ഡോ. രമയ്ക്കെതിരായ അന്വേഷണവും തുടര്‍നടപടികളും റദ്ദാക്കി
ഡോ. രമയ്ക്കെതിരായ അന്വേഷണവും തുടര്‍നടപടികളും റദ്ദാക്കി
Wednesday, April 10, 2024 12:29 AM IST
കൊച്ചി: കാസര്‍ഗോഡ് ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. എം. രമയ്ക്കെതിരായ പരാതികളില്‍ നടക്കുന്ന അന്വേഷണവും തുടര്‍നടപടികളും ഹൈക്കോടതി റദ്ദാക്കി.

അച്ചടക്ക നടപടികളുടെ ഭാഗമായി നടക്കുന്ന അന്വേഷണമടക്കം ചോദ്യം ചെയ്തു രമ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്.

രമയ്ക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നു വ്യക്തമാക്കിയ കോടതി തുടര്‍ന്ന് രണ്ടു മെമ്മോകളും തുടര്‍നടപടികളും റദ്ദാക്കുകയായിരുന്നു.

സമരം ചെയ്ത വിദ്യാര്‍ഥികളെ ജാതി പറഞ്ഞ് അപമാനിക്കുകയും കോളജിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലെയും 2022ല്‍ അഡ്മിഷന്‍ സമയത്ത് ഒരു കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലെയും ചാര്‍ജ് മെമ്മോയും തുടര്‍നടപടികളുമാണ് റദ്ദാക്കിയത്.


തനിക്കെതിരേ വ്യാജ ആരോപണങ്ങളുന്നയിച്ച് പ്രിന്‍സിപ്പലിന്‍റെ ചുമതലയില്‍നിന്നു നീക്കി സ്ഥലം മാറ്റുകയും വിദ്യാര്‍ഥി സംഘടനാ നേതാവിന്‍റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി ചൂണ്ടിക്കാട്ടിയാണ് ഡോ. രമ ഹർജി നല്‍കിയത്.

സമൂഹമാധ്യമങ്ങളില്‍ വിദ്യാർഥികളെ അപമാനിക്കുന്ന വിധം അഭിമുഖം നടത്തിയെന്നും ആരോപണമുയര്‍ന്നു.

ഇതിനു പിന്നാലെയാണ് കൊടുവള്ളി കോളജിലേക്കു സ്ഥലംമാറ്റി സര്‍ക്കാര്‍ ഉത്തരവിട്ടത്.
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ (കെഎടി) നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് കാസര്‍ഗോഡ് ജെപിഎം കോളജിലേക്കു മാറ്റി.

അന്വേഷണത്തിനും സ്ഥലം മാറ്റത്തിനുമെതിരേ കെഎടിയെ സമീപിച്ചെങ്കിലും അന്വേഷണനടപടികള്‍ വേഗത്തിലാക്കാനും ഉടന്‍ പൂര്‍ത്തിയാക്കാനുമാണ് നിര്‍ദേശിച്ചത്. തുടര്‍ന്നാണു ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.