ തോമസും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മുൻപേ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഊട്ടിയിലെ ഗ്ലെൻ മോറിൽ ആരംഭിച്ചു.
ചിത്രസംയോജകനായ സൈജു ശ്രീധരനാണ് ഈ ചിത്രംസംവിധാനം ചെയ്യുന്നത്.ടൊവിനോ തോമസ് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
ഡോൾവിൻ കുര്യാക്കോസും അഭിനവ് മെഹ്റോത്രയും സ്വിച്ചോൺ കർമ്മം നിർവഹിച്ചപ്പോൾ ടൊവിനോ തോമസും സഹോദരൻ ടിംഗ്സ്റ്റൺ തോമസും ചേർന്നു ഫസ്റ്റ് ക്ലാപ്പ് നൽകി.
പനോരമ സ്റ്റുഡിയോസ് ഇൻ അസോസിയേഷൻ വിത്ത് തീയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
കുമാർ മങ്ങാട്ട് പഥക്ക്, അഭിഷേക് പഥക്ക്, ടൊവീനോ തോമസ്, ഡോൾവിൻ കുര്യാക്കോസ്, ടിംഗ്സ്റ്റൺ തോമസ് എന്നിവരാണ് നിർമാതാക്കൾ .
കോ പ്രൊഡ്യൂസേർസ് - രാജേഷ് മേനോൻ, ഗോകുൽനാഥ്. ജി. ക്രിയേറ്റീവ് പ്രൊഡ്യൂസർ -അഭിനവ് മെഹ്റോത്ര. സിഎഫ്ഓ-രവി ഓത്തി.
ഫൂട്ടേജ് എന്ന ചിത്രത്തിനു ശേഷം സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുൻപേ.നീലഗിരിക്കുന്നു കളുടെ താഴ്വരയിലെ ഒറ്റപ്പെട്ട ഒരു തടാകത്തിനോട് ചേർന്ന ഒരിടം എന്ന സ്ഥലത്ത് തൊണ്ണൂറ് കാലഘട്ടത്തിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്.
ഭാര്യാ ഭർത്താക്കന്മാരായ റോയ്സ്, റാണി എന്നിവരുടെ വ്യത്യസ്ഥമായ ഒരു പ്രണയ കഥയാണ് ഈ ചിത്രം പറയുന്നത്. താളപ്പിഴകളിലൂടെ മാത്രം സഞ്ചരിക്കുന്ന റോയ്സിന്റെ ദാമ്പത്യ ജീവിതത്തിൽ റാണിയുടെ സാന്നിധ്യത്തിലൂടെയുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്.
ടൊവിനോ തോമസിന്റെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രമായിരിക്കും ഇതിലെ റോയ്സ്.
ബംഗളൂരിൽ സ്ഥിര താമസമുള്ള ആലപ്പുഴ സ്വദേശിനിയായ മേഘന മികച്ച നർത്തകിയാണ്. നൃത്തരംഗത്തെ പ്രാവീണ്യമാണ് മേഘനയെ ഇപ്പോൾ ബിഗ് സ്ക്രീനിലെത്തിച്ചതും ഈ ചിത്രത്തിലെ റാണിയെ അവതരിപ്പിക്കുവാൻ സാഹചര്യമൊരുക്കിയതും.
വിനയ് ഫോർട്ട്, വിജയരാഘവൻ, ഷഹീർ മുഹമ്മദ്, ഉത്തരാരാമ കൃഷ്ണൻ, കിരൺ പീതാംബരൻ, ആഷ്ലി ഐസക്ക്, രാകേഷ് ഉഷാർ എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
ടീനാ തോമസ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നു. സംഗീതം- റെക്സ് വിജയൻ. ജിച്ചു ജോയ്. ഛായാഗ്രഹണം- ഷിനോസ്. എഡിറ്റിംഗ് - സൈജു ശ്രീധരൻ. പ്രൊഡക്ഷൻ ഡിസൈൻ- ദിലീപ് നാഥ്. സിങ്ക് സൗണ്ട്- വൈശാഖ് ബി.വി. സൗണ്ട് മിക്സ് - സിനോയ് ജോസഫ്. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യും ഡിസൈൻ-ധന്യാ ബാലകൃഷ്ണൻ. പ്രൊഡക്ഷൻ മാനേജേഴ്സ്- വിശ്വപ്രകാശ്, സോബൻ. പ്രൊഡക്ഷൻ എക്സികുട്ടീവ്- പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺടോളർ- റിച്ചാർഡ്. അസോസിയേറ്റ് പ്രൊഡ്യൂസർ- കമലേഷ് കുമാർ. ലൈൻ പ്രൊഡ്യൂസർ- അബിൻ. ഇ.എ.ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രിനിഷ് പ്രഭാകരൻ.
സ്റ്റിൽസ്- സാബി ഹംസ. ആക്ഷൻ - ഫീനിക്സ് പ്രഭു. ഡിസൈൻ-കിഷോർ ഗോപി, അനന്തു ചന്ദ്രബാബു. വേൾഡ് വൈഡ് റിലീസ്-പനോരമ സ്റ്റുഡിയോസ്. പിആർഒ-വാഴൂർ ജോസ് .
Movies
മോഹൻലാൽ തനിക്ക് മേക്കപ്പിട്ടു തന്ന അനുഭവം വെളിപ്പെടുത്തി കലാഭവൻ ഷാജോൺ. മോഹൻലാലിനൊപ്പം വിദേശത്ത് സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഷാജോണ്‍ ഈ അസുലഭ നിമിഷം ലഭിച്ചത്.
ഷോയ്ക്ക് പോയപ്പോൾ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു പോയ ഷാജോണിന് മോഹൻലാൽ തന്നെ നേരിട്ട് മേക്കപ്പ് ചെയ്തു കൊടുക്കുകയായിരുന്നു.
ഷാജോണിന്റെ കുറിപ്പ് വായിക്കാം
‘‘ചില മറവികൾ ചിലപ്പോൾ..
ലാലേട്ടന്റെ ഒപ്പം ഷോയ്ക്ക് പോയപ്പോൾ ഞാൻ എന്റെ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു.. എന്ത് ചെയ്യും എന്നോർത്ത് സ്റ്റേജിന്റെ ബാക്കിൽ നിൽക്കുമ്പോഴാണ് വിജീഷിനെ (ലാലേട്ടന്റെ പഴ്സനൽ അസിസ്റ്റന്റ്) കാണുന്നത്.. കാര്യം പറഞ്ഞു. എനിക്ക് മേക്കപ്പ് ചെയ്യാനുള്ള ഐറ്റംസ് തന്നു ഒന്ന് സഹായിക്കാമോ ചോദിച്ചു..ലാലേട്ടൻ അറിയരുതേ എന്നും ഞാൻ പറഞ്ഞു.. കുറച്ചു കഴിഞ്ഞു വിജീഷ് വന്നു വിളിച്ചു.. ഞാൻ ചെല്ലുമ്പോൾ ലാലേട്ടൻ മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്നു.
‘ഇരിക്ക് മോനെ.. നിനക്കു ഞാൻ മേക്കപ്പ് ചെയ്തു തരാം’ എന്ന് പറഞ്ഞു... ഒന്ന് ഞെട്ടി.. ആ ഞെട്ടലിൽ.. വലിയ ഭാഗ്യമാണ് എന്ന് അറിഞ്ഞിട്ടും ഞാൻ വേണ്ട എന്ന് പറഞ്ഞു.. പക്ഷേ ലാലേട്ടൻ നിർബന്ധിച്ചു പിടിച്ചിരുത്തി എനിക്ക് മേക്കപ്പ് ചെയ്തു തന്നു.
ഈ സ്നേഹത്തിന് ചേർത്ത് നിർത്തലിന് ദൈവത്തിന് ഒരുപാട് നന്ദി. സ്വപ്നം പോലും കാണാത്ത കാര്യങ്ങൾ ജീവിതത്തിൽ നടത്തി തരുന്നതിന്. ചില മറവികൾ ചിലപ്പോൾ... നമുക്ക് ഒരിക്കലും മറക്കാത്ത ഓർമകൾ തരും.’’
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം നടത്തി. മയൂർ വിഹാർ ഫേസ് 1ലെ പോക്കറ്റ് 3ലുള്ള കേരളാ മുസ്ലിം വെൽഫെയർ അസോസിയേഷൻ ഹാളിലാണ് ചടങ്ങുകൾ അരങ്ങേറിയത്.
ഏരിയ ചെയർമാൻ ആർ കെ മേനോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് നിലവിളക്ക് കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററുമായ കെ ജി രഘുനാഥൻ നായർ, മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, മലയാളം മിഷൻ ഈസ്റ്റ് ഡൽഹി കോർഡിനേറ്റർ കെ പി നാരായണൻ ഭട്ടതിരി, ഏരിയ സെക്രട്ടറി വി രഘുനാഥൻ, ട്രഷറർ സുനിൽ തോമസ്, വനിതാ വിഭാഗം കൺവീനർ ശ്രീരേഖാ പ്രിൻസ്, മലയാളം ഭാഷാധ്യാപിക അഞ്ജലി മധു തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ആതിര രാജൻ, പാർവതി നാരായണൻ, അക്ഷയ അനീഷ് തുടങ്ങിയ കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണത്തോടെയാണ് സമാപിച്ചത്.
Movies
തുടക്കം സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച വിസ്മയ മോഹൻലാലിനെ അഭിനന്ദിച്ച് നടി ലിസി പ്രിയദർശൻ. വിസ്മയയുടെ പൊതുയിടങ്ങളിൽ സംസാരിക്കുമ്പോഴുള്ള പേടിയെ കളിയാക്കിവർക്കുള്ള മറുപടിയാണ് താരം നൽകിയിരിക്കുന്നതെന്നാണ് ലിസി പറഞ്ഞത്.
മോഹൻലാലിൽ നിന്ന് പകർന്നു കിട്ടിയ അഭിനയപാടവം വിസ്മയ വെള്ളിത്തിരയിൽ കൃത്യമായി അടയാളപ്പെടുത്തിയെന്നും അമ്മയിൽ നിന്ന് പകർന്നു കിട്ടിയ ലളിതവും വിനയപൂർവവുമായ പെരുമാറ്റം എപ്പോഴും കാത്തുസൂക്ഷിക്കണമെന്നും അവർ ആശംസിച്ചു.
‘എന്റെ പ്രിയപ്പെട്ട വിസ്മയ... നിന്റെ അരങ്ങേറ്റ ചിത്രമായ 'തുടക്കത്തിലെ' കാഴ്ചകൾ എന്നെ അദ്ഭുതപ്പെടുത്തി! സ്ക്രീനിൽ നീ കാഴ്ചവച്ച മിന്നുന്ന പ്രകടനം കണ്ടപ്പോൾ അഭിമാനം കൊണ്ട് എന്റെ മനസ് നിറഞ്ഞു. സ്കൂൾ കാലഘട്ടം മുതൽക്കേ വേദികളിൽ നിന്റെ ഉള്ളിലെ കലാകാരി തിളങ്ങിനിന്നിരുന്നു.
നമ്മുടെ രാജ്യം കണ്ട എക്കാലത്തെയും മഹാനായ നടന്മാരിൽ ഒരാളായ അച്ഛനിൽ നിന്ന് നിനക്ക് ലഭിച്ച ആ അഭിനയ പ്രതിഭ, ഇന്ന് വെള്ളിത്തിരയിൽ പൂർണതയോടെ പ്രകാശിക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷം തോന്നുന്നു. 'പുലിക്ക് ജനിച്ചത് പൂച്ചയാവില്ലല്ലോ!'
നിന്റെ രൂപത്തെയും ഭാവങ്ങളെയുമൊക്കെച്ചൊല്ലി ചില മുഖമില്ലാത്ത മനുഷ്യർ വിമർശനങ്ങൾ ഉന്നയിച്ചപ്പോൾ, വാക്കുകൾ കൊണ്ടല്ല, മറിച്ച് വാതായനങ്ങളെല്ലാം അടപ്പിക്കുന്ന തരത്തിലുള്ള അസാധ്യ അഭിനയം കൊണ്ട് നീ മറുപടി നൽകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. നീ അത് തെളിയിച്ചു കാട്ടി!
ചിത്രത്തിലെ നിന്റെ ആക്ഷൻ രംഗങ്ങൾ ശരിക്കും വേറെത്തന്നെ ലെവലാണ്! നിന്റെ ഫ്ലെക്സിബിലിറ്റിയും സ്ക്രീൻ പ്രസൻസും അതിശയകരമാണ്. ഒരു നായിക എങ്ങനെയാവണം എന്നതിനെക്കുറിച്ചുള്ള പരമ്പരാഗതമായ എല്ലാ വാർപ്പുമാതൃകകളെയും നീ തിരുത്തിക്കുറിച്ചു. പ്രായമല്ല, മറിച്ച് പ്രതിഭയും വ്യക്തിത്വവും സമർപ്പണവുമാണ് പ്രധാനം എന്ന് നിന്റെ മുപ്പതുകളിൽ നീ ലോകത്തിന് കാണിച്ചുകൊടുത്തു.
പൊതുവേദികളിൽ കാണാറുള്ള ആ പരിഭ്രമവും നിഷ്കളങ്കതയും ആവേശവുമാണ് നിന്നെ എല്ലാവരുടെയും പ്രിയങ്കരിയാക്കുന്നത്. ആ നിഷ്കളങ്കത എന്നും നിന്റെ കൂടെയുണ്ടാവട്ടെ.
അമ്മയിൽ നിന്ന് പകർന്നു കിട്ടിയ ആ ലാളിത്യവും വിനയവും ദയയും എന്നും കാത്തുസൂക്ഷിക്കുക. പ്രിയപ്പെട്ട വിസ്മയ, ഇത് മനോഹരമായ ഒരു തുടക്കം മാത്രമാണ്, ഏറ്റവും മികച്ച നേട്ടങ്ങൾ ഇനി നിന്നെ തേടിയെത്താനിരിക്കുന്നതേയുള്ളൂ! ഒരുപാട് നല്ല കഥാപാത്രങ്ങളും സിനിമകളും നിനക്കുണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.
ആഷിഷ് ജോ ആന്റണി, ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സർപ്രൈസ് നീയായിരുന്നു! അത്രയധികം ആകർഷകമായ സ്ക്രീൻ പ്രസൻസോടെയാണ് നീ അഭിനയിച്ചു തകർത്തത്. വാക്കുകളേക്കാൾ നിന്റെ പ്രകടനക്ഷമമായ ആ വലിയ കണ്ണുകൾ ഒരുപാട് കാര്യങ്ങൾ സംവദിക്കുന്നുണ്ടായിരുന്നു.
വരുംകാലത്ത് ആന്റണി പെരുമ്പാവൂർ എന്ന വിജയിച്ച നിർമാതാവിനേക്കാൾ, 'ആഷിഷ് ജോയുടെ അച്ഛൻ' എന്ന വിലാസത്തിൽ അദ്ദേഹം അഭിമാനത്തോടെ അറിയപ്പെടും എന്ന് എനിക്ക് ഉറപ്പാണ്!
ഇത്രയും മികച്ചൊരു ത്രില്ലർ ചിത്രം സമ്മാനിച്ചതിന് സംവിധായകൻ ജൂഡ് ആന്റണിക്കും ചിത്രത്തിന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ!" ലിസി ലക്ഷ്മി കുറിച്ചു.
ലിസിയുടെ കുറിപ്പിന് താഴെ നന്ദി അറിയിച്ചുകൊണ്ട് വിസ്മയ കമന്റ് ചെയ്തു. ‘താങ്ക് യു സോ മച്ച് ലിസി ആന്റി, ഈ അഭിപ്രായം ഏറെ വിലപ്പെട്ടതാണ്.’ എന്നായിരുന്നു വിസ്മയയുടെ പ്രതികരണം.
Movies
ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്. ജേക്സ് ബിജോയ് ഈണം നൽകിയ മഴവില്ലായേ എന്ന ഗാനം ആലപിച്ചത് അർമാൻ മാലിക് ആണ്.
ഷർഫു ആണ് ഗാനത്തിന്റെ വരികൾ രചിച്ചത്. ചിത്രം ഓഗസ്റ്റ് 20 ന് ഓണം റിലീസായി ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും.
ഗാംബ്ലിംഗ് കിംഗായി ദുൽഖർ എത്തുന്ന ചിത്രത്തിൽ കയാദു ലോഹർ നായികയായി എത്തുന്നു. വിനയ് ഫോർട്ട്, മിസ്കിൻ, ആന്റണി വര്‍ഗീസ്, കതിർ, സംയുക്ത വിശ്വനാഥൻ എന്നിവരും പ്രധാനകഥാപാത്രങ്ങളായുണ്ട്. ആക്ഷനും ഇമോഷനും ചേരുന്ന ഗംഭീര തിയറ്റർ എക്സ്പീരിയൻസാകും ചിത്രം നൽകുക എന്നാണ് സൂചനകൾ.
Movies
മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ലോകമെമ്പാടുമുള്ള ആരാധകര്‍ രക്തദാന കാമ്പുകള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ 17 രാജ്യങ്ങളിലായി 40,000 പേര് രക്തദാനം നടത്തുക എന്നതാണ് ഇത്തവണത്തെ ലക്ഷ്യം.
മമ്മൂട്ടി ആരാധകര്‍ക്ക് പുറമെ കോളേജ് വിദ്യാര്‍ഥികള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരും ഇതിനോടകം ഈ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മെഗാസ്റ്റാറിന്റെ ജന്മദിനമായ സെപ്റ്റര്‍ ഏഴിനുള്ളിൽ 40,000 യൂണിറ്റ് രക്തം ശേഖരിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഇന്റര്‍നാഷണല്‍ സെക്രട്ടറി സഫീദ് മുഹമ്മദ് അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ 25,000 പേര് രക്തദാനത്തില്‍ പങ്കെടുത്തിരുന്നു. ഇത്തവണ നിരവധി പ്രമുഖ വ്യക്തികളും രക്തദാന ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി താല്പര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രക്തദാന ക്യാമ്പുകള്‍ക്ക് പുറമെ, വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക സേവന പദ്ധതികളും മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള ആരാധകസംഘടനകള്‍ ആസൂത്രണം ചെയ്തുവരികയാണ്.
അതേസമയം, കേരളത്തില്‍ അനാഥാലയങ്ങളില്‍ അന്നദാനം, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍, പരിസര ശുചീകരണ പരിപാടികള്‍ എന്നിവ ഉള്‍പ്പെടെ നൂറുകണക്കിന് ജീവകാരുണ്യ-സാമൂഹിക പദ്ധതികള്‍ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് ഇന്റര്‍നാഷണല്‍ കേരള ഘടകം.
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അവ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും സംഘടനയുടെ കേരള സംസ്ഥാന പ്രസിഡന്റ് ആലന് പീറ്റര്‍ പത്തനംതിട്ടയില്‍ അറിയിച്ചു.
മെഗാസ്റ്റാറിന്റെ ജന്മദിനം, ലോകമെമ്പാടുമുള്ള 40,000 ആരാധകര്‍ രക്തദാനം നടത്തും
മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ലോകമെമ്പാടുമുള്ള ആരാധകര്‍ രക്തദാന കാമ്പുകള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ 17 രാജ്യങ്ങളിലായി 40,000 പേര് രക്തദാനം നടത്തുക എന്നതാണ് ഇത്തവണത്തെ ലക്ഷ്യം.
മമ്മൂട്ടി ആരാധകര്‍ക്ക് പുറമെ കോളേജ് വിദ്യാര്‍ഥികള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരും ഇതിനോടകം ഈ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മെഗാസ്റ്റാറിന്റെ ജന്മദിനമായ സെപ്റ്റര്‍ ഏഴിനുള്ളിൽ 40,000 യൂണിറ്റ് രക്തം ശേഖരിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഇന്റര്‍നാഷണല്‍ സെക്രട്ടറി സഫീദ് മുഹമ്മദ് അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ 25,000 പേര് രക്തദാനത്തില്‍ പങ്കെടുത്തിരുന്നു. ഇത്തവണ നിരവധി പ്രമുഖ വ്യക്തികളും രക്തദാന ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി താല്പര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രക്തദാന ക്യാമ്പുകള്‍ക്ക് പുറമെ, വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക സേവന പദ്ധതികളും മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള ആരാധകസംഘടനകള്‍ ആസൂത്രണം ചെയ്തുവരികയാണ്.
അതേസമയം, കേരളത്തില്‍ അനാഥാലയങ്ങളില്‍ അന്നദാനം, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍, പരിസര ശുചീകരണ പരിപാടികള്‍ എന്നിവ ഉള്‍പ്പെടെ നൂറുകണക്കിന് ജീവകാരുണ്യ-സാമൂഹിക പദ്ധതികള്‍ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് ഇന്റര്‍നാഷണല്‍ കേരള ഘടകം.
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അവ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും സംഘടനയുടെ കേരള സംസ്ഥാന പ്രസിഡന്റ് ആലന് പീറ്റര്‍ പത്തനംതിട്ടയില്‍ അറിയിച്ചു.
Movies
ഒരു ബ്രാൻഡിന്റെ പരിപാടിയുമായി ബന്ധപ്പെട്ടെത്തിയപ്പോൾ ധരിച്ച വസ്ത്രത്തിന്റെ നിറം ചോദ്യം ചെയ്ത യുട്യൂബർക്ക് വായടപ്പിക്കുന്ന മറുപടി നൽകി നടി പ്രിയ വാര്യർ.
ബ്രാൻഡിന്റെ നിറത്തിനോട് ചേരുന്ന നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് പ്രിയ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.
ബ്രാൻഡിന്റെ ബോട്ടിലിന് എന്തുകൊണ്ടാണ് കാവി നിറം തെരഞ്ഞെടുത്തത് എന്നായിരുന്നു പ്രിയ വാരിയറോട് യുട്യൂബർ ചോദിച്ചത്. ആകർഷകമായ നിറമായതുകൊണ്ടാണോ ആ നിറം തിരഞ്ഞെടുത്തതെന്നും പരിപാടിക്ക് കാവി നിറത്തിലുള്ള വസ്ത്രം ധരിക്കാനുള്ള കാരണവും യുട്യൂബർ ചോദിച്ചു.
‘എന്റെ പൊന്നു ചേട്ടാ’ എന്നു വിളിച്ചുകൊണ്ടാണ് പ്രിയ മറുപടി നൽകിയത്. വർഷങ്ങളായി ആ ബ്രാൻഡിന്റെ ഇതാണെന്നും ബ്രാൻഡ് അംബാസിഡർ എന്ന നിലയിൽ അതിനോട് ചേർന്നു നിൽക്കാനാണ് ആ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയതെന്നും പ്രിയ വ്യക്തമാക്കി.
Movies
മമ്മൂട്ടിയുടെ ദേഷ്യം തനിക്ക് മനസിലാക്കാൻ കഴിയാതിരുന്ന ഒരു സംഭവം ഓർത്തെടുത്ത് നടൻ സിദ്ദിഖ്. മമ്മൂട്ടി അല്ലാത്തപ്പോൾ തന്നെ എടാ എന്നേ വിളിക്കുകയുള്ളൂവെന്നും ദേഷ്യം വരുമ്പോൾ സിദ്ദിഖ് എന്നാണ് വിളിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഒരു ഷൂട്ടിംഗ് സെറ്റിൽ നടന്ന രസകരമായ സംഭവവും സിദ്ദിഖ് ഓർത്തെടുത്തു.
''മമ്മൂക്കയെ എനിക്ക് പേടിയില്ല. സംഘടനയുടെ മീറ്റിംഗ് നടക്കുമ്പോഴും റിഹേഴ്സല്‍ നടക്കുമ്പോഴുമൊക്കെ മമ്മൂക്കയോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നെയാണ് ഏല്‍പ്പിക്കുക. ഞാന്‍ പോയി പറയും. എനിക്ക് പേടിയില്ല.
കാരണം ചീത്ത പറഞ്ഞാലും മമ്മൂക്കയല്ലേ പറയുന്നത്. മമ്മൂക്ക ചീത്ത പറയുന്നത് തന്നെ നമുക്കൊരു ഗമ അല്ലേ. മമ്മൂക്ക ചീത്ത പറഞ്ഞാലല്ല, പേര് പറഞ്ഞാല്‍ ദേഷ്യത്തിലാണെന്ന് മനസിലാവുക. അല്ലെങ്കില്‍ എടാ എന്നെ വിളിക്കൂ. സിദ്ധീഖേ എന്ന് വിളിച്ചാല്‍ ദേഷ്യമാണ്. പക്ഷെ ഞാന്‍ അതും ആസ്വദിക്കും. മമ്മൂക്ക വഴക്ക് പറഞ്ഞുവെന്ന് കരുതി നമുക്ക് മമ്മൂക്കയോട് പെണങ്ങി നടക്കാന്‍ ആകില്ലല്ലോ.
ഒരിക്കല്‍ ഞാന്‍ എന്തോ തമാശ പറഞ്ഞു. മമ്മൂക്കയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. എനിക്കത് മനസിലായതുമില്ല. മമ്മൂക്കയ്ക്ക് കഴിക്കാനുള്ള ചോറ് കൊണ്ടു വച്ചു. എന്തോ പ്രത്യേക അരി കൊണ്ടുള്ള ചോറാണ് മമ്മൂക്കയ്ക്ക് വേണ്ടിയുണ്ടാക്കുന്നത്. ഞാന്‍ അതില്‍ നിന്നും കുറച്ച് ചോറെടുത്തു. മമ്മൂക്ക ആ ചോറ് മുഴുവന്‍ എന്റെ പാത്രത്തിലേക്ക് ഇട്ടു. മമ്മൂക്കയ്ക്ക് വേണ്ടേ എന്ന് ഞാന്‍ ചോദിച്ചു. എനിക്ക് വേണ്ട, നീ കഴിച്ചോ എന്ന് പറഞ്ഞു. ഞാന്‍ മീന്‍ കറിയൊക്കെ ഒഴിച്ച് വയറു നിറയെ കഴിച്ചു.
തമിഴ്നാട്ടില്‍ എവിടെയോ ആണ് ഷൂട്ടിംഗ്. ഞങ്ങളെല്ലാം ഒരു വില്ലയിലാണ് താമസിക്കുന്നത്. വൈകുന്നേരം കുളിയൊക്കെ കഴിഞ്ഞ് ഞാന്‍ മമ്മൂക്കയുടെ മുറിയിലേക്ക് ചെന്നു. സുലു ഇത്തയും ഉണ്ട്. ഞാന്‍ ചെന്ന് വര്‍ത്തമാനമൊക്കെ പറഞ്ഞിരിക്കുകയാണ്. അപ്പോള്‍ മമ്മൂക്ക ഇത്തയോട്, സുലു ഇവന് ഇന്നൊരു തമാശ പറഞ്ഞു.
എനിക്കത് ഇഷ്ടപ്പെട്ടില്ല. ഞാന്‍ ഇവനോട് പിണങ്ങി. അത് ഈ പൊട്ടന് ഒഴികെ സെറ്റിലെ ബാക്കിയെല്ലാവര്‍ക്കും മനസിലായി എന്നു പറഞ്ഞു. എനിക്ക് മനസിലായില്ല മമ്മൂക്ക എന്നോട് ദേഷ്യപ്പെട്ടതാണെന്ന്. എനിക്കത് അതൊരു വിഷയമേയല്ല. മമ്മൂക്ക ചീത്ത പറഞ്ഞാല്‍ എന്താ? എത്രയോ തവണ പറഞ്ഞിരിക്കുന്നു. എനിക്ക് അതൊരു വിഷയമേയല്ല. അതുകൊണ്ട് എനിക്ക് മമ്മൂക്കയെ പേടിയുമില്ല''. സിദ്ദിഖ് പറഞ്ഞു.
Movies
വാഴ 2ന് ശേഷം ഹാഷിർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ഞൊടിയുടെ ടൈറ്റിൽ റിവീൽ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ ജെ.എസ്. ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അൽ അമീനും ലുക്മാനും ചന്തു സലിംകുമാറും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ച സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസണും ഒപ്പം മിഡ്നൈറ്റ് സൺ ഫിലിംസിന്റെ ബാനറിൽ ടോണി ജോസും ചേർന്നാണ് "ഞൊടി' നിർമിക്കുന്നത്.
വാഴ, എക്കോ, വാഴ 2 എന്നീ മെഗാ ഹിറ്റ് ചിത്രങ്ങൾ വിതരണം ചെയ്ത ഐക്കൺ സിനിമാസ് "ഞൊടി' തിയേറ്ററുകളിലെത്തിക്കും.
വ്യത്യസ്തമായ ഡിസൈനും കൗതുകം ജനിപ്പിക്കുന്ന ടാഗ്ലൈനും കൊണ്ട് വളരെ വേഗം ശ്രദ്ധ നേടുകയാണ് "ഞൊടി'യുടെ ടൈറ്റിൽ റിവീൽ പോസ്റ്റർ.
പോസ്റ്ററിൽ കാണുന്ന "Looping Soon!" എന്ന സൂചനയും "One More Time" എന്ന ടാഗ്ലൈനും സിനിമ ഒരു ടൈം-ലൂപ്പ് കഥയാണോ എന്ന ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഓരോ നിമിഷവും വീണ്ടും ആവർത്തിക്കപ്പെടുന്ന ഒരു ലോകമാണോ "ഞൊടി' പറയുന്നത്? അതോ മറ്റെന്തെങ്കിലും അപ്രതീക്ഷിതമായ കഥാപശ്ചാത്തലമാണോ പ്രേക്ഷകരെ കാത്തിരിക്കുന്നത്? കൂടുതൽ വിവരങ്ങൾക്കായി ഏറേ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. പിആർഒ-എ.എസ്. ദിനേശ്.
Movies
ഓസ്കർ ജേതാവായ എ.ആർ. റഹ്മാന്റെ സംഗീത സഹായിയായി പ്രവർത്തിച്ച കമൽ പ്രശാന്ത് രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന വിസിൽ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷാദിൽ മജീദ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ രചന വിനോദ് ഗുരുവായൂർ നിർവഹിക്കുന്നു.
"വിസിൽ' എന്ന ചിത്രത്തിലൂടെ കമൽ പ്രശാന്തിന്റെ സംഗീതം മലയാളി പ്രേക്ഷകരിലേക്ക് എത്തുകയാണ്. മലപ്പുറത്തിന്റെ ആവേശകരമായ സെവൻസ് ഫുട്ബോൾ സംസ്കാരത്തെ പശ്ചാത്തലമാക്കി വമ്പൻ ക്യാൻവാസിൽ തീവ്രമായ സൗഹൃദത്തിന്റെയും ഫുട്ബോൾ കളിയോടുള്ള ഭ്രാന്തമായ സ്നേഹത്തിന്റെയും സംഭവബഹുലമായ കഥയുമായി നവാഗതനായ രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിസിൽ.
മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ഫുട്ബോൾ താരങ്ങളും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ഈ ആദ്യ ചിത്രത്തിൽ കാമറ തെലുങ്ക് സിനിമാ രംഗത്ത് ശ്രദ്ധേയനായ അഷ്കർ അലി നിർവഹിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവ് സൂരജ് ഇ.എസ്. എഡിറ്റിംഗ് നിർവഹിക്കുന്നു.
സംസ്ഥാന അവാർഡ് ജേതാവായ മനോജ് അങ്കമാലി മേക്കപ്പ് കൈകാര്യം ചെയ്യുന്നു. പോർച്ചുഗൽ അവൻക ഇന്റർനാഷനൽ ഫെസ്റ്റിവൽ അവാർഡ് ജേതാവായ വിനോദ് രവീന്ദ്രൻ കലാസംവിധാനം നിർവഹിക്കുന്നു.
