അനില്‍ ആന്‍റണിക്കെതിരേ കൈക്കൂലി ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍
അനില്‍ ആന്‍റണിക്കെതിരേ കൈക്കൂലി  ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍
Wednesday, April 10, 2024 12:29 AM IST
കൊച്ചി: സിബിഐ സ്റ്റാന്‍ഡിംഗ് കോൺസല്‍ നിയമനത്തിന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനില്‍ ആന്‍റണി തന്‍റെ കൈയില്‍നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍ എന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാര്‍.

യുപിഎ സര്‍ക്കാരുകളുടെ കാലത്ത് ഡല്‍ഹിയിലെ അറിയപ്പെടുന്ന ബ്രോക്കര്‍ ആയിരുന്നു അനില്‍ ആന്‍റണി. പിതാവിനെ വച്ചാണ് അനില്‍ വിലപേശി പണം വാങ്ങിയത്. എന്നാല്‍ നിയമനം ലഭിച്ചില്ല. കൈക്കൂലിയായി നല്‍കിയ പണം പിന്നീട് പി.ടി. തോമസ് ഇടപെട്ടശേഷമാണു തിരികെ കിട്ടയത്. ഈ കാര്യങ്ങള്‍ അനില്‍ നിഷേധിച്ചാല്‍ സംവാദത്തിനു തയാറാണെന്നും നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

2013ലാണ് പണം നല്‍കിയത്. താന്‍ പറയുന്ന അഭിഭാഷകനെ സിബിഐ സ്റ്റാൻഡിംഗ് കോണ്‍സലായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണു പണം കൈമാറിയത്. എന്നാല്‍ മറ്റൊരാളെയാണു നിയമിച്ചത്. താന്‍ ആവശ്യപ്പെട്ടയാളെ നിയമിക്കാത്തതിനാല്‍ വാങ്ങിയ 25 ലക്ഷം രൂപ പിന്നീട് പി.ടി. തോമസിന്‍റെ ഇപെടലിനെത്തുടര്‍ന്ന് എന്‍ഡിഎ സര്‍ക്കാരിന്‍റെ ആദ്യ വര്‍ഷം തിരിച്ചുകിട്ടി. നിഷേധിച്ചാല്‍ തെളിവ് പുറത്തുവിടുമെന്നും നന്ദകുമാര്‍ പറഞ്ഞു.


യുപിഎ ഭരണകാലത്ത് നിരവധി അഴിമതികള്‍ അനില്‍ നടത്തിയിട്ടുണ്ടെന്നും നന്ദകുമാർ പറഞ്ഞു. എ.കെ. ആന്‍റണിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് കരുതിയാണ് ഇതുവരെ വെളിപ്പെടുത്താത്തത്.

ബിജെപി നേതാക്കളില്‍നിന്നു തനിക്ക് പല പോസ്റ്റുകളിലേക്കും ഓഫര്‍ വരുന്നുണ്ട്. തന്നെ ബന്ധപ്പെട്ടവരുടെ പേരുകള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.