പാനൂർ സ്ഫോടനം; ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയടക്കം മൂന്നു പേർകൂടി അറസ്റ്റിൽ
പാനൂർ സ്ഫോടനം; ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയടക്കം  മൂന്നു പേർകൂടി അറസ്റ്റിൽ
Wednesday, April 10, 2024 1:41 AM IST
തലശേരി: പാനൂര്‍ മുളിയാത്തോട് ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ മരിച്ച കേസിൽ മുഖ്യസൂത്രധാരനായ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയടക്കം മൂന്നു പേരുടെ അറസ്റ്റ് കൂടി പോലീസ് രേഖപ്പെടുത്തി.

സ്ഫോടനശേഷം ഒളിവിലായിരുന്ന മുഖ്യ സൂത്രധാരൻ ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാൽ ( 31), കെ. അക്ഷയ്, പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അശ്വന്ത് (27) എന്നിവരെയാണ് അന്വേഷണ ചുമതലയുള്ള കൂത്തുപറമ്പ് എസിപി കെ.വി. വേണുഗോപാലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

തമിഴ്നാട്ടിലെ ഉദുമൽപേട്ടയിൽ ഒളിവിൽ കഴിയുകയായിരുന്ന ഷിജാൽ, അക്ഷയ് എന്നിവരെ തിങ്കളാഴ്ച രാത്രിയാണു പിടികൂടിയത്. സ്ഫോടനത്തിൽ പരിക്കേറ്റ് തലശേരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അശ്വന്തിനെ ഡിസ്ചാർജായ ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെയാണു പോലീസ് കസ്റ്റഡിയിലെടുത്തത്.


ഇരുവിഭാഗങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായിട്ടായിരുന്നു ബോംബ് നിർമാണമെന്നും ഇതിനു രാഷ്‌‌ട്രീയലക്ഷ്യങ്ങൾ ഇല്ലെന്നുമാണ് അറസ്റ്റിലായ പ്രതികളിൽനിന്നു ലഭിച്ച മൊഴിയെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യത്തിൽ വിശദ അന്വേഷണം നടത്താനാണ് പോലീസിന്‍റെ നീക്കം.

അതേസമയം, സ്ഫോടകവസ്തുക്കൾക്കായി പാനൂർ ഇൻസ്പെക്ടർ കെ. പ്രേംസദന്‍റെ നേതൃത്വത്തിൽ പോലീസ് ഇന്നലെ പുലർച്ചെ പാനൂർ കുനിമ്മൽ ഭാഗങ്ങളിൽ വ്യാപക പരിശോധന നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.