മൂന്നു കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടി; രണ്ടു കുട്ടികള്‍ മരിച്ചു
മൂന്നു കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടി;  രണ്ടു കുട്ടികള്‍ മരിച്ചു
Wednesday, April 10, 2024 12:29 AM IST
വേലൂർ (തൃശൂർ): വെള്ളാറ്റഞ്ഞൂരില്‍ മൂന്നു മക്കളുമായി യുവതി കിണറ്റില്‍ ചാടി. രണ്ടു കുട്ടികള്‍ മരിച്ചു. വെള്ളാറ്റഞ്ഞൂര്‍ പൂന്തിരുത്തില്‍ അഖിലിന്‍റെ ഭാര്യ സയന(29)യാണ് മക്കളെയും കൂട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്.

മക്കളായ അഭിജയ്(ഏഴ്), ആദിദേവ് (ആറ്) എന്നിവർ മരിച്ചു. സയന, ഒന്നരവയസുള്ള മകള്‍ ആഗ്‌നിക എന്നിവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തു. ഇന്നലെ ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് സംഭവം.

കുടുംബവഴക്കിനെതുടർന്നാണ് സയന ഈ കടുംകൈ ചെയ്തതെന്നാണ് സൂചന. സാന്പത്തികബാധ്യതയെ ത്തുടർന്ന് ഇവർ താമസിക്കുന്ന വീടു വിൽക്കുന്നതു സംബന്ധിച്ചുള്ള തർക്കമാണ് ആത്മഹത്യക്കു പ്രേരണയായതെന്നു പോലീസ് പറഞ്ഞു.

താൻ മക്കൾക്കൊപ്പം മരിക്കാൻ പോകുന്നെന്നു ബന്ധുക്കളെ ഫോണിൽ വിളിച്ചുപറഞ്ഞ ശേഷമാണു കിണറ്റിലേക്കു മക്കളെ എടുത്തിട്ടശേഷം സയന ചാടിയത്. ഓടിയെത്തിയ, അഖിലിന്‍റെ ജ്യേഷ്ഠന്‍റെ മകൻ അഭിനവ് (16) കിണറ്റിലിറങ്ങി കുട്ടികളെ പുറത്തെടുക്കാൻ ശ്രമം നടത്തിയിരുന്നു.


കുന്നംകുളം അഗ്നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ ബി. വൈശാഖിന്‍റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനാസംഘം സ്ഥലത്തെത്തി. നാട്ടുകാരും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് നാലു പേരെയും കിണറ്റില്‍നിന്നു പുറത്തെത്തിച്ചത്.

അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ ഷിനോജ്, ശ്യാം, അമല്‍, ശരത്ത്, സ്റ്റാലിന്‍, ഹരിക്കുട്ടന്‍, ഇബ്രാഹിം എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. എരുമപ്പെട്ടി സബ് ഇന്‍സ്‌പെക്ടര്‍ മഹേഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

അഖിൽ എറണാകുളത്തു സ്വകാര്യസ്ഥാപനത്തിൽ ഡ്രൈവറാണ്. ഇന്നലെ രാവിലെ അഖിൽ ജോലിസ്ഥലത്തേക്കു പോയതിനുശേഷമാണ് സംഭവം.

മരിച്ച രണ്ടു കുട്ടികളുടെയും മൃതദേഹങ്ങൾ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അഭിജയ് തയ്യൂർ സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ്. ആദിദേവ് യുകെജി വിദ്യാർഥിയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.