ബോംബുപൊട്ടല്‍ തിരിച്ചടിയാകും?; പാനൂരിൽ ഞെട്ടി സിപിഎം
ബോംബുപൊട്ടല്‍ തിരിച്ചടിയാകും?; പാനൂരിൽ ഞെട്ടി സിപിഎം
Tuesday, April 9, 2024 12:42 AM IST
സാബു ജോണ്‍

തിരുവനന്തപുരം: പാനൂരിലെ ബോംബ് സ്ഫോടനത്തിൽ സിപിഎമ്മും ഇടതുമുന്നണിയും നടുങ്ങിത്തെറിക്കുകയാണ്. നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിക്കുന്നതു പാനൂർ മേഖലയിൽ പുതുമയല്ലെങ്കിലും സംഭവത്തിന്‍റെ സമയമാണു പ്രശ്നമായത്.

ബോംബ് നിർമാണത്തിൽ ഏർപ്പെട്ടവർക്കു പാർട്ടിയുമായി ബന്ധമില്ലെന്നു നേതൃത്വം ആവർത്തിക്കുന്പോഴും അതിനു തീർത്തും വിശ്വസനീയതയില്ല. പുറത്തുവരുന്ന വിവരങ്ങളെല്ലാം പാർട്ടി ബന്ധത്തിന്‍റെ സംശയങ്ങൾ ബലപ്പെടുത്തുന്നതാണ്. വോട്ടെടുപ്പിനു കഷ്ടിച്ചു മൂന്നാഴ്ച മാത്രം അവശേഷിക്കുന്പോൾ രാ‌ഷ‌്ട്രീയ എതിരാളികൾക്കു പുതിയ ആയുധം താലത്തിൽവച്ചു സമ്മാനിക്കുന്നതു പോലെയുള്ള അനുഭവമായി പാനൂരിലേത്. യുഡിഎഫ് ഇതു പ്രചാരണായുധമാക്കുന്പോൾ സംസ്ഥാനത്തെന്പാടും അതിന്‍റെ പ്രതിഫലനമുണ്ടാകാം.

വടകര ലോക്സഭാ മണ്ഡലത്തിൽ പെടുന്ന പ്രദേശമാണു പാനൂർ. അവിടെയാകട്ടെ ഇത്തവണ തീ പാറുന്ന പോരാട്ടമാണു നടക്കുന്നത്. രാഷ്‌ട്രീയത്തിനതീതമായ പ്രതിച്ഛായയുള്ള പാർട്ടിയുടെ സൗമ്യമുഖമായ കെ.കെ. ശൈലജയെ രംഗത്തിറക്കിയ സിപിഎം തികഞ്ഞ വിജയപ്രതീക്ഷയിലാണ്. അതിനുമേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ് ഈയൊരു സ്ഫോടനം.


പാനൂരിലെ ബോംബ് സ്ഫോടന സംഭവത്തിനെതിരേ വൻ തോതിലുള്ള പ്രതിഷേധമാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർഥിയായ ഷാഫി പറന്പിലിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ളത്. നിർമാണവേളയിൽ പൊട്ടിത്തെറിച്ചില്ലായിരുന്നെങ്കിൽ ഈ ബോംബുകൾ തങ്ങൾക്കുനേരേ വരുമായിരുന്നു എന്നാണ് ഷാഫി പറയുന്നത്. ടി.പി. ചന്ദ്രശേഖരന്‍റെ വധവും സിപിഎമ്മിന്‍റെ അക്രമരാഷ‌്ട്രീയവും തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ തുടക്കം മുതൽ യുഡിഎഫ് രാഷ്‌‌ട്രീയ ആയുധമായി ഉപയോഗിക്കുന്നുണ്ട്.

കെ.കെ. രമ തന്നെയാണ് ഇതിന്‍റെ മുന്നിൽ നിൽക്കുന്നത്. 51 വെട്ട് എന്ന പ്രയോഗം വടകരയിൽ നിറഞ്ഞുനിൽക്കുന്പോൾ പുറത്തുവന്ന ബോംബ് പൊട്ടിത്തെറി സിപിഎമ്മിന് ഒട്ടും സുഖകരമായ വാർത്തയല്ല. മറ്റെല്ലാ പ്രചാരണ വിഷയങ്ങളും പിന്നാക്കം പോകുന്നു. അക്രമരാഷ്‌ട്രീയവും ബോംബ് രാഷ്‌ട്രീയവും ചർച്ചയാകുന്നു. അതു സിപിഎമ്മിനെ പ്രതിരോധത്തിലാക്കും.

റിയാസ് മൗലവി കൊലക്കേസ് പ്രതികളെ വെറുതേ വിടാനിടയായ സാഹചര്യവും കരുവന്നൂരിലെ ഇഡി ഇടപെടലുകളും മാസപ്പടിയുമെല്ലാം പ്രതിരോധത്തിലാക്കിയ ഇടതുമുന്നണിക്ക് ബോംബ് പൊട്ടിത്തെറി വലിയ തലവേദനയാകുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.