ക്ഷേമപെന്‍ഷന്‍ അവകാശമല്ല ; ഹൈക്കോടതിയിൽ സര്‍ക്കാര്‍ സത്യവാങ്മൂലം
ക്ഷേമപെന്‍ഷന്‍  അവകാശമല്ല ;  ഹൈക്കോടതിയിൽ സര്‍ക്കാര്‍ സത്യവാങ്മൂലം
Wednesday, April 10, 2024 2:27 AM IST
കൊച്ചി: ക്ഷേമപെന്‍ഷനുകള്‍ അവകാശമായി കാണാനാകില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ക്ഷേമപെന്‍ഷന്‍ വിതരണം എപ്പോള്‍ നടത്തണമെന്നു തീരുമാനമെടുക്കുന്നത് സര്‍ക്കാരാണ്. സര്‍ക്കാരിന്‍റെ നയപരമായ തീരുമാനത്തിന്‍റെ ഭാഗം മാത്രമാണു ക്ഷേമപെന്‍ഷന്‍ വിതരണം.

സര്‍ക്കാര്‍ നല്‍കുന്ന സഹായം മാത്രമാണു ക്ഷേമപെന്‍ഷന്‍. നിയമം അനുശാസിക്കുന്ന പെന്‍ഷന്‍റെ ഗണത്തില്‍പ്പെടുന്നതല്ല ക്ഷേമപെന്‍ഷനെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ കോടതി ഇടപെടൽ ആവശ്യപ്പെട്ടു സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം.

കേന്ദ്രസര്‍ക്കാരിന്‍റെ വിഹിതംകൂടി കൂട്ടിയാണ് ദേശീയ സാമൂഹ്യ സുരക്ഷാ പദ്ധതിക്കു കീഴില്‍ സര്‍ക്കാര്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. എന്നാല്‍, കേന്ദ്രവിഹിതം തുച്ഛമാണ്. ഈ വിഹിതം വാങ്ങിയെടുക്കാന്‍ ശ്രമിക്കുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.

പലതവണ രേഖാമൂലം ആവശ്യപ്പെട്ടതിന്‍റെ ഫലമായാണ് 2023 ജൂണ്‍ വരെ കുടിശികയായ വിഹിതം 602.14 കോടി രൂപ കഴിഞ്ഞ ഒക്ടോബറില്‍ സംസ്ഥാനത്തിനു കൈമാറിയതെന്നും സംസ്ഥാന ധനകാര്യ അണ്ടര്‍ സെക്രട്ടറി ജോസ് വി. പേട്ട നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. 50 ലക്ഷത്തിലധികം ആളുകള്‍ക്ക് പെന്‍ഷൻ നല്‍കിവരുന്നുണ്ട്. പണം ലഭിക്കുന്ന മുറയ്ക്ക് പെന്‍ഷന്‍ വിതരണം നടത്തുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

പ്രതിമാസം 900 കോടി കണ്ടെത്തണം

സാമൂഹികസുരക്ഷാ പെന്‍ഷന്‍ മൂന്നു സ്‌കീമുകളാണ്. ഇന്ദിരാഗാന്ധി ഓൾഡ് ഏജ് പെന്‍ഷന്‍, ഇന്ദിരാഗാന്ധി നാഷണല്‍ വിഡോ പെന്‍ഷന്‍, ഇന്ദിരാഗാന്ധി നാഷണല്‍ ഡിസെബിലിറ്റി പെന്‍ഷന്‍ സ്‌കീം. 80 വയസിനു താഴെയുള്ളവര്‍ക്ക് നൽകുന്ന ഇന്ദിരാഗാന്ധി ഓള്‍ഡ് ഏജ് പെന്‍ഷനിൽ 1400 രൂപ സംസ്ഥാനവും 200 രൂപ കേന്ദ്രവിഹിതവുമാണ്.


80 വയസിനു മുകളിലുള്ളവർക്ക് സംസ്ഥാനം 1100 രൂപയും കേന്ദ്രം 500 രൂപയും നൽകുന്നു. ഇന്ദിരാഗാന്ധി നാഷണല്‍ ഡിസെബിലിറ്റി പെന്‍ഷന്‍ സ്‌കീമില്‍ 80 ശതമാനത്തില്‍ കുറവ് വൈകല്യവും 80 വയസിന് താഴെയുമാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ 1600 രൂപ നല്‍കും.

80 ശതമാനം വൈകല്യമുള്ള 18 മുതല്‍ 80 വയസ് വരെയുള്ളവര്‍ക്ക് സംസ്ഥാനം 1300 രൂപയും കേന്ദ്രം 300 രൂപയുമാണു നല്‍കുന്നത്. ഇന്ദിരാഗാന്ധി നാഷണല്‍ വിഡോ പെന്‍ഷന്‍ പദ്ധതിയിൽ 40 വയസിനു താഴെയുള്ളവര്‍ക്ക് സംസ്ഥാനമാണ് 1600 രൂപ നല്‍കുന്നത്.

40 വയസ് മുതല്‍ 80 വയസ് വരെയുള്ളവർക്കു സംസ്ഥാനം 1300 രൂപയും കേന്ദ്രം 300 രൂപയും, 60 വയസില്‍ കൂടുതലുള്ളവർക്ക് സംസ്ഥാനം 1100 രൂപയും കേന്ദ്രം 500 രൂപയും നല്‍കും. ഇതുകൂടാതെ കര്‍ഷകരായ മൂന്നു ലക്ഷം പേര്‍ക്ക് 1600 രൂപ പെന്‍ഷന്‍ സര്‍ക്കാര്‍ നല്‍കുന്നു. 50 വയസില്‍ കൂടുതലുള്ള അവിവാഹിതരായ 76,000 സ്ത്രീകള്‍ക്കും പെന്‍ഷനുണ്ട്. മാസംതോറും 900 കോടി പെന്‍ഷനായി കണ്ടെത്തണം.

50 ലക്ഷം പെന്‍ഷൻകാർ

50 ലക്ഷം പേര്‍ പെന്‍ഷന് യോഗ്യരായവരുണ്ട്. ഇതില്‍ 48.17 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്. കേന്ദ്രം അനുവദിക്കുന്നത് ഏഴു ലക്ഷം ബിപിഎല്‍ ഗുണഭോക്താക്കള്‍ക്കുള്ള വിഹിതം മാത്രമാണ്. വിദേശമദ്യ, ഇന്ധന സെസായി കഴിഞ്ഞ നവംബര്‍ വരെ പിരിച്ചെടുത്തത് 740 കോടി രൂപ മാത്രമാണ്.

അതേസമയം 2016 മേയ് മുതല്‍ സെപ്റ്റംബര്‍ 2023 വരെ ചെലവിട്ടത് 52,862 കോടിയുടെ ഭീമമായ തുകയാണ്. കേന്ദ്രവിഹിതത്തിനായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഫണ്ട് കിട്ടാന്‍ ഒട്ടേറെ ഓര്‍മപ്പെടുത്തലുകള്‍ വേണമെന്നതാണ് അവസ്ഥയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.