വസ്ത്രാലങ്കാരം-ഗായത്രി കിഷോർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷൈൻ കെഎസ്, ആക്ഷൻ-അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ-മുരളി ഗിന്നസ്, സ്റ്റിൽസ്-ഷഹദ് ഹുസൈൻ, പബ്ലിസിറ്റി ഡിസൈനർ-ആന്റണി സ്റ്റീഫൻ. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ പ്രാരംഭ നടപടികൾ പൂർത്തിയാകുന്നു. പിആർഒ-എ.എസ്. ദിനേശ്.
Movies
കണ്ണൂരിലെ ചെറുപുഴയിൽ വെള്ളത്തിൽ വീണ വയോധികനെ രക്ഷിച്ചതിന് ശേഷം ഒഴുക്കിൽപെട്ട് മരണത്തിനു കീഴടങ്ങിയ രക്ഷാപ്രവർത്തന പരിശീലകൻ രാജേഷിന് (36) ആദരവ് അർപ്പിച്ച് നടൻ മമ്മൂട്ടി.
ജീവൻ പണയം വെച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിയ ആ ധീര യുവാവിന് ആദരാഞ്ജലികളെന്നാണ് മമ്മൂട്ടി കുറിച്ചത്.
‘‘ജീവൻ പണയം വച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിയ ആ ധീര യുവാവിന് ആദരാഞ്ജലികൾ. കണ്ണൂരിലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ തിരുവനന്തപുരം സ്വദേശി രാജേഷിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.’’മമ്മൂട്ടിയുടെ വാക്കുകൾ.
പുളിങ്ങോം മീന്തുള്ളിയിൽ പുഴയ്ക്കും കർണാടക വനത്തിനുമിടയിലെ കൃഷിയിടത്തിൽനിന്നു കോലുവള്ളിയിലെ ശബനിയിൽ ബെന്നിയെ (61) രക്ഷിച്ചു കൊണ്ടുവരുന്നതിനിടെയാണ് ദുരന്ത രക്ഷാപ്രവർത്തന പരിശീലകൻ കൂടിയായ രാജേഷ് (36) ഒഴുക്കിൽപ്പെട്ടത്.
വനത്തിൽ ഉരുൾപൊട്ടിയതറിഞ്ഞെത്തിയ ബെന്നി കൃഷിയിടത്തിൽ അകപ്പെട്ടുപോകുകയായിരുന്നു. മലവെള്ളപ്പാച്ചിലിൽ വെള്ളം കഴുത്തൊപ്പം ഉയർന്നപ്പോൾ തെങ്ങിൽ പിടിച്ചുനിന്ന ബെന്നിയെ രാജേഷും മറ്റു 2 പേരുമെത്തി വടം തെങ്ങിൽകെട്ടി അതിൽ പിടിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു.
ബെന്നി മുന്നിലും പിന്നിൽ ഷിബിൻ, ജിതിൻ എന്നീ രക്ഷാപ്രവർത്തകരും ഏറ്റവും പിന്നിലായി രാജേഷും കയറിൽ തൂങ്ങി വരുന്നതിനിടെ രാജേഷ് ഒഴുക്കിൽപെട്ടു. പിന്നീട് നാല് ദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്.
സാഹസികത ഇഷ്ടമുള്ള രാജേഷ് ഏതു ദുരന്തമുഖത്തും ഓടിയെത്തുന്നയാളാണ്.അഡ്വഞ്ചർ ഡിസാസ്റ്റർ സൊസൈറ്റിയിൽ അംഗമാണ്. ഒരുമാസം മുൻപാണ് കണ്ണൂരിലേക്കു പരിശീലകനായി എത്തിയത്. ത്രോബോൾ ദേശീയ ടീം അംഗമാണ്.
കഴിഞ്ഞ പ്രളയകാലത്തും വയനാട് ദുരന്തത്തിലും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. എൻസിസി കെഡറ്റുകളുടെ ട്രെക്കിംഗ് പരിശീലകനായും പ്രവർത്തിച്ചു.
രണ്ടു വർഷം മുൻപ് രാജേഷിന്റെ ഇളയ സഹോദരൻ രഞ്ജിത് ട്രെയിനിൽനിന്നു വീണു മരിച്ചിരുന്നു. രാജശേഖരൻ–ഗീത ദമ്പതികളുടെ മകനാണ്. ഭാര്യ ഷാഫിയ. മക്കൾ: ആർഷൻ, അഭിഷേക്.
Movies
ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ആശയുടെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്.
ഉർവശിയുടേയും ജോജുവിന്റെയും പാതി മുഖങ്ങളാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ നാലിനാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ദുരൂഹതയും ആകാംക്ഷയും നിറയ്ക്കുന്ന വ്യത്യസ്തമായൊരു ഡിസൈനിലാണ് അണിയറപ്രവർത്തകർ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.
നായികയുടെ മുഖം പാതി മറയുമ്പോൾ അതിനുള്ളിൽ നിന്നും നായകന്റെ പകുതി മുഖം വെളിപ്പെടുന്ന ദൃശ്യം പോസ്റ്ററിലെ പ്രധാന ആകർഷണമാണ്.
ഇരു കഥാപാത്രങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയോ അല്ലെങ്കിൽ കഥയിലെ പ്രധാന സസ്പെൻസിനെയോ ആണ് ഇത് സൂചിപ്പിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, 'പണി' ഫെയിം രമേഷ് ഗിരിജ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമിക്കുന്നത്. പൊൻമാൻ, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സർക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്റേതായി എത്തുന്ന ചിത്രമാണ് ആശ.
സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും അടുത്തിടെ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. നടി ഉർവശിയുടെ വേറിട്ട വേഷപ്പകർച്ചയുമായി ആശയുടെ ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തുവിട്ടിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു.
ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ജോജു ജോർജ്ജും രമേഷ് ഗിരിജയും സഫർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: ഗോവിന്ദ് വസന്ത, സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം സണ്ണി, അസോ. ക്യാമറ : ബിനു, സൗണ്ട് മിക്സിങ്ങ്: തപസ് നായക്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, വി എഫ് എക്സ് : മെരാകി, സ്റ്റിൽസ്: അനൂപ് ചാക്കോ, ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.
Movies
സിനിമയുടെ ചിത്രീകരണത്തിനിടയിൽ തനിക്കുണ്ടായ അപകടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി രശ്മിക മന്ദാന. മൈസ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ തന്റെ വലതു ഇടുപ്പിലെ ഒരു ടെൻഡൻ വേർപെട്ടിരുന്നുവെന്ന് നടി വെളിപ്പെടുത്തി.
‘‘പരിക്കുകൾ ശരിക്കും വെറുപ്പുള്ള കാര്യമാണ്. ആരും ഇതറിയരുതെന്നായിരുന്നു ഞാൻ ആഗ്രഹിച്ചത്... പക്ഷേ എന്ത് ചെയ്യാൻ... ഞാൻ കുറച്ചു നാളായി നിങ്ങളോട് സംസാരിക്കാതെ വിട്ടുനിൽക്കുകയായിരുന്നു, സോറി എന്നാലും ഹായ്. ഇതാ ഞാൻഎത്തിയിരിക്കുന്നു.
കുറച്ചു നാളുകൾക്കു മുൻപ് സംഭവിച്ചതാണ്, തുടർച്ചയായി എനിക്ക് വരുന്ന മൂന്നാമത്തെ പരുക്കാണിത്... എന്റെ ശരീരത്തെ ഒരു യന്ത്രത്തെപ്പോലെ അല്ലാതെ, ഒരു മനുഷ്യശരീരത്തെപ്പോലെ കൈകാര്യം ചെയ്യാൻ ഞാൻ തീർച്ചയായും പഠിക്കണം.
പക്ഷേ, സംഭവം എന്താന്നുവെച്ചാൽ... എങ്ങനെയാണ് ഞാൻ ഇത് വിശദീകരിക്കേണ്ടത്... (ബയോളജി ടീച്ചർക്ക് വഴി മാറിക്കൊടുക്കൂ) അതായത്, നമ്മുടെ ഇടുപ്പിനെ കാലുമായി ബന്ധിപ്പിക്കുന്ന നാല് ടെൻഡനുകൾ (ഞരമ്പുകൾ) ഇടുപ്പിന്റെ ഇരുവശങ്ങളിലുമുണ്ട്. എന്റെ വലതു ഇടുപ്പിലെ അത്തരം ഒരു ടെൻഡൻ വേർപെട്ടുപോയെന്ന് തോന്നുന്നു. കാലുയർത്താനും മറ്റും കഴിയണമെങ്കിൽ അത് വീണ്ടും ചേരണം.
ഇടുപ്പിന്റെ ഓരോ വശത്തും നാല് ടെൻഡനുകൾ ഉണ്ട്, അവ ഇടുപ്പിനെ കാലുമായി ബന്ധിപ്പിക്കുന്നു. അതിലൊന്ന്, എന്റെ വലത് ഇടുപ്പിലെ ഒരു ടെൻഡൻ, വേർപെട്ടുപോയെന്ന് തോന്നുന്നു. എനിക്ക് കാലുയർത്താനും മറ്റും കഴിയണമെങ്കിൽ അത് വീണ്ടും ചേരണം. ‘മൈസ’ സിനിമയ്ക്കു വേണ്ടിയുള്ള എന്റെ ഡാൻസ് ഷൂട്ടിനിടയിലാണ് ഇത് സംഭവിച്ചത്. ദൈവമേ, അതാണ് ഞാൻ ഇതുവരെ ചെയ്തതിൽവെച്ച് ഏറ്റവും കഠിനമായ സിനിമ, ഉറപ്പ്!
പക്ഷേ പേടിക്കണ്ട... വേദനയുണ്ട്, പക്ഷേ സഹിക്കാൻ പറ്റാത്ത അത്രയ്ക്കൊന്നും ഇല്ല... അപ്പോൾ അതാണ് വിശേഷം... നമ്മൾ സ്വയം ഒരു ഇടവേള എടുക്കില്ലെന്ന് മനസ്സിലാക്കി ദൈവം തന്ന ഒരു നിർബന്ധിത വിശ്രമമായിരിക്കാം ഇത്
എനിക്കിതുവരെ ഉണ്ടായിട്ടുള്ള പരുക്കുകളെല്ലാം വെറും യാദൃച്ഛികമാണ് - വിചിത്രമായ അപകടങ്ങൾ! എന്തൊരു വിധി! നിർബന്ധിത അവധി - പക്ഷേ പരാതിയൊന്നുമില്ല കേട്ടോ! ഞാൻ ഒരുപാട് പസിൽ ഗെയിമുകൾ ചെയ്യുന്നുണ്ട് - എനിക്കിതിൽ ഇത്രയും കഴിവുണ്ടായിരുന്നെന്ന് അറിയില്ലായിരുന്നു.
ശരീരഭാരം കൂടാതിരിക്കാൻ ശരിക്കും ശ്രമിക്കുന്നുണ്ട്. വ്യായാമവും ഓട്ടവുമൊക്കെ ചെയ്ത് നല്ല ഫിറ്റായി ഇരുന്ന ആളാണ് ഞാൻ. ഇനി കുറേക്കാലത്തേക്ക് വ്യായാമമോ ഓട്ടമോ ഒന്നും ചെയ്യാൻ പറ്റില്ല, എനിക്ക് വർക്കൗട്ട് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ എന്തു ചെയ്യും... ഞാൻ കഴിക്കും... ഒരു ഡെസേർട്ട് രാക്ഷസിയാകും... അയ്യോ!
അത്രയൊക്കെയാണ് കാര്യങ്ങൾ... വേറെ എന്തെങ്കിലും വിട്ടുപോയോ... ഇല്ലല്ലോ... എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ ഉടൻ അറിയിക്കാം. സ്നേഹം! വിഷമിക്കണ്ട കേട്ടോ. ഒരുപാട് സ്നേഹവും ഉമ്മകളും കെട്ടിപ്പിടിക്കലും.’
Movies
അനസ് സൈനുദ്ദീൻ, തീർഥ ഹരിദേവ്, ജെസൻ ജോസഫ്, അനീഷ് പൊന്നപ്പൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന കരിമ്പടം എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.
സുനിൽ സി.പി, വിവേകാനന്ദൻ, ഉണ്ണികൃഷ്ണൻ കല ആയൂർ, അജയൻ അഞ്ചൽ, ശരിക സ്റ്റാലിൻ, ജീവൻ നവോദയ, സനോജ് നടയിൽ, ജിബിൻ ജോയ്, അനീഷ് വി. ശിവദാസ്, ഷിബിന അമീർജാൻ, അമ്മവീട്ടിൽ രാജേഷ്, ബിന്ദു ചന്ദ്ര, സാവിത്രി ചേത്തല്ലൂർ, രതീഷ് മീനക്കൽ, ശ്രീകുമാർ മാടവൂർ, സജീന കൊല്ലം, രമ്യ മനോജ്, അഡ്വ. അനിൽകുമാർ, സാബു തിരുമല, റിജാസ് കൊല്ലം, ആർ.കെ. രാജ,അബ്ദുൾ ഖാദർ, ബിനു ബി. ചന്ദ്രൻ, ഗോപകുമാർ അടൂർ, ശ്രീലക്ഷ്മി, കാശിനാഥ് ചന്ദ്രൻ. ആർ, എൻ.കെ. ആർ. മൗലി, സിദ്ധാൻ, ആനന്ദു തേവന്നൂർ, സന്തോഷ് കൊട്ടുക്കൽ, ദിലീപ് ആയൂർ, രശ്മി ഹരി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Movies
‘ഫാലിമി’ സംവിധായകൻ നിതീഷ് സഹദേവ് ഒരുക്കുന്ന പുതിയ സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്ത് മമ്മൂട്ടി. തമിഴ്നാട്ടിലെ കാരൈക്കുടിയാണ് പ്രധാന ലൊക്കേഷൻ. മാസ് എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ തിരുവനന്തപുരംകാരനായ ലോറി ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് സൂചന.
ഹ്യൂമറിനും ആക്ഷനും പ്രാധാനം നൽകിയൊരുക്കുന്ന ചിത്രം വൻ ബജറ്റിലാണ് നിർമിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് നിർമാണം. മമ്മൂട്ടി നിർമിക്കുന്ന ഒൻപതാമത്തെ സിനിമയാണിത്.
സംവിധായകന് നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത്.100 ദിവസത്തെ ചിത്രീകരണം പ്ലാൻ ചെയ്യുന്ന ചിത്രത്തിന് എറണാകുളത്തും ചിത്രീകരണമുണ്ട്.
ധനുഷിനൊപ്പമുള്ള ‘ഓം’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ഈ സിനിമയിലെത്തിയത്. അൻപത് ദിവസം കാരൈക്കുടിയിൽ ചിത്രീകരണമുണ്ടാകും. ജീൻ പോൾ, സിദ്ധാർഥ് ഭരതൻ തുടങ്ങി നിരവധി താരങ്ങളും പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
വാഴ 2 താരം ഹാഷിര്‍ ഈ മമ്മൂട്ടി സിനിമയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഫാലിമി’ എന്നഹിറ്റ് ഒരുക്കി അരങ്ങേറ്റം കുറിച്ച നിതീഷ് സഹദേവ് അതിന് ശേഷം തമിഴില്‍ ‘തലൈവര്‍ തമ്പി തലൈമയില്‍’ എന്നൊരു ചിത്രവും ഒരുക്കിയിരുന്നു.
Movies
1970 കാലഘട്ടത്തിലെ ഒരു ഓണക്കാലം. അക്കാലത്ത് തിരുവനന്തപുരം ആകാശവാണി നിലയത്തിലെ പ്രൊഡ്യൂസറാണ് പ്രശസ്ത കര്‍ണാടക സംഗീതജ്ഞന് ചേര്‍ത്തല ഗോപാലന് നായര്‍. ഒരു ദിവസം ഉച്ചയ്ക്ക് ചേര്‍ത്തല ഗോപാലന് നായരുടെ തൈക്കാട്ടുള്ള വീട്ടിലേക്ക് കുറെ അതിഥികള്‍ വന്നു. ആകാശവാണി സംഘടിപ്പിക്കുന്ന ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ സംഗീത - കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ എത്തിയ പ്രശസ്തരാണ് അവര്‍. കൂട്ടത്തില്‍ എസ്. ജാനകി, തിക്കുറിശി സുകുമാരന്‍ നായര്‍, തിക്കുറിശിയുടെ മകള്‍ കനകശ്രീ എന്നിവരുണ്ട്.
അച്ഛന് ചേര്‍ത്തല ഗോപാലന് നായര്‍ക്കൊപ്പം തങ്ങളുടെ വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടന്നുവരുന്ന അതിഥികളെ നോക്കിനിന്ന ഒരു സ്കൂള്‍ വിദ്യാര്‍ഥിയുണ്ട്. ശ്രീറാം. ഇന്നത്തെ പ്രശസ്ത പിന്നണി ഗായകന് ജി. ശ്രീറാം. അച്ഛനൊപ്പം വീട്ടിലേക്കു നടന്നുവന്നവരുടെ മഹത്വം അന്ന് ശ്രീറാമിന് അറിയുമായിരുന്നില്ല.
എന്നാല്‍ ഇന്നും ശ്രീറാമിന്റെ ഓര്‍മയില്‍ മായാതെ ചില രംഗങ്ങളുണ്ട്. അതില്‍ പ്രധാനം എസ്. ജാനകിയുടെ ഊഞ്ഞാലാട്ടമാണ്. പിന്നെ, ശ്രീറാമിന്റെ അമ്മ (മലയാള സിനിമയിലെ ആദ്യ പിന്നണിഗായികമാരില്‍ ഒരാളായ ലളിത തമ്പി) വച്ചുവിളമ്പിയ വിഭവസമൃദ്ധമായ സദ്യ ഉണ്ണുന്ന രംഗവും.
ജി. ശ്രീറാമിനെ കേള്‍ക്കാം... “തിരുവനന്തപുരത്ത്, തൈക്കാട് അച്ഛന് ആദ്യമായി പണികഴിപ്പിച്ച വീട്ടില്‍ ഞങ്ങള്‍ താമസിക്കുന്ന കാലം. നല്ല നീളത്തിലുള്ള വീടായിരുന്നു അത്. ഓണക്കാലത്ത് മുറ്റത്ത് വടംകൊണ്ട് വലിയൊരു ഊഞ്ഞാല് കെട്ടും. മുറ്റത്തെ തെങ്ങിന്റെയും കമുകിന്റെയും ശിഖരങ്ങളിലേക്ക് വലിച്ചുകെട്ടുകയാണു പതിവ്. അതിനിടയില്‍ പറയട്ടെ, പശുക്കളെ വളര്‍ത്തുന്നത് അച്ഛന്റെ ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നായിരുന്നു. പശുവിനെ കെട്ടാന്‍ വാങ്ങുന്ന വടംകൊണ്ടാണ് ഊഞ്ഞാല് കെട്ടുക. ഓലമടലാണ് ഊഞ്ഞാലിന്റെ പടിയായി ഉപയോഗിക്കുന്നത്.
ഊഞ്ഞാല്പ്പടിയിലേക്ക് കയറണമെങ്കില്‍ ചുറ്റുമുള്ളവര്‍ കയര്‍ താഴ്ത്തിപ്പിടിക്കണം. ഞങ്ങളുടെ വീടിന് മുന്നിലെത്തിയ ജാനകിയമ്മ ഊഞ്ഞാല് കണ്ടതും ചെറിയ കുട്ടികളെപ്പോലെ ആഹ്ലാദവതിയായി. എനിക്ക് ഊഞ്ഞാലാടണം എന്ന് ഗായിക പറഞ്ഞു. എന്റെ ചേച്ചിയുള്‍പ്പെടെയുള്ളവര്‍ ഊഞ്ഞാല് കയര്‍ താഴ്ത്തിപ്പിടിച്ചതും ഓര്‍മിക്കുന്നു. ഉടനെ തന്നെ ജാനകിയമ്മ ഊഞ്ഞാല്പ്പടിമേല് കയറി ഇരുന്ന് ആടാന്‍ തുടങ്ങി.
വെറുതെ ആടുകയല്ല, നിലത്ത് കാലൂന്നി വളരെ ശക്തിയായുള്ള ഊഞ്ഞാലാട്ടം. ജാനകിയമ്മ ആടും തോറും ഊഞ്ഞാല് മേലേക്ക് ഉയര്‍ന്നുതുടങ്ങി. അന്ന് ഒരു കൗതുകത്തോടെയാണ് ഞാന്‍ ആ ഊഞ്ഞാലാട്ടം നോക്കിനിന്നത്.
""പില്ക്കാലത്ത് ഇതിഹാസ ഗായികയുടെ പാട്ടുകള്‍ കേട്ടപ്പോള്‍ ഓരോ പാട്ടിനെക്കുറിച്ചും ആഴത്തില്‍ അറിയുമ്പോള്‍ എത്ര അപൂര്‍വ സുന്ദരനിമിഷത്തിനാണ് ഞാന്‍ സാക്ഷ്യം വഹിച്ചത് എന്ന കാര്യം ഓര്‍മിക്കാറുണ്ട്.'
പില്ക്കാലത്ത് ഓളങ്ങള്‍ എന്ന ചിത്രത്തിലെ ഒ.എന്‍.വി-ഇളയരാജ കൂട്ടുകെട്ടില്‍ പിറന്ന ‘തുമ്പീ വാ... തുമ്പക്കുടത്തിന് തുഞ്ചത്തായി ഊഞ്ഞാലിടാം ....' എന്ന ഗാനം പാടുമ്പോള്‍ ജാനകിയമ്മ ഈ ഊഞ്ഞാലാട്ടം ഓര്‍ത്തിരുന്നോ എന്നറിയില്ല. എന്നാല്‍ ‘ആകാശ പൊന്നാലിന്നിലകളെ ആയത്തില്‍ തൊട്ടേ വരാം...' എന്ന വരികള്‍ പാടുമ്പോള്‍, ‘ ഊഞ്ഞാലെ പാടിപ്പോയി ആ കൈയ്യില്‍ ഈ കൈയ്യില്‍ ഒരുപിടി കയ്ക്കാത്ത നെല്ലിക്ക മണി തരു.. 'എന്നിങ്ങനെ അതിമനോഹരമായി ജാനകിയമ്മ പാടുമ്പോള്‍ ഞാന്‍ ജാനകിയമ്മയെ ഓര്‍മിക്കാറുണ്ട്. ആകാശത്തെ പൊന്നാലിന്റെ ഇലകളെ തഴുകാനെന്നപോലെ ഊഞ്ഞാലില്‍ മേലേയ്ക്ക് മേലേയ്ക്കുയര്ന്നു പൊങ്ങിയ മഹാഗായികയെ..!
Movies
നീറ്റ് ചോദ്യപ്പേപ്പർ വിവാദവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ അനുകൂലിച്ചതിൽ ഉറച്ചു നിൽക്കുന്നുവെന്ന് നടി വിസ്മയ മോഹൻലാൽ.
താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും നമ്മൾ ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്താണെന്നും വിസ്മയ പറയുന്നു. ബലപ്രയോഗമല്ല വേണ്ടത് പകരം സംവാദങ്ങളാണ് ഉണ്ടാകേണ്ടെതെന്നും താരം പറയുന്നു. രേഖാ മേനോന് നൽകിയ അഭിമുഖത്തിലാണ് വിസ്മയ ഇക്കാര്യം വീണ്ടും ഉറപ്പിച്ചു പറഞ്ഞത്.
'ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ചോദ്യങ്ങൾ ചോദിക്കാനും പറയാനുള്ളത് കേൾക്കപ്പെടാനും അവകാശമുണ്ട്. ബലപ്രയോഗത്തിന് പകരം സംവാദങ്ങൾ ഉണ്ടാകണം. മനുഷ്യത്വത്തിനും മേലെയാകരുത് രാഷ്ട്രീയം. ഏത് പാർട്ടി അധികാരത്തിൽ വന്നാലും നാളെയും ഇക്കാര്യങ്ങൾ സംഭവിച്ചാൽ എന്റെ നിലപാട് ഇതുതന്നെയായിരിക്കും.' വിസ്മയ പറഞ്ഞു.
ഡൽഹിയിലെ പ്രക്ഷോഭത്തിന് പിന്തുണയുമായി വിസ്മയ ഇൻസ്റ്റഗ്രാം പോസ്റ്റിട്ടത് ചർച്ചയായിരുന്നു. ഇതിൽ സംവിധായകൻ മേജർ രവിയും രംഗത്തെത്തിയിരുന്നു.
വിയറ്റ്നാമിൽ ജനിച്ചുവളർന്ന വിസ്മയയ്ക്ക് രാഷ്ട്രീയത്തെക്കുറിച്ച് അറിവില്ലെന്നായിരുന്നു മേജർ രവിയുടെ പ്രതികരണം. വിസ്മയയ്ക്ക് സമരത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അറിയില്ല. പോലീസ് വിദ്യാർഥികളെ മർദിക്കുന്നതു കണ്ടപ്പോൾ മനുഷ്യത്വത്തിന് പുറത്തു മാത്രമായി പങ്കുവെച്ച പ്രതികരണമായിരുന്നു അതെന്നും മേജർ രവി പറഞ്ഞിരുന്നു.
Movies
പൊതുപരിപാടിയിൽ പങ്കെടുക്കുന്നവർ മാന്യമായി വസ്ത്രം ധരിച്ചുവരണമെന്ന കമന്റുമായി നടി തെസ്നി ഖാൻ. പുതുമുഖ നടി ഐശ്വര്യ ചന്ദ്രനെ ഉദ്ദേശിച്ചാണ് തെസ്നിയുടെ കമന്റ്.
മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്ത ഒരു ചടങ്ങിൽ ഐശ്വര്യ ധരിച്ച വസ്ത്രമാണ് തെസ്നിയെ കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്. സതീശനൊപ്പം ഫോട്ടോ എടുക്കുന്ന വീഡിയോയിലാണ് താഴെയാണ് താരം അഭിപ്രായം കുറിച്ചത്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന സ്റ്റാൻഡേർഡ് ഉള്ള സദസിൽ മാന്യമായി ഡ്രസ് ധരിച്ചുവരണമെന്ന് താരം കമന്റായി കുറിച്ചു.
തെസ്നി ഖാൻ കുറിച്ച കമന്റിന്റെ പൂർണരൂപം: ‘എനിക്ക് പലപ്പോഴും തോന്നുന്ന ഒരു കാര്യമാണ്. തെറ്റാണോ ശരിയാണോ എന്ന് അറിയില്ല. ഇപ്പോഴത്തെ ജനറേഷൻ പിള്ളേർക്ക് എങ്ങനെ വേണമെങ്കിലും നടക്കാം. അതിനുള്ള പെർമിഷനും അവകാശവും ഉണ്ട്.
പക്ഷേ ഒരു മുഖ്യമന്ത്രി വരുന്ന സദസിൽ, ഒരു നല്ല സ്റ്റാൻഡേർഡ് ഉള്ള സദസിൽ മാന്യമായി ഡ്രസ് ധരിച്ചുവരുകയാണെങ്കിൽ അതൊരു നല്ല കാര്യമായിരുന്നു.’ തെസ്നി ഖാന്റെ കമന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തുവന്നിട്ടുണ്ട്.
നടി ഐശ്വര്യ ചന്ദ്രൻ മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതിലാണ് നടി തെസ്നി ഖാൻ വസ്ത്രധാരണത്തെക്കുറിച്ച് കമന്റ് ചെയ്തിരിക്കുന്നത്.
ജോജു ജോർജ് സംവിധാനം ചെയ്യുന്ന ‘പരിപാടി’ എന്ന പുതിയ ചിത്രത്തിലെ നായികയാണ് ഐശ്വര്യ ചന്ദ്രൻ. ഐശ്വര്യയുടെ ആദ്യ ചിത്രമാണിത്.
Movies
ഈ കാലഘട്ടത്തിലെ സൗഹൃദങ്ങളുടെ അടിസ്ഥാനം ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും പോലുള്ള സോഷ്യൽ മീഡിയയും പലവിധ ഡേറ്റിംഗ് ആപ്പുകളുമാണ്. പരസ്പരം കാണുന്നതിനു മുമ്പേ സൗഹൃദത്തിൽ ആകുന്നവർ കണ്ടു കഴിയുമ്പോൾ അവരുടെ ബന്ധം ആഴത്തിലാകുന്നു.
അവസാനം വീട്ടുകാർ അറിയാതെയുള്ള വിവാഹം, ലിവിംഗ് ടുഗെതർ എന്നിങ്ങനെയുള്ള ബന്ധങ്ങളിലേക്ക് പോകുന്നു. ഒന്നിച്ചു താമസം തുടങ്ങി കഴിയുമ്പോഴാണ് കൂടെ കൂടിയവന്റെ തനിനിറം യുവതികൾ അറിയുന്നത്.
പിന്നീട് രക്ഷപ്പെടൽ എളുപ്പമല്ല. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ പെട്ടുപോയ അലീന എന്ന യുവതിയുടെ കഥയാണ് വെയ്റ്റിംഗ് ലിസ്റ്റ് ആൻ ആന്റിഡോട്ട് എന്ന സിനിമ.
Movies
മലയാള സിനിമയിലെ താരദമ്പതികൾക്കെതിരെ ഗുരുതര ആരോപണവുമായി നടൻ ജോജു ജോർജ്. മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പി ആർ വർക്ക് നടത്തുന്നുവെന്നാണ് ജോജുവിന്റെ ആരോപണം.
ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജു ജോർജിന്റെ പ്രതികരണം. നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും പെയ്ഡ് പിആർ വർക്ക് ചെയ്യുന്നുണ്ടെന്നും ജോജു ആരോപിച്ചു.
‘വരവ്’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് നടൻ ഇൻസ്റ്റഗ്രാമിൽ ലൈവ് വന്നത്.
സിനിമയ്ക്കെതിരെ നടക്കുന്ന നെഗറ്റീവ് ക്യാംപെയ്നുകൾക്കെതിരെയും അദ്ദേഹം സംസാരിക്കുകയുണ്ടായി. ജോജു ലക്ഷ്യം വച്ചത് മലയാളത്തിലെ ഏത് താര ദമ്പതികളെയാണെന്നാണ് ഇപ്പോൾ സിനിമാ ലോകം ചർച്ച ചെയ്യുന്നത്.
Movies
എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്തു. മികച്ച തമിഴ് ചിത്രമായി ധനുഷ് സംവിധാനം ചെയ്ത റായൻ തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച പശ്ചാത്തല സംഗീതം ഒരുക്കിയതിന് ജി.വി പ്രകാശ് പുരസ്കാരത്തിന് അർഹനായി. സംവിധായകൻ ജയരാജ് അധ്യക്ഷനായ 11 അംഗ ജൂറിയാണ് പുരസ്കാര നിർണയം പൂർത്തിയാക്കിയത്.
വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള ചിത്രങ്ങൾ വിലയിരുത്തിയ ശേഷമുള്ള ജൂറിയുടെ അന്തിമ തീരുമാനം ജൂലൈ രണ്ടിന് തന്നെ പൂർത്തിയായിരുന്നു.
Kerala
തിരുവനന്തപുരം: ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ ചാക്രിക ലേഖനമായ ‘മാഞ്ഞിഫിക്ക ഹുമാനിത്താസി’ന്റെ മലയാള പരിഭാഷ ‘മാനവമഹത്വം’ പ്രകാശനം ചെയ്തു.
തിരുവനന്തപുരം ലൂർദ് ഫൊറോന പള്ളിയിൽ നടന്ന ചടങ്ങിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിന് ആദ്യപതിപ്പ് നൽകി പ്രകാശനകർമം നിർവഹിച്ചു.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ, പരിഭാഷകനും കാർമൽ പബ്ലിഷിംഗ് ഹൗസ് ഡയറക്ടറുമായ ഫാ. ജയിംസ് ആലക്കുഴിയിൽ ഒസിഡി, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ഡോ. ജോൺ തെക്കേക്കര, പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ, ഫാ. തോമസ് കുരിശിങ്കൽ ഒസിഡി, സിസ്റ്റർ ഫ്ലവർലെറ്റ് സിഎംസി എന്നിവർ സന്നിഹിതരായിരുന്നു. ചാക്രിക ലേഖനത്തിന്റെ മലയാളം പതിപ്പ് പ്രമുഖ കത്തോലിക്ക പബ്ലിഷിംഗ് സെന്ററുകളിലും ചർച്ച് ബുക്ക് സ്റ്റാളുകളിലും ഓൺലൈനിലും ലഭ്യമാണ്.
