കിഫ്ബി മസാല ബോണ്ട്: തെരഞ്ഞെടുപ്പ് കഴിയാതെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടെന്ന് ഹൈക്കോടതി
കിഫ്ബി മസാല ബോണ്ട്: തെരഞ്ഞെടുപ്പ് കഴിയാതെ  തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടെന്ന് ഹൈക്കോടതി
Wednesday, April 10, 2024 2:27 AM IST
കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കഴിയാതെ മുന്‍ മന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്ന നടപടി വേണ്ടെന്ന് ഹൈക്കോടതി. ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) സമര്‍പ്പിച്ച ചില രേഖകളില്‍ കൂടുതല്‍ വ്യക്തത ആവശ്യമുണ്ട്.

എങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതിനാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടു മതി ചോദ്യം ചെയ്യലെന്ന് ജസ്റ്റീസ് ടി.ആര്‍. രവി വ്യക്തമാക്കി. അന്വേഷണത്തിന്‍റെ പേരില്‍ ഇഡി നിരന്തരം സമന്‍സ് അയയ്ക്കുന്നതു ചോദ്യം ചെയ്ത് കിഫ്ബിയും മുന്‍ മന്ത്രി ടി.എം.തോമസ് ഐസക്കും നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.

മസാല ബോണ്ടിലൂടെ സമാഹരിച്ച ഫണ്ട് ഉപയോഗിച്ചതില്‍ അപാകതയുണ്ടെന്നു കണ്ടെത്തിയ ചില രേഖകളാണ് ഇഡി കോടതിക്കു കൈമാറിയത്. ഇതു പരിശോധിച്ചശേഷമാണ് വ്യക്തത വരുത്തേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചത്. വ്യക്തത തേടുന്ന ഫയലുകള്‍ ഇഡിക്ക് കിഫ്ബി കൈമാറണമെന്നും കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് ഒരു മാസത്തിനുള്ളില്‍ കഴിയും. അതുവരെ തോമസ് ഐസക്കിനെ ബുദ്ധിമുട്ടിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.


തെരഞ്ഞെടുപ്പിനുശേഷം തോമസ് ഐസക്ക് അടക്കമുള്ളവര്‍ ഹാജരാകേണ്ട ദിവസം കോടതി നിര്‍ദേശിക്കണമെന്ന ഇഡിക്കുവേണ്ടി ഹാജരായ അഡീ. സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍. സുന്ദരേശന്‍റെ ആവശ്യം കോടതി അനുവദിച്ചില്ല.

തീയതി ഇപ്പോള്‍ പറയാനാകില്ലെന്ന‌ു വ്യക്തമാക്കിയ കോടതി ഇഡി ഹാജരാക്കിയ രേഖകള്‍ തിരികെ നല്‍കി. തുടര്‍ന്ന് ഹര്‍ജികള്‍ വീണ്ടും മേയ് 22ന് പരിഗണിക്കാന്‍ മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.