കാട്ടാനയുടെ അടിയേറ്റ് യുവാവിനു പരിക്ക്
കാട്ടാനയുടെ അടിയേറ്റ് യുവാവിനു പരിക്ക്
Wednesday, April 10, 2024 12:29 AM IST
പനത്തടി(കാസര്‍ഗോഡ്): പറമ്പിലേക്ക് വെള്ളമെത്തുന്ന പൈപ്പ് ശരിയാക്കാന്‍ പോയ യുവാവിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. പനത്തടി പഞ്ചായത്തിലെ കോളിച്ചാല്‍ മൊട്ടയംകൊച്ചിയിലെ ദേവരോലിക്കല്‍ ബേബി ജോസഫിന്‍റെയും മറീനയുടെയും മകന്‍ ടി.ജെ. ഉണ്ണി(31) യെയാണു കാട്ടാന ആക്രമിച്ചത്.

ഇന്നലെ രാവിലെ 7.45നാണ് സംഭവം. ശിവഗിരി എസ്റ്റേറ്റിലെ നീരുറവയെ ആണ് ഉണ്ണിയുടെ കുടുംബവും സമീപത്തെ 35ഓളം പട്ടികവര്‍ഗ കുടുംബങ്ങളും വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. ഇവിടെനിന്നു പൈപ്പ് ഇട്ടാണു വെള്ളമെടുക്കുന്നത്. ആനകളും കുരങ്ങുകളും ഈ പൈപ്പുകള്‍ ചവിട്ടിയും കടിച്ചും നശിപ്പിക്കുന്നത് പതിവുസംഭവമാണ്.

നാലുകിലോമീറ്റര്‍ വനത്തിനുള്ളിലൂടെ നടന്നുവേണം നീരുറവയുള്ള പ്രദേശത്ത് എത്തിച്ചേരാന്‍. പ്രദേശത്ത് വന്യമൃഗഭീഷണിയുള്ളതിനാല്‍ ആള്‍ക്കാര്‍ സംഘം ചേര്‍ന്നാണ് ഇവിടേക്ക് പോകാറുള്ളത്. രണ്ടു ദിവസമായിട്ട് ഉണ്ണിയുടെ വീട്ടിലേക്കു വെള്ളം ലഭിക്കുന്നുണ്ടായിരുന്നില്ല.


വീടുപണി നടക്കുന്നതുകൊണ്ട് വെള്ളം അത്യാവശ്യമായതിനാല്‍ പൈപ്പ് ശരിയാക്കുന്നതിനായി ഉണ്ണി തനിച്ചുപോവുകയായിരുന്നു. ഒന്നര കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ എതിരേ വന്ന കാട്ടാന ഉണ്ണിയെ ആക്രമിച്ചു. തുമ്പിക്കൈകൊണ്ട് ഉണ്ണിയുടെ ഇടുപ്പില്‍ കാട്ടാന ആഞ്ഞടിച്ചു. അടികൊണ്ട് മൂന്നു മീറ്റര്‍ അകലെ തെറിച്ചുവീണു.

എഴുന്നേറ്റ് 300 മീറ്ററോളം ഓടിയ ഉണ്ണി അയല്‍വാസിയും ശിവഗിരി എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയുമായ സി. സുകുവിന്‍റെ അടുത്തേക്കു ചെന്നു. വീഴ്ചയുടെ ആഘാതത്തില്‍ നെഞ്ചിനും കാല്‍മുട്ടുകള്‍ക്കും കൈയ്ക്കും പരിക്കേറ്റിരുന്നു.

ഉടന്‍തന്നെ ഉണ്ണിയെ തന്‍റെ സ്‌കൂട്ടറില്‍ ഇരുത്തി സുകു നാലു കിലോമീറ്റര്‍ അകലെയുള്ള പാലച്ചാല്‍ മലയോര ഹൈവേയില്‍ എത്തിച്ചു. തുടർന്ന് പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ ഉണ്ണിയെ എത്തിച്ചു. പ്രഥമശുശ്രൂഷകള്‍ക്കുശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.