ആറളം ഫാം പുനരധിവാസ മേഖലയിൽ തീപിടിത്തം; തീ അണയ്ക്കുന്നതിനിടെ വയോധികൻ വെന്തുമരിച്ചു
ആറളം ഫാം പുനരധിവാസ മേഖലയിൽ തീപിടിത്തം; തീ അണയ്ക്കുന്നതിനിടെ വയോധികൻ വെന്തുമരിച്ചു
Tuesday, April 9, 2024 12:41 AM IST
ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലുണ്ടായ തീപിടിത്തം അണയ്ക്കാനുള്ള ശ്രമത്തിനിടെ വയോധികനായ ആദിവാസി വെന്തുമരിച്ചു.

ബ്ലോക്ക് ഒൻപതിൽ പടർന്നുപിടിച്ച തീയണയ്ക്കാനുള്ള ശ്രമത്തിനിടെ ഇവിടത്തെ താമസക്കാരനായ വേണുഗോപാലൻ (79) ആണ് തീപ്പൊള്ളലേറ്റു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം.

വീടിനടുത്ത പറന്പിൽ തീ ആളിപ്പടരുന്നത് കണ്ട വേണുഗോപാലൻ ഇക്കാര്യം ഭാര്യ രാഗിണിയോട് പറഞ്ഞശേഷം തീ കെടുത്താൻ പോകുകയായിരുന്നു. കാടുപിടിച്ച പറന്പിലെ തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ വേണുഗോപാലന്‍റെ ചുറ്റിലും തീ ആളപ്പടരുകയും വേണുഗോപാലൻ ഇതിൽ കുടുങ്ങുകയുമായിരുന്നു.


തീപിടിത്തമുണ്ടായതറിഞ്ഞ് ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമന സേനയും ഫാമിന്‍റെ പല മേഖലയിൽനിന്നുള്ള ആളുകളും തീയണയ്ക്കുന്നതിൽ വ്യാപൃതരായിരുന്നു. എന്നാൽ റോഡിൽനിന്നു നൂറു മീറ്റർ മാറിയുള്ള സ്ഥലത്ത് വേണുഗോപാലൻ തീക്കുള്ളിൽ പെട്ടത് ആരും അറിഞ്ഞിരുന്നില്ല. അഗ്നിശമനസേന തീ കെടുത്തുന്നതിനിടയിലാണ് വേണുഗോപാലനെ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾ: പഞ്ചമി, കവിത, ശാരദ, മധു. മരുമക്കൾ: ബാബു, മണി, രാജീവൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.