ബോംബ് സ്ഫോടനക്കേസിലെ പ്രതികളെ ‘തള്ളിയും തള്ളാതെയും’ സിപിഎം‌
ബോംബ് സ്ഫോടനക്കേസിലെ പ്രതികളെ ‘തള്ളിയും  തള്ളാതെയും’ സിപിഎം‌
Tuesday, April 9, 2024 1:32 AM IST
റെനീഷ് മാത്യു

‌‌കണ്ണൂർ: പാനൂർ മുളിയത്തോട് ബോംബ് നിർമാണത്തിനിടെ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ രാഷ്‌ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം. ബോംബ് സ്ഫോടനമുണ്ടായപ്പോൾ പരിക്കു പറ്റിയ വിനീഷും കൊല്ലപ്പെട്ട ഷെറിനും സിപിഎം പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതികളാണെന്നും ഇവരെ പുറത്താക്കിയതാണെന്നുമായിരുന്നു പാനൂർ ഏരിയാ കമ്മിറ്റി തുടക്കത്തിൽ നല്കിയ വിശദീകരണം. ഇതിനെ, പിന്തുണയ്ക്കുന്നതായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പ്രസ്താവനയും.

എന്നാൽ, ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ പിടിയിലാകുകയും പിടിയിലായവരിൽ ഡിവൈഎഫ്ഐ നേതാക്കളും ഉൾപ്പെടു കയും ചെയ്തപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും സിപിഎമ്മിന്‍റെയും നിലപാടുകളിൽ മാറ്റം വരികയും ചെയ്തു.

അന്ന് രക്ഷാപ്രവർത്തനം; ഇന്ന് സന്നദ്ധ പ്രവർത്തനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നവകേരള യാത്രയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ പിണറായി വിജയൻ രക്ഷാപ്രവർത്തകർ എന്നു വിശേഷിപ്പിച്ചപ്പോൾ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ അപകടമുണ്ടായ സംഭവത്തില്‍ പിടിയിലായ ഡിവൈഎഫ്ഐ പ്രവർത്തകനെ സന്നദ്ധ പ്രവര്‍ത്തകനെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

കൊല്ലപ്പെട്ട ഷെറിൻ സിപിഎം പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതിയാണെന്ന് സിപിഎം നേതൃത്വം പറഞ്ഞിട്ടും ഷെറിന്‍റെ സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ സിപിഎം പ്രാദേശിക നേതൃത്വം എത്തിയതിനെയും ന്യായീകരിച്ചാണ് ഇപ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ രംഗത്തു വന്നിരിക്കുന്നത്.

സന്ദര്‍ശനത്തെക്കുറിച്ച് മനുഷ്യത്വപരമായ സമീപനമെന്ന് സംസ്ഥാന സെക്രട്ടറി വിശേഷിപ്പിച്ചപ്പോൾ ഇതിനെ സാമൂഹിക വിഷയവും മനുഷ്യത്വവുമായി കണ്ടാല്‍ മതിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരിക്കുന്നത്.


എന്നാൽ, സംസ്ഥാന സെക്രട്ടറിയുടെ സന്നദ്ധ പ്രവർത്തകനെ വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ കെ.കെ. ശൈലജ തള്ളിക്കളഞ്ഞു. പാനൂർ ബോംബ് സ്ഫോടനത്തിൽ ഉൾപ്പെട്ടവരുടെ രാഷ്‌ട്രീയ പശ്ചാത്തലം തെരയേണ്ടതില്ലെന്നും ക്രിമിനലായി കഴിഞ്ഞാൽ അവരെ ക്രിമിനലുകളായി കണ്ടാൽ മതിയെന്നുമായിരുന്നു ശൈലജയുടെ പ്രതികരണം. മരിച്ചയാളുടെ കുടുംബത്തെ സന്ദർശിക്കാൻ പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ശൈലജ പറഞ്ഞു.

അറസ്റ്റിലായവർ സജീവ പാർട്ടി പ്രവർത്തകർ

ബോംബ് നിര്‍മാണത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് സിപിഎം ആവര്‍ത്തിച്ച് പറയുന്പോഴും പിടിയിലായവരെല്ലാം പാർട്ടിയുടെ യുവജനസംഘടനയുടെ ഭാരവാഹികളാണെന്ന കാര്യം സിപിഎം മറക്കുന്നു.

അറസ്റ്റിലായ അമൽ ബാബു, സായൂജ്, അതുൽ എന്നിവർ ഡിവൈഎഫ്ഐ പ്രാദേശിക യൂണിറ്റ് ഭാരവാഹികളാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് സമ്മതിച്ചിട്ടുണ്ട്. ഇവർ സംഭവമറിഞ്ഞ് ഓടിക്കൂടിയവരാകാമെന്നും പങ്കുണ്ടെങ്കിൽ നടപടി എടുക്കുമെന്നുമാണ് വി.കെ. സനോജ് പറഞ്ഞിരിക്കുന്നത്.

അറസ്റ്റിലായ അമൽ ബാബു ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറന്പ് യൂണിറ്റ് സെക്രട്ടറിയും അതുൽ ജോയിന്‍റ് സെക്രട്ടറിയുമാണ്. സായൂജ് ഡിവൈഎഫ്ഐ കടുങ്ങാംപൊയിൽ യൂണിറ്റ് സെക്രട്ടറിയാണ്. സിപിഎം മുളിയാത്തോട് ബ്രാഞ്ചംഗം ഏകരത്ത് നാണുവിന്‍റെ മകനാണ് സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിനീഷ്.

കേരളത്തില്‍ ഇനി പാര്‍ട്ടി സംഘര്‍ഷാവസ്ഥ ഉണ്ടാക്കില്ലെന്നും കൊലപാതകത്തെ ഇനി കൊലപാതകംകൊണ്ട് നേരിടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്പോഴും ബോംബ് നിർമാണം എന്തിനു വേണ്ടിയാണെന്ന് വിശദീകരിക്കാൻ സിപിഎം നേതൃത്വത്തിന് കഴിയുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.