District News
കല്ലടിക്കോട്: വിനോദസഞ്ചാര മേഖലയായ കരിമ്പ പഞ്ചായത്തിലെ മീൻവല്ലം പ്രദേശത്ത് മുന്നറിയിപ്പ് ബോർഡിനു ചുവട്ടിൽത്തന്നെ മാലിന്യംതള്ളി മലയാളികൾ.
നിത്യേന നൂറുകണക്കിനു വിനോദസഞ്ചാരികളാണ് മീൻവല്ലം വെള്ളച്ചാട്ടവും ജലവൈദ്യുത പദ്ധതിയുടെ പവർഹൗസും സന്ദർശിക്കാനെത്തുന്നത്. ജില്ലയ്ക്കുള്ളിൽനിന്നും പുറത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും സന്ദർശകരെത്താറുണ്ട്.
അധികാരികൾ ചെറിയ ഫീസ് ഇടാക്കുന്നുണ്ടെങ്കിലും കാര്യമായ ശ്രദ്ധകാണിക്കാറില്ല. തുപ്പനാട്ടുനിന്നുള്ള വഴിയിലും കല്ലടിക്കോട് വാക്കോട് വഴിയിലും മാലിന്യങ്ങളും പ്ലാസ്റ്റിക് തുടങ്ങിയവ ഉൾപ്പടെയുള്ള മാലിന്യങ്ങളും റോഡിലേക്കും പുറത്തേക്കും വലിച്ചെറിയുന്നതു പതിവാണ്.
കാൽനടയാത്രക്കാരുടെ ദേഹത്ത് മാലിന്യങ്ങൾ വീഴുന്നതും പതിവാണ്.
മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതല്ലാതെ യാതൊരു നടപടികളും സ്വീകരിക്കാൻ കരിമ്പ പഞ്ചായത്ത് ഭരണ സമിതിയും തയാറയിട്ടില്ല. ബോർഡുപോലും കാടുകയറിത്തുടങ്ങി. മാലിന്യസംഭരണ ബക്കറ്റുകൾ സ്ഥാപിക്കണമെന്നും മാലിന്യം തള്ളുന്നവർക്കെതിരേ നിയമനടപടി വേണമെന്ന ആവശ്യവും ശക്തമാണ്.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായി അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി മാറിയപ്പോൾ ആ നേട്ടം ഫിഫ ആഘോഷിച്ചത് മലയാളത്തിൽ.
ഫിഫ അവരുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ വൈറലായി മാറിയത്. ഫഹദ് ഫാസിൽ ചിത്രമായ ആവേശത്തിലെ പാട്ടിലെ വരികളായ ‘ഇവനെ പടച്ചുവിട്ട കടവുള്ക്ക് പത്തിൽ പത്ത്’ എന്ന വരികളായിരുന്നു ഫിഫ സ്വന്തം പോസ്റ്റിൽ ഉപയോഗിച്ചത്. പോസ്റ്റിൽ ആയിരക്കണക്കിന് മലയാളികളാണ് കമന്റുകളും ലൈക്കുകളുമായി നിറഞ്ഞത്.
തിങ്കളാഴ്ച ഓസ്ട്രിയയ്ക്കെതിരേ നേടിയ ഇരട്ടഗോളുകളോടെയാണ് മെസി ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതായത്. 18 ഗോളുകളോടെ ജർമൻ ഇതിഹാസതാരം മിറോസ്ലാവ് ക്ളോസെയെയാണ് മെസി പിന്നിലാക്കിയത്.
Movies
അമ്മ സംഘടനയിലെ എതിരാളികളെ പേടിച്ച് ശ്വേത രാജിവച്ചു ജീവനും കൊണ്ടോടിയോ? ഒരു വർഷം തികയും മുൻപേ അമ്മ സംഘടനയുടെ ആദ്യ വനിതാ പ്രസിഡന്റ് ശ്വേത മേനോൻ രാജിവച്ചിരിക്കുന്നു എന്നു കേട്ടപ്പോൾ ചിലർക്ക് അങ്ങനെ തോന്നിയേക്കാം.
എന്നാൽ, പോരാടേണ്ട വേദികളിൽ അങ്ങനെ പേടിച്ചോടിയ ചരിത്രമല്ല ശ്വേതയ്ക്ക് ഉള്ളത്. ആരോടുമായും പോരാട്ടത്തിന് മടിയില്ലാത്ത ഒരു ഉരുക്കു വനിതയാണ് ശ്വേതമേനോൻ. കഴിഞ്ഞ ദിവസം രാജിവച്ചു നടത്തിയ പ്രതികരണത്തിനു പിന്നാലെ എനിക്ക് കൂടുതൽ പറയാനുണ്ട് എന്ന് അവർ പറഞ്ഞതിൽനിന്നു തന്നെ പോരാടാൻ തന്നെയാണ് അവരുടെ തീരുമാനമെന്നാണ് വ്യക്തമാകുന്നത്.
2025 ഓഗസ്റ്റ് 15... വലിയ പ്രതീക്ഷകളോടെ, സ്ത്രീകളുടെ പ്രശ്നപരിഹാരത്തിനായി ഒരു വനിതാ നേതൃനിര അസോസിയേഷൻ ഓഫ് മലയാളം മൂവീ ആർടിസ്റ്റ് എന്ന അമ്മ സംഘടനയുടെ തലപ്പത്തേയ്ക്ക് എത്തുന്നു. നടി ശ്വേത മേനോൻ പ്രസിഡന്റും കുക്കു പരമേശ്വരൻ സെക്രട്ടറിയുമായുള്ള ആ നേതൃനിര ഇന്നിതാ ഒരു വർഷം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ രാജിവച്ചിരിക്കുന്നു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉണ്ടായ ശുദ്ധീകരണത്തിന്റെ ഭാഗമായി വനിത നേതൃനിര സ്ഥാനമേറ്റപ്പോൾ മലയാള സിനിമലോകം ഒന്നടങ്കം സന്തോഷിച്ചു, ഇനി അമ്മ സ്ത്രീകൾക്കിടയിൽ സുരക്ഷിതമായിരിക്കുമെന്ന്. എന്നാൽ പാളിച്ചകളും വിള്ളലുകളും വരാൻ അധികം കാലതാമസമുണ്ടായില്ല...പല പ്രശ്നങ്ങളുടെ പേരിൽ അമ്മയിൽ പൊട്ടിത്തെറി തുടങ്ങി... പ്രസിഡന്റ് ശ്വേത മേനോൻ പോലും കാര്യങ്ങളിൽ വ്യക്തത വരുത്താതെ കുഴഞ്ഞുമറിഞ്ഞു.
ബോൾഡായിരുന്നു ശ്വേത മേനോൻ എന്ന നടി. ഇതിനു മുൻപും പല വിവാദങ്ങൾ അവരെ വട്ടമിട്ട് മുറുകിയപ്പോൾ അതെല്ലാം പുഷ്പം പോലെ തന്നെ ഏശില്ലെന്ന മട്ടിൽ മുന്നോട്ട് പോയ ആളാണ്.
കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിച്ചതിന്റെ പേരിലായിരുന്നു ശ്വേതയ്ക്ക് നേരെയുള്ള വിവാദങ്ങൾ ആദ്യം ആളിക്കത്തി തുടങ്ങിയത്. ഗർഭനിരോധന ഉറയുടെ പരസ്യത്തിൽ അത്ര ബോൾഡായി ശ്വേത വന്നപ്പോൾ കണ്ടവർ ആദ്യമൊന്ന് ഞെട്ടി..പിന്നെ അടക്കം പറിച്ചിലുകളായി, പിന്നെയത് എങ്ങനെ സാധിച്ചുവെന്നായി....ചിരിച്ചുകൊണ്ട് ശ്വേത അതിന് ഉത്തരം നൽകി...
കാമസൂത്ര തികച്ചും പ്രൊഫഷണലായി ചെയത വര്‍ക്ക് ആയിരുന്നുവെന്നും അന്ന് അവർക്ക് എട്ട് ലക്ഷം രൂപ ലഭിച്ചുവെന്നും ശ്വേത തന്നെ പറഞ്ഞു. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ആ ശമ്പളം പന്ത്രണ്ട് ലക്ഷമായി. അങ്ങനെ നാല് വര്‍ഷത്തോളം അവർ അത് ചെയ്തു. അടുപ്പിച്ച് നാല് വര്‍ഷത്തോളം കാമസൂത്രയില്‍ അഭിനയിച്ച ഏക വനിത മോഡല്‍ ആയിരുന്നു ശ്വേത എന്നതും പ്രത്യേകതയാണ്.
2013-ൽ പുറത്തിറങ്ങിയ കളിമണ്ണ് എന്ന ബ്ലെസി ചിത്രത്തിനായി ശ്വേത തന്റെ യഥാർത്ഥ പ്രസവം കാമറയിൽ പകർത്താൻ അനുവാദം നൽകിയത് കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. സ്ത്രീകളുടെ സ്വകാര്യത പരസ്യപ്പെടുത്തി വാണിജ്യവൽക്കരിക്കുന്നു എന്ന രീതിയിൽ ഇത് ശക്തമായി വിമർശിക്കപ്പെട്ടു. എന്നാൽ ഇതൊന്നും ശ്വേതയെ ബാധിച്ചതേയില്ല. അവരുടെ യഥാർഥ പ്രസവം ചിത്രീകരിക്കാൻ അണിയറ പ്രവർത്തകർക്ക് അനുവാദം നൽകി. അങ്ങനെ തന്റെ ഗർഭാവസ്ഥ മുഴുവനായും അവർ ആ ചിത്രത്തിലൂടെ കാണിച്ചു.
ഇതേ കൊല്ലം നവംബറിൽ കോൺഗ്രസ് നേതാവ് തന്നെ അപമാനിച്ചെന്ന് കാണിച്ച് ശ്വേത പരാതി നൽകിയിരുന്നു. കൊല്ലം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച വള്ളംകളി ഉദ്ഘാടനത്തിനിടയിലാണ് സംഭവം.
തന്നെ വേദിയിൽ വെച്ച് അയാൾ അപമാനിച്ചു എന്ന് ആരോപിച്ച് ശ്വേത മേനോൻ പോലീസിൽ പരാതി നൽകുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. രാഷ്ട്രീയക്കാരനായിരുന്നിട്ടും പലയിടങ്ങളിൽ നിന്നും ശ്വേതയ്ക്ക് സമ്മർദങ്ങൾ ഉയർന്നിട്ടും അവർ ഉറച്ചു നിന്നു. ആരെയും ഒട്ടും കൂസാതെ അവർ പരാതിയുമായി മുന്നോട്ട് തന്നെ പോയി.
ഒടുവിൽ ആരോപണങ്ങൾ ആദ്യം നിഷേധിച്ച ഇദ്ദേഹം പരസ്യമായി മാധ്യമങ്ങൾക്ക് മുന്നിലെത്തി ശ്വേതയോട് മാപ്പ് പറയുകയും പിന്നീട് അവർ കേസ് പിൻവലിക്കുകയുമായിരുന്നു.
അങ്ങനെ തൊട്ടതിനെല്ലാം പ്രതികരിക്കുന്ന ശ്വേതയ്ക്ക് അമ്മ സംഘടനയെ നേർവഴിക്ക് നയിക്കാൻ സാധിച്ചില്ലേ എന്നതാണ് ഉയരുന്ന ചോദ്യം.
അതിജീവിത അടക്കമുള്ള അമ്മയിൽ നിന്നും പിരിഞ്ഞുപോയവരെ സംഘടനയിൽ തിരികെ എത്തിക്കുമെന്ന ശ്വേതയുടെ വാക്കുകളെ കൈയടികളോടെയായിരുന്നു അന്ന് എല്ലാവരും ഏറ്റെടുത്തത്. എന്നാൽ തുടക്കത്തിലെ മിടുക്കും ചടുലതയും ക്ഷയിച്ചുപോയ ശ്വേതയെയാണ് പിന്നീട് കണ്ടത്. അതിൽ ഏറ്റവും ഗുരുതരമായ ഒന്നായിരുന്നു അൻസിബ ഹസൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയില്ലാതിരുന്നത്. പിന്നീട് ഈ പ്രശ്നങ്ങൾ വാട്സ് ആപ്പ് ഗ്രൂപ്പുകളിലേയ്ക്കും തെരുവിലേയ്ക്കും വലിച്ചിഴക്കപ്പെട്ടപ്പോഴും ഒരു മറുപടി നൽകാൻ ശ്വേതയ്ക്ക് സാധിച്ചില്ല.
അമ്മയിലെ ആഭ്യന്തര കലഹങ്ങൾ വളരെ പെട്ടെന്നാണ് തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്. നിരവധി ഗുരുതര ആരോപണങ്ങളാണ് ഭരണസമിതിക്കെതിരെ ഉയർന്നത്. ഇതിനിടെയാണ് കൊച്ചിയിൽ ഞായറാഴ്ച അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ചേർന്നത്.
രാവിലെ യോഗം ആരംഭിച്ചപ്പോൾ തന്നെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളെച്ചൊല്ലി പ്രതിപക്ഷ പക്ഷം കടുത്ത എതിർപ്പ് ഉന്നയിച്ചു.
മുൻ ഭരണസമിതിയിലെ പ്രമുഖരായ സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പാനൽ കണക്കുകളിലെ സുതാര്യതക്കുറവ് ചോദ്യം ചെയ്തു. പ്രമുഖ നടനും സംവിധായകനുമായ രഞ്ജി പണിക്കരും ഇവർക്കൊപ്പം ചേർന്ന് കണക്കുകളിലെ കള്ളത്തരം വെളിച്ചത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതോടെ യോഗം കലുഷിതമായി.
പ്രശ്നങ്ങൾ കൈവിട്ടുപോയതോടെ, ഉയർന്നുവന്ന സാമ്പത്തിക ആരോപണങ്ങളെക്കുറിച്ച് പഠിക്കാനും കണക്കുകൾ ബോധ്യപ്പെടുത്താനും തനിക്ക് 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ യോഗത്തിൽ അഭ്യർത്ഥിച്ചു. എന്നാൽ, ഈ ആവശ്യം അംഗീകരിക്കാൻ പ്രതിപക്ഷ വിഭാഗം തയ്യാറായില്ല. നിലവിലെ ഭരണസമിതി അടിയന്തരമായി രാജിവെച്ച് ഒഴിയണമെന്ന് അംഗങ്ങൾ ഒന്നടങ്കം ബഹളം വെച്ചു.
ഇതോടെ കടുത്ത മാനസിക വിഷമത്തിലായ ശ്വേതാ മേനോൻ താൻ പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാണെന്ന് വേദിയിൽ വെച്ച് പ്രഖ്യാപിക്കുകയായിരുന്നു. ഒപ്പം അമ്മയിലെ അംഗത്വവും.
എന്നാൽ മോഹൻലാൽ ഉൾപ്പെടെയുള്ളവർ ഉടൻ തന്നെ ഇടപെടുകയും, ശ്വേതയെ തനിച്ചുകണ്ട് സംസാരിച്ച് അനുനയിപ്പിക്കാൻ തീവ്രശ്രമം നടത്തുകയും ചെയ്തു. സംഘടന വീണ്ടും ഒരു ഭരണസ്തംഭനത്തിലേക്ക് പോകരുതെന്നും രാജി തീരുമാനം പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടെങ്കിലും തനിക്കെതിരെയും തന്റെ സമിതിക്കെതിരെയും ഉയർന്ന അവിശ്വാസത്തിൽ മനംനൊന്ത് ശ്വേത രാജിക്കത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.
Movies
മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ അസാധാരണ പ്രതിസന്ധിയും കൂട്ടരാജിയും. വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവ്-ചെലവ് കണക്കുകളെ ചൊല്ലി ജനറല്‍ ബോഡി യോഗത്തിലുണ്ടായ വന്‍ തര്‍ക്കങ്ങള്‍ക്കൊടുവില്‍ നിലവിലെ ഭരണസമിതി ഒന്നാകെ രാജിവച്ചു. അധികാരത്തിലേറി ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ് സംഘടനയെ പിടിച്ചുകുലുക്കി ഭരണസമിതിയുടെ ഈ നാടകീയ പടിയിറക്കം. 2025 ഓഗസ്റ്റ് 15ന് ആയിരുന്നു വനിതകളുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി എത്തിയത്.
ഇന്ന് രാവിലെ ആരംഭിച്ച ജനറല്‍ ബോഡി യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത സംഭവവികാസങ്ങള്‍ അരങ്ങേറിയത്. ജനറല്‍ ബോഡി യോഗം തുടങ്ങി രാവിലെ മുതല്‍ ഉച്ച വരെ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെ ചൊല്ലി വന്‍ തര്‍ക്കവും നാടകീയ രംഗങ്ങളുമാണ് ഉടലെടുത്തത്. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവ്-ചെലവ് കണക്കുകളില്‍ വ്യക്തതയില്ലെന്ന് ആരോപിച്ചാണ് യോഗത്തില്‍ ഭിന്നത ഉണ്ടായത്.
സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന സംഘം വാര്‍ഷിക റിപ്പോര്‍ട്ടിലെ സാമ്പത്തിക കണക്കുകളില്‍ വലിയ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. കൃത്യതയില്ലാത്ത റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കര്‍ശന നിലപാടെടുത്തു. പിഴവുകളുള്ള റിപ്പോര്‍ട്ട് പാസാക്കാന്‍ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം കൂടുതല്‍ കലുഷിതമായി.
കണക്കുകളിലെ തര്‍ക്കം രൂക്ഷമായതോടെ, വിഷയം പഠിക്കാന്‍ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേത മേനോന് ആവശ്യപ്പെട്ടു. എന്നാല്‍ മറുഭാഗം വഴങ്ങാതിരുന്നതോടെ ശ്വേത സ്റ്റേജില്‍ കയറി വൈകാരികമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും, എന്നാല്‍ തന്നെ ബോധപൂര്‍വ്വം ബിജെപിക്കാരിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും കടുത്ത അമര്‍ഷത്തോടെ ശ്വേത യോഗത്തില്‍ വെളിപ്പെടുത്തി.
തുടര്‍ന്ന് സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോയ അവരെ ബാബുരാജിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിന് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജി വച്ചതായ വിവരം പുറത്തുവന്നത്. അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം കൈവിട്ടുപോയതോടെ, മുന്‍ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ വിഷയത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്ന് കെ.ബി. ഗണേഷ്കുമാര് ആവശ്യപ്പെട്ടു.
രാവിലെ യോഗം ഉദ്ഘാടനം ചെയ്ത മോഹന്‍ലാല്‍ ഇതിനോട് വളരെ വൈകാരികമായാണ് പ്രതികരിച്ചത്. വ്യക്തിപരമായ ഭിന്നതകള്‍ എന്തു തന്നെ ഉണ്ടായാലും ഈ സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാതെ നിലവിലെ ഭരണസമിതിക്ക് എങ്ങനെ മുന്നോട്ട് പോകാനാകും എന്ന ചോദ്യത്തില്‍ ഒരു വിഭാഗം ഉറച്ചു നിന്നതോടെയാണ് സംഘടനയ്ക്കുള്ളിലെ ഭിന്നതകള്‍ പൂര്‍ണ്ണമായി പുറത്തു വന്നതും ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് കാര്യങ്ങല്‍ എത്തിയതും.
അമ്മയുടെ ചരിത്രത്തില്‍ ഇത് ആദ്യമായല്ല ഭരണസമിതിയുടെ കൂട്ടരാജി നടക്കുന്നത്. മുമ്പ് മോഹന്‍ലാല്‍ പ്രസിഡന്റായിരുന്ന ഭരണസമിതിയും കൂട്ടഹോടെ രാജി വച്ചിരുന്നു. മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചും അവര്‍ നേരിടുന്ന ചൂഷണങ്ങളെ കക്കുറിച്ചും പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയുണ്ടായ വന്‍ കോളിളക്കങ്ങളാണ് അന്ന് രാജിയുടെ പ്രധാന കാരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ, സംഘടനയുടെ സുപ്രധാന ഭാരവാഹികളായിരുന്ന സിദ്ധിഖ്, ബാബുരാജ്, മുകേഷ് ുടങ്ങിയ പ്രമുഖ നടന്മാര്ക്കെതിരെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങളുമായി രംഗത്തെത്തി.
ആരോപണവിധേയര്‍ നേതൃത്തില്‍ തുടരുന്നതിനെതിരെ പൊതുസമൂഹത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. ആരോപണവിധേയനായ സിദ്ധിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചതിന് പിന്നാലെ, സംഘടന നേരിട്ട കടുത്ത പ്രതിസന്ധിയുടെയും വിമര്‍ശനങ്ങളുടെയും പശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി ഒന്നാകെ 2024ല്‍ രാജി വയ്ക്കുകയായിരുന്നു. പിന്നീട് സംഘടനാ തലപ്പത്ത് ആരുമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് 2025ല്‍ ശ്വേത മേനോന് പ്രസിഡന്റ് ആയി പുതിയ ഭരണ സമിതി എത്തിയത്.
നീണ്ട 32 വര്‍ഷത്തിന് ശേഷം ആദ്യമായാണ് വനിതകള്‍ നേതൃത്വം നല്കിയ ഭരണസമിതി അമ്മയില്‍ ഉണ്ടായത്. ഈ ഭരണസമിതി വന്നതു മുതലുള്ള ആദ്യ എക്സിക്യൂട്ടീവ് യോഗത്തില്‍ തന്നെ പൊട്ടിത്തെറികള്‍ ആരംഭിച്ചിരുന്നു. സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളും വാട്സ്ആപ്പ് ചാറ്റുകളും മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെ ചേരി തിരിഞ്ഞുള്ള പോര് നടന്നിരുന്നു. അമ്മയുടെ കുടുംബ സംഗമവുമായി ബ്ധപ്പെട്ട് വെണ്ണല ക്ഷേത്രത്തില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത് വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയായിരുന്നു. അന്‍സിബ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജി വച്ചു.
ഇതിന് പിന്നാലെ അമ്മ ഓഫീസ് ജീവനക്കാരി അതുല്യ കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ പരാതിയുമായി എത്തി. അതുല്യയെ ഏകപക്ഷീയമായി പുറത്താക്കിയ നടപടി റദ്ദാക്കി ശ്വേത മേനോന് അവരെ സംഘടനയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അന്‍സിബ രാജി വച്ച വിവരം ശ്വേത പറഞ്ഞത്. ടിനി ടോമും ബാബുരാജും ശ്വേത മേനോനെതിരെ രംഗത്തെത്തുകയും ചെയ്തു. അമ്മയുടെ പ്രസിഡന്റ് വെറും സ്റ്റാമ്പ് ആയി മാറി എന്നടക്കം ടിനി ടോം വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ടിനി ടോം ജിഹാദിയെന്ന് വിളിച്ചുവെന്ന ആരോപണങ്ങളുമായി അന്‍സിബ രംഗത്തെത്തിയത്. വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ടിനി ടോമിനെതിരെ പരാതി നല്കി. മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ലക്ഷ്മിപ്രിയക്കെതിരെയും തൃപ്പൂണിത്തുറ വനിത സെല്‍ എസ്ഐഐ രേഷ്മയ്ക്കെതിരെയും അന്‍സിബ മുഖ്യമന്ത്രിക്ക് പരാതി നല്കി. ചേരി തിരിഞ്ഞുള്ള പോര് രൂക്ഷായ സാഹചര്യത്തിലാണ് ഇന്ന് വാര്‍ഷിക പൊതുയോഗം നടന്നതും ഭരണസമിതി രാജിയിലേക്ക് നീങ്ങിയതും.
Kerala
തിരുവനന്തപുരം: ചലച്ചിത്രതാരം സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് സലിം കുമാറിന്റെ വിയോഗമെന്ന് പിണറായി വിജയൻ പറഞ്ഞു.
മിമിക്രി കലാകാരനില്‍ നിന്ന് ഹാസ്യനടനിലേക്കും തുടര്‍ന്ന് ദേശീയ പുരസ്കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിന്റെ പ്രയാണം വളര്‍ന്ന് വരുന്ന കലാകാരന്മാര്ക്ക് എക്കാലവും പ്രചോദനം പകരുമെന്നും പിണറായി വ്യക്തമാക്കി.
സലിം കുമാറിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും പിണറായി വിജയന് കൂട്ടിച്ചേർത്തു. അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 10.40ഓടെയായിരുന്നു സലിം കുമാറിന്റെ അന്ത്യം.
സംസ്കാരം ഞായറാഴ്ച നടക്കും. രാവിലെ ഒമ്പതിന് പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം വീട്ടില്‍ സംസ്കാരം നടക്കും.
NRI
റാംസ്ഗേറ്റ്: ആഗോളതലത്തിൽ ആയിരങ്ങളെ വിശ്വാസത്തിന്റെ പാതയിലേക്ക് നയിക്കുകയും ആന്തരിക സൗഖ്യ- അഭിഷേക - വിശുദ്ധീകരണ ശുശ്രുഷകളിലൂടെ അനുരഞ്ജനവും കൃപകളും പകർന്നു നൽകുകയും ചെയ്യുന്ന വിൻസൻഷ്യൽ ടീം ഒരുക്കുന്ന ഏകദിന ബൈബിൾ കൺവൻഷൻ റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ നടത്തപ്പെടും.
വിൻസെൻഷ്യൻ ധ്യാന കേന്ദ്രങ്ങളുടെ ഡയറക്ടറും അഭിഷിക്ത തിരുവചന പ്രഘോഷകനുമായ ജോർജ് പനക്കലച്ചൻ വിസി നയിക്കുന്ന ഏകദിന കൺവൻഷൻ ഞായറാഴ്ചയാണ് (ജൂൺ ഏഴ്) കെന്റിലെ റാംസ്ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വച്ച് നടത്തപ്പെടുക.
രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലു വരെയാണ് മലയാളത്തിലുള്ള ഏകദിന കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടർമാരും പ്രശസ്ത തിരുവചന പ്രഘോഷകരുമായ ഫാ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. ആന്റണി പറങ്കിമാലിൽ, ഫാ. പള്ളിച്ചംകുടിയിൽ പോൾ, റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ജോസഫ് അടാട്ട് എന്നിവർ ജോർജ് പനക്കലച്ചനോട് ചേർന്ന് സംയുക്തമായിട്ടാവും ഏകദിന കൺവെൻഷനും രോഗശാന്തി-നവീകരണ ശുശ്രുഷകളും നയിക്കുക.
"അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും, അവരുടെ മുറിവുകൾ വെച്ചുകെട്ടുകയും ചെയ്യുന്നു.' (സങ്കീർത്തനം 147:3) എന്ന തിരുവചനം ആസ്പദമാക്കിയാവും കൺവൻഷൻ നയിക്കപ്പെടുക. രാവിലെ 8.30നു ആരംഭിക്കുന്ന ശുശ്രൂഷകളും തിരുക്കർമ്മങ്ങളും വൈകുന്നേരം അഞ്ചോ ടെ സമാപിക്കും.
റാംസ്ഗേറ്റിലെ ഡിവൈൻ ധ്യാന ശുശ്രുഷകളുടെ പന്ത്രണ്ടാം വാർഷീക നിറവിൽ നടക്കുന്ന ഏക ദിന കൺവെൻഷനിൽ സൗജന്യ പ്രവേശനവും, കൂടാതെ ഉച്ച ഭക്ഷണം ഒരുക്കുന്നതുമാണ്. ആത്മീയ ശുശ്രുഷകളുടെയും പ്രാർഥനകളുടെയും നിറവിൽ, സൗഖ്യദാതാവായ യേശുവിലൂടെ കൃപയും രോഗശാന്തിയും പ്രാപിക്കുവാൻ അനുഗ്രഹീതമായ ഏകദിന കൺവെൻഷനിലേക്ക് ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി കോഓർഡിനേറ്റർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: +44 7474787870, ഇമെയിൽ: [email protected] Website : www.divineuk.org.
Devine Retreat Centre, St. Augustine's Abbey, Ramsgate, Kent, CT11 9PA.
Movies
കുടുംബാംഗങ്ങൾക്കൊപ്പം ഭാര്യയുടെ ജന്മദിനം വിപുലമായി ആഘോഷിച്ച് നടൻ ബാല. തന്റെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കൾ മുഴുവൻ കോകിലയുടെ പേരിലേക്ക് മാറ്റിയെഴുതിയെന്ന വലിയ വെളിപ്പെടുത്തലും ബാല പിറന്നാളാഘോഷത്തിൽ നടത്തി. തന്റെ കൈയിൽ ഇപ്പോൾ ഒന്നുമില്ലെന്നും താനിപ്പോൾ പാപ്പരായി മാറിയെന്നും ബാല പറയുന്നു.
പിറന്നാൾ സമ്മാനമായി കോകിലയ്ക്ക് നൽകിയ മാലയുടെ വിലയെക്കുറിച്ച് ചോദിച്ച യൂട്യൂബർമാരോടാണ് ബാല സ്വത്തുവിവരങ്ങളെക്കുറിച്ച് പ്രതികരിച്ചത്.
‘‘മാലയുടെ വിലയൊന്നും ആരും ചോദിക്കേണ്ട. ഞാൻ എന്റെ സ്വത്തെല്ലാം കോകിലയ്ക് എഴുതിക്കൊടുത്തു. എന്റെ കൈയിൽ ഇപ്പോൾ ഒന്നുമില്ല, ഞാൻ പാപ്പരാണ്. വേണമെങ്കിൽ എന്നെ ഇനി അറസ്റ്റ് ചെയ്ത് കൊണ്ടുപോകാം. വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞാൽ എനിക്ക് പോകേണ്ടി വരും. ഒന്നുമില്ലാത്ത സാധാരണക്കാരനാണ് ഞാൻ ഇപ്പോൾ.’’ ബാല വ്യക്തമാക്കി.
ഇത്രയുംവലിയ സ്വത്തുക്കൾ നൽകാൻ മാത്രം കോകില ബാലയ്ക്ക് എന്താണ് നൽകിയതെന്ന ചോദ്യത്തിന് "അവൾ എന്നെ പൂർണമായി വിശ്വസിച്ചു" എന്നായിരുന്നു നടന്റെ മറുപടി.
ആഘോഷത്തിനിടെ കോകിലയുടെ കഴുത്തിലണിഞ്ഞിരുന്ന മാലയെക്കുറിച്ചും ബാല സംസാരിച്ചു. ഏതാണ്ട് എട്ട് പവനോളം തൂക്കം വരുന്ന ഈ സ്വർണ്ണമാലയ്ക്ക് ഒൻപത് ലക്ഷത്തോളം രൂപ വിലവരുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, തന്റെ കഴുത്തിലുള്ള മാല സ്ഫടികം കൊണ്ടുണ്ടാക്കിയതാണെന്നും അത് കോകില സമ്മാനിച്ചതായതുകൊണ്ട് തന്നെ അതിന് വിലമതിക്കാൻ കഴിയില്ലെന്നും താരം കൂട്ടിച്ചേർത്തു.
Movies
ആഡ്സ് പ്രൊഡക്ഷന്‍ ഹൗസ് ആന്‍ഡ് നിലാവ് ക്രിയേഷന്‍സിന്റെ ബാനറില്‍ ടോണ്‍സ് അലക്സ്, രവി പട്ടാമ്പി എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച് ജയന് ആനിക്കാട് രചനയും സംവിധാനവും നിര്‍വഹിച്ച ‘തിരക്കിനിടയില്‍ അല്പനേരം’ എന്ന സിനിമ നാളെ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി.
എത്ര തിരക്കുണ്ടെങ്കിലും മാതാപിതാക്കള്‍ അല്പസമയം കുട്ടികളോടൊപ്പം ചെലവഴിക്കണമെന്ന ശക്തമായ താക്കീത് സമൂഹത്തിനു നല്കുന്ന പ്രമേയമാണു സിനിമയുടേത്.
നിരഞ്ജന്, നവന്‍ലാല്‍, അനിരുദ്ധ്, ശിവാനി എന്നീ പുതുമുഖങ്ങളാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളും തീർച്ചയായും കാണേണ്ട സിനിമയാണിതെന്ന് നിരഞ്ജൻ പറഞ്ഞു. ഇതിലെ ഓരോ കഥാപാത്രങ്ങളും നമ്മൾ ഓരോരുത്തരുമാണ്.
മലയാളത്തനിമയുള്ള ഫാമിലി ഫീൽ ഗുഡ് ചിത്രമാണിത്. സിനിമ കണ്ടു കഴിയുമ്പോൾ നല്ലൊരു പോസിറ്റീവ് വൈബ് നമ്മളിലേക്ക് വന്നുചേരുമെന്നും നിരഞ്ജൻ അഭിപ്രായപ്പെട്ടു.
ഷാജിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഡിഒപി ആന്‍ഡ് എഡിറ്റിംഗ് ടോണ്‍സ് അലക്സും ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ എ.എസ്. അജ്മലുമാണ്. ലിറിക്സ് ഡോ. പ്രേം കുമാറും സംഗീതം മനു രമേശനും നിർവഹിച്ചിരിക്കുന്നു.
Education
തിരുവനന്തപുരം: 2026 ലെ മലയാളശ്രീ – ഓറിയന്റൽ സ്കൂളുകളിലെ കുട്ടികൾക്കുള്ള മലയാളം തുല്യതാ പരീക്ഷ മേയ് 11ന് അതാത് ഓറിയന്റൽ സ്കൂളുകളിൽ നടത്തും.
Movies
യുട്യൂബ് വെബ്സീരിസിലൂടെ മലയാളികൾക്കിടയിൽ തരംഗമായി മാറിയ കരിക്ക് ടീമിന്റെ സിനിമ വരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടുക്കിയിൽ ആരംഭിച്ചു. ഡോ. അനന്തുവും നിഖിൽ പ്രസാദും ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിഖിൽ പ്രസാദ് തന്നെയാണ്.
കരിക്ക് സ്റ്റുഡിയോസ് എന്ന പേരിലാണ് ടീം ചലച്ചിത്ര നിർമാണത്തിലേക്ക് ചുവടുവയ്ക്കുന്നത്. ഡോ അനന്തു പ്രൊഡക്ഷൻസുമായി ചേർന്നാണ് കരിക്ക് സ്റ്റുഡിയോസിന്റെ ആദ്യ സിനിമയെത്തുന്നത്.
2018-ൽ ആണ് നിഖിൽ പ്രസാദ് കരിക്ക് എന്ന പേരിൽ യുട്യൂബ് ചാനൽ ആരംഭിക്കുന്നത്. വെബ് സീരീസിലൂടെ പ്രേക്ഷക പ്രിയരായ താരങ്ങൾക്കൊപ്പം മലയാള സിനിമയിലെ ശ്രദ്ധേയരായ അഭിനേതാക്കളും സിനിമയുടെ ഭാഗമാകും.
ആനന്ദ് മാത്യൂസ്, അനു കെ അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, ഉണ്ണി മാത്യൂസ് എന്നിവരാണ് കരിക്ക് സീരിസിലൂടെ ശ്രദ്ധേയരായ പ്രധാന അഭിനേതാക്കൾ.
Movies
ചുവന്ന റോസാപുഷ്പം നീട്ടാതെ, അകമേ നിറയുന്ന സ്നേഹത്തിന്റെ മാധുര്യം ഒരു വാക്കു കൊണ്ട് പോലും തൊട്ടു നൽകാതെ പ്രണയത്തിന്റെ ഉദാത്തമായ അനുഭൂതി പകരുന്ന ഒരു ഗാനമുണ്ട്... അതെ, അതു തന്നെ. ‘ഒരു ചെമ്പനീർ പൂവിറുത്ത് ഞാനോമലേ ഒരുവേള നിൻ നേർക്ക് നീട്ടിയില്ല...'
പ്രശസ്ത കവി പ്രഭാവർമ രചിച്ച്, അനുഗൃഹീത ഗായകൻ ഉണ്ണിമേനോൻ സംഗീതം നൽകി പാടിയ, സ്ഥിതി എന്ന സിനിമയിലെ മനോഹരമായ ഗാനം. 2003 ൽ പുറത്തിറങ്ങിയ ആർ. ശരത്തിന്റെ ‘സ്ഥിതി'യിലെ ഈ ഗാനരംഗത്ത് അഭിനയിക്കുന്നതും ഉണ്ണിമേനോൻ തന്നെയാണ്.
ഭൂമിയിൽ പ്രണയം ഉണർന്ന കാലം മുതൽ നിലനിൽക്കുന്ന സങ്കൽപ്പങ്ങൾക്കുനേരെ എതിർദിശയിലാണ് ‘ശ്രീ 'രാഗവും മധ്യമാവതിരാഗവും കലരുന്ന ഈ ഗാനം ഒഴുകുന്നത്! അതായത് പ്രണയത്തിന്റെ ഒരു അടയാളവും പുറമേയ്ക്കു കാട്ടാതെയുള്ള പ്രണയം. ഇവിടെ കാമുകന്റെ അന്തരാത്മാവിലെ പ്രേമം, പ്രണയിനി തിരിച്ചറിയുന്നു എന്നത് പ്രണയ സാക്ഷാത്കാരത്തിന്റെ വേറിട്ട ചാരുതയാവുന്നു. ‘എങ്കിലും നീയറിഞ്ഞു.. എൻ നിനവെന്നും നിൻ നിനവറിയുന്നതായ് നിന്നെ തഴുകുന്നതായ്...' പ്രണയത്തിന്റെ ഏറ്റവും ലോലമായ തന്ത്രിയിൽ ഇങ്ങനെ വിരൽ തൊട്ട് എഴുതിയതുകൊണ്ടുതന്നെ നീണ്ട 23 വർഷങ്ങൾക്കുശേഷവും ഗാനത്തിന് ചെമ്പനീർ പൂവിന്റെ അതേ സുഗന്ധം!
Movies
നടി ലിസിയുമായി വർഷങ്ങൾക്ക് മുൻപ് പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി സംവിധായകൻ പ്രിയദർശൻ. ആ ഘട്ടങ്ങളിൽ ഇരുവർക്കുമിടയിൽ വിരസതയും ഈഗോയും കടന്നുവന്നതാണ് അകൽച്ചയ്ക്ക് കാരണമായതെന്ന് പ്രിയദർശൻ പറഞ്ഞു.
കുറച്ചുവർഷങ്ങൾക്ക് ശേഷം ഞങ്ങൾക്ക് പരസ്പരം മിസ് ചെയ്യുന്നു എന്ന് മനസിലാക്കിയപ്പോഴാണ് വീണ്ടും ഒരുമിക്കാൻ തീരുമാനിച്ചതെന്നും പ്രിയദർശൻ വെളിപ്പെടുത്തി. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
‘‘മുപ്പത്തിരണ്ട് വർഷത്തെ ദാമ്പത്യത്തിനിടയിൽ ഒരുതരം വിരസതയും ഈഗോയും ഞങ്ങൾക്കിടയിൽ വന്നു. അതുകുറച്ചു കടുപ്പമുള്ള കാര്യമാണ്. അതുകൊണ്ട് പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾ തീരുമാനിച്ചു. കുറച്ചുവർഷങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് പരസ്പരം മിസ് ചെയ്യുന്നതായി തോന്നി. അതുകൊണ്ട് ഞങ്ങൾ വീണ്ടും ഒന്നിച്ചു, അത്രേയുള്ളൂ. നമുക്കൊരു കൂട്ട് എപ്പോഴും അത്യാവശ്യമാണ്.’’ പ്രിയദർശൻ പറഞ്ഞു.
പത്ത് വർഷത്തെ വേർപിരിയലിന് ശേഷം വീണ്ടും ലിസിയുമായി ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ച വിവരം അടുത്തിടെയാണ് പ്രിയദർശൻ മിഡ്-ഡേ പത്രത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
തങ്ങൾ ഇപ്പോൾ ഒരുമിച്ചാണ് താമസിക്കുന്നതെന്നും എന്നാൽ വീണ്ടും ഒരു വിവാഹത്തിന് തൽക്കാലം പദ്ധതിയില്ലെന്നും പ്രിയദർശൻ അന്ന് പറഞ്ഞിരുന്നു.
Kerala
കൊച്ചി: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ജീവിതം പ്രമേയമാക്കി ഒരുക്കിയ മലയാളം സിനിമ ‘ദ ഫേസ് ഓഫ് ദ ഫേസ്ലെസ്’ സ്പെയിനിലെ തിയറ്ററുകളിൽ കൈയടി നേടുന്നു.
‘എൽ റോസ്ട്രോ ഡെൽ പെർടോൺ’ എന്ന ടൈറ്റിലോടെ സ്പാനിഷ് ഭാഷയിലേക്കു മൊഴി മാറ്റിയ സിനിമ അവിടെ 40ഓളം തിയറ്ററുകളിലാണ് പ്രദർശിപ്പിക്കുന്നത്. മലയാളത്തിൽനിന്നു സ്പാനിഷിലേക്ക് ഡബ്ബ് ചെയ്തു പുറത്തിറക്കിയ ആദ്യസിനിമയാണിതെന്ന് സംവിധായകൻ ഷെയ്സൺ പി. ഔസേഫ് പറഞ്ഞു.
ഇതിനകം ആറു ഭാഷകളിൽ ഡബ്ബ് ചെയ്ത ചിത്രം കേരളത്തിൽ റിലീസ് ചെയ്തു രണ്ടു വർഷമായിട്ടും ബുക്ക്മൈഷോയിൽ പത്തിൽ ഒമ്പത് റേറ്റിംഗ് നേടിയിരുന്നു. 2024ലെ ഓസ്കർ എൻട്രി നേടിയ നേടിയ ചിത്രത്തിന് 125 ഓളം പുരസ്കാരങ്ങൾ ലഭിച്ചു.
അമേരിക്കയിലെ സാൾട്ട് ലേയ്ക്ക് സിറ്റിയിലുള്ള സ്പാനിഷ് കമ്യൂണിറ്റി ‘സെൻട്രോ സിവിക്കോ മേക്സിക്കാനോ’ എന്ന അവാർഡ് നൽകി സംവിധായകനെ ആദരിച്ചു.
ചാലക്കുടി മോതിരക്കണ്ണി സ്വദേശിയാണ് ഷെയ്സൺ. സൗത്ത് അമേരിക്കൻ രാജ്യങ്ങളിലെ തിയറ്ററുകളിലും ‘ദ ഫേസ് ഓഫ് ദ ഫേസ്ലെസ്’ പ്രദർശിപ്പിക്കുന്നുണ്ട്.
Movies
ഏറെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമ ഘടകമാണ് ഫാന്റസിയും ത്രില്ലറും. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സമുദ്ര പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.കെ. സുരേന്ദ്രൻ നിർമിച്ച് നവാഗതരായ ജിത്തു ജയപാൽ, ശ്രീഷ് ഹൈമാവത് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം റാന്തലിന്റെ ചിത്രീകരണം പൂർത്തിയായി.
കാസർഗോഡും കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലുമായി 25 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഫാന്റസി റിവഞ്ച് ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ നവാഗതരായ സജിത്ത് കുരിക്കത്തൂർ, ഉണ്ണി പണിക്കർ, ഉണ്ണി ബാനം, മഹേഷ് രാമൻ, രാഖിൽ മാധവ്, ചന്ദ്രിക മടിക്കൈ, സ്നേഹ, ഷീബ കാഞ്ഞങ്ങാട്, സനില, ദീപ്തി മിത്ര, സീമ മധു, മാസ്റ്റർ ദേവദത്ത് എന്നിവർ വേഷമിടുന്നു.
ജിതേഷ്, രഞ്ജിത്ത് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ. സംവിധായകൻ ശ്രീഷ് ഹൈമാവത് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിക്കുന്നത്. എഡിറ്റർ-അയൂബ്, മ്യൂസിക്-ശ്രീശൈലം രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ-ശബരി, ആർട്ട് ഡയറക്ടർ-ഷറഫു ചെറുതുരുത്തി, കോസ്റ്റ്യൂംസ്-പുഷ്പലത കാഞ്ഞങ്ങാട്, മേക്കപ്പ്-അനുശ്രീ, അസോസിയേറ്റ് ഡയറക്ടർ-സുരേഷ് നാരായണൻ, പ്രമോഷൻ കൺസൾട്ടന്റ്-മനു കെ. തങ്കച്ചൻ, സ്റ്റിൽസ്-വിജിത്ത് കെ.വി., മാർക്കറ്റിംഗ് ഹെഡ്-അരുൺദേവ്, പിആർഒ പി. ശിവപ്രസാദ്, ഡിസൈൻസ്-യെല്ലോ കാക്ക.
Kerala
കൊച്ചി: കൊച്ചിയിൽ പങ്കെടുത്ത മൂന്നു പരിപാടികളിലും മലയാളം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി സദസിന്റെ കൈയടി നേടി. വിമാനത്താവളത്തിൽ ഇറങ്ങിയതും വേദികളിലെത്തിയതും മുണ്ടുടുത്തായിരുന്നു.
ധീവരസഭയുടെ ജൂബിലി സമ്മേളനത്തിൽ ‘കടലിന്റെ മക്കള്‍ക്ക് നമസ്കാരം’ എന്നു പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഹിന്ദിയിലായിരുന്നു പ്രസംഗങ്ങളെങ്കിലും ‘എന്റെ സുഹൃത്തുക്കളെ’ എന്ന് പലവട്ടം മൂന്നു വേദികളിലും മോദി ആവർത്തിച്ചു.
എൻഡിഎ സമ്മേളനത്തിൽ കഥകളിവേഷവും കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ ആറന്മുള കണ്ണാടിയുമായിരുന്നു പ്രധാനമന്ത്രിക്ക് ഉപഹാരങ്ങളായി നൽകിയത്.
Movies
പൂർണമായും ഐഫോണിൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗോടെ ഒരുങ്ങുന്ന സസ്പെൻസ് ത്രില്ലർ ചിത്രം പഗിട കളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പണി സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.
ദേവസൂര്യ, ടിറ്റോ വിൽസൺ, രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ്, പ്രിൻസ് ജോൺ, ത്രയംബക രണ ദിവെ, ലിന്റോ ജോണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവസൂര്യ ഫിലിം ഹൗസ് ബാനറിൽ മുരളി ദേവസൂര്യയാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ്, ആക്ഷൻ എന്നിവയും സംവിധായകൻ നിഷാദ് ഹസൻ തന്നെയാണ് നിർവഹിക്കുന്നത്. എസ്.എസ്. കാർത്തികേയൻ, ദിനു മോഹൻ, നിഷാദ് ഹസൻ എന്നിവർ എഴുതിയ വരികൾക്ക് വിനായക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു. നൊച്ചിപ്പെട്ടി തിരുമൂർത്തി, ദിയ കരൺ ആനന്ദ് എന്നിവരാണ് ഗായകർ.
അസോസിയേറ്റ് ഡയറക്ടർ- മുരളി ദേവസൂര്യ, സ്ക്രിപ്റ്റ് അസോസിയേറ്റ്- പ്രതീക്ഷ പ്രകാശൻ, അസിസ്റ്റന്റ് ഡയറക്ടർമാർ- അമൽ സുരേഷ്, അഭിനന്ത് പി. രമേശ്, സൗണ്ട് എഫക്റ്റ്സ് ആൻഡ് ഫൈനൽ മിക്സ്- കരുൺ പ്രസാദ്, സൗണ്ട് എഞ്ചിനീയർ- ദീപക് വർഗീസ്,ഡി.ഐ-റെജിൻ സാന്റോ,മേക്കപ്പ് ചീഫ്- അഞ്ജലി നായർ,സ്റ്റിൽസ്- റഹീസ് റോബിൻസ്, പോസ്റ്റർ ഡിസൈൻ- നിഷാദ് ഹസൻ, ശ്രീജിത്ത് പുത്തൻമടം, ക്രിയേറ്റീവ് സപ്പോർട്ട്അ-നന്തു അശോകൻ, മിൽജോ ജോണി.
കേരളത്തിൽ നടന്ന ഒരു കൊലപാതകവും തുടർന്ന് ഒരു കുട്ടിയെ കാണാതാകുന്ന സംഭവവുമാണ് ചിത്രത്തിന്റെ കഥയ്ക്ക് തുടക്കമാകുന്നത്. പിന്നീട് ഇന്ത്യയിലുടനീളം വ്യാപിക്കുന്ന അന്വേഷണത്തിലൂടെ മുന്നേറുന്ന സസ്പെൻസ്, റൊമാൻസ്, റിവഞ്ച് ത്രില്ലർ ചിത്രമാണ് പഗിട കളി. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ചിത്രം മാർച്ചിൽ പ്രദർശനത്തിനെത്തും. പിആർഒ- എ.എസ്. ദിനേശ്, മനു ശിവൻ.
Business
കൊച്ചി: മുൻനിര ഡിജിറ്റൽ കോമിക്സ് പ്ലാറ്റ്ഫോമായ ടൂൺസൂത്ര മലയാളം ഉൾപ്പെടെ അഞ്ചു ഭാഷകളിൽക്കൂടി ലഭ്യമാകും.
ബംഗാളി, മറാത്തി, ഗുജറാത്തി, കന്നഡ, മലയാളം എന്നിവകൂടി ഉൾപ്പെടുത്തിയതോടെ ടൂൺസൂത്ര പത്തു ഭാഷകളിലേക്കാണ് വിപുലീകരിച്ചത്.
പ്രീമിയം കോമിക് ഉള്ളടക്കം ഇതുവരെ ഇംഗ്ലീഷിലോ ഹിന്ദിയിലോ മാത്രമേ ലഭ്യമായിരുന്നുള്ളൂ. നിർമിതബുദ്ധിയുടെ സഹായത്തോടെയാണു വിവിധ ഭാഷകളിലായുള്ള വിപുലീകരണം.
Movies
യുവ കന്നഡ സംവിധായകൻ പ്രദീപ് അരസിക്കരെ മലയാളത്തിലും കന്നഡയിലുമായി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ശേഷം 2016. ദ്വിഭാഷകളിലായി റിലീസിനൊരുങ്ങുന്ന ചിത്രം, കേരള-കർണാടക അതിർത്തി ഗ്രാമത്തിൽ നടക്കുന്ന കൂട്ടക്കൊലപാതകങ്ങളുടെ അന്വേഷണമാണ് പറയുന്നത്. മറാടിഗുഡ്ഡ എന്റര്ടെയ്ന്മെന്റിന്റെ ബാനറിൽ മഞ്ജു വാണി വി.എസ്, വീണ. എസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ചിത്രം നാളെ തിയറ്ററുകളിൽ എത്തും.
യുവതാരങ്ങളായ ജോൺ കൈപ്പള്ളി, ഡെയിന്‍ ഡേവിസ്, രാജീവ് പിള്ള, ശ്രീജിത്ത് രവി, സിദ്ധാർഥ് ശിവ തുടങ്ങിയവരോടൊപ്പം പ്രശസ്ത കന്നഡ താരങ്ങളായ പ്രമോദ് ഷെട്ടി, ദേവരാജ്, സിദ്ദിലിംഗ് ശ്രീധർ, അർച്ചന കൊറ്റിഗേ, യാഷ് ഷെട്ടി, ശോഭരാജ്, ദിനേശ് മംഗളൂരു തുടങ്ങിയ വമ്പൻ താരനിര അഭിനയിക്കുന്നു.
ഒരു മുഴുനീള ക്രൈം ത്രില്ലറായിട്ടാണ് ശേഷം 2016 ഒരുക്കിയിരിക്കുന്നത്. പൊലീസിൽനിന്നു നീതി ലഭിക്കാത്തവരുടെ പ്രതികരണവും പ്രതികാരവുമായുള്ള കഥാതന്തുവിൽ ഒരുക്കുന്ന ചിത്രം "പോലീസിന് മാത്രം... ജനങ്ങൾക്ക് മറ്റൊരു ഓപ്ഷൻ ഇല്ല..." എന്ന ടാഗ്ലൈനിലാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകനൊപ്പം രാഘവേന്ദ്ര മയ്യയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത കന്നഡ ഛായാഗ്രാഹകൻ ആനന്ദകുമാറാണ് ഛായാഗ്രഹണം. കന്നഡയിലെ പ്രമുഖ ഗായകനും സംഗീത സംവിധായകനുമായ പൂര്‍ണചന്ദ്ര തേജസ്വി ഈ ചിത്രത്തിന് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.
സംഭാഷണം- ലിതിൻ ലോഹിതാക്ഷൻ നായർ, പ്രദീപ് അരസിക്കരെ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-റാണി മഞ്ജുനാഥ്, എഡിറ്റർ- അയൂബ് ഖാൻ, സൗണ്ട് ഡിസൈനർ- വിനോദ് പി ശിവറാം, കളറിസ്റ്റ്- ജി എസ് മുത്തു, വിഎഫ്എക്സ്- കോക്കനട്ട് ബഞ്ച്, പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് പെരുമ്പിലാവ്, പ്രൊഡക്ഷൻ ഡിസൈനർ- രഘു മൈസൂർ, പ്രൊഡക്ഷൻ മാനേജർ- ലോകേഷ് ഗൗഡ, മേക്കപ്പ്- രാഘവേന്ദ്ര സി വി, കോസ്റ്റ്യൂം- കുമാർ എം, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ലിതിൻ ലോഹിതാക്ഷൻ നായർ, ഡിജിറ്റൽ മാർക്കറ്റിംഗ്- ബി.സി ക്രിയേറ്റീവ്സ്, സ്റ്റിൽസ്- ജി ബി സിദ്ദു, ഡിസൈൻസ്- മാമിജോ, പിആർഒ- പി. ശിവപ്രസാദ്.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ ഔദ്യോഗിക ഭാഷ ഇനി മലയാളം. മലയാള ഭാഷ ബില്ലിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഒപ്പിട്ടു. കോടതി ഭാഷ, സർക്കാർ ഉത്തരവുകൾ എന്നിവ ഇനി മലയാളത്തിലായിരിക്കും ഉണ്ടാകുക.
മുഴുവൻ സ്കൂളുകളിലും ഒന്ന് മുതൽ പത്ത് വരെ മലയാളം നിർബന്ധമാക്കി. മലയാള ഭാഷാ ബില്‍ പാസാക്കണമെന്ന് സാംസ്കാരിക നായകര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ യുഡിഎഫ് സർക്കാർ പാസാക്കിയ ബില്ലിന് രാഷ്ട്രപതി അനുമതി നൽകിയിരുന്നില്ല.
ഇതിനുപിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ടുപോയത്. മലയാള ഭാഷാ ബിൽ -2025നാണ് ഗവര്‍ണര്‍ അംഗീകാരം നൽകിയത്.
Movies
ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതത്തിന്റെ കഥ. എല്ലാം അവസാനിച്ചു എന്ന് തോന്നുന്നിടത്തു നിന്ന് പുതിയ തുടക്കമായി മാറുന്ന നന്മകളുടെ കഥ. കുട്ടികൾ ലഹരിയുടെയും സാമൂഹിക മാധ്യമങ്ങളുടെയും അടിമകളാണെന്ന കുറ്റപ്പെടുത്തലുകൾക്കിടെ കുഞ്ഞു മനസിലെ നന്മകളുടെ കഥയുമായി എത്തുകയാണ് നിന്നോളം.
കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് നിന്നോളം എന്ന് പേരിട്ടിരിക്കുന്ന 30 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. കഥാപരിസരം മുതൽ അവതരണം വരെ പുതുമയോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
പ്ലാന്റഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ ബന്ധങ്ങളുടെ ആഴവും നന്മയുമാണ് പറയുന്നത്. പത്താം ക്ലാസുകാരി ദിവ്യയും അവളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. കളക്ടറാകാൻ ആഗ്രഹിച്ചു നടക്കുന്ന ദിവ്യയും പ്ലാന്റഷൻ തൊഴിലാളിയായ അമ്മ സുജയും അനുഭവിക്കുന്ന സംഘർഷങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
Movies
കഴിഞ്ഞ കാലങ്ങളെക്കുറിച്ചും കടന്നുപോയ അനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി ലെന. ആദ്യത്തെ വിവാഹമോചനം വൈകാരികമായ ഒരു തീരുമാനമായിരുന്നില്ലെന്നും വളരെ സൗഹൃദത്തോടെയാണ് ആ ബന്ധം അവസാനിപ്പിച്ചതെന്നും ലെന പറയുന്നു.
ജീവിതത്തെ വളരെ ഗൗരവത്തോടെയും ചിട്ടയോടെയും കാണാൻ ലെന ആഗ്രഹിച്ചപ്പോൾ, മുൻ ഭർത്താവ് ജീവിതം ഒരു തമാശയായി ആഘോഷിക്കാൻ ഇഷ്ടപ്പെട്ടെന്നും ഈ മാറ്റങ്ങൾ ഒടുവിൽ 30-ാം വയസിൽ വിവാഹമോചനത്തിൽ എത്തിച്ചെന്നും നടി പറഞ്ഞു. രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിലാണ് ലെന മനസ് തുറന്നത്.
ഞങ്ങളുടെ വിവാഹമോചനം വൈകാരികമായ ഒരു തീരുമാനമായിരുന്നില്ല. മറിച്ച്, ഞങ്ങൾ രണ്ടുപേരും ജീവിതത്തിൽ രണ്ട് വ്യത്യസ്ത ദിശകളിലേക്കാണ് സഞ്ചരിക്കുന്നത് എന്ന തിരിച്ചറിവിൽ നിന്നെടുത്ത വളരെ പ്രായോഗികമായ ഒന്നായിരുന്നു അത്.
കോടതിയിലെ കാന്റീനിൽ ഇരുന്ന് ഒരു ഗുലാബ് ജാമുൻ പങ്കുവെച്ച് കഴിച്ചുകൊണ്ടാണ് ഞങ്ങൾ ആ ബന്ധം അവസാനിപ്പിച്ചത്. ആ ഗുലാബ് ജാമുൻ കഴിച്ചു തീർന്നപ്പോഴേക്കും ഞങ്ങളുടെ വിവാഹബന്ധവും അവസാനിച്ചിരുന്നു. ഇന്നും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അടുത്തിടെ പോലും ഞങ്ങൾ തമ്മിൽ കണ്ടിരുന്നു. അദ്ദേഹം ഇപ്പോഴും സിംഗിൾ ആണെന്നാണ് ഞാൻ കരുതുന്നത്.
വിവാഹമോചന പത്രത്തിൽ ഒപ്പിട്ടു കഴിഞ്ഞപ്പോൾ, ഓ, എല്ലാം കഴിഞ്ഞു എന്നോർത്ത് ചെറിയൊരു ഭാരം മനസിൽ തോന്നിയിരുന്നു. കാരണം, 12ാം വയസിൽ തുടങ്ങിയ ഒരു ബന്ധമാണ് എന്റെ 30ാം വയസിൽ അവസാനിച്ചത്. എന്റെ ആദ്യ പ്രണയമായിരുന്നു അത്. ഇടയിൽ മറ്റൊരാൾക്കും എന്റെ ജീവിതത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. 12 വയസിൽ പ്രണയം തുടങ്ങി 23-ൽ വിവാഹിതയാവുന്നു; അതൊരു സ്കൂൾ കാലഘട്ടത്തിലെ പ്രണയമായിരുന്നു.
ആ ഏഴര വർഷത്തെ വിവാഹജീവിതം ഒരു കൗമാര സ്വപ്നത്തിന്റെ തുടർച്ച മാത്രമായിരുന്നു. സിനിമകളിൽ കാണുന്നതുപോലെയുള്ള പ്രണയം! ഞങ്ങൾ നല്ല സുഹൃത്തുക്കളും സാഹസികത ഇഷ്ടപ്പെടുന്നവരുമായിരുന്നു. എന്നാൽ പ്രായമാകുന്തോറും സ്ത്രീകൾ വേഗത്തിൽ പക്വത പ്രാപിക്കുന്നു. എനിക്ക് പരിചയമുള്ള ആ കൗമാരക്കാരൻ അപ്പോഴും വെറുതെ തമാശകൾ കാട്ടി നടക്കാൻ ആഗ്രഹിച്ചു.
ജീവിതം എന്തിനാണ് ഇത്ര ഗൗരവമാക്കുന്നത്, എന്തിനാണ് ഫ്ലാറ്റ് വാങ്ങുന്നത് എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ഒരാൾ ജീവിതത്തെ വളരെ ചിട്ടയോടെ കെട്ടിപ്പടുക്കാൻ നോക്കുമ്പോൾ മറ്റേയാൾ വെറുതെ 'ചില്ല്' ചെയ്ത് നടക്കാൻ ആഗ്രഹിക്കുന്നു. അവിടെയാണ് ഞങ്ങൾക്കിടയിൽ മാറ്റങ്ങൾ തുടങ്ങിയത്.
അതിനുശേഷം എനിക്ക് എന്റെ ജീവിതത്തെ പുതിയ രീതിയിൽ നോക്കിക്കാണേണ്ടി വന്നു. അന്ന് എനിക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ പോലും അറിയില്ലായിരുന്നു. ഒരു കത്തെഴുതാൻ അച്ഛനെയോ ഇമെയിൽ അയക്കാൻ അഭിയെയോ ആശ്രയിച്ചിരുന്ന ഞാൻ പെട്ടെന്ന് സ്വതന്ത്രയാകാൻ തീരുമാനിച്ചു.
എന്റെ ജീവിതം എന്റെ നിബന്ധനകൾക്കനുസരിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്ന് ഞാൻ ഉറപ്പിച്ചു. സാമ്പത്തികമായി സ്വതന്ത്രയാവുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പിജി പഠനത്തിനായി സിനിമയിൽ നിന്ന് വിട്ടുനിന്ന സമയത്തായിരുന്നു വിവാഹം. അതിനാൽ സിനിമയിൽ ഞാൻ അന്ന് സജീവമല്ലായിരുന്നു.
ഞാൻ എന്റെ പുസ്തകത്തിൽ എഴുതിയതുപോലെ, ജീവിതത്തിലെ ആ പരിഭ്രാന്തി നിറഞ്ഞ ഘട്ടത്തിലാണ് എനിക്ക് 'ആത്മസാക്ഷാത്കാരം' ഉണ്ടാകുന്നത്. അന്ന് എന്റെ കൈയിൽ സമ്പാദ്യമില്ല, ജോലിയുമില്ല. അഭിയുടെ ശമ്പളത്തിലാണ് ഞങ്ങൾ ജീവിച്ചിരുന്നത്. കൊടൈക്കനാലിലെ ഒരു സാഹസിക യാത്രയ്ക്കിടയിൽ 'എന്താണ് ദൈവം?' എന്ന ചോദ്യം ചോദിച്ചപ്പോഴാണ് എന്റെ ബോധം ഉണരുന്നത്. അന്ന് ഞാൻ പരീക്ഷിച്ച മാജിക് മഷ്റൂം പോലുള്ളവ ഇപ്പോൾ ഞാൻ ആർക്കും നിർദ്ദേശിക്കില്ല. അത് വളരെ അപകടകരമാണ്. ഓരോ വ്യക്തിയിലും അത് ഉണ്ടാക്കുന്ന മാറ്റങ്ങൾ പ്രവചിക്കാനാവില്ല. അത് എന്നെ ആശുപത്രിയിൽ എത്തിച്ചു.
എന്റെ ആത്മീയമായ ഉണർവിനെ മനസിലാക്കാൻ എന്റെ വീട്ടുകാർക്കോ അന്നത്തെ ഭർത്താവിനോ സാധിച്ചില്ല. അവർ കരുതിയത് എനിക്ക് ഭ്രാന്താണെന്നാണ്. അങ്ങനെ എന്റെ കുടുംബം എന്നെ സൈക്യാട്രിക് ആശുപത്രിയിലാക്കി. അവിടെ വച്ച് എനിക്ക് മരുന്നുകൾ നൽകി എന്നെ അബോധാവസ്ഥയിലാക്കി. ആ മരുന്നുകൾ പെട്ടെന്ന് നിർത്തുമ്പോഴുണ്ടാകുന്ന വിറയലും പെരുമാറ്റ മാറ്റങ്ങളും കണ്ടപ്പോൾ അവർക്ക് എന്റെ ഭ്രാന്ത് കൂടുകയാണെന്നു തോന്നി. സത്യത്തിൽ അത് മരുന്നുകളുടെ പാർശ്വഫലങ്ങളായിരുന്നു.
ഏകദേശം 14 വർഷത്തോളം ഞാൻ മരുന്നുകൾ കഴിക്കേണ്ടി വന്നു. അതൊരു വല്ലാത്ത അവസ്ഥയായിരുന്നു. ഞാനൊരു പബ്ലിക് ഫിഗർ ആണ്, അതുകൊണ്ട് തന്നെ മരുന്ന് പെട്ടെന്ന് നിർത്തിയാൽ എന്റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വരുമെന്നും അത് ആളുകൾക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്നും എനിക്കറിയാമായിരുന്നു. അത് വലിയൊരു കുഴപ്പമുണ്ടാക്കും.സത്യത്തിൽ എനിക്ക് ഭ്രാന്തായിരുന്നില്ല. ഞാൻ ചില പരമമായ സത്യങ്ങൾ കണ്ടെത്തിയ ആവേശത്തിലായിരുന്നു. പക്ഷേ, എന്റെ ചുറ്റുമുള്ളവർക്ക് അത് മനസിലായില്ല. അവർ വിചാരിച്ചു എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന്. അങ്ങനെ എന്റെ അനുവാദമില്ലാതെ എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി.
ഒരുതരം തട്ടിക്കൊണ്ടുപോകൽ പോലെയായിരുന്നു അത്. അവിടെ എനിക്ക് ട്രാൻക്വിലൈസറുകൾ തന്നു. പത്ത് ദിവസത്തെ കടുത്ത മരുന്നുകൾക്ക് ശേഷം ഞാൻ വീട്ടിലെത്തുമ്പോൾ എന്റെ തലച്ചോറ് മരവിച്ച അവസ്ഥയിലായിരുന്നു.
ഈ മരുന്നുകൾ എന്നെ കടുത്ത വിഷാദത്തിലേക്ക് തള്ളിവിട്ടു. എന്നെ ആരും മനസിലാക്കുന്നില്ലെന്ന തിരിച്ചറിവ് എന്നെ തളർത്തി. അതിനേക്കാൾ വലിയ സങ്കടം, സാമ്പത്തികമായി ഞാൻ തകർന്നുപോയി എന്നതാണ്. 16 വയസ് മുതൽ അഭിനയിച്ചും ആങ്കറിംഗ് ചെയ്തും സ്വന്തമായി പണം സമ്പാദിച്ചിരുന്ന എനിക്ക്, 24-ാം വയസിൽ ആദ്യമായി എന്റെ ബാങ്ക് ബാലൻസ് പൂജ്യം ആയി മാറുന്നത് കാണേണ്ടി വന്നു.
ആത്മീയമായ വലിയൊരു തിരിച്ചറിവ് ഉണ്ടാകുമ്പോൾ ഭൗതികമായ ലോകം തകർന്നടിയുമെന്ന് പറയാറുണ്ട്. ഞാൻ ആ റോക്ക് ബോട്ടത്തിൽ എത്തിനിൽക്കുകയായിരുന്നു. മരുന്നുകൾ തരുന്ന തളർച്ചയും ഡിപ്രഷനും കാരണം എനിക്ക് ആത്മഹത്യാ ചിന്തകൾ പോലുമുണ്ടായി. എങ്കിലും എനിക്ക് എങ്ങനെയെങ്കിലും സാമ്പത്തികമായി സ്വതന്ത്രയാകണം എന്നുണ്ടായിരുന്നു.
എന്റെ അമ്മ കത്തോലിക്കയാണ്. ആ അവസ്ഥയിൽ ഒരു ഞായറാഴ്ച ഞാൻ അമ്മയോടൊപ്പം പള്ളിയിൽ പോയി. അവിടെ സെന്റ് ആന്റണീസിന്റെ രൂപത്തിന് മുന്നിൽ മുട്ടുകുത്തി നിന്ന് ഞാൻ പറഞ്ഞു, എനിക്ക് എങ്ങനെയെങ്കിലും ഒരു വഴി കാണിച്ചു തരണം. ഇവിടെ നിന്ന് ഒരു വഴിയുണ്ടാകാതെ ഞാൻ എഴുന്നേൽക്കില്ല. അതൊരു പ്രാർഥനയല്ലായിരുന്നു, മറിച്ച് ഒരുതരം ബ്ലാക്ക്മെയിലിംഗ് ആയിരുന്നു.
ഞാൻ അവിടെ മുട്ടുകുത്തി നിൽക്കുമ്പോൾ പള്ളിക്ക് പുറത്ത് നിൽക്കുന്ന അമ്മയ്ക്ക് ഒരു ഫോൺ കോൾ വന്നു. പ്രവീൺ ആയിരുന്നു അത്. ഞാൻ സീരിയലിൽ അഭിനയിക്കുമോ എന്ന് ചോദിക്കാനാണ് അദ്ദേഹം വിളിച്ചത്. സിനിമ മാത്രം ചെയ്യുന്ന ഞാൻ സീരിയൽ ചെയ്യുമോ എന്ന് അവർക്ക് സംശയമുണ്ടായിരുന്നു. അമ്മ എന്നോട് വന്ന് ചോദിച്ചു. ആ നിമിഷം എനിക്ക് മനസിലായി, ദൈവം എനിക്ക് വഴി കാണിച്ചു തന്നിരിക്കുന്നു എന്ന്. പ്രാർഥിച്ചു തീരുന്നതിന് മുൻപേ എനിക്ക് മറുപടി ലഭിച്ചു.
അങ്ങനെയാണ് ഞാൻ 'ഓമനത്തിങ്കൾ പക്ഷി' എന്ന സീരിയലിൽ എത്തുന്നത്. അന്ന് മരുന്നുകളുടെ പാർശ്വഫലം കാരണം 20 കിലോയോളം ഞാൻ കുറഞ്ഞിരുന്നു. ആ സീരിയലിലെ കഥാപാത്രവും ജീവിതത്തിൽ തകർന്നുപോയ, ഗർഭിണിയായ, പണമില്ലാത്ത ഒരു പെൺകുട്ടിയുടേതായിരുന്നു. എന്റെ അപ്പോഴത്തെ അതേ അവസ്ഥ! ആ സീരിയലിൽ ഞാൻ കരയുന്നതൊക്കെ എന്റെ യഥാർഥ വിഷമത്തിൽ നിന്നായിരുന്നു. ആ ജോലി എനിക്ക് വേണ്ടി മാത്രം നെയ്തെടുത്തത് പോലെയായിരുന്നു. അവിടെ നിന്നാണ് ഞാൻ വീണ്ടും സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയത്.
വീട്ടുകാർ പോലും എന്നെ ചോദ്യം ചെയ്ത സമയത്തു നിന്ന് 20 വർഷമെടുത്തിട്ടാണെങ്കിലും ഞാൻ പറയുന്നത് ശരിയാണെന്ന് തെളിയിക്കാൻ എനിക്ക് കഴിഞ്ഞു. കാരണം എനിക്ക് എന്നിൽ വിശ്വാസമുണ്ടായിരുന്നു. എന്റെ സത്യം പരീക്ഷിച്ചറിഞ്ഞ ശേഷം, ഇന്ന് ഒരു വിജയിയായി നിങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ ഇത് വിളിച്ചുപറയാൻ എനിക്ക് ഭയമില്ല.’’ ലെന പറയുന്നു.
Movies
കേരളത്തെ ഞെട്ടിച്ച ഒരു പ്രമുഖ രാഷ്ട്രീയ കൊലപാതകത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സംഹാര താണ്ഡവം എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. എസ്ജി പ്രൊഡക്ഷൻസിനു വേണ്ടി സുനിൽ നായർ, ഗിരീഷ് കെ.ആർ. എന്നിവർ നിർമിക്കുന്ന ഈ ചിത്രം നവാഗതനായ ജിനേഷ് മുകുന്ദൻ സംവിധാനം ചെയ്യുന്നു.
എസ് ജി പ്രൊഡക്ഷൻസിനു വേണ്ടി സുനിൽ നായർ, ഗിരീഷ് കെ.ആർ. എന്നിവർ നിർമിക്കുന്ന സംഹാര താണ്ഡവം ജിനേഷ് മുകുന്ദൻ സംവിധാനം ചെയ്യുന്നു. കാമറ - എഡിറ്റിംഗ് - വിഷ്ണു റോയൽ, തിരക്കഥ - ഇന്ദ്ര പ്രതാപ്, സനീഷ് ഇല്ലിക്കൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രദീപ് കുമാർ, സിന്ധു വി. നായർ.
ഫിറോഷ് മോഹൻ, റിഷി സുരേഷ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ വിയാൻ, ശരണ്യ വിശാഖ്, ആതിര വി.എ, സജി വാക്കനാട്, പ്രശോഭ, രാഹുൽ വെള്ളായണി, ശ്രീജിത്ത്, മഹാദേവൻ, ആൽബിൻ വർഗീസ്, അഖിൽ ഗുലുഗുൽ, വിഷ്ണു മണ്ണയം, നിഖിൽ എന്നിവർ അഭിനയിക്കുന്നു. സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.
കോ. പ്രൊഡ്യൂസർ - ഉണ്ണികൃഷ്ണൻ എം.പി., മനോജ് കുമാർ ചേർത്തല, അശ്വതി. എസ്., ബ്ലെസി ജോണിക്കുട്ടി, ഗാന രചന -ലിജോ കരംവേലിൽ, ലിജോ കുമ്പനാട്, ഉൻമേഷ് പൂങ്കാവ്, സംഗീതം -ജെറിൻ തോമസ് ജെറ്റ്, ആലാപനം -എം. ജി. ശ്രീകുമാർ, നജീം അർഷാദ്, മഞ്ജരി, ബാക്ക്ഗ്രൗണ്ട് സ്കോർ - അശ്വിൻ വർമ്മ, നൃത്ത സംവിധാനം - ബാബു ഫൂട്ട് ലൂസ്ർ, ഡോ.കല്പന കെ കൃഷ്ണൻ,ക്രീയേറ്റീവ് ഡയറക്ടർ, അഡിഷണൽ സ്ക്രിപ്റ്റ് - അതുൽ ഭുവനേന്ദ്, ആർട്ട് ഡയറക്ടർ- പ്രിൻസ് തിരുവാർപ്പ്,മേക്കപ്പ്- അനിൽ പൂജപ്പുര, വിജീഷ് പള്ളിച്ചൽ, ആക്ഷൻ - മാഫിയ ശശി, അതുൽ ഭുവനേന്ദ് , ഭരത് എം.എച്ച്,ചീഫ് അസോസിയേറ്റ് ഡയറക്ടർ- സിറാജ് കിത്ത് നന്തി,അസോസിയേറ്റ് ഡയറക്ടർ- ഭരത് എം.എച്ച്, റിജിൻ സർക്കാർ, സുകന്യ, അസിസ്റ്റന്റേ ഡയറക്ടർസ് - മുനീർ, ആൽബിൻ, പ്രവീൺ പ്രകാശ്, ഷൈലജ, അപ്പു സണ്ണി.അസോസിയേറ്റ് സിനിമട്ടോഗ്രാഫർസ് - ഷാൻ, കൃഷ്ണ പ്രസാദ്,അസിസ്റ്റന്റ് സിനിമട്ടോഗ്രാഫർസ് - വിക്കി, സൂര്യ,പ്രൊഡക്ഷൻ കൺട്രോളർ- നിഖിൽ കുണ്ടറ, പബ്ലിസിറ്റി ഡിസൈൻ- സന്തോഷ് ആഡ് ആർട്സ്, ആഡ് ഫ്ലൈ, യൂണിറ്റ്- ചിത്രാഞ്ജലി. പിആർഒ - അയ്മനം സാജൻ.
Movies
ഏഴു മാസം ഗർഭിണിയായിരുന്നപ്പോൾ ഭർത്താവ് മരിച്ചതിനെക്കുറിച്ചും പിന്നീട് ആ നിമിഷത്തെ അതിജീവിച്ചതിനെക്കുറിച്ചും തുറന്നുപറഞ്ഞ് നടി മേഘ്ന രാജ്. കന്നട നടൻ ചിരഞ്ജീവി സർജയായിരുന്നു മേഘ്നയുടെ ഭർത്താവ്. 10 വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം 2019-ൽ നടന്നത്. എന്നാൽ ആ ദാമ്പത്യത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല.
2020-ൽ മേഘ്ന ഏഴുമാസം ഗർഭിണിയായിരുന്നപ്പോഴാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് 39-ാം വയസില്‍ സര്‍ജ അന്തരിച്ചത്. സർജ മരിച്ച് മൂന്ന് മാസത്തിന് ശേഷം മേഘ്ന മകൻ റയാന് ജന്മം നൽകി.
ഭർത്താവ് മരിച്ച സമയം തന്റെ ജീവിതത്തിലെ ഇരുണ്ട ദിനങ്ങളായിരുന്നുവെന്നും എന്നാൽ മകനായി അതിനെ അതിജീവിച്ചെന്നും താരം പറയുന്നു. അമ്മയുടെ മനസ് ഛിന്നഭിന്നമായാല്‍ അത് കുഞ്ഞിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ മേഘ്ന വിഷമങ്ങളെ സ്വയം കുഴിച്ചുമൂടി മനക്കരുത്ത് ആര്‍ജിക്കാന്‍ ശ്രമിച്ചു.
ചീരു എന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടെ ഓമനപ്പേര്. റയാനെ അവര്‍ ഭര്‍ത്താവിന്റെ ഓര്‍മ്മയ്ക്കായി ജൂനിയര്‍ ചീരു എന്ന് വിളിച്ചു. റയാൻ മിഥുൻ അവതാരകിയായ പോഡ്കാസ്റ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു അവർ.
''മാതാപിതാക്കളില്ലായിരുന്നെങ്കിൽ ആ സമയം എനിക്ക് അതിജീവിക്കാൻ പറ്റുമായിരുന്നില്ല. ഒരു കൊച്ചുകുട്ടിയെ എന്നപോലെ അവരെന്നെ നോക്കി. എന്നാൽ ആ സമയത്ത് എന്നോട് വളരെ മോശമായി പെരുമാറിയവരുമുണ്ട്.
ഇന്ന് ഞാനവരുടെ പേര് പറയുന്നില്ല. എനിക്കെന്ത് സംഭവിച്ചു എന്നത് അവർ മറന്നു. ഞാൻ ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അവർ മനസിലാക്കിയില്ല. അത്തരം കാര്യങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. സംഭവിച്ച കാര്യങ്ങൾ മറക്കാനോ പൊറുക്കാനോ കഴിയില്ല.
ഗർഭിണിയായപ്പോൾ ഒരുപാട് സ്വപ്നങ്ങൾ കണ്ടു. സുഹൃത്തുക്കളോടും പബ്ലിക്കിനോടും ഈ സന്തോഷവാർത്ത പങ്കുവെക്കുന്നതിനെക്കുറിച്ചെല്ലാം ആലോചിച്ചു. പെട്ടെന്ന് തന്നെ ഗർഭകാലം ഒരു സർവൈവൽ ആയി മാറി.
കുഞ്ഞിനെ ആരോഗ്യത്തോടെ ജന്മം നൽകാനുള്ള സർവൈവൽ. നമ്മൾ ചിന്തിക്കുന്നത് കുഞ്ഞിനെ ബാധിക്കുമെന്ന് എല്ലാവരും പറയും. അപ്പോൾ നിർബന്ധിതമായി സന്തോഷിക്കാൻ നോക്കും. കുഞ്ഞ് ഇല്ലായിരുന്നെങ്കിൽ മേഘ്ന എന്ന വ്യക്തി ഉണ്ടാകില്ലായിരുന്നു.
പൊതുസ്ഥലത്ത് ചിരിക്കാൻ പോലും എനിക്ക് ഭയമായിരുന്നു. കുഞ്ഞിന് ജന്മം നൽകണമെന്നത് മാത്രമായിരുന്നു ജീവിച്ചിരിക്കാൻ എനിക്കു മുന്നിലുണ്ടായിരുന്ന ഏക കാരണം. മനസിൽ അത് മാത്രമായിരുന്നു. അവൻ ജനിച്ചതോടെ എന്റെ ജീവിതം പല തരത്തിൽ മാറി. സങ്കടവും സന്തോഷവും ഒരുമിച്ച് അനുഭവിച്ച നിമിഷമായിരുന്നു. പിന്നീട് എനിക്കും മകനും വേണ്ടി സന്തോഷത്തോടെ ജീവിക്കണമെന്ന് തീരുമാനിച്ചു.
ചീരുവിൽ (ചിരഞ്ജീവി) നിന്നും ഞാൻ പഠിച്ച പാഠം ഇന്നിൽ ജീവിക്കാനും ഒരുപാട് ആളുകളെ വിശ്വസിക്കരുതെന്നുമാണ്. വേർപാടിന്റെ വേദന പരസ്യമായി പ്രകടിപ്പിക്കേണ്ടായിരുന്നു. ഒരു പബ്ലിക് പേഴ്സൺ ആകുമ്പോഴുള്ള പ്രശ്നമാണത്.
എന്റെ ദുഃഖം സ്റ്റാർഡത്തിന് വേണ്ടി ചിലർ ഉപയോഗിച്ചു. മേഘ്നയുടെ പേര് ഉപയോഗിക്കൂ, നീ ഉയർന്ന് വരും എന്ന രീതി. ഇപ്പോൾ ഇന്റർവ്യൂകൾ ചെയ്യുമ്പോൾ ഞാൻ ആദ്യം പറയുന്ന കാര്യം ചീരുവിനെക്കുറിച്ച് ചോദിക്കരുതെന്നാണ്.
ഞാനുമായി വളരെ അടുത്ത ആളുകൾ ഞങ്ങളുടെ പേര് ഉപയോഗിച്ചിട്ടുണ്ട്. ചിരുവിന്റെ മരണശേഷം പലരും അവരുടെ തനിനിറം കാണിച്ചു. ഞാൻ തീരെ പ്രതീക്ഷിക്കാത്തവർ. അവർക്കിനി എന്നിൽ നിന്നും ഒന്നും കിട്ടാനില്ല. അവരെല്ലാം കൂടെക്കൂടിയത് എനിക്കൊപ്പമുള്ള പേര് കൊണ്ടായിരുന്നു." മേഘ്നയുടെ വാക്കുകൾ.
Movies
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ ചിത്രം ടോക്സികിലെ സുദേവ് നായരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. യാഷ് നായകനാകുന്ന ഈ ചിത്രത്തിൽ കർമാടി എന്ന കരുത്തുറ്റ കഥാപാത്രമായാണ് സുദേവ് നായർ എത്തുന്നത്.
സുദേവിന്റെ കരിയറിൽ വലിയ വഴിത്തിരിവാകാൻ പോകുന്ന വേഷമാണ് ടോക്സിക്കിലേത് എന്നാണ് വിലയിരുത്തൽ.
സുദേവ് നായർ അഭിനയിച്ച അവസാന മൂന്ന് തെലുങ്ക് ചിത്രങ്ങളും വൻ ഹിറ്റുകളായിരുന്നു. ജൂനിയർ എൻടിആർ നായകനായ ദേവര, പവൻ കല്യാണിന്റെ ‘ഒജി’, ചിരഞ്ജീവി ചിത്രം ‘മന ശങ്കര വീര പ്രസാദ് ഗാരു’ എന്നീ ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു.
1940കൾ മുതൽ 1970കൾ വരെയുള്ള പോസ്റ്റ്-കൊളോണിയൽ ഗോവയാണ് ‘ടോക്സിക്കി’ന്റെ കഥാഭൂമി. മയക്കുമരുന്ന് മാഫിയയുടെയും അധോലോക സംഘങ്ങളുടെയും വളർച്ചയും തകർച്ചയുമാണ് സിനിമയുടെ പ്രമേയം. ഏറെ ആഴവും സങ്കീർണതയും നിറഞ്ഞ കഥാപാത്രമാണ് സുദേവിന്റേത് എന്നാണ് സൂചനകൾ.
‘കെജിഎഫ്’ ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ, അദ്ദേഹം ‘റായ’, ‘ടിക്കറ്റ്’ എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളുള്ള, ഇരട്ട വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ.
നയൻതാര, കിയാര അദ്വാനി, സുദേവ് നായർ എന്നിവരടങ്ങുന്ന വൻ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ‘ലയേഴ്സ് ഡയസ്’, ‘മൂത്തോൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗീതു മോഹൻദാസ് ഒരുക്കുന്ന ചിത്രമാണ് ‘ടോക്സിക്’. യഷിനൊപ്പം ചേർന്ന് ഗീതു തന്നെ തിരക്കഥയൊരുക്കിയ ഈ ‘ഡാർക്ക് ഫെയറി ടെയിലിൽ’ സംഗീതം ഒരുക്കുന്നത് രവി ബസ്രൂർ ആണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. 2026 മാർച്ച് 19-നാണ് സിനിമ തിയറ്ററുകളിൽ എത്തുന്നത്.
Movies
മലയാള സിനിമാ താരസംഘടനയായ അമ്മയിൽ വീണ്ടും വാക്പോര്. പരസ്പരം പോർവിളിക്കുന്ന നടിമാരുടെ ശബ്ദസംഭാഷണങ്ങൾ പുറത്തുവന്നു. വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയുടേയും എക്സിക്യൂട്ടിവ് അംഗം നീന കുറിപ്പിന്റെയുമെന്ന് സംശയിക്കുന്ന ശബ്ദസന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതോടെ അമ്മ സംഘടനയെ നാണം കെടുത്തുന്ന രീതിയിലാണ് സംഭവങ്ങൾ വികസിക്കുന്നത്.
കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന അമ്മയുടെ കുടുംബസംഗമത്തിലെ പരിപാടികളെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്നാണ് സൂചന.
‘ഗതികിട്ടാതെ നരകിച്ച് ചാകും, പുഴുത്ത് പുഴുത്ത് ചാകും’ എന്നും തുടങ്ങിയ ശാപവാക്കുകളും വ്യക്തിപരമായ അധിക്ഷേപങ്ങളും നിറഞ്ഞ ഓഡിയോ സന്ദേശങ്ങളാണ് ലക്ഷ്മിപ്രിയ ആഭ്യന്തര ഗ്രൂപ്പിലിട്ടത്.
ലക്ഷ്മിപ്രിയയുടെ ഈ പ്രതികരണം അതിരുവിട്ടതാണെന്നും സംഘടനയുടെ അന്തസിന് ചേരാത്തതാണെന്നും ചൂണ്ടിക്കാട്ടി നീനാ കുറുപ്പും രംഗത്തെത്തി.
കഴിഞ്ഞ ദിവസം നടന്ന കുടുംബസംഗമത്തിനിടെ ലക്ഷ്മിപ്രിയ കോഡിനേറ്റ് ചെയ്ത പ്രോഗ്രാമിൽ ഒരു കുട്ടിയെ സ്റ്റേജിൽ കയറാൻ നീന അനുവദിച്ചില്ല എന്ന തർക്കമാണ് ഇത്ര വലിയ വാക്പോരിലേക്ക് കലാശിച്ചത്.
ലക്ഷ്മിപ്രിയയുടെ ഓഡിയോ മെസേജിന്റെ പൂർണരൂപം
നീനാ കുറുപ്പേ, മാഡം നിങ്ങൾ എത്ര വലിയ സ്ത്രീ ആണെങ്കിലും നിങ്ങൾക്ക് ഒരുപാട് പേരുടെ ശാപം ഉണ്ടാകും. നിങ്ങൾ ഗതി കിട്ടാതെ നരകിച്ച് നരകിച്ച് നരകിച്ചേ ചാവുകയുള്ളൂ ഞാൻ എഴുതി വച്ചു തരാം. നിങ്ങൾ ഇതിന്റെ പേരിൽ എന്നെക്കുറിച്ച് എന്ത് പരാതി പറഞ്ഞാലും എന്ത് കോപ്പ് ചെയ്തു എന്ന് പറഞ്ഞാലും എനിക്കൊരു പുല്ലും ഇല്ല.
ഞങ്ങളുടെ ഡാൻസ് കഴിഞ്ഞിട്ട് എത്ര സമയം കഴിഞ്ഞാണ് നിങ്ങളുടെ ഫാഷൻ ഷോ ഉള്ളത്. എനിക്കറിയാലോ, ഞാൻ ഇതിനകത്തുള്ള ഒരു കോർഡിനേറ്റർ തന്നെയല്ലേ. ഏത് പ്രോഗ്രാം കഴിഞ്ഞിട്ട് ഏത് എങ്ങനെ എന്നുള്ളതെന്ന് എനിക്കറിയാം.
കോസ്റ്റ്യൂം ഇട്ടു നിന്ന ഒരു കൊച്ചിനെ സ്റ്റേജിൽ കയറാൻ നിങ്ങൾ സമ്മതിച്ചിട്ടില്ല. എന്നിട്ട് എന്തായി എന്തെങ്കിലും ഒരു കാര്യത്തിൽ മാന്യമായി സ്റ്റേജിൽ കയറാനോ, വിളക്ക് കത്തിക്കുന്നിടത്ത് നിൽക്കാനോ, ലാലേട്ടനെ ആദരിക്കുന്നിടത്ത് നിൽക്കാനോ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ?.
നിങ്ങളുടെ അടുത്ത് വേണ്ട വേണ്ട വേണ്ട വേണ്ട എന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. നിങ്ങൾ എന്ത് പട്ടി ഷോയാണ് സ്ത്രീയെ ഞങ്ങളുടെ പ്രോഗ്രാം സ്ഥലത്ത് കിടന്ന് കാണിച്ചത്. പൂവും മായും കായും ഒക്കെ പറഞ്ഞു, നിങ്ങൾ എന്തു പന്ന സ്ത്രീയാണ്. നിങ്ങൾ ഒരു സ്ത്രീ തന്നെയാണോ.
സ്ത്രീ എന്ന് പറയുമ്പോൾ അതിന് കുറച്ചുകൂടെ മാന്യതയുണ്ട്. സ്ത്രീകൾക്ക് പോലും ഒരു അപമാനമാണ് നിങ്ങൾ, വിഷമാണ് നിങ്ങൾ. നിങ്ങളാണ് ഈ സംഘടനയിലെ ഏറ്റവും വിഷം നിറഞ്ഞ സ്ത്രീ. ഈ പാവം ആ കൊച്ച് പ്രോഗ്രാമിന് വേണ്ടി ഒരുങ്ങി നിന്നിട്ട്, എത്ര സമയം കഴിഞ്ഞിട്ടാണ് നിങ്ങളുടെ ഐറ്റം. നിങ്ങൾൾക്ക് അസൂയ കൊണ്ട് മാത്രമാണ്.
ആ കൊച്ചിന് എന്നെ ആ വിവരം അറിയിക്കാനുള്ള ഒരു സമയം പോലും നിങ്ങൾ കൊടുത്തിട്ടില്ല. നിങ്ങൾ എന്താ മാനത്തു നിന്ന് പൊട്ടി വീണതാണോ, നിങ്ങളുടെ തലയിൽ കൂടെ ആണോ ഈ ‘അമ്മ’ അസോസിയേഷനിലെ 504 അംഗങ്ങളുടെയും കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.
നീനാ കുറുപ്പേ പറ, നിങ്ങൾ പറ, നിങ്ങളെ കൊണ്ട് ഞാൻ ഇതിന് സമാധാനം പറയിപ്പിക്കും. നിങ്ങൾ കരയും, ഞങ്ങൾക്ക് ആർക്കെങ്കിലും നിങ്ങളെ വ്യക്തിപരമായിട്ട് ഇഷ്ടമുണ്ടോ. നമ്മൾ സ്നേഹം കൊടുത്താണ് സ്നേഹം മേടിക്കേണ്ടത്, ബഹുമാനം കൊടുത്താണ് ബഹുമാനം മേടിക്കേണ്ടത്.
ഇലക്ഷന് മുമ്പ് എല്ലാ മനുഷ്യരെയും നിങ്ങൾ ഓടി നടന്ന് വിളിച്ചു പറഞ്ഞു, ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല അത്, ലക്ഷ്മിപ്രിയയ്ക്ക് വോട്ട് കൊടുക്കരുത് എന്ന്. അതിന്റെ തെളിവ് സഹിതം ഞങ്ങളുടെ കൈയിൽ ഉണ്ട്. എനിക്ക് അത് പുല്ല് ആണ്. ഈശ്വരനാണ് നീനാക്കുറിപ്പ് അല്ല, ലക്ഷ്മിപ്രിയയുടെ ജാതകം എഴുതുന്നത്. നീനാ കുറിപ്പിന് ഒരു ഉണ്ടയും സാധിക്കില്ല ഈ ലോകത്ത്.
ഇത്രയും വലിയ ലോകത്തിൽ നിങ്ങൾ എന്താണ്, അല്ലെങ്കിൽ ഞങ്ങൾ എന്താണ്, നമ്മൾ ആരാണ് അത് നിങ്ങൾ വിചാരിക്കണം. പൊട്ടക്കുഴിയിലെ തവളയ്ക്ക് ഇതാണ് സ്വർഗലോകം എന്ന്. ഭക്ഷണ കാര്യത്തിൽ ഇടപെടുന്നു, ഡാൻസിന്റെ കാര്യത്തിൽ ഇടപെടുന്നു, അതിൽ ഇടപെടുന്നു ഇതിൽ ഇടപെടുന്നു. നിങ്ങൾ ചെയ്യുന്ന എന്തെങ്കിലും കാര്യത്തിൽ ഞങ്ങൾ ഇത്രയും 16 അംഗങ്ങൾ ഉണ്ടല്ലോ ഞങ്ങൾ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ സ്ത്രീയെ.
അവനവനെ ഏൽപ്പിക്കുന്ന ജോലി അവനവൻ ചെയ്യണം മനസ്സിലായോ, ഞങ്ങൾ ഇത്ര ആൾക്കാരുടെ ശാപം നിങ്ങൾക്ക് എന്തായാലും ഉണ്ടാകും. ഞങ്ങളുടെ ആ പ്രോഗ്രാമിന് അത് എങ്ങനെ ബാധിച്ചു എന്നുള്ളത് നിങ്ങൾക്ക് അറിഞ്ഞുകൂടാ. നിങ്ങൾ ചെയ്യുന്ന ഒരു പ്രോഗ്രാമിൽ ഞാനാണ് നിങ്ങളുടെ ഒരു ആർട്ടിസ്റ്റിനെ ഇങ്ങനെ കൊണ്ടുവന്നിട്ട് വിടാതെ തടസ്സപ്പെടുത്തി പിടിച്ചു വച്ചാൽ.. നിങ്ങൾ ചെയ്തത് ഒട്ടും മര്യാദയായില്ല.
പിന്നെ നിങ്ങൾ അർഹിക്കുന്ന രീതിയിലേ നിങ്ങൾക്ക് കിട്ടുകയുള്ളൂ. നിങ്ങൾ അവിടെ കിടന്ന് എന്തൊക്കെയാണ് കാണിച്ചുകൂട്ടിയത്. ഒന്ന് റിവൈൻഡ് ചെയ്തു നോക്കിക്കേ, നിങ്ങൾക്ക് എന്തെങ്കിലും മാനസികപ്രശ്നം ഉണ്ടെങ്കിൽ പോയി ട്രീറ്റ്മെന്റ് എടുക്കണം.
അതല്ലാതെ വേറെ എന്തെങ്കിലും പ്രശ്നമാണെങ്കിൽ അതിന് നിങ്ങളാണ് പരിഹാരം കണ്ടെത്തേണ്ടത്. അതിന് ഞങ്ങൾ 16 പേർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. അവനവൻ ഒന്ന് ഒതുങ്ങണം ആദ്യമേ, ഞങ്ങൾ ഒക്കെ തലയിൽ കൂടെ വണ്ടി ഓടി തന്നെയാണ് നടന്നത്. ഇവിടെയുള്ള 16 പേരും ഈക്വലി എഫർട്ട് എടുത്തിട്ടുണ്ട്.
സന്തോഷ് കീഴാറ്റൂർ ചേട്ടൻ ഇവിടെ ഇല്ലായിരുന്നു എന്നുള്ളതേയുള്ളൂ അപ്പോഴപ്പോ ഓരോ കാര്യങ്ങൾ അദ്ദേഹം നമ്മളെ വിളിച്ച് ചോദിക്കുകയും ആ ടെൻഷൻ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. മനസുകൊണ്ട് ചേട്ടൻ നമ്മുടെ കൂടെ ഉണ്ടായിട്ടുണ്ട്. എല്ലാവരും അവരവർക്ക് ഏൽപ്പിച്ച ജോലി ചെയ്തു. നിങ്ങൾക്ക് എന്ത് എന്ത് എക്സ്ട്രാ ഫിറ്റിംഗ് ആണ് വന്നത്.
എനിക്ക് നിങ്ങളെ വിളിച്ച് സംസാരിക്കാൻ താല്പര്യമില്ല, എനിക്ക് കണ്ണെടുത്താൽ കണ്ടുകൂടാ, ഞാൻ ഇവർക്ക് എന്ത് വൈരാഗ്യമാണ് ചെയ്തതെന്ന് എനിക്ക് അറിയില്ല. തുടക്കം തൊട്ട് ഈ സ്ത്രീ എന്നോട് എങ്ങനെയാണ് പെരുമാറുന്നത്.
ഞാൻ ഇവരെ ഒഴിവാക്കി വിടുകയായിരുന്നു. അവർക്ക് എന്താ പ്രശ്നം എന്ന് എനിക്ക് അറിയില്ല. ആകെ ഒന്നോ രണ്ടോ പടത്തിലെ ഇവരുടെ കൂടെ അഭിനയിച്ചിട്ടുള്ളൂ. എന്തോ ഞാനും അവരുമായി ചേരില്ല എന്നാണ് ആദ്യം വിചാരിച്ചിരുന്നത്. പക്ഷേ ഒരു കൃമി എപ്പോഴും ഒരു കൃമി ആയിരിക്കും.
ഒരു വിഷം എപ്പോഴും ഒരു വിഷം ആയിരിക്കും. നിങ്ങൾ ആരുമായിട്ടാ ചേരുന്നത്, നിങ്ങൾ ചേരുന്ന ഒരു വ്യക്തിയെ പറഞ്ഞു താ. എനിക്ക് നിങ്ങളോട് വൈരാഗ്യമൊന്നുമില്ല, ഇന്ന് നിങ്ങളെ വിളിച്ച് അഭിനന്ദിക്കണം എന്ന് കരുതിയിരുന്നതാണ്. എനിക്ക് തൊണ്ടയ്ക്ക് സുഖമില്ലാതിരുന്നിട്ടും ആന്റിബയോട്ടിക്സ് കഴിച്ചാണ് സംസാരിക്കുന്നത്. പക്ഷേ, സ്റ്റേജിൽ കയറാത്തതിന്റെ പേരിൽ ആ കുഞ്ഞിനെ എല്ലാവരും ചീത്ത പറഞ്ഞപ്പോൾ അവൾ കരഞ്ഞുകൊണ്ട് എനിക്ക് വോയിസ് മെസേജ് അയച്ചു. ഡ്രസ് ചെയ്ത് വന്ന ആ കുട്ടിയെ നിങ്ങൾ പിടിച്ചുവച്ചു.
നിങ്ങൾ ആരാണ്? ഇവിടുത്തെ പോലീസോ ? അതോ ‘അമ്മ’യുടെ പ്രസിഡന്റോ? ഇവരും ഒരു മെംബർ മാത്രമല്ലേ ശ്വേത ചേച്ചി, കുക്കു ചേച്ചി. നമ്മളെല്ലാം കഷ്ടപ്പെടുന്നത് ‘അമ്മ’ എന്ന കുടുംബത്തിന് വേണ്ടിയാണ്.
അല്ലാതെ വീട്ടുകാര്‍ക്ക് ഉണ്ടാക്കി കൊടുക്കാനാകല്ല. അവിടെയുള്ള അമ്മമാരുടെ കണ്ണുനീർ വീഴ്ത്തിയ നിങ്ങൾ പുഴുത്തു നരകിച്ചേ ചാകൂ. ഞങ്ങളുടെ എല്ലാവരുടെയും ശാപം നിനക്ക് ഉണ്ടാകും, നീ ഇത്ര വൃത്തികെട്ടവളാണെന്ന് എനിക്കറിയില്ലായിരുന്നു. ഇതിന്റെ പേരിൽ നീ കേസ് കൊടുത്താലും എനിക്കൊരു കുന്തവുമില്ല.
നീനാ കുറുപ്പേ എഴുതിവച്ചോ, നിന്റെ അന്ത്യം ഞങ്ങൾ കാണും. എന്റെ ആത്മാവെങ്കിലും കാണും. നീ പുഴുത്ത് പുഴുത്ത് ചാകും. ഇതിന്റെ പേരിൽ എന്ത് നടപടി വന്നാലും എനിക്കൊന്നുമില്ല. നിങ്ങൾ ആരാണ് ഞങ്ങളുടെ ആണുങ്ങളെക്കുറിച്ച് ഒക്കെ മോശം പറയാൻ? നിങ്ങൾക്ക് പ്രിയപ്പെട്ടവർ മാത്രമേ ഇതിനകത്തുള്ളോ? ഞങ്ങൾക്ക് എല്ലാവരും ഒരുപോലെയാണ്. പലരും നിന്നോട് എതിർത്ത് പറഞ്ഞ് ഞങ്ങളുടെ കൂടെ നിന്നിട്ടുണ്ട്.
ഞാൻ വിചാരിച്ചിരുന്നത് നിങ്ങൾക്ക് എന്നോട് മാത്രമേ പ്രശ്നമുള്ളൂ എന്നാണ്. ചിലരുടെ എനർജീസ് തമ്മിൽ ചേരുന്നുണ്ടാവില്ല, നമ്മളോട് അവർ ഒരു ശത്രുതയും ചെയ്തിട്ടുണ്ടാവില്ല പക്ഷേ നമുക്ക് അവർ ശത്രുക്കൾ ആയിരിക്കും. എനിക്ക് നിങ്ങളോട് ഒന്നുമില്ല, പക്ഷേ നിങ്ങൾക്ക് എന്നോട് അങ്ങനെയാണെന്നാണ് ഞാൻ അങ്ങനെ വിചാരിച്ചിരുന്നത്.
നിങ്ങൾക്ക് എന്ത് കഴിവാണ് ഉള്ളത്, അതൊന്നു പറ. ഈ ആളുകളുടെ അടുത്ത് വഴക്കിടാനും അവരുടെ മേത്ത് കുതിര കയറാനും അവരെയൊക്കെ ചീത്തപറയാനും അവരെ വെറുപ്പിക്കുക എന്നല്ലാതെ എന്ത് കഴിവുണ്ട്.
നിങ്ങൾ ആരാ വിശ്വോത്തര നടിയോ? നിങ്ങൾക്ക് എങ്ങനെയാണ് ഈ ‘അമ്മ’യിൽ മെമ്പർഷിപ്പ് കിട്ടിയെന്ന് പോലും എനിക്കറിയില്ല. നിങ്ങൾ എന്ത് ക്യാരക്ടർ ആണ് അഭിനയിച്ചിട്ടുള്ളത്. എന്തോ ഈശ്വര ഭാഗ്യം ഉള്ളതുകൊണ്ട് നിങ്ങൾ സിനിമയിൽ വന്നു, നിങ്ങൾ ഇത്രയും വലിയ മഹത്തായ ഒരു സംഘടനയിൽ മെമ്പർ ആയി. അത്രയേ ഉള്ളൂ നീനാ കുറുപ്പ് മാഡം അത്രയേ ഉള്ളൂ.
നിങ്ങൾക്ക് നന്നായി സംസാരിക്കാൻ പോലും അറിയില്ല, നാക്ക് പോലും നിങ്ങൾക്ക് തിരിയില്ല. ചേമ്പ് പുഴുങ്ങിയത് വായിൽ ഇട്ടത് പോലെയാണ് നിങ്ങൾ സംസാരിക്കുന്നത്. ഇംഗ്ലിഷ് പറഞ്ഞാലും മലയാളം പറഞ്ഞാലും അത് ആൾക്കാർക്ക് മനസിലാവില്ല. പിന്നെ സൗന്ദര്യം, നിങ്ങളെക്കാളും സൗന്ദര്യമുള്ള ആൾക്കാരുണ്ട്, നിങ്ങൾ എന്റെ അമ്മയെ കണ്ടു നോക്കണം.
എന്റെ അമ്മ എന്ത് സുന്ദരിയാണ്, എന്റെ അമ്മയുടെ പെരുമാറ്റം എന്ത് നല്ല പെരുമാറ്റമാണ്. നിങ്ങളുടെ പ്രായത്തെ മാത്രമേ ഞാൻ ബഹുമാനിക്കുന്നുള്ളൂ. അല്ലാതെ മലയാള സിനിമയ്ക്കോ ഈ സമൂഹത്തിനോ നിങ്ങൾ എന്തെങ്കിലും ചെയ്തതതായി എന്റെ അറിവിൽ ഇല്ല. നിങ്ങൾ ചെയ്ത ക്യാരക്ടേഴ്സ് ചെയ്യാൻ ഇവിടെ ആയിരം പേരുണ്ട്. അല്ലെങ്കിൽ തന്നെ നിങ്ങൾ അഭിനയിച്ചു ഫലിപ്പിച്ച എന്ത് ക്യാരക്ടർ ആണ് ഇവിടെ ഉള്ളത്.
നിങ്ങൾ എന്തുവേഷം കെട്ടാണ് ഈ കാണിക്കുന്നത്, ചെറുപ്പമായിരിക്കുന്നതാണോ? അതിനെ ഞാൻ പ്രശംസിക്കുന്നു, അത് നിങ്ങളുടെ മിടുക്ക്. അതിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. നര വീണാൽ നര ഇട്ടു നടക്കും, വണ്ണം വച്ചാൽ വണ്ണം ഞാൻ ഉള്ളതുപോലെ നടക്കും.
സൗന്ദര്യം എന്ന് പറയുന്നത് ഒരു ഘടകമേ അല്ല. നമ്മുടെ മനസിനാണ് സൗന്ദര്യം വേണ്ടത്. നിങ്ങളുടെ മനസ്സ് മൊത്തം വിഷം മാത്രമാണ്. ഞാൻ വീണ്ടും പറയുന്നു, നിങ്ങൾ ഗതി പിടിക്കില്ല. ഇത് എല്ലാവരും അറിയാൻ വേണ്ടി ഞാൻ പരസ്യമായി പറയുന്നു. സത്യത്തിൽ സ്റ്റേജിൽ മൈക്ക് എടുത്ത് പറയേണ്ട കാര്യമാണ് ഞാൻ ഇപ്പോൾ ഗ്രൂപ്പിൽ പറയുന്നത്. ഇക്കാര്യം 17പേരിൽ നിന്നാൽ നിന്നു, ഇത് ഔട്ട് ആയി പോകണമെങ്കിൽ ഔട്ട് ആയി പോകട്ടെ.
നിങ്ങൾ അവിടെ എന്താണ് കാണിച്ചു കൂട്ടിയത്. എന്ത് സമ്മർദമാണ് ആളുകൾക്ക് കൊടുത്തത്. നിങ്ങൾ കാരണം രാത്രി 12:30 ക്ക് മീറ്റിംഗ് വിളിക്കേണ്ടി വരുന്നു. കാറ്ററിംഗിനു വന്ന ആളുകൾപോലും ഇതെന്താണെന്ന് ചോദിക്കുകയുണ്ടായി. ഇതാണോ നമ്മൾ കൊടുക്കേണ്ട സാമൂഹിക സന്ദേശം.
സംഘടനയുടെ സൽപ്പേര് നിലനിർത്താനുള്ള ബാധ്യത നമുക്കെല്ലാവർക്കും ഉണ്ട്. നിങ്ങൾ അവിടെ കിടന്ന് ചീത്ത പറയുമ്പോൾ അത് കണ്ടുകൊണ്ട് നിൽക്കുന്ന ആൾക്കാരുണ്ട്. ആരെങ്കിലും ഇതൊക്കെ എടുത്ത് യൂട്യൂബ് വിഡിയോയിൽ ഇട്ടാൽ ഇപ്പോൾ കിട്ടുന്ന സ്പോൺസേഴ്സിനെ പോലും കിട്ടില്ല. നമ്മൾ ജോലി ചെയ്യുന്നത് പാവപ്പെട്ട അമ്മമാർക്ക് അന്നം മേടിക്കാനും മരുന്ന് മേടിക്കാനുമാണ്. .
ഞാൻ ഇസി (എക്സിക്യൂട്ടിവ് കമ്മിറ്റി) മെമ്പർമാരെ എന്റെ പ്രതിഷേധം അറിയിക്കുന്നു. ഇന്ന് രാവിലെ രാജിവയ്ക്കുന്നതിനെപ്പറ്റി ചിന്തിച്ചാണ് ഞാൻ ഉണർന്നത്. അപ്പോഴാണ് ആ കുട്ടിയുടെ വോയ്സ്നോട്ട് കിട്ടുന്നത്. നിങ്ങൾ നാക്കിനെ നിയന്ത്രിക്കണം. ആ കുഞ്ഞിനോടും ഒരു ശത്രുതയുമില്ല. നിങ്ങൾ ഒരു സാമൂഹിക വിപത്താണ്.
സ്റ്റേജിൽ ഒരു കമ്മിറ്റ്മെന്റ് ഉണ്ട്. എല്ലാവർക്കും ആശങ്കയും ആകാംക്ഷയുമൊക്കെ ഉണ്ടാകും. പരസ്പരം ചോദിച്ചാൽ മാത്രമാണ് കാര്യങ്ങൾ അറിയൂ. ഇത്രയും പ്രശ്നങ്ങൾ സ്റ്റേജിൽ ഉണ്ടായിട്ട് എന്നോടു വന്ന് എന്തെങ്കിലും ചോദിച്ചോ? രണ്ടര മണിക്കൂർ ലൈവ് നാടകം ചെയ്യുന്നത് നിനക്ക് ആലോചിക്കാൻ പോലും പറ്റില്ല. ഞാനത് ചെയ്തിട്ടുണ്ട്.
സ്റ്റേജിൽ ഒരു ആർട്ടിസ്റ്റ് വന്നില്ലെങ്കിൽ ആ നിമിഷം അനുഭവിക്കുന്ന ടെൻഷൻ നിനക്കറിയുമോ? ആ കുട്ടിക്ക് വരാൻ പറ്റില്ലെങ്കിൽ നിനക്ക് എന്നോട് ഒന്ന് പറയാമായിരുന്നു. അപ്പോൾ പകരത്തിനൊരു സംവിധാനം ചെയ്യാൻ പറ്റും. സ്റ്റേജിൽ കയറുമ്പോഴാണ് അറിയുന്നത് ഈ കുട്ടി ഇല്ലെന്ന്, എന്നിട്ട് എന്തെങ്കിലും കുഴപ്പം ഡാൻസിനു പറ്റിയോ? ഞാൻ വിശ്വോത്തര നർത്തകിമാരെ കൊണ്ടല്ല പ്രോഗ്രാം ചെയ്യിച്ചത്.
ഞാൻ എന്റെ അമ്മമാരെക്കൊണ്ടാണ് പെർഫോം ചെയ്യിപ്പിച്ചത് ? കിഡ്നി സർജറി കഴിഞ്ഞ വിചിത്ര ആന്റി, മുട്ട് സർജറി കഴിഞ്ഞ ദീപിക ആന്റി, 80 വയസ്സുള്ള കൃഷ്ണൻ അങ്കിൾ, 68 വയസ്സുള്ള ശിവൻ ചേട്ടൻ എന്നിവരെ കൊണ്ടാണ് ഞാൻ ചെയ്യിപ്പിച്ചത്.
ഒന്നേകാൽ ദിവസം കൊണ്ടാണ് ഞങ്ങൾ അത് പഠിപ്പിച്ചത്. സ്റ്റേജിൽ കയറിയപ്പോൾ അവർ അനുഭവിച്ച ഒരു സന്തോഷം ഉണ്ടല്ലോ ആ സന്തോഷമാണ് എനിക്ക് അനുഗ്രഹമായി വരുന്നത്. ആ സന്തോഷം ഞാൻ നല്ലപോലെ അനുഭവിക്കുന്നുണ്ട്. ഇപ്പോഴും എൻറെ മനസ്സ് നിറഞ്ഞാണ് ഇരിക്കുന്നത്.
ആ മനസ് നിറഞ്ഞു തന്നെ നിങ്ങളെ ഞാൻ ശപിക്കുകയും ചെയ്യും. ഒരാളോടും ചെയ്യരുത് ഇങ്ങനെയൊന്നും. ലക്ഷ്മിപ്രിയ എന്ന് പറഞ്ഞ വ്യക്തി ആയതുകൊണ്ടാണ് ഇങ്ങനെ എന്ന് ഞാൻ വിചാരിക്കുന്നില്ല. ഇപ്പോൾ എനിക്ക് നിങ്ങളുടെ സ്വഭാവം മനസ്സിലായി. നിങ്ങൾ എല്ലാവരോടും ഇങ്ങനെ തന്നെയാണ്.
നിങ്ങൾക്ക് ഈ ലോകത്തോട് മുഴുവനും വെറുപ്പാണ്. വിദ്വേഷം കൊണ്ടാണ് നിങ്ങൾ നടക്കുന്നത്. നിങ്ങൾ ജീവിതത്തിൽ ചതിക്കുകയും വഞ്ചിക്കുകയും പറ്റിയഒക്കെ ചെയ്തിട്ടുണ്ടാവും. സ്ത്രീകളോട് മാത്രമാണ് വെറുപ്പ് എന്ന് ഞാൻ ആദ്യം വിചാരിച്ചിരുന്നു, പക്ഷേ നിങ്ങൾക്ക് പുരുഷന്മാരോടും വെറുപ്പാണ്.
നിങ്ങൾക്ക് ഈ ലോകത്തുള്ള സകലതിനോടും വെറുപ്പാണ്. പുച്ഛമാണ് നിങ്ങളുടെ സ്ഥായി ഭാവം. നിങ്ങൾക്ക് ഇല്ലാത്തതും ഞങ്ങൾക്ക് ഉള്ളതും ആയ ഒരു സാധനം ഉണ്ട് വിവേകബുദ്ധി. നിനക്ക് വിവേകബുദ്ധിയില്ല. കാണിച്ചത് വെറും ചെറ്റത്തരവും തെമ്മാടിത്തരവുമാണ്.’’
ലക്ഷ്മിപ്രിയയ്ക്ക് നീന കുറുപ്പ് നൽകിയ മറുപടി ഇങ്ങനെ
‘‘ലക്ഷ്മി, ഇപ്പോൾ എനിക്കിത് പറയാതെ വയ്യ. നിങ്ങൾ ഇപ്പോൾ സംസാരിച്ചത് വളരെ വളരെ മോശമായ രീതിയിലാണ്. ഇതിന്റെ പേരിൽ നടപടി എടുക്കുമോ എന്നതല്ല ഇവിടുത്തെ പ്രധാന പ്രശ്നം. ലക്ഷ്മി ഇപ്പോൾ പറഞ്ഞ കാര്യങ്ങളെല്ലാം 'അമ്മ' എന്ന സംഘടനയുടെ അന്തസിന് ചേരാത്തതാണ്.
മറുഭാഗത്ത് എന്ത് പ്രശ്നമുണ്ടായിട്ടുണ്ടെങ്കിലും അത് ഒരു പരാതിയായി എഴുതി നൽകുകയാണ് വേണ്ടത്. അല്ലെങ്കിൽ ആ പരാതി ഈ ഗ്രൂപ്പിൽ ഇത്തരത്തിലല്ല അവതരിപ്പിക്കേണ്ടത്. ഇപ്പോൾ നിന്റെ ഈ സംസാരത്തിലൂടെ മറ്റു 16 പേരെ കൂടി നീ മോശക്കാരാക്കി മാറ്റിയിരിക്കുകയാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.
‘അമ്മ’യിലെ ഒരംഗം പോലും ഇത്തരത്തിൽ സംസാരിക്കാൻ പാടില്ല. എന്ത് എതിരഭിപ്രായങ്ങൾ ഉണ്ടെങ്കിലും അത് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കൊണ്ടുവരാം അല്ലെങ്കിൽ നേരിട്ട് പറയാം. പക്ഷേ, ഒരു 'അമ്മ' മെമ്പർ പെരുമാറേണ്ട രീതി ഇതല്ല. ഒരു പ്രോഗ്രാമിനിടെ എന്ത് പ്രശ്നമുണ്ടായാലും ഇത്തരത്തിൽ പ്രതികരിക്കുന്നത് തെറ്റാണ്. ഇത് എന്റെ തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്.
ലക്ഷ്മിക്ക് സ്വന്തം വികാരങ്ങളും ദേഷ്യവും എതിർപ്പും ഒക്കെ ഉണ്ടാകാം, അതിനെയെല്ലാം ഞാൻ ബഹുമാനിക്കുന്നു. ആര് തെറ്റ് ചെയ്തു, ആര് ശരി ചെയ്തു എന്നതൊക്കെ എനിക്ക് മനസ്സിലാക്കാൻ സാധിക്കും. എങ്കിലും, ആരാണെങ്കിലും ശരി, ഇതുപോലെയുള്ള പ്രതികരണങ്ങളും സംസാര രീതിയും അത് സംസാരിക്കുന്ന വ്യക്തിയുടെ സ്വഭാവത്തെയാണ് പുറത്തുകാണിക്കുന്നത്. ഇങ്ങനെ സംസാരിക്കരുത്; ഇതല്ല അമ്മ.’’
Movies
മനസ് മനസിന്റെ കാതിൽ രഹസ്യങ്ങൾ
മന്ത്രിക്കും മധുവിധു രാത്രി
മന്ത്രിക്കും മധുവിധു രാത്രി...
തേൻ നിലാവിന്റെ കുളിർമ അക്ഷരാർഥത്തിൽ അനുഭവിക്കുന്നു ഭരണിക്കാവ് ശിവകുമാറും ആർ.കെ. ശേഖറും ചേർന്ന് സൃഷ്ടിച്ച മനോഹരമായ ഈ ഗാനം. 1976ൽ പുറത്തിറങ്ങിയ ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിനു വേണ്ടി അന്നത്തെ യുവഗാനരചയിതാവായ ഭരണിക്കാവ് ശിവകുമാർ രചിച്ച ഗാനം കേൾക്കുമ്പോൾ അതിമധുരമായ ഒരനുഭവം തന്നെ ആണ്. എന്നാൽ ഗാനരചനയുടെ നിമിഷങ്ങൾ അത്ര സുഖകരമായിരുന്നില്ല എന്ന് പറയാം.
ഭരണിക്കാവ് ശിവകുമാർ തന്നെ ഈ ഗാനസൃഷ്ടിയുടെ സമയത്ത് ഉണ്ടായ വേദനയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അമേരിക്കയിൽനിന്നു പുറത്തിറങ്ങുന്ന മലയാളം പത്രത്തിന്റെ ലേഖകനായിരുന്ന മണി.എസ്. തിരുവല്ലയോടാണ് ഗാന രചനയുടെ പിന്നിലെ കഥ ഭരണിക്കാവ് പറഞ്ഞത്.
2005-2006 കാലഘട്ടത്തിൽ മലയാളം പത്രത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന മലയാള സിനിമാഗാനങ്ങളുമായി ബന്ധപ്പെട്ടുള്ള പരമ്പരയ്ക്കു വേണ്ടിയാണ് ഭരണിക്കാവിനെ മണി.എസ്. തിരുവല്ല കാണുന്നത്.
(എഴുത്തുകാരനും പൊതുപ്രവർത്തകനും ആണ് ലേഖകൻ) ഭരണിക്കാവ് താമസിച്ചിരുന്ന തിരുവനന്തപുരത്തെ വഴുതക്കാട് ഫോറസ്റ്റ് ഓഫീസ് ലൈനിലുള്ള വീട്ടിൽ വച്ചായിരുന്നു ആ കണ്ടുമുട്ടൽ. മനസിൽ എന്നും മായാതെ കിടക്കുന്ന മനസ് മനസിന്റെ കാതിൽ... എന്ന ഗാനത്തെ കുറിച്ച് ഭരണിക്കാവ് ലേഖകനോട് പറയുന്നത് ഈ സന്ദർഭത്തിലാണ് . (2007 ൽ ഈ അഭിമുഖം ഉൾപ്പെടെയുള്ള ലേഖനങ്ങൾ ചേർത്ത് മണി.എസ്. തിരുവല്ല ‘ഈ ഗാനം മറക്കുമോ'എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. 2014 ൽ വിപുലമായ പരിഷ്കരിച്ച പതിപ്പും ഇറക്കി).
ക്രോസ് ബെൽറ്റ് മണി സംവിധാനം ചെയ്ത ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിനുവേണ്ടി ആദ്യം ഭരണിക്കാവ് രചിച്ചത് കെ.ജെ. യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതി... ഉൾപ്പെടെയുള്ള ഭക്തിഗാനങ്ങൾ ആണ്. ദേവിയെ മനസിൽ ധ്യാനിച്ചാണ് കുറെ വരികൾ എഴുതിയത് എന്നും ആർ.കെ. ശേഖർ (സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ പിതാവ്) ഈണം നൽകിയ ആ ഗാനങ്ങൾ എല്ലാം ദേവികടാക്ഷത്താൽ ഹിറ്റായി എന്നുമാണ് ഭരണിക്കാവ് പറഞ്ഞത്. പിന്നീട് നിനച്ചിരിക്കാതെയാണ് ഭരണിക്കാവിനെ തേടി സംവിധായകന്റെ ഫോൺകോൾ വരുന്നത്.
ചോറ്റാനിക്കര അമ്മ എന്ന സിനിമയ്ക്ക് വേണ്ടി ഒരു പാട്ടുകൂടി എഴുതണം.. മുൻപ് എഴുതിയത് പോലുള്ള ഭക്തിഗാനം അല്ല ആദ്യരാത്രിയെ കുറിച്ചുള്ള ഒരു ഗാനം. . ക്രോസ് ബെൽറ്റ് മണി പറഞ്ഞു. ചോറ്റാനിക്കര അമ്മ എന്ന സിനിമയിൽ എന്തിനാണ് സംവിധായകൻ പറയുന്നതുപോലെ ആദ്യരാത്രി കൊഴുപ്പിക്കുന്ന തരത്തിലെ ഗാനം എന്ന് യുവ ഗാനരചയിതാവിന് ആദ്യം സംശയമായി. എന്നാൽ ദേവി കഥ തുടങ്ങാനുള്ള ഒരു പശ്ചാത്തലം ആണ് രണ്ട് യുവമിഥുനങ്ങളുടെ ആദ്യരാത്രി രംഗവും ഗാനവും എന്ന് സംവിധായകൻ വിശദീകരിച്ചു.
ചോറ്റാനിക്കര അമ്മയിലെ ഭക്തിഗാനങ്ങൾ എല്ലാം റെക്കോർഡ് ചെയ്തു കഴിഞ്ഞ ശേഷമാണ് പുതിയ ആശയം വരുന്നത്. ആർ.കെ. ശേഖർ അക്കാലത്ത് സിറോസിസ് എന്ന മാരകമായ രോഗത്തിന്റെ വേദനയിൽ കഴിയുകയായിരുന്നു. അതു കൊണ്ടുതന്നെ സ്റ്റുഡിയോയിൽ എത്തുക ബുദ്ധിമുട്ടായിരുന്നു.
അതിനാൽ ഭരണിക്കാവ് നേരിട്ട് ചെന്നൈയിലുള്ള ശേഖറിന്റെ വീട്ടിൽ എത്തി. ഇനി ഭരണിക്കാവ് മുന്‍പൊരിക്കൽ പറഞ്ഞ വാക്കുകൾ തന്നെ കേൾക്കാം... "ആർ. കെ. ശേഖറിന്റെ വീട്ടിൽ ചെന്നപ്പോഴാണ് ഞെട്ടിക്കുന്ന ഒരു സത്യം മനസിലായത്. മാരകരോഗം എന്റെ സുഹൃത്തിന്റെ ജീവൻ ഏതാണ്ട് പൂർണമായും കാർന്നു തിന്നുകഴിഞ്ഞു. അസഹ്യമായ വേദനയിലും, കിടന്ന കിടപ്പിൽ തന്നെ ഹൃദയം നിറഞ്ഞ ഒരു ചിരിയോടെ അദ്ദേഹം എന്ന് അകത്തേക്ക് ക്ഷണിച്ചു.
ചെയ്യാൻ ഉദ്ദേശിക്കുന്ന ഗാനത്തിന് മധ്യമാവതി രാഗത്തിൽ ഒരു ഈണം മൂളി. പക്ഷേ വീർത്ത വയറുമായി മരണത്തെ കാത്തു കിടക്കുന്ന എന്റെ സുഹൃത്തിന്റെ മുന്നിലിരുന്ന് ആദ്യ രാത്രിയെ വർണിച്ച് ഒരു വരി പോലും എഴുതാൻ എനിക്ക് കഴിയുമായിരുന്നില്ല. എന്നാൽ ആ അവസ്ഥയിലും സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം എന്നെ ഉണർത്തി.
വിൻസെന്റും രാജകോകിലയും രവി മേനോനും ഉണ്ണിമേരിയുമാണ് ചിത്രത്തിൽ യുവമിഥുനങ്ങളെ അവതരിപ്പിക്കുന്നത്. മനസ് പാകപ്പെടുത്തി ഒരു നിമിഷം ഞാൻ വിൻസെന്റോ രവി മേനോനോ ആയി. അദ്ദേഹം ഈണം മൂളാൻ തുടങ്ങി. എന്റെ തൂലിക ചലിച്ചും തുടങ്ങി. അല്പം നിമിഷത്തിനുള്ളിൽ ഗാനം എഴുതി പൂർത്തിയാക്കി.ആ ഗാനമാണ് ‘മനസ് മനസിന്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിക്ക് മധുവിധു രാത്രി...'ഈണമിട്ട് റെക്കോർഡിംഗ് തുടങ്ങിയെങ്കിലും പൂർത്തിയാക്കാനാവാതെ എന്റെ ഉറ്റ ചങ്ങാതി ഈ ലോകം വിട്ട് യാത്രയായി. പിന്നീട് ആ ജോലി പൂർത്തിയാക്കിയത് അർജുനൻ മാഷാണ്.
ചെണ്ട എന്ന് സിനിമയിലെ പഞ്ചമി തിരുനാൾ... എന്ന ഗാനം എഴുതുമ്പോൾ ഭരണിക്കാവിന് 21 വയസ് മാത്രമാണ് പ്രായം. സംഗീത ഇതിഹാസം ജി. ദേവരാജൻ ആണ് യുവ ഗാനരചയിതാവിന്റെ ആദ്യ ഗാനത്തിന് സംഗീതം നൽകിയത് എന്നതും ഒരു ചരിത്രമാണ്. സീമന്തരേഖയിൽ ചന്ദനം ചാർത്തിയ.., ആഷാഢമാസം.., മധുരം തിരുമധുരം.., രാഗാർദ്ര ഹംസങ്ങളോ... തുടങ്ങി നിരവധി നിരവധി ഗാനങ്ങൾ ഭരണിക്കാവ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.
2007 ജനുവരിയിലാണ് ഭരണിക്കാവ് ശിവകുമാർ ഭൂമിയിൽനിന്നു വിടവാങ്ങുന്നത്. 2007 നവംബറിൽ പുറത്തുവന്ന മണി. എസ്. തിരുവല്ലയുടെ പുസ്തകത്തിലെ അഭിമുഖക്കുറിപ്പ് ഭരണിക്കാവിനുള്ള ആദരാഞ്ജലിയായിട്ടാണ് ലേഖകൻ സമർപ്പിച്ചിരിക്കുന്നത്.
Youth Special
ജീവിതം യൗവനതീക്ഷ്ണവും പ്രേമസുരഭിലവുമായിരിക്കുമ്പോൾ...' എന്നു തുടങ്ങുന്ന വരികൾ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ബഷീറിന്റെ, അല്ലല്ല, നമ്മുടെ സാറാമ്മയുടേയും കേശവൻ നായരുടേയും "പ്രേമലേഖനം' മുതൽ അടുത്തിടെ ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റഴിഞ്ഞ അഖിൽ പി. ധർമജന്റെ നോവലിലെ റാമിന്റെയും ആനന്ദിയുടെയും സിനിമാറ്റിക് പ്രണയം വരെ മലയാള സാഹിത്യത്തിൽ എത്ര പ്രണയകഥകളാണ്! എത്ര പ്രണയികളാണ്!
താൻ വായനയിലൂടെ അനുഭവിച്ച ചില പ്രിയപ്പെട്ട പ്രണയങ്ങളെക്കുറിച്ചാണ് ഡോ.നിയതി ആർ. കൃഷ്ണ എഴുതുന്നു:
****
ബഷീറിൽനിന്നുതന്നെ തുടങ്ങാം. ബഷീർ കഥകളുടെ ലാളിത്യവും തമാശയും കുസൃതിയും ഒരുവിധം എല്ലാത്തരം വായനക്കാരെയും ആകർഷിക്കാൻ പോന്നതാണെങ്കിലും ആ ലാളിത്യത്തിന്റെ ഭാരം മനസിലാക്കിപ്പിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രണയകഥകളൊക്കെയും അവസാനിക്കുന്നത്. മതിലുകളിലെ നാരായണിയുടെ നെടുവീർപ്പും "സുഹ്റ മരിച്ചു പോയി' എന്ന വരികൾ ആശുപത്രിക്കിടക്കയിൽ കിടന്നു വായിക്കുന്ന "ബാല്യകാലസഖി'യിലെ മജീദും പൊള്ളിച്ചിട്ടില്ലാത്ത വായനക്കാരുണ്ടാകുമോ? എങ്കിലും എന്റെ പ്രിയപ്പെട്ട ബഷീർ പ്രണയകഥ "പ്രേമലേഖന'മാണ്. സാറമ്മയും കേശവൻ നായരും ജെൻ സീ ഭാഷയിൽ പൂക്കികൾ തന്നെയാണ്. ജാതിയും മതവും അപ്രസക്തമാണെന്നതു മാത്രമല്ല പ്രണയത്തിലും ജീവിതത്തിലും സൗഹൃദവും വ്യക്തിത്വവും ഇഷ്ടാനിഷ്ടങ്ങളും വളരെയധികം പ്രസക്തമാണെന്നു കൂടി അയത്നലളിതമായി ഈ കുഞ്ഞു കഥ പറഞ്ഞുവയ്ക്കുന്നു.
****
ലാളിത്യം കൊണ്ടും സാധാരണത്വം കൊണ്ടും വേദനിപ്പിക്കുന്ന മറ്റൊരു രചനയാണ് എൻ മോഹനന്റെ "ഒരിക്കൽ' എന്ന നോവൽ. പഴയ കാമുകിയെ ഒരുപാട് വർഷങ്ങൾക്കിപ്പുറം ആശുപത്രിക്കിടക്കയിൽ കണ്ടുമുട്ടുമ്പോൾ കാമുകൻ, "എന്നെ സ്നേഹം പഠിപ്പിച്ച, സ്നേഹം കൊണ്ട് പരിചരിച്ച പണ്ടത്തെ പെൺകുട്ടീ, നിനക്ക് എന്നും നല്ലത് വരട്ടെ' എന്ന് പ്രാർഥിക്കുന്നുണ്ട്. ഒരിക്കൽ ജീവിതത്തിന്റെ പ്രകാശമായിരുന്നവൾ, അവൾ എവിടെയായാലും, തന്നെ പിരിഞ്ഞു പോയാലും സുഖമായും സന്തോഷമായും ഇരിക്കട്ടെ എന്ന ആത്മാർഥമായ ആഗ്രഹം തന്നെയല്ലേ പ്രണയം!
****
ഇതിനു വിപരീതമായി, വിട്ടുകൊടുക്കാനാവാത്ത പ്രണയത്തെ കാത്തിരിപ്പെന്ന പ്രതീക്ഷയിൽ ചേർത്തു വയ്ക്കുന്ന കഥയാണ് എം.ടി. വാസുദേവൻ നായരുടെ ’മഞ്ഞ്’. ഒരിക്കൽ തന്റെ എല്ലാമായിരുന്ന സുധീർ കുമാർ മിശ്ര തിരികെയെത്തും എന്നു പ്രതീക്ഷിച്ചു മഞ്ഞു പോലെ ഘനീഭവിച്ച വിരഹ വേദനയുമായി, ആദ്യത്തെ സ്നേഹവും ആദ്യത്തെ പാപവും ആദ്യത്തെ വേദനയുമായ തന്റെ പ്രണയത്തിന്റെ ഓർമകളിൽ ജീവിക്കുന്ന വിമല. സുധീറിനെയാണോ അയാൾക്കൊപ്പമുണ്ടായിരുന്ന പഴയ തന്നെത്തന്നെ ആണോ അതോ ആ കാലത്തിനേയാണോ വിമലയുടെ കാത്തിരിപ്പു കൊതിക്കുന്നത്? ആർക്കറിയാം.
****
സാറാ ജോസഫിന്റെ ആളോഹരി ആനന്ദത്തിലെ അനുവും പോളും തമ്മിലുള്ള ബന്ധവും ഒരു വലിയ കാത്തിരിപ്പിന്റേതാണ്. തങ്ങൾക്കു വെവ്വേറെ കുടുംബങ്ങളുള്ളത് തകരാതിരിക്കാൻ മാറി നടന്നിട്ടും വർഷങ്ങൾക്കിപ്പുറം അവർ ഒരുമിക്കുന്നു. കപടതയുടെ എല്ലാ മതിൽക്കെട്ടുകളേയും പരിപാവനതയിൽ പൊതിഞ്ഞ പരിഹാസ്യമായ എല്ലാ കൊടുക്കൽ വാങ്ങലുകളേയും ഉപേക്ഷിച്ച് അനു പോളിലേക്കു തന്നെ വന്നു ചേരുന്നു.
"അനൂ, എന്തിനാണീ സാഹസം കാട്ടിയത്?' അയാൾ ചോദിച്ചു.
"ഒറ്റയ്ക്കാവരുത് എന്ന് തോന്നി.' അവൾ മറുപടി പറഞ്ഞു.
****
"പ്രണയം അനശ്വരമാണോ? എനിക്ക് അറിയില്ല" എന്ന് "മാധവിക്കുട്ടിയുടെ പ്രേമകഥകൾ' എന്ന പുസ്തകത്തിന് ആമുഖമായി കാണാം. തന്നോടുള്ള പ്രേമം കൊണ്ട് ദുർബലനായി തീർന്ന രാജാവിനെ ഉപേക്ഷിച്ചു പോയി അയാളെ പഴയ പ്രതാപശാലിയായിക്കാണാനാഗ്രഹിക്കുന്ന ഠരാജാവിന്റെ പ്രേമഭാജനടത്തിലെ പ്രണയിനി, ഭർത്താവുപേക്ഷിച്ചു പോയിട്ടും ഒരിക്കൽ അയാളാൽ പ്രണയിക്കപ്പെട്ടിരുന്നത് കൊണ്ട് അയാളെ കുറ്റപ്പെടുത്താനാവാത്ത "സ്നേഹിക്കപ്പെട്ട സ്ത്രീ'യിലെ ഭാര്യ, സ്വവർഗാനുരാഗത്തിന്റെ വേദനയും കയ്പ്പും പേറുന്ന "ചന്ദനമരങ്ങ'ളിലേയും "ചന്ദ്രരശ്മികളി'ലേയും കഥാപാത്രങ്ങൾ തുടങ്ങി ഓർമകളുടേയും നഷ്ടപ്രണയത്തിന്റെയും വീർപ്പുമുട്ടലിൽ മുങ്ങിത്താഴ്ത്തുന്നവയാണ് മാധവിക്കുട്ടിയുടെ രചനകളധികവും. "നഷ്ടപ്പെട്ട നീലാംബരി' എന്ന ചെറുകഥ ഞാൻ വായിക്കുന്നത് ഈ പുസ്തകത്തിൽനിന്നാണ്. സംഗീതം പഠിപ്പിച്ച ശാസ്ത്രികളെ ഭ്രാന്തമായി പ്രണയിക്കുന്ന സുഭദ്രാ ദേവിയുടെ കഥയാണെങ്കിലും ശാസ്ത്രികളോടുള്ള സ്നേഹം ഭ്രാന്തായി തീർന്ന്, അയാളെ സ്വന്തമാക്കിയിട്ടു പോലും മനസു കൈവിട്ടു പോയ ജ്ഞാനാംബാളും മരണം വരെ അവളെ ശുശ്രൂഷിച്ച് ജീവിക്കുവാനാണ് തന്റെ വിധിയെന്നു പൊരുത്തപ്പെട്ടു പോയ ശാസ്ത്രികളും ഒരു നോവായി മനസിൽ ശേഷിക്കും.
****
സ്നേഹവും ഭ്രാന്തും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? മലയാളത്തിലെ പല പ്രണയകഥകളിലും മാനസിക വിഭ്രാന്തിയുടെ അവസ്ഥാന്തരങ്ങൾ കാണാം. മലയാറ്റൂരിന്റെ യക്ഷി, കഥാനായകനായ (അതോ പ്രതിനായകനോ?) ശ്രീനിവാസന്റെ ചിന്തകളിലൂടെയാണ് സഞ്ചരിക്കുന്നത്. ഒരപകടത്തിൽ മുഖം മുഴുവൻ പൊള്ളിപ്പോയ, സ്കീസോഫ്രീനിയ ബാധിച്ച അയാൾ തന്റെ ഭാര്യ രാഗിണി ഒരു യക്ഷിയാണെന്നും അവൾതന്നെ കൊല്ലുമെന്നും ഭയപ്പെടുന്നു. ആദ്യ വിവാഹത്തിൽ പീഡങ്ങൾക്കിരയായ, തന്റെ രണ്ടാം വിവാഹത്തിലെങ്കിലും ജീവിതം നന്നായി മുന്നോട്ടു പോകുമെന്നു പ്രതീക്ഷിച്ച, ശ്രീനിവാസനെ ജീവനു തുല്യം സ്നേഹിക്കുന്ന, അയാളുടെ മാനസിക വിഭ്രാന്തികളിലും വധശ്രമത്തിലും അന്ധാളിക്കുന്ന, എന്നാൽ അയാളെ വിട്ടു പോകാനാകാത്ത, നിസസഹായയായ ഒരു മനുഷ്യസ്ത്രീ മാത്രമായ രാഗിണി ഒടുവിൽ തന്റെ ഭർത്താവിന്റെ കൈകളാൽ തന്നെ കൊല്ലപ്പെടുന്നു. എന്നാൽ "യക്ഷി’ അവസാനിക്കുമ്പോൾ, കോടതിയിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ശ്രീനിവാസൻ കാണുന്നതു താൻ നിരപരാധിയാണെന്ന വാദത്തെ അംഗീകരിക്കാൻ കയ്യുയർത്തുന്ന യക്ഷിയായ രാഗിണിയെയാണ്. രാഗിണിയോടുള്ള തന്റെ അടങ്ങാത്ത സ്നേഹം അരക്ഷിതാവസ്ഥ സൃഷ്ടിച്ച് അയാളെ ഒരു സംശയ രോഗിയാക്കുകയും തുടർന്ന് വിഭ്രമാവസ്ഥയിൽ എത്തിക്കുകയും ചെയ്തെങ്കിലും അയാളുടെ ഉപബോധ മനസിൽ രാഗിണിക്ക് അയാളോടുള്ള ഉപാധികളില്ലാത്ത സ്നേഹം അയാൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അപ്പോഴും അവൾ അയാൾക്കെത്തിപ്പിടിക്കാൻ സാധിക്കാത്ത യക്ഷിയാണെന്നു മാത്രം!
****
പ്രണയത്തിന്റെ ക്രൂരമായ മുഖം തുറന്നു കാട്ടുന്ന ചെറുകഥയാണ് കെ. രേഖയുടെ നാൽക്കാലി. അരക്കു താഴേക്ക് ചലന ശേഷി നഷ്ടപ്പെട്ട പൂങ്കൊടി എന്ന ശ്രീലങ്കൻ പെൺകുട്ടിയുടെ, ആൾമാറാട്ടം നടത്തിയുള്ള ഓൺലൈൻ പ്രണയം, ആന്റോൺ എന്ന വിദേശി യുവാവിനെ പറ്റിക്കാനായിരുന്നില്ല. പകരം, താൻ കൊതിച്ചിരുന്ന മറ്റൊരു ജീവിതം, പ്രണയം, ഒക്കെ അവൾ വിർച്വൽ ലോകത്ത് വീണ്ടെടുത്ത് അനുഭവിക്കുകയായിരുന്നു. ആ ഒരു തെറ്റിന്റെ പേരിൽ ഒരു കുടുംബം മുഴുവൻ തകർന്നു പോകുന്നു. അപ്പോഴും, തനിക്കൊരു വീൽചെയർ വാങ്ങി നൽകാനുള്ള സന്നദ്ധതയറിയിച്ചു തന്നെ അപമാനിക്കരുതെന്ന് അവൾ ആന്റോണിനോട് ശക്തമായി ആവശ്യപ്പെടുന്നു. പൂങ്കൊടി എന്നെ വല്ലാതെ വേട്ടയാടിയ ഒരു പ്രണയിനിയാണ്.
****
പ്രണയത്തെ സ്വാംശീകരിക്കുന്നതിൽ എനിക്ക് ഏറ്റവും കൂടുതൽ താദാത്മ്യം പ്രാപിക്കാൻ കഴിഞ്ഞിട്ടുള്ള ഒരെഴുത്തുകാരി കെ. ആർ. മീരയാണ്. കാണാതായ ഭാര്യയെ തേടിയിറങ്ങുന്ന അന്ധനായ പ്രകാശന്റെ "നേത്രോന്മീലനം' മുതൽ ഒടുവിലിറങ്ങിയ 'കലാച്ചി’യിലെ ഫിദഇജാസിന്റെ ആത്മാന്വേഷണം വരെ, പ്രണയം സ്പർശിക്കാത്ത ഒരൊറ്റ എഴുത്തു പോലും മീരയുടേതായി ഇല്ല.
അത്, സന്യാസിയെ പ്രണയിച്ച കുടുംബിനിയുടെ 'കരിനീല’ ആകട്ടെ, ഒരൊറ്റ ദിവസം കണ്ടിഷ്ടപ്പെട്ട പുരുഷനെ പത്രത്തിലെ ചരമവാർത്തയിൽനിന്നു കണ്ടെടുക്കുന്ന ന്ധമോഹമഞ്ഞ’യാവട്ടെ, ഹൃദയം തകർത്തവനെ പകയോടെ പ്രണയിക്കുന്ന 'മീരാസാധു' ആവട്ടെ. എന്നാൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്, ഖബറിലെ ഭാവനയുടെയും ഖയാലുദീൻ തങ്ങളിന്റെയും ബന്ധമാണ്. പ്രണയമാണോ തിരിച്ചറിയലാണോ ആരാധനയാണോ അതോ വെറും കൺകെട്ടാണോ എന്നു വേർതിരിച്ചറിയാനാവാത്ത ബന്ധം. തങ്ങൾ ഭാവനയോടു പറയുന്നുണ്ട്, 'നിങ്ങൾക്കു ബഹുമാനമാണ് വേണ്ടത്. നിങ്ങൾക്ക് ലഭിച്ചിട്ടില്ലാത്തതും അതാണെ'ന്ന്. പ്രണയത്തിലെന്നല്ല ഏതൊരു ബന്ധത്തിലും ഏറ്റവും പ്രധാനമാണ് പരസ്പര ബഹുമാനം. താങ്ങും തണലുമായല്ല, കൂടെ ചേർന്ന്, കൈപിടിച്ച്, തലയുയർത്തി ഒരു വഴി രണ്ടാളായി തന്നെ നടക്കുന്ന പ്രണയം എത്ര മനോഹരമായിരിക്കും!
Movies
ഭാവന അഭിനയിക്കുന്ന തൊണ്ണൂറാമത് ചിത്രം ‘അനോമി’യുടെ ട്രെയിലർ പുറത്തിറങ്ങി. ഫോറൻസിക് അനലിസ്റ്റായ സാറ എന്ന കരുത്തുറ്റ കഥാപാത്രമായാണ് ഭാവന ചിത്രത്തിൽ എത്തുന്നത്. ട്രെയിലറിൽ ഉടനീളം ഭാവനയുടെ അസാമാന്യ സ്ക്രീൻ പ്രസൻസും സ്വാഗും ദൃശ്യമാണ്.
ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന് വേണ്ട എല്ലാ നിഗൂഢതകളും ആക്ഷൻ രംഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവനയ്ക്കൊപ്പം നടൻ റഹ്മാനും മുഖ്യവേഷത്തിലെത്തുന്നുണ്ട്.
നവാഗതനായ റിയാസ് മാരാത്ത് ആണ് അനോമി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരിക്കും ‘അനോമി’.
Movies
മാളികപ്പുറം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. 2022-ൽ പുറത്തിറങ്ങിയ ചിത്രം വൻ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് ശേഷം സംഭവിച്ച രസകരമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് അഭിലാഷ്.
മാളികപ്പുറം കണ്ടതിന് ശേഷം തന്റെ മുൻ കാമുകി സിനിമയിൽ ഒരു അവസരം ചോദിച്ച് വിളിച്ചുവെന്നും താൻ നൽകിയ മറുപടി കേട്ട് അവർ ഫോൺ കട്ട് ചെയ്ത് പോയെന്നും അഭിലാഷ് പിള്ള പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ കഥ പറഞ്ഞത്.
കോളേജിൽ പഠിച്ചിരുന്ന സമയത്ത് ഒരാളെ വളരെ സീരിയസായി ഇഷ്ടപ്പെട്ടിരുന്നു. അയാളും തിരിച്ച് അതേപോലെ തന്നെ ആ ഇഷ്ടം മുന്നോട്ട് കൊണ്ടുപോയിരുന്നുവെങ്കിൽ ഞാൻ ആ കുട്ടിയെ വിവാഹം കഴിക്കുമായിരുന്നു.
പക്ഷേ ഒരു സമയത്ത് തേപ്പെന്ന് ഒന്നും ഞാൻ പറയുന്നില്ല. ഓരോരുത്തരുടെ മാനസികാവസ്ഥയാണ്. ചിലപ്പോൾ അവർക്ക് അത് വർക്കാകാത്തതുകൊണ്ടാകും പ്രണയം തകർന്നു. അതിന്റെ കോമഡി എന്താണെന്ന് വെച്ചാൽ ആ ദേഷ്യത്തിന് ആ പെൺകുട്ടിയുടെ റൂംമേറ്റിനെ തന്നെ പ്രണയിച്ച് ഞാൻ കല്യാണം കഴിച്ചു.
ആറ് വർഷത്തോളം പ്രണയിച്ച ശേഷമാണ് കല്യാണം കഴിച്ചത്. വേറൊരു രസകരമായ സംഭവവുമുണ്ടായി. മാളികപ്പുറം സിനിമ ഞാൻ ചെയ്ത് കഴിഞ്ഞപ്പോൾ ആ പെൺകുട്ടി എനിക്ക് മെസേജ് അയച്ചു. വേറൊരു സ്ഥലത്താണിപ്പോൾ ഇന്ത്യയിലില്ല. എന്റെ നമ്പർ ആ കുട്ടി വാങ്ങി വിളിച്ചു.
മാളികപ്പുറം കണ്ടുവെന്നും വളരെ നന്നായിട്ടുണ്ടെന്നും ഭയങ്കര അടിപൊളി സിനിമാക്കാരനായല്ലേ എന്നുമൊക്കെ പറഞ്ഞു. ശേഷം അടുത്ത പടത്തിൽ അഭിനയിക്കാൻ ഒരു വേഷം തരുമോയെന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു എന്റെ ജീവിതത്തിൽ ഞാൻ ഒരു വേഷം മാറ്റിവെച്ചിട്ടുണ്ടായിരുന്നു അതിപ്പോൾ നന്നായിട്ട് എന്റെ വീട്ടിലൊരാൾ ചെയ്യുന്നുണ്ടെന്ന് ഞാൻ പറഞ്ഞു. എന്റെ മറുപടി കേട്ടതും അവൾ വേഗം കോൾ കട്ട് ചെയ്ത് പോയി, അഭിലാഷ് പിള്ള പറഞ്ഞു.
Movies
രണ്ടാം വിവാഹവാർഷികം ആഘോഷമാക്കി നടി ലെനയും ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണനും. ലെനയുടെ അമ്മ ഉണ്ടാക്കിയ കേക്ക് മുറിച്ചാണ് ഇരുവരും വാർഷികം ആഘോഷിച്ചത്.
കേക്ക് മുറിച്ച് മധുരം പങ്കിടുന്ന വീഡിയോ ലെന പുറത്തുവിട്ടു. മകള്‍ക്കും മരുമകനും വേണ്ടി ഓറഞ്ച് ഡാര്‍ക് ചോക്ലേറ്റ് കേക്കാണ് താരത്തിന്റെ അമ്മ ഉണ്ടാക്കിയത്. കേക്ക് ബേക്കറാണ് ലെനയുടെ അമ്മ.
2024 ജനുവരി 17-നായിരുന്നു ലെനയും പ്രശാന്ത് ബാലകൃഷ്ണനും തമ്മിലുള്ള വിവാഹം നടന്നതെങ്കിലും ഫെബ്രുവരിയിലാണ് ലെന ഇക്കാര്യം പുറത്തുവിട്ടത്. ബംഗളൂരുവിലെ മല്ലേശ്വരം ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.
കഴിഞ്ഞ 10 മാസത്തോളം ലെന ഭര്‍ത്താവ് പ്രശാന്ത് ബാലകൃഷ്ണനൊപ്പം അമേരിക്കയിലായിരുന്നു. വിവാഹത്തിന് ശേഷം കരിയറില്‍ നിന്ന് ബ്രേക്ക് എടുത്ത ലെന ഇപ്പോള്‍ ‘വലതു വശത്തെ കള്ളന്’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്.
Movies
സിനിമയിലെത്തി വ്യാഴവട്ടം പിന്നിടുമ്പോള്‍ അഭിനയത്തില്‍ സെലക്ടീവായി മുന്നേറുകയാണ് ശ്രുതി രാമചന്ദ്രന്. മമ്മൂട്ടിക്കമ്പനിയുടെ "കളങ്കാവലി'ല്‍ മുഖഭാവങ്ങളിലും വര്ത്തമാനങ്ങളിലുമൊക്കെ വേറിട്ട പ്രണയം അനുഭവിപ്പിച്ച ദീപ എന്ന നായിക കഥാപാത്രം.
മരുന്നു മാഫിയയുടെ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ ചുരുളഴിയുന്ന ഹോട്ട്സ്റ്റാര്‍ വെബ്സീരീസ് "ഫാര്‍മ'യില്‍ നിവിന്‍പോളിക്കൊപ്പം ഡോ. ജാനകിയെന്ന കരുത്താര്‍ന്ന കേന്ദ്രകഥാപാത്രം. ഭര്‍ത്താവും തിരക്കഥാകൃത്തുമായ ഫ്രാന്‍സിസ് തോമസിനൊപ്പം തിരക്കഥയെഴുത്തിലും സജീവം. ശ്രുതി രാമചന്ദ്രന് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
"കളങ്കാവലി'ലേക്ക് അടുപ്പിച്ചത് മമ്മൂട്ടി എന്ന പേരുതന്നെയല്ലേ..?
Movies
സിനിമ, ടെലിവിഷന്‍, മാധ്യമ, പരസ്യ മേഖലയിലെ കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രെട്ടേണിറ്റി (സിസിഎഫ്)യുടെ ക്രിക്കറ്റ് പൂരം സി.സി.എഫ് പ്രീമിയല്‍ ലീഗ് രണ്ടാം പതിപ്പിന് തിരശീല ഉയര്‍ന്നു.
എറണാകുളം താജ് ഗേറ്റ് വേയില്‍ താരനിബിഡമായ ചടങ്ങില്‍ സിസിഎഫ് ഭാരവാഹികളും സെലിബ്രിറ്റി ഉടമകളും ബ്രാന്‍ഡ് അംബാസിഡര്‍മാരും ചേര്‍ന്ന് രണ്ടാം പതിപ്പ് ലോഞ്ച് ചെയ്തു. സിസിഎഫ് അവതരിപ്പിക്കുന്ന പുതിയ ക്രിക്കറ്റ് ഫോര്‍മാറ്റായ സിസിഎഫ് 100 എക്സിന്റെ അവതരണവും ചടങ്ങില്‍ നടന്നു.
മത്സരം കൂടുതല്‍ ആവേശവും ത്രസിപ്പിക്കുന്നതുമാക്കുന്നതാണ് പുതിയ ഫോര്‍മാറ്റ് എന്ന് സിസിഎഫ് പ്രസിഡന്റ് അനില്‍ തോമസ്, സെക്രട്ടറി ശ്യാംധര്‍, ട്രഷറര്‍ സുധീപ് കാരാട്ട് എന്നിവര്‍ പറഞ്ഞു. ഒരു ഓവറില്‍ അഞ്ച് ബോള്‍ അടങ്ങുന്ന സിസിഎഫ് 100 എക്സ് ഫോര്‍മാറ്റില്‍ ബാറ്റ് ചെയ്യുന്ന ടീമിനും ബൗള്‍ ചെയ്യുന്ന ടീമിനും പോയിന്റും റണ്‍സും ലഭിക്കും. കെസിഎല്‍ ടീമായ കേരളാ സ്ട്രൈക്കേഴ്സിന്റെ സി.ഇ.ഒ ബിന്ദു ദിജേന്ദ്രനാഥ് പുതിയ ഫോര്‍മാറ്റ് ലോഞ്ച് ചെയ്തു.
പുതുതായി കൂട്ടിച്ചേര്‍ത്ത രണ്ട് ടീമുകള്‍ ഉള്‍പ്പടെ 14 ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ടീമുകളുടെ അവതരണവും ചടങ്ങില്‍ നടന്നു. താരലേലത്തില്‍ ഈഗിള്‍ എമ്പയേഴ്സിന്റെ അരുണ്‍ മാഞ്ഞാലി, ഗോറില്ല ഗ്ലൈഡേഴ്സിന്റെ നോയല്‍ ബെന്‍ തുടങ്ങിയവരെ വന്‍ തുകയ്ക്കാണ് ടീമുകള്‍ സ്വന്തമാക്കിയത്. ഫെബ്രുവരി നാല് മുതല്‍ 15 വരെ കാക്കനാട് രാജഗിരി കോളജ് ഗ്രൗണ്ടിലാണ് സിസിഎഫ് പ്രീമിയല്‍ ലീഗ് മത്സരം.
Movies
നടൻ ജനാർദ്ദനന്റെ വീട് പണി നടക്കുന്ന സമയം. പണിക്കാർ വീടിന്റെ ഏതോ ഭാഗം ശരിയായ രീതിയിലല്ല പണിതത്. പണി എങ്ങനെ നടക്കുന്നു എന്ന് നോക്കാൻ വന്ന ജനാർദ്ദനൻ പണി ശരിയായിട്ടില്ല എന്ന് കണ്ടപ്പോൾ അവിടെയുണ്ടായിരുന്ന പണിക്കാരോട് ഇതെന്തൊക്കെയാ കാണിച്ചു വച്ചിരിക്കുന്നേ… ഇങ്ങനെയാണോ പ്ലാനിൽ ഉള്ളത് …
എന്റെ കാശ് കളയാൻ വേണ്ടി വന്നതാണോ.. എന്നൊക്കെ ദേഷ്യത്തിൽ ചോദിച്ചു. സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ള ജനാർദ്ദനൻ എന്ന നടൻ തങ്ങളുടെ മുന്നിൽ വന്ന് ഇങ്ങനെ ചൂടായപ്പോൾ പണിക്കാർക്ക് ചിരിയാണ് വന്നത്. നടൻ ശ്രീനിവാസൻ നാടോടിക്കാറ്റിൽ സീമയോട് പറയുന്ന പോലെ സിനിമയിൽ കാണുന്ന പോലെ തന്നെ ഉണ്ട് എന്ന് പണിക്കാർ പരസ്പരം പറഞ്ഞു. നിന്നെയൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നും പറഞ്ഞ് ജനാർദ്ദനൻ പോയപ്പോഴും ഒരു സിനിമ കാണുന്ന ഫീൽ ആയിരുന്നു ആ പണിക്കാർക്ക്.
അതാണ് ജനാർദ്ദനൻ എന്ന നടൻ. വില്ലനായി വന്ന് എല്ലാവരെയും പേടിപ്പിച്ച് പിന്നെ കോമഡിയിലൂടെ എല്ലാവരെയും ചിരിപ്പിച്ച് നല്ല ക്യാരക്ടർ റോളുകളും ചെയ്ത് ഇപ്പോഴും ഇനിയും ഒരുപാട് അങ്കത്തിന് ബാല്യമുണ്ട് എന്ന് സർവ്വം മായയിലൂടെ കാണിച്ചു തരുന്ന ജനാർദ്ദനൻ ചേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന ജനാർദ്ദനൻ.
മലയാള സിനിമയിലെ കാരണവർസ്ഥാനത്ത് ജനാർദ്ദനൻ ഉണ്ട്. ഒരുകാലത്തും സിനിമയിൽ നിന്ന് അദ്ദേഹം ഔട്ട് ആയിട്ടില്ല. കിട്ടുന്നത് ഒരു ചെറിയ വേഷം ആണെങ്കിൽ പോലും അതിനെ ഏറ്റവും പെർഫെക്റ്റ് ആക്കുക എന്നത് ആരംഭ കാലം മുതൽ അദ്ദേഹം പിന്തുടരുന്ന ഒരു ശീലമാണ്. അതുകൊണ്ടുതന്നെ ജനാർദ്ദനന്റെ ഏതു കഥാപാത്രം എടുത്താലും അതിന് അതിന്റേതായ വ്യക്തിത്വം ഉണ്ട്. എത്രയോ തവണ മുഖ്യമന്ത്രിയായും മന്ത്രിയായും രാഷ്ട്രീയക്കാരനായും അഭിനയിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ഒരേ ടൈപ്പ് കഥാപാത്രങ്ങളായി നമുക്ക് ഒരിക്കലും ഫീൽ ചെയ്തിട്ടില്ല.
എത്ര തവണ മന്ത്രിയായാലും ഒരിക്കലും ആവർത്തന വിരസത പ്രേക്ഷകന് അനുഭവപ്പെട്ടിട്ടില്ല. ജനാർദ്ദനനെ ഉള്ളൂ ആ വേഷം ചെയ്യാൻ എന്നാണ് പ്രേക്ഷകർക്ക് തോന്നാറുള്ളത്.സർവ്വം മായയിൽ നിവിന്റെ വല്യച്ഛനായി മുഴുനീള കഥാപാത്രം തന്നെയാണ് അഖിൽ സത്യൻ നൽകിയിരിക്കുന്നത്. അതിന് അഖിലിനെ അഭിനന്ദിക്കാതെ വയ്യ!!
ഡയലോഗ് ഡെലിവറിയിൽ ജനാർദ്ദനന്റെ വോയ്സ് വിസ്മയിപ്പിക്കുന്നതാണ്. മിമിക്രി കലാകാരന്മാർ ഏറ്റവും അധികം അനുകരിക്കുന്ന ശബ്ദങ്ങളിൽ ഒന്നാണ് നടൻ ജനാർദ്ദനന്റേത് എന്നുകൂടി ഓർക്കുക. ആ പരുക്കൻ ശബ്ദത്തിന് മാറ്റങ്ങളില്ല.ആ ശബ്ദം വില്ലന്റേതായാലും ക്യാരക്ടർ റോളിൽ ആയാലും തമാശ കഥാപാത്രമായാലും അതിനോട് ചേർന്നുനിൽക്കുന്നു എന്നതാണ് ഏറെ അത്ഭുതം. സർവ്വം മായയിൽ സീരിയസ് വോയ്സ് മോഡുലേഷനും ഹ്യൂമർ വോയ്സ് മോഡുലേഷനും ഒരേപോലെ ജനാർദ്ദനൻ കൈകാര്യം ചെയ്യുന്നത് രസകരമായ അനുഭവമാണ്.
ഇനിയും മലയാള സിനിമ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത ഒരു നടനാണ് ഇതെന്ന് സർവ്വം മായ കണ്ടു കഴിയുമ്പോൾ തോന്നും. ആദ്യകാല സിനിമകളിൽ ഒരുപാട് വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ജനാർദ്ദനൻ. സ്ക്രീനിൽ വന്നാൽ പ്രേക്ഷകർക്ക് പേടി തോന്നുന്ന ഒരു ലുക്ക് അന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നു. പിന്നീട് രാഷ്ട്രീയക്കാരൻ, അബ്കാരി, മന്ത്രി എംഎൽഎ പോലീസുകാരൻ തുടങ്ങിയ ഒരേ പോലുള്ള കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തിയപ്പോഴും ഒന്നിനോടൊന്ന് സാദൃശ്യം തോന്നാൻ അദ്ദേഹം അവസരം നൽകിയില്ല.
ഫുൾകൈ ജുബ്ബയും കയ്യിൽ സ്വർണ ബ്രേസ്ലേറ്റും ചുണ്ടിൽ സിഗരറ്റുമായി എത്രയോ മുതലാളിമാരെ ജനാർദ്ദനൻ മലയാളത്തിന് തന്നിട്ടുണ്ട്. കെ. മധുവിന്റെ ഒരു സിബിഐ ഡയറിക്കുറിപ്പിലെ ഔസേപ്പച്ചൻ എന്ന കഥാപാത്രം ജനാർദ്ദനനെ വില്ലൻ വേഷം മാത്രമല്ല ഏതു വേഷവും ഏൽപ്പിക്കാം എന്ന് സംവിധായകർക്ക് ധൈര്യം കൊടുത്ത ചിത്രമാണ്. രാജ്യസേനന്റെ സിനിമകളിൽ ജനാർദ്ദനൻ നമ്മെ പൊട്ടിച്ചിരിപ്പിച്ചു. സിഐഡി ഉണ്ണികൃഷ്ണൻ ബിഎ ബിഎഡ്, മേലേപ്പറമ്പിൽ ആൺവീട് തുടങ്ങിയവ അതിൽ ചിലതുമാത്രം.
ഷാജി കൈലാസ് – രഞ്ജി പണിക്കർ – സുരേഷ് ഗോപി ടീമിന്റെ ഏകലവ്യനിൽ പ്രതിപക്ഷ നേതാവ് സി.കെ. കൃഷ്ണനായി ജനാർദ്ദനൻ ജീവിക്കുകയായിരുന്നു. ഡയലോഗുകൾക്ക് ഏറെ പ്രാധാന്യമുള്ള അതിലെ ചില രംഗങ്ങളിൽ വിസ്മയിപ്പിക്കുന്ന ശബ്ദഗാംഭീരത്തോടെ വളരെ പവർഫുൾ ആയി ആ കഥാപാത്രത്തെ അദ്ദേഹം കൊണ്ടാടി. ഇതേ ടീമിന്റെ മാഫിയ എന്ന ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായി ജനാർദ്ദനൻ വീണ്ടും നിറഞ്ഞാടി. ഇതിലെ ഒരു രംഗത്തിൽ വളരെ ഇമോഷണൽ ആയി സംസാരിക്കുന്ന ജനാർദ്ദനന്റെ പെർഫോമൻസ് അദ്ദേഹത്തിലെ മികച്ച നടനെ ഒരിക്കൽ കൂടി വെളിവാക്കുന്നതായിരുന്നു.
അമ്മയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ആഗ്രഹിച്ചേനെ മക്കളാരും പോലീസ് ആകരുതേ എന്ന് – എന്ന് സുരേഷ് ഗോപിയോടും വിക്രത്തോടും പറയുന്ന ആ സീൻ മറക്കാനാവില്ല.ഹാഫ് ട്രൗസറുമിട്ട് തോക്കും പിടിച്ച് ഉണ്ണികൃഷ്ണനെ അഭ്യാസങ്ങൾ പഠിപ്പിക്കാൻ പോലീസ് ക്യാമ്പിൽ നിന്ന് എത്തുന്ന കഥാപാത്രമായി സിഐഡി ഉണ്ണികൃഷ്ണൻ ബി.എ, ബി.എഡ്. എന്ന സിനിമയിൽ മലയാളക്കരയെ ചിരിപ്പിച്ച് ഒരു വഴിക്കാക്കി ജനാർദ്ദനൻ. അദ്ദേഹത്തോടൊപ്പം കട്ടയ്ക്ക് കട്ടയായി നിന്ന് നമ്മെ വിട്ടുപോയ ഒടുവിൽ ഉണ്ണികൃഷ്ണനും കെപിഎസി ലളിതയും ജനാർദ്ദനന് പൂർണ്ണ പിന്തുണ കൊടുത്തപ്പോൾ മലയാളത്തിലെ എവർഗ്രീൻ കോമഡി സിനിമകളിൽ ഒന്നായി അതു മാറി. അഭിനയിച്ച സിനിമകളിൽ എല്ലാം തന്നെ ഇത്തരത്തിൽ എടുത്തു പറയേണ്ട കഥാപാത്രങ്ങൾ തന്നെയാണ് അദ്ദേഹം ചെയ്തത്.
വേണു നാഗവള്ളി സംവിധാനം ചെയ്ത സുഖമോദേവി എന്ന സിനിമയിൽ നമുക്കെല്ലാം പരിചിതമായ ഒരു അച്ചായൻ കഥാപാത്രത്തെ വളരെ ലളിതവും സുന്ദരവുമായി ജനാർദ്ദനൻ അവതരിപ്പിച്ചപ്പോൾ നല്ല സംവിധായകരുടെ കൈയിൽ ഈ നടന്റെ മാറ്റുകൂടുമെന്ന് തറപ്പിച്ചു പറയാനായി. സത്യൻ അന്തിക്കാടിന്റെ നാടോടിക്കാറ്റിൽ കരുണാനിധിയോട് രൂപസാദൃശ്യമുള്ള കോവൈ വെങ്കിടേശന് എന്ന രാഷ്ട്രീയക്കാരനായി ജനാർദ്ദനൻ എത്തിയപ്പോൾ അതൊരു അത്ഭുതമായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക സംവിധായകരുടെ ചിത്രങ്ങളിലും ജനാർദ്ദനൻ അഭിനയിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു സവിശേഷത.
ഷാജി കൈലാസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. ഐ.വി. ശശിക്കും, ജോഷിക്കും, കെ. മധുവിനും ഒക്കെ ഏറെ പ്രിയപ്പെട്ടവനാണ് ജനാർദ്ദനൻ. സത്യൻ അന്തിക്കാടിനും, രാജസേനനും ഇഷ്ടപ്പെട്ട നടൻ. ഈ സംവിധായകരെല്ലാം ചില ടൈപ്പ് സിനിമകളിൽ കേന്ദ്രീകരിക്കുന്നവർ ആണെങ്കിലും അവരെല്ലാം ഈ നടനെ ഉപയോഗപ്പെടുത്തി എന്നതാണ് ചിന്തിക്കേണ്ടത്.
ജനാർദ്ദനൻ എന്ന നടന്റെ പരുക്കൻ ശബ്ദത്തെ കഥാനായകൻ എന്ന സിനിമയിലൂടെ പാടിക്കേൾപ്പിച്ചപ്പോൾ അതിനുമുണ്ടായിരുന്നു ഒരു സുഖം. നന്ദി പറയാം രാജസേനൻ എന്ന സംവിധായകന്റെ മിടുക്കിന്. വാർധക്യ പുരാണവും, മാന്നാർ മത്തായി സ്പീക്കിംഗും കാണുമ്പോൾ ജനാർദ്ദനന്റെ രംഗങ്ങളിൽ ചിരിക്കാത്തവരുണ്ടോ. വാഴുന്നോർ എന്ന സിനിമയിലെ തേവക്കാട്ടിൽ അവറാച്ചൻ ജനാർദ്ദനന്റെ പവർഫുൾ കഥാപാത്രങ്ങളിൽ ഒന്നാണ്.
രൗദ്രത്തിലെ മുഖ്യമന്ത്രിക്ക് കേരളം ഭരിച്ച ഒരു മുഖ്യമന്ത്രിയുമായി സാമ്യം തോന്നിയെങ്കിൽ അത് ജനാർദ്ദനന്റെ അഭിനയ മികവാണ്. 80 ന്റെ നിറവിലാണ് ഈ മഹാനടൻ. പ്രായത്തിന്റെ അവശതകൾ അഭിനയമികവിനെ തൊട്ടു തീണ്ടിയിട്ടില്ല. എനിക്കെന്നെ വലിയ ഇഷ്ടമാണ് എന്നൊരു ഡയലോഗ് സർവ്വം മായയിൽ ജനാർദ്ദനൻ അവതരിപ്പിക്കുന്ന വല്യച്ഛൻ കഥാപാത്രം നിവിൻ പോളിയുടെ പ്രഭേന്ദുവിനോട് പറയുന്നുണ്ട്. അതിനു തുടർച്ചയായി മലയാളികളും പറയുന്നു – ഞങ്ങൾക്കും ഒരുപാടൊരുപാട് ഇഷ്ടമാണ്.
Movies
പാൻ ഇന്ത്യൻ സിനിമയുമായി മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷൻ കമ്പനി കൂടി വരികയാണ്. വിദേശ മലയാളിയായ മനോജ് കെ.ജി. നായരാണ് അമ്മാളൂ ക്രിയേഷൻസ് എന്ന ബാനറുമായി ഒരു ത്രില്ലർ ചിത്രം നിർമിക്കുന്നത്.
മുൻനിര സംവിധായകരുടെ ചീഫ് അസോസിയേറ്റായി പ്രവർത്തിച്ച പ്രസാദ് യാദവാണ് ഇവരുടെ ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് ആദ്യ ചിത്രം അണിയിച്ചൊരുക്കുന്നത്.
ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറക്കി. മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമുള്ള മുൻനിര താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ പേരും പ്രധാന താരങ്ങളുടെ വിവരങ്ങളും വരും ദിവസങ്ങളിൽ പുറത്തുവിടും.
അനൗൺസ്മെന്റ് പോസ്റ്റർ സൂചിപ്പിക്കുന്നത് കാടും മനുഷ്യനും വന്യമൃഗങ്ങളുമെല്ലാമുള്ള ഒരു സർവൈവൽ ത്രില്ലറായിരിക്കും ഈ ചിത്രം എന്നാണ്. ചുവപ്പു പടർന്ന കാടിന്റെ ഉള്ളിൽ നിന്നും നോക്കുന്ന കൊമ്പനെ നമുക്ക് പോസ്റ്ററിൽ കാണാം.
ബിജു വാസുദേവൻ, ജോസി ജോർജ് എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പള്ളി. രഞ്ജൻ എബ്രഹാമാണ് എഡിറ്റർ, ഹരിനാരായണന്റെ വരികൾക്ക് വരുൺ ഉണ്ണി സംഗീതം നൽകുന്നു.
പ്രൊഡക്ഷൻ ഡിസൈനർ അപ്പുണ്ണി സാജൻ, പ്രൊഡക്ഷൻ കൺട്രോളർ- മോഹൻ അമൃത, കലാസംവിധാനം- സിബിൻ വർഗീസ്, മേക്കപ്പ്- പ്രദീപ് രംഗൻ, കോസ്റ്റ്യൂം- കുമാർ എടപ്പാൾ, ആക്ഷൻ- സ്റ്റണ്ട് സിൽവ, ഓഡിയോഗ്രാഹി- എംആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- അരുൺ രാമവർമ്മ, വിഎഫ്എക്സ്- കെ.എസ് രഘൂറാം, പ്രൊജക്ട് ഹെഡ്- സിദ്ധിഖ്, സ്റ്റിൽസ്- വിഷ്ണു ആർ. ഗോവിന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിജിത്ത്, സനിത ദാസൻ, പ്രൊഡക്ഷൻ എക്സികുട്ടീവ്- ജബ്ബാർ മതിലകം, പബ്ലിസിറ്റി ഡിസൈൻ-ക്രിയേറ്റീവ് മങ്കി. പിആർഒ-വാഴൂർ ജോസ്.
SUNDAY DEEPIKA
കാൽനൂറ്റാണ്ടിലെ മാറ്റങ്ങൾ കണക്കെടുത്ത് രാംമോഹൻ പാലിയത്ത് തയാറാക്കിയ ലേഖനത്തിന്റെ അവസാനഭാഗം...
17. ആണ്-പെണ് സൗഹൃദങ്ങള്‍
പണ്ടുകാലങ്ങളില്‍ കണ്ടിട്ടില്ലാത്തവിധം ഇക്കഴിഞ്ഞ നൂറ്റാണ്ടിനിടെ ആണ്-പെണ് സൗഹൃദങ്ങളുടെ ആഴവും അടുപ്പവും കൂടി എന്നതു സത്യമാണ്. എന്നാല്‍ പലപ്പോഴും അടുപ്പം കൂടുന്തോറും ചതിയും വെറുപ്പും കൂടി എന്നൊരു ദുര്യോഗംകൂടി സംഭവിച്ചു. കൂട്ടുകൂടല്‍ എളുപ്പമാക്കുന്ന മൊബൈല്‍ ഫോണുകള്‍തന്നെ ചതികള്‍ക്കും തെളിവുതരുന്നു. ദുരഭിമാനക്കൊല, പ്രണയപ്പക തുടങ്ങിയവ കൂടുതലായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു.
ബന്ധങ്ങളുടെ ആയുസ് കുറഞ്ഞതും ഇക്കാലത്തെ ഒരു വിപര്യയമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വിവാഹമോചനങ്ങളും പെരുകിയിട്ടുണ്ട്. എന്നാല്‍ ദുരിതംനിറഞ്ഞ ടോക്സിക് ബന്ധങ്ങളില്‍നിന്ന് മോചനംനേടുകയാണ് കെട്ടുറപ്പുള്ള ദാമ്പത്യങ്ങളുടെ കണക്കുകള്‍ സൃഷ്ടിക്കാന്‍ നിന്നുകൊടുക്കുന്നതിനേക്കാള് പ്രധാനമെന്ന് ആളുകള്‍ കൂടുതലായി തിരിച്ചറിയുന്നു- വിശേഷിച്ചും പുതിയ തലമുറ. മാതൃകാദമ്പതിമാരാകാന് കഴിഞ്ഞില്ലെങ്കില്‍ മാതൃകാ ഡൈവോഴ്സികളെങ്കിലും ആകൂ- അവര്‍ പറയുന്നു.
18. വായനയുടെ തിരിച്ചുവരവ്
വായന മരിച്ചോ എന്ന ചോദ്യം ഇടവിട്ട് ഉയരാറുണ്ടെങ്കിലും വായനയും പബ്ലിഷിംഗ് വ്യവസായവും കേരളത്തില്‍ വന്‍കുതിപ്പിലാണ്. "റാം കെയറോഫ് ആനന്ദി' പോലുള്ള ജനപ്രിയ പുസ്തകങ്ങള്‍ പുതിയ തലമുറയില്പ്പെട്ടവരേയും വായനയിലേക്ക് നയിക്കുന്നു. പുതിയ തലമുറയുടെ വായന അധികവും ഇംഗ്ലീഷിലാണെന്ന വ്യത്യാസവുമുണ്ട്.
കിന്‍ഡിൽ, ഓഡിയോ ബുക്കുകള്‍, ടെഡ് ടോക്കുകള്‍, പോഡ്കാസ്റ്റുകള്‍ തുടങ്ങിയവയും വായനയുടെ പുതുരൂപങ്ങളായി പ്രചാരംനേടുന്നു. അനുദിനമെന്നോണം പെരുകിവരുന്ന സാഹിത്യോത്സവങ്ങളും ഒരു സമീപകാല ട്രെന്‍ഡാണ്. എന്നാല്‍ കേരളത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ഈടുവയ്പുകളിലൊന്നായ വായനശാലകള്‍ മരണശയ്യയിലാണെന്നത് വായന മുന്നേറുന്ന കാലത്തെ വിധിവൈപരീത്യമാണ്.
19. ശാസ്ത്രബോധം
ഇന്റര്‍നെറ്റ് പോലുള്ള നൂതന സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ അന്ധവിശ്വാസികളും ദുര്മന്ത്രവാദികളും പിന്നിലല്ലെങ്കിലും മറുവശത്ത് ആത്മാര്‍ഥതയുള്ള ശാസ്ത്രബോധ പ്രചാരണത്തിന് നീണ്ട ഇടവേളയ്ക്കുശേഷം കേരളം സാക്ഷ്യംവഹിക്കുന്ന കാലഘട്ടം കൂടിയാണിത്.
20. മലയോരകൃഷിയുടെ തകര്‍ച്ച
മലയോരകൃഷിയുടെ തകര്‍ച്ചയും കാട്ടുമൃഗങ്ങളുടെ ആക്രമണവുമാണ് അക്കാര്യങ്ങളില്‍ നേരിട്ട് അനുഭസ്ഥനല്ലെങ്കിലും വേദനിപ്പിക്കുന്ന ഒരു കാല്നൂറ്റാണ്ടന് വിഷാദം. കൃഷി ലാഭകരമല്ലാതാകുന്നതും പുതിയ തലമുറയുടെ കുടിയേറ്റവും തൊഴിലാളിക്ഷാമവുമെല്ലാമാണ് ഇതിനുള്ള കാരണങ്ങളായി പറയപ്പെടുന്നത്.
യുദ്ധകാലാടിസ്ഥാനത്തില്‍ ഈ വെല്ലുവിളികളെ നേരിടാനുള്ള ക്രിയാത്മക പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പക്കാണ്ടേത് ഭരണകര്‍ത്താക്കളുടേയും രാഷ്ട്രീയ നേതൃത്വത്തിന്റെയും മാത്രം ഉത്തരവാദിത്വമായി കണക്കാക്കാതെ മുന്‍കാലങ്ങളില്‍ പലപ്പോഴും ഉണ്ടായിട്ടുള്ളതുപോലെ സമുദായ സ്ഥാപനങ്ങളും കൂടുതൽ ശക്തമായി ഇക്കാര്യത്തില്‍ മുന്നോട്ടു വരേണ്ടതുണ്ട്.
21. ആഗോള മലയാളി ബിസിനസുകാർ
1999-2000ല്‍ യുഎഇയിലെ രണ്ടിടത്തുമാത്രം സൂപ്പര്‍മാര്‍ക്കറ്റുകളും ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളുമുള്ള ബ്രാന്‍ഡായിരുന്നു ലുലു. ഏതാണ്ട് ആ സമയത്താണ് ജോയ് ആലുക്കാസും ദുബായില്‍ എത്തിയത്. 1976ല്‍ ഒമാനില്‍ ശോഭാ ഗ്രൂപ്പിന് തുടക്കമിട്ട പിഎന്‍സി മേനോന്റെ ഇന്ത്യന്‍ സംരംഭവും 90കളുടെ അവസാനത്തോടെ ഇന്ത്യയിലെത്തി.
ഇക്കഴിഞ്ഞ 25 വര്‍ഷം ഈ ബ്രാന്‍ഡുകള്‍ക്കും ഇതുപോലുള്ള ഒട്ടേറെ മലയാളി ബ്രാന്ഡുകള്ക്കുമുണ്ടായ ആഗോള വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. മലയാളികളുടെ വിദേശ കുടിയേറ്റമാരംഭിച്ചിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ബിസിനസ് രംഗത്ത്, വിശേഷിച്ചും വിവിധ രാജ്യങ്ങളില്‍ സാന്നിധ്യമുള്ള മികച്ച ബ്രാന്‍ഡ് പ്രതിച്ഛായയുമായി കേരളീയ സംരംഭങ്ങള്‍ ഇങ്ങനെ വന്‍തോതില്‍ വളർന്നത് ഈ കാലഘട്ടത്തിലാണ്.
22. മാനസികാരോഗ്യം
മാനസികരോഗം ഏതു രോഗത്തേയുംപോലെ മനസ് എന്ന മറ്റൊരു അവയവത്തെ ബാധിക്കുന്ന രോഗമാണെന്നും അതിനു പരസ്യമായി ചികിത്സതേടാമെന്നും ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങിയതും ഈ കാലഘട്ടത്തിന്റെ ഒരു ആശ്വാസമാണ്.
വിഷാദംപോലുള്ള മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ വിവിധ കാരണങ്ങളാല്‍ മുന്കാലങ്ങളിലുണ്ടായിരുന്നതിനേക്കാള് ഇന്ന് സാധാരണമാണ്. (അതോ പലപ്പോഴും സ്വയംപോലും അറിയാതെയും നിശബ്ദം സഹിച്ചിരുന്നതുമായ കാലമാണോ ആ മുന്കാലം?) ഈ പശ്ചാത്തലത്തിലാണ് മാനസികാരോഗ്യം ഇക്കാലത്തിന്റെ ഒരു പ്രധാന വിഷയമായിത്തീര്ന്നിരിക്കുന്നത്. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി പ്രഫഷണല്‍ സഹായം തേടുന്നത് സ്വാഭാവികമായ ഒരു സംഗതിയാണെന്ന് അങ്ങനെ ചെയ്യുന്നവര്‍ മാത്രമല്ല മറ്റുള്ളവരും തിരിച്ചറിയാന്പോകുന്ന ഒരു കാല്നൂറ്റാണ്ടായിരിക്കും ഇനി വരാന്‍പോകുന്നത്.
23. ജെൻ സീയുടെ കക്ഷിരാഷ്ട്രീയ വിമുഖത
ജെന്‍ സീക്ക് രാഷ്ട്രീയമില്ലെന്ന് ആരും പറയില്ല. വിശേഷിച്ചും ഒരുപാട് നൂതനവിഷയങ്ങളില് പഴയ തലമുറയെ രാഷ്ട്രീയം പഠിപ്പിക്കുന്നത് ജെന്‍ സീയാണ്. എന്നാല്‍ തെരഞ്ഞെടുപ്പ്, ഭരണം തുടങ്ങിയ കക്ഷിരാഷ്ട്രീയ തലങ്ങളില്‍ അവര്‍ക്ക് താത്പര്യമില്ല.
കാരണങ്ങള്‍ ഒരുപാടുണ്ട്. പ്രത്യാഘാതങ്ങള്‍ എന്തെല്ലാമായിരിക്കും എന്നോര്‍ത്താണ് ബേജാറുള്ളത്. 2036ല്‍ നമ്മളെ ആരു ഭരിക്കും? ജെന്‍ സീയുടെ സൂക്ഷ്മതല രാഷ്ട്രീയ അവബോധം അപ്പോഴേയ്ക്കും കാലം ആവശ്യപ്പെടുന്ന പ്രായോഗിക ബുദ്ധി ആര്‍ജിച്ച് കളം പിടിക്കുമോ?
24. ദേശീയമാകുന്ന സിനിമ
ചെറിയ ഇടവേളയ്ക്കുശേഷം മലയാള സിനിമ വീണ്ടും ദേശീയ ശ്രദ്ധനേടി. വേറിട്ട ഫിലിം മേക്കിംഗിനും അഭിനയ മികവുകള്‍ക്കുമൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളില്‍ വിവിധ ഭാഷകളില്‍ സംസാരിക്കാനാവുന്നതും നമ്മുടെ നല്ല സിനിമയുടെ സാധ്യതകള്‍ വരുംനാളുകളില്‍ കൂടുതല്‍ വിശാലമാക്കുന്നു.
25. ലൈവ് വാര്‍ത്ത
കര്‍ണാടകയിലെ ഗംഗാവാലി നദിയില്‍ താന്‍ ഓടിച്ചിരുന്ന ലോറിയോടൊപ്പം അര്ജുന് എന്ന മലയാളി ചെറുപ്പക്കാരന് മുങ്ങിപ്പോയ സംഭവത്തിന്റെ തത്സമയ കവറേജ് മലയാളത്തിലെ വാര്‍ത്താ സംപ്രേഷണത്തെ എന്നെന്നേക്കുമായി മാറ്റിയെന്ന് മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താ ചാനലിലെ സീനിയര്‍ മാധ്യമ പ്രവര്‍ത്തകനാണ് പറഞ്ഞത്.
റേറ്റിംഗ് ഉയര്‍ത്താന്‍വേണ്ടി ചാനലുകള്‍ കാട്ടുന്ന വിക്രിയയായി മാത്രം അതിനെ കാണാനാകുമോ? അനുദിനം കൂടുതല്‍ കൂടുതല്‍ കണ്‍സ്യൂമറും കണ്സ്യൂമറിസ്റ്റുമായിക്കൊണ്ടിരിക്കുന്ന കാഴ്ചക്കാരന് മലയാളിക്ക് അതിലൊരു ഉത്തരവാദിത്വമില്ലേ? അല്ല, അയാള്‍ മാത്രമല്ലേ അതിനുത്തരവാദി? പുതിയ തലമുറ വാര്‍ത്തകളറിയുന്നത് ഇന്‍സ്റ്റഗ്രാം വഴിയാണെന്നതിന് ഇവിടെയും അപവാദമില്ല. ഷോര്‍ട്ട് റീലുകള്‍, പൂര്ണവാര്ത്തയുടെ ലിങ്കുകളിലേക്ക് കൊളുത്തിവലിക്കുന്ന ഉദ്വേഗജനകമായ കാര്‍ഡുകള്‍...
ഇന്‍സ്റ്റാ വാര്‍ത്തകളുടേ തേരോട്ടം ഇവിടെയും പൂര്‍ണമാണ്. ദേശീയ ഇംഗ്ലീഷ് വാരികകള്‍ പലതും അപ്രസക്തമായിക്കൊണ്ടിരിക്കുമ്പോഴും കുറച്ചെങ്കിലും പിടിച്ചുനില്‍ക്കുന്ന നമ്മുടെ വിരലിലെണ്ണാവുന്ന വാരികകളേയും ഇവിടെ ഓര്‍ക്കാതെ വയ്യ.
Movies
പുതുവത്സരാശംസകളും കഴിഞ്ഞ വർഷത്തിന്റെ ഓർമകളുമായി നടൻ ആന്റണി പെപ്പെ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. വേദനകളും പരിക്കുകളും നിറഞ്ഞ വർഷമായിരുന്നു 2025 എന്നു പറഞ്ഞ ആന്റണി നവംബറിൽ നടന്ന അപകടത്തെക്കുറിച്ചും കുറിപ്പിൽ പറയുന്നുണ്ട്.
നവംബര്‍ മാസത്തിലാണ് അപകടം സംഭവിച്ചതെന്നും അതിൽ നിന്നും ജീവന് നഷ്ടപ്പെടാതെ അദ്ഭുതകരമായി രക്ഷപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞതാണ് കുറിപ്പിലെ ഏറ്റവും ശ്രദ്ധേയഭാഗം.
ആന്റണിയുടെ കുറിപ്പ് വായിക്കാം
‘‘കൊല്ലാത്തതൊന്നും നമ്മളെ തളർത്തില്ല, കരുത്തരാക്കുകയേയുള്ളൂ എന്ന് കേട്ടിട്ടുണ്ട്. പക്ഷേ 2025 ആ വാചകം അൽപം കടത്തി കൈയിലെടുത്തു എന്നാണ് എന്റെയൊരു തോന്നൽ. ജിമ്മിലെ പരിക്ക്, ഷൂട്ടിനിടയിലെ അപകടം... അങ്ങനെ വർഷത്തിന്റെ മുക്കാൽ ഭാഗവും ആശുപത്രികൾക്കും വേദനകൾക്കും ഇടയിലായിരുന്നു.
അങ്ങനെ പോകുമ്പോൾ ആണ് 15 നവംബർ 2025, വാഗമൺ വച്ച് ഒരു അപകടം കൂടെ ബോണസ് ആയി അടിച്ചു കിട്ടി. അത്യാവശ്യം തരക്കേടില്ലാത്ത പരിക്കോടു കൂടി വണ്ടിയിൽ ഉണ്ടായിരുന്ന ഞങ്ങൾ മൂന്നു പേരും രക്ഷപെട്ടു.
എന്റെ പ്രിയപ്പെട്ട ആദ്യത്തെ വണ്ടി ‘ടോട്ടൽ ലോസ്’ ആയി മാറി. പക്ഷേ തകർന്നുപോയ ആ വണ്ടി ഞങ്ങളുടെ മൂന്ന് പേരുടെയും ജീവൻ കാത്തു. വണ്ടിയുടെ നമ്പർ 1818 എന്നായിരുന്നു. ആ നമ്പറിലും മാലാഖമാരുടെ സാന്നിധ്യത്തിലും ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. എന്റെ ആ വിശ്വാസം തെറ്റിയില്ലെന്ന് എനിക്ക് ബോധ്യമായി. വണ്ടി പോണേൽ പോട്ടെ...ജീവനോടെ ഉണ്ടല്ലോ, അത് മതി.
ഒരു വശത്ത്, ഇത് എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ വർഷമായിരുന്നു. എന്നാൽ ആ പ്രതിസന്ധികൾക്കിടയിലും ഒരു മാന്ത്രികതയുണ്ടായിരുന്നു. 2025-ൽ എനിക്ക് ചില നല്ല കാര്യങ്ങൾ ചെയ്യാനും സാധിച്ചു. മുറിവുണങ്ങാത്ത നിമിഷങ്ങളിൽ ഞാൻ പുതിയവ സൃഷ്ടിക്കുകയും, ചിത്രീകരിക്കുകയും, ഞാൻ എക്കാലവും സ്വപ്നം കണ്ട ഭാവിയിലേക്ക് കാലെടുത്തുവയ്ക്കുകയുമായിരുന്നു.
അപ്പൊ എല്ലാം പറഞ്ഞപോലെ...... പുതിയ പരിപാടികളുടെ ആവേശവുമായി 2026-ലേക്ക് കടക്കുന്നു. മുറിപ്പാടുകളുണ്ട്, പക്ഷേ മനസ് തകർന്നിട്ടില്ല. പുതിയൊരു തുടക്കത്തിനായി...
പുതുവത്സരാശംസകൾ, പറക്കൂ, ഫുൾ ഓണ്‍ ഫുൾ പവർ.’’