കെ.എം. മാണി സ്മൃതിസംഗമം ഓര്‍മകളുടെ ഒത്തുചേരലായി
കെ.എം. മാണി സ്മൃതിസംഗമം  ഓര്‍മകളുടെ ഒത്തുചേരലായി
Wednesday, April 10, 2024 12:29 AM IST
കോട്ടയം: കെ.എം. മാണിയുടെ മായാത്ത ഓര്‍മകള്‍ ഹൃദയത്തിലേറ്റി ആയിരങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ കേരള കോണ്‍ഗ്രസ് പിറവിയെടുത്ത കോട്ടയം തിരുനക്കര മൈതാനം ഓര്‍മകളുടെ ഒത്തുചേരലായി. കെ.എം. മാണിയുടെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണു കേരള കോണ്‍ഗ്രസ്-എം കെ.എം. മാണി സ്മൃതി സംഗമം സംഘടിപ്പിച്ചത്.

തിരുനക്കര മൈതാനത്ത് പ്രത്യേകം തയാറാക്കിയ വേദിയില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി കെ.എം. മാണിയുടെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയതോടെയാണ് സ്മൃതിസംഗമത്തിന് തുടക്കമായത്. തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴികാടന്‍ എംപി, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, സ്റ്റീഫന്‍ ജോര്‍ജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ പ്രസിഡന്‍റ് പ്രഫ. ലോപ്പസ് മാത്യു തുടങ്ങിയവര്‍ പുഷ്പാര്‍ച്ച നടത്തി.

ജനഹൃദയങ്ങളില്‍ ചിരസ്മരണയായി കെ.എം. മാണി നിലകൊള്ളുന്നതിന്‍റെ നേര്‍സാക്ഷ്യങ്ങളായി കെ.എം. മാണിയുടെ അന്ത്യയാത്രയുടെയും പ്രസംഗങ്ങളുടെയും ജീവിതമുഹൂര്‍ത്തങ്ങളുടെയും ദൃശ്യങ്ങള്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.


മന്ത്രി വി.എന്‍. വാസവന്‍, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസല്‍, ഇടതുമുന്നണിയുടെ ജില്ലാ നേതാക്കള്‍ രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക ആത്മീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി.

കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും 14 ജില്ലകളില്‍ നിന്നുമുളള പാര്‍ട്ടി പ്രവര്‍ത്തകരും പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു.
രാവിലെ പാലാ കത്തീഡ്രലിലെ കെ.എം. മാണിയുടെ കബറിടത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയുടെയും മന്ത്രി റോഷി അഗസ്റ്റിന്‍റെയും നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പ്രാര്‍ഥന നടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.