മോട്ടോർ വാഹനവകുപ്പ് ലാഭമുണ്ടാക്കിയിട്ടും ലൈസന്‍സും ആര്‍സിയുമില്ല
മോട്ടോർ വാഹനവകുപ്പ് ലാഭമുണ്ടാക്കിയിട്ടും ലൈസന്‍സും ആര്‍സിയുമില്ല
Wednesday, April 10, 2024 12:29 AM IST
പയ്യന്നൂര്‍: ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക് എന്നിവയ്ക്കു മോട്ടോർവാഹന വകുപ്പ് ‘കൈ നനയാതെ മീൻപിടിക്കൽ’ പദ്ധതി നടപ്പാക്കിയിട്ടും ലൈസൻസും ആർസിയും ലഭിക്കാതെ വാഹന ഉടമകളും ഡ്രൈവർമാരും. ആർസി, ലൈസൻസ് എന്നിവ അച്ചടിച്ചു നൽകുന്നതിന് മോട്ടോർ വാഹന വകുപ്പ് പുറംകരാർ സംവിധാനമാണ് നടപ്പാക്കിയിരിക്കുന്നത്.

എന്നാൽ ഫീസ് ഉൾപ്പെടെയുള്ളവ മോട്ടോർവാഹന വകുപ്പാണ് സ്വീകരിക്കുന്നത്. ആർസി, ലൈസൻസ് എന്നിവ പ്രിന്‍റ് ചെയ്തു നൽകുന്നതിനു ബംഗളൂരു ആസ്ഥാനമായുള്ള ഐടിഎൽ എന്ന കന്പനിക്കാണ് കരാർ നൽകിയിരിക്കുന്നത്. കന്പനി എറണാകുളം കേന്ദ്രീകരിച്ചാണ് ഇവ പ്രിന്‍റ് ചെയ്തു നൽകുന്നത്.

മോട്ടോർ വാഹന വകുപ്പ് 200 രൂപ ഫീസായി സ്വീകരിച്ച് പ്രിന്‍റിംഗ് ചെലവായി കന്പനിക്ക് അറുപത് രൂപയാണ് നൽകുന്നത്. ഇതുവഴി ഓരോ ഇനത്തിലും വകുപ്പിന് 140 രൂപയാണ് ലാഭം. എന്നാൽ ഇത്രയും ലാഭമുണ്ടാക്കിയിട്ടും സമയബന്ധിതമായി രേഖകൾ കൈമാറാൻ മോട്ടോർവാഹന വകുപ്പിന് കഴിയുന്നില്ല.

നേരത്തെ അപേക്ഷകർക്ക് ഉടൻ തന്നെ ലൈസൻസും ആർസിയും ലഭിച്ചിരുന്നു. എന്നാൽ കരാർ കന്പനിക്ക് നൽകേണ്ട തുക കുടിശികയാക്കിയതോടെ ഇവർ പ്രിന്‍റിംഗ് നിർത്തിവച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് അറിയുന്നത്. അതേസമയം തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ഇവിടെ കൊടുക്കുന്ന രീതിയിലുള്ള കാര്‍ഡ് ഫോം ആര്‍സി ബുക്കുകളും ലൈസന്‍സുകളും അപ്പോള്‍ തന്നെ ലഭിക്കുന്നുമുണ്ട്.


ആര്‍സി കിട്ടാത്തതുകൊണ്ട് ഇന്‍ഷ്വറന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറ്റാതെവരുന്നു. അതുപോലെതന്നെ സംസ്ഥാനത്തെ ആര്‍ടി ഓഫീസുകളില്‍ എട്ടാം മാസം വന്ന സര്‍ക്കുലര്‍ പ്രകാരം കൗണ്ടറുകള്‍ ഒക്കെ നിർത്തി ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതു കാരണം അപേക്ഷകള്‍ കൊടുക്കുന്നതിനും തിരക്ക് അനുഭവപ്പെടുന്നു. പ്രിന്‍റിംഗ് കഴിഞ്ഞ് ആര്‍സി ലഭിക്കാത്തതിനാല്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് എടുക്കുന്നതിനും സാധ്യമല്ല.

നവംബറില്‍ ഫിറ്റ്‌നസ് തീര്‍ന്ന ഒരു വാഹനം ജനുവരിലോ മാര്‍ച്ചിലോ ഫിറ്റ്‌നസ് എടുക്കുന്നുണ്ടെങ്കില്‍ ഓണ്‍ലൈനില്‍ ഫീസ് അടയ്ക്കുമ്പോള്‍ മാസം 100 അല്ലെങ്കില്‍ 200 ആണ് പിഴ വരേണ്ടത്. എന്നാല്‍ പ്രിന്‍റിംഗ് നടക്കാത്തതിനാല്‍ ഓണ്‍ലൈനില്‍ ഫീസ് അടയ്ക്കാന്‍ സാധ്യവുമല്ല.

ആ വാഹനത്തിന് ആര്‍ടി ഓഫീസില്‍ നിന്നും നേരിട്ട് ഐഡി നമ്പറാക്കിയാണ് ഫീസ് അടയ്ക്കേണ്ടത്. ഇങ്ങനെ വരുമ്പോള്‍ ദിവസവും 50 രൂപ പ്രകാരമാണ് പിഴ വരുന്നത്. അപ്രകാരം ഒരു മാസം 1500 രൂപ പിഴയിനത്തിലും അടയ്ക്കേണ്ട ഗതികേടിലാണ് വാഹനയുടമകള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.