ആദിദേവിന്‍റെയും മാതാപിതാക്കളുടെയും വേർപാടിൽ വിതുന്പലടക്കാനാകാതെ നാട്
ആദിദേവിന്‍റെയും  മാതാപിതാക്കളുടെയും വേർപാടിൽ വിതുന്പലടക്കാനാകാതെ നാട്
Tuesday, April 9, 2024 12:41 AM IST
അന്പലപ്പുഴ: ഇന്നലെ വരെ ഓടിക്കളിച്ച വീട്ടുമുറ്റത്ത് ആദിദേവിന്‍റെയും മാതാപിതാക്കളുടെയും ചേതനയറ്റ ശരീരങ്ങൾ ഒരുമിച്ചു കിടത്തിയപ്പോൾ കണ്ണീർ തൂവാത്തവരായി ആരുമുണ്ടായിരുന്നില്ല. ആയിരങ്ങളുടെ കണ്ണീരിൽ കുതിർന്ന തേങ്ങലോടെയാണ് മൂവർക്കും നാട് വിടനൽകിയത്.

ക്ഷേത്രദർശനത്തിന് ബൈക്കിൽ പോകവേ പുറക്കാട് ടോറസിടിച്ച് ദാരുണാന്ത്യം സംഭവിച്ച പുറക്കാട് പുന്തല കളത്തിപ്പറമ്പ് വീട്ടിൽ സുദേവ് (43), ഭാര്യ വിനീത (36), മകൻ ആദി എസ്. ദേവ് (14) എന്നിവരുടെ സംസ്കാരം ഇന്നലെ വീട്ടുവളപ്പിൽ നടന്നപ്പോൾ ഒരു നാട് മുഴുവൻ കരയുകയായിരുന്നു.


ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ താത്കാലിക ജീവനക്കാരനായിരുന്നു സുദേവ്. പോസ്റ്റുമോർട്ടത്തിനു ശേഷം മൂവരുടെയും മൃതദേഹങ്ങൾ ആശുപത്രി ഒപി കൗണ്ടറിൽ പൊതുദർശനത്തിനു വച്ചു.

സൂപ്രണ്ട് ഡോ. എ. അബ്ദുൾ സലാം ഉൾപ്പെടെ നിരവധിപേർ മൃതദേഹങ്ങളിൽ പുഷ്പചക്രമർപ്പിച്ചു. ഇതിനു ശേഷം മൂന്ന് ആംബുലൻസുകളിലായി മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു.

മന്ത്രി സജി ചെറിയാൻ, എച്ച്.സലാം എംഎൽഎ, ശോഭാ സുരേന്ദ്രൻ, എ.എം. ആരീഫ്, സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ തുടങ്ങി ഒട്ടനവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.