തൃശൂരെടുക്കാൻ പോകുന്നത് കെ. മുരളീധരനെന്നു ചാണ്ടി ഉമ്മൻ
തൃശൂരെടുക്കാൻ പോകുന്നത്  കെ. മുരളീധരനെന്നു ചാണ്ടി ഉമ്മൻ
Wednesday, April 10, 2024 12:29 AM IST
തൃശൂർ: ഇത്തവണ തൃശൂരെടുക്കാൻ പോകുന്നതു കെ. മുരളീധരനാണെന്നു ചാണ്ടി ഉമ്മൻ എംഎൽഎ. തൃശൂർ എടുക്കുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനം നടക്കാത്ത ആഗ്രഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ ആളുകൾക്കും ആഗ്രഹം കാണും, അതു നടപ്പാകണമെന്നില്ല. തൃശൂരിൽ മത്സരം ആരൊക്കെ തമ്മിലായാലും കെ. മുരളീധരൻ ജയിക്കാൻ പോവുകയാണ്.

താൻ ബിജെപിയിലേക്കു പോകുമെന്നു പ്രചരിപ്പിക്കുന്നവർ അതിൽ ആനന്ദം കണ്ടെത്തട്ടെയെന്നും ജീവനുള്ളിടത്തോളംകാലം കോണ്‍ഗ്രസുകാരനായി തുടരുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ബിജെപിയിലേക്ക് എത്തുമെന്ന പ്രചാരണം ചിലരുടെ ആഗ്രഹങ്ങളുടെ ഭാഗമാണ്. പക്ഷേ, എല്ലാ ആഗ്രഹങ്ങളും നടപ്പാകില്ല. പിതാവ് കാണിച്ചുതന്ന പാതയിലൂടെ ആയിരിക്കും താൻ സഞ്ചരിക്കുകയെന്നു ചാണ്ടി ഉമ്മൻ പറഞ്ഞു.


“കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ട്”

ഇടുക്കി രൂപത വിവാദ സിനിമയായ കേരള സ്റ്റോറി പ്രദർശിപ്പിച്ചതിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ട്. എന്നാൽ ഏതു സ്വീകരിക്കണമെന്നു ജനങ്ങൾക്കറിയാമെന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.