പിണറായിയെ ഇഡി തൊടില്ല, എല്‍ഡിഎഫ് എൻഡിഎയ്ക്കൊപ്പമോ? ഡി.കെ. ശിവകുമാർ
പിണറായിയെ ഇഡി  തൊടില്ല, എല്‍ഡിഎഫ്  എൻഡിഎയ്ക്കൊപ്പമോ?  ഡി.കെ. ശിവകുമാർ
Tuesday, April 9, 2024 12:41 AM IST
ഒല്ലൂർ (തൃശൂർ): കേരളത്തില്‍ എല്‍ഡിഎഫ് നില്‍ക്കുന്നത് എന്‍ഡിഎയ്ക്കൊപ്പമാണോ എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നു കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍. ഒല്ലൂര്‍ സെന്‍ററില്‍ തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍റെ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എന്‍ഡിഎയുടെ ഭാഗമായ ജെഡിഎസ് കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പം മന്ത്രിസഭയില്‍ അധികാരം പങ്കിടുമ്പോള്‍ എങ്ങനെയാണ് കേന്ദ്രസര്‍ക്കാരിനെതിരേ എല്‍ഡിഎഫിനു നിലപാടെടുക്കാന്‍ കഴിയുക. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണ്. ഇതാണു വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയെ ഇടതുമുന്നണിയില്‍ സംരക്ഷിക്കുന്നത്.

ഇന്ത്യയിലെ പ്രതിപക്ഷനേതാക്കളെ ഒന്നടങ്കം വേട്ടയാടുന്ന നരേന്ദ്ര മോദി നിരവധി അഴിമതികളില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രിയെയും കുടുംബത്തെയും സംരക്ഷിക്കുന്നതിനു പിന്നില്‍ രഹസ്യ അജൻഡയല്ലെങ്കില്‍ പിന്നെ എന്താണെന്നു പിണറായി വിജയന്‍ വ്യക്തമാക്കണം. പിണറായിയെ ഇഡിയും കേന്ദ്ര ഏജൻസികളും തൊടില്ലെന്നും ശിവകുമാർ പറഞ്ഞു.


എന്‍ഡിഎ മുന്നണി ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നു മോദിക്കറിയാം. അതുകൊണ്ടാണു പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലെ ത്താന്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. എന്നാല്‍, കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ കര്‍ണാടകയിലും തെലുങ്കാനയിലും സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളെല്ലാം നിറവേറ്റാനായി.

തെരഞ്ഞെടുപ്പ് അടുത്തതോടെ തോല്‍വി ഭയന്നാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളെ വേട്ടയാടുന്നത്. കേരളത്തില്‍ എന്‍ഡിഎയെ പരാജയപ്പെടുത്തണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന എൽഡിഎഫ് പ്രവര്‍ത്തകര്‍ യുഡിഎഫിനു വോട്ട് ചെയ്യണം. കോണ്‍ഗ്രസിനു മാത്രമേ ഇന്ത്യയുടെ ദേശീയതയെ സംരക്ഷിക്കാന്‍ കഴിയുകയുള്ളൂ എന്നും ശിവകുമാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.