മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ നാമകരണ നടപടികൾക്ക്‌‌ തുടക്കം
മാര്‍ സെബാസ്റ്റ്യന്‍  വള്ളോപ്പിള്ളിയുടെ നാമകരണ  നടപടികൾക്ക്‌‌ തുടക്കം
Wednesday, April 10, 2024 2:27 AM IST
കണ്ണൂർ: തലശേരി അതിരൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ നാമകരണ നടപടികളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. ഇതിനായി തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി മൂന്നു വൈദികരടങ്ങിയ കമ്മീഷനെ നിയമിച്ചു.

റവ.ഡോ. തോമസ് നീണ്ടൂര്‍ കണ്‍വീനറായുള്ള കമ്മീഷനില്‍ അതിരൂപത ചാന്‍സലര്‍ റവ.ഡോ. ജോസഫ് മുട്ടത്തുകുന്നേല്‍, റവ.ഡോ. തോമസ് മാപ്പിളപ്പറമ്പില്‍ എന്നിവരാണ് അംഗങ്ങള്‍. ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ ജീവിതം, വിശുദ്ധിയുടെ കീർത്തി, ബിഷപ് വഴി ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷിച്ചു വിശദമായി പഠനങ്ങൾ നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് കമ്മീഷനെ നിയമിച്ചിരിക്കുന്നത്.


1945 ഓഗസ്റ്റ് 24ന് സിലോണിലെ (ശ്രീലങ്ക) കാണ്ഡി പൊന്തിഫിക്കല്‍ സെമിനാരിയില്‍ വച്ചാണ് മാർ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പൗരോഹിത്യം സ്വീകരിച്ചത്. ഭരണങ്ങാനം സ്‌കൂളിലെ താത്കാലിക അധ്യാപകനായിട്ടായിരുന്നു പ്രഥമ നിയമനം.

1953 മുതൽ 1989 മേയ് ഒന്നിന് മാര്‍ ജോര്‍ജ് വലിയമറ്റം പിന്‍ഗാമിയായി സ്ഥാനമേല്‍ക്കുന്നതുവരെ രൂപതാധ്യക്ഷനായിരുന്നു മാർ വള്ളോപ്പിള്ളി. 2006 ഏപ്രില്‍ നാലിനാണു മാര്‍ വള്ളോപ്പിള്ളി കാലംചